Connect with us

kerala

മറിയക്കുട്ടിക്കു പെന്‍ഷന്‍ നല്‍കിയേ തീരൂ; വിമര്‍ശിച്ച് ഹൈക്കോടതി

പെന്‍ഷന്‍ നല്‍കാനാവുന്നില്ലെങ്കില്‍ മറിയക്കുട്ടിയുടെ  3 മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

Published

on

വിധവാ പെന്‍ഷന്‍ മുടങ്ങിയെന്നു ചൂണ്ടിക്കാട്ടി അടിമാലി പഞ്ചായത്തിലെ 78കാരിയായ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

പണമില്ലാത്തതിനാല്‍ ആഘോഷങ്ങള്‍ മുടങ്ങുന്നില്ലല്ലോ എന്നു വിമര്‍ശിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദന്‍ നാളെ നിലപാട് അറിയിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി. നേരത്തെ പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തി മറിയക്കുട്ടി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

പെന്‍ഷന്‍ തുകയായ 1600 രൂപ സര്‍ക്കാരിനു വലിയ കാര്യമായിരിക്കില്ലെന്ന് കോടതി പറഞ്ഞു. 78 വയസ്സുള്ള മറിയക്കുട്ടിയെ സംബന്ധിച്ച് അതു വലിയ തുകയാണ്. മറിയക്കുട്ടിയുടെ ഹര്‍ജി കോടതി ഗൗരവത്തോടെയാണ് കാണുന്നത്, മറിയക്കുട്ടി കോടതിയെ സംബന്ധിച്ച് വിഐപിയാണെന്നും കോടതി പറഞ്ഞു. പെന്‍ഷന്‍ നല്‍കാനാവുന്നില്ലെങ്കില്‍ മറിയക്കുട്ടിയുടെ  3 മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

പണം ചെലവഴിക്കുന്നതിനു സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിക്കണം. പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്നു പറയരുത്. പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വിധവാ പെന്‍ഷനുള്ള കേന്ദ്ര വിഹിതം ഏപ്രില്‍ മുതല്‍ മുടങ്ങിക്കിടക്കുകയാണെന്ന് സംസ്ഥാനം അറിയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്രം മറുപടി അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

അഞ്ചു മാസമായി വിധവാ പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണെന്നും പുതുവര്‍ഷത്തിനു മുമ്പ് കിട്ടാനായി ഹൈക്കോടതി ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് മറിയക്കുട്ടിയുടെ ഹര്‍ജി. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ മരുന്ന് ഉള്‍പ്പെടെ മുടങ്ങിയെന്ന് മറിയക്കുട്ടി ഹര്‍ജിയില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ശരീരം തളർന്ന സുധീർ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തി

17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

Published

on

ദമ്മാം: നാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ പക്ഷാഘാതത്തെ തുടർന്ന് ശരീരത്തിന്റെ വലതു വശം തളർന്ന ചെർപ്പുളശേരി സ്വദേശി സുധീറിനെ കെഎംസിസി വൽഫയർ ടീമിന്റെ സഹായത്താൽ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. 17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

തിരികെ എത്തിയതിന്റെ രണ്ടാം ദിവസമാണ് ഒരു വശം തളർന്നു വീണത്. തുടർന്ന് സ്പോൺസർ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചു വെങ്കിലും ശരീരത്തിന്റെ വലതു വശത്തിന്റെ ചലനശേഷി പൂർണ്ണമായും തളർന്നതായുള്ള വിവരമാണ് ലഭിച്ചത്.

കഴിഞ്ഞ 10 ദിവസങ്ങൾക്കു മുമ്പാണ് ഇദ്ദേഹത്തെ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിവരം ദമ്മാം പാലക്കാട്‌ ജില്ലാ കെഎംസിസി അറിയുന്നത്. തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഷെരീഫ് പാറപ്പുറത്ത് അൽ ഖോബാർ കെഎംസിസി വെൽഫയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ അഖ്റബിയ്യ കെഎംസിസി പ്രസിഡന്റ്‌ സലീം തുറക്കൽ എന്നിവരുടെ സഹായം തേടി. ആരോഗ്യ നില മെച്ചപ്പെടുന്ന പക്ഷം പത്ത് ദിവസങ്ങൾ കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാനാവൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു . ആശ്വാസ വാക്കുകളുമായി അഖ്റബിയ്യ കെഎംസിസി പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു.

ഇതിനോടകം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള എല്ലാ രേഖകളും ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.

ഒരാളുടെ അകമ്പടിയോടെ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് കൂടെ ഹുസൈൻ നിലമ്പൂരും നാട്ടിലേക്ക് പോകാൻ തയ്യാറായി. അദ്ദേഹത്തിന്റെ തുടർ ചികിത്സക്കും മറ്റും സാമ്പത്തിക സഹായവും മറ്റും സ്പോൺസർ ഉറപ്പ് നൽകി. അതനുസരിച്ചു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12:10 നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ സുധീറിനെയും കൊണ്ട് ഹുസൈൻ നിലമ്പൂർ നാട്ടിൽ പോയി വീട്ടുകാരെ സമീപം എത്തിച്ചു.

ആശുപത്രിയിലും യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനും അൽഖോബാർ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഇഖ്‌ബാൽ ആനമങ്ങാട്, സലീം തുറക്കൽ, മൊയ്‌ദീൻ ദേലം പാടി, ഇർഷാദ് കാവുങ്ങൽ, സക്കറിയ ചൂരിയാട്ട് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Continue Reading

kerala

തനിക്കെതിരായ സംശയം ബലപ്പെടുത്തി പിണറായി വിജയൻ്റെ വാർത്താ സമ്മേളനം

ഇനിയും ഇതിന്മേൽ നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തൻ്റെ കൈകളും ശുദ്ധമല്ലെന്ന സംശയത്തെ ബലപ്പെടുത്തിയിരിക്കയാണ്.

Published

on

കെ.പി. ജലീൽ

ആർ.എസ്.എസ്സും ബി.ജെ.പിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യമായി ബന്ധം സ്ഥാപിച്ചുവെന്ന ആരോപണത്തെ ബലപ്പെടുത്തുന്നന്താണ് നീണ്ട മൗനത്തിന് ശേഷം അദ്ദേഹം നടത്തിയ വാർത്താ സമ്മേളനം. ആർ.എസ്. എസ് നേതാക്കളുമായി തൻ്റെ വിശ്വസ്ഥനായ എ.ഡി.ജി.പി ചർച്ച നടത്തിയെന്നതാണ് പിണറായി വിജയനെ സംശയനിഴലിലാഴ്ത്തിയിരുന്നത്. ഇതിന് തൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയും കൂട്ടുനിന്നു എന്നായിരുന്നു ആരോപണം.

പ്രതിപക്ഷ നേതാവാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. ഇടതുപക്ഷ എം.എൽ.എ പി.വി. അൻവറാകട്ടെ ഇരുവരുടെയും വഴിവിട്ട ഇടപാടുകൾക്കെതിരെയാണ് പരസ്യമായി പ്രതികരിച്ചത്. എന്നാൽ ഇനിയും ഇതിന്മേൽ നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തൻ്റെ കൈകളും ശുദ്ധമല്ലെന്ന സംശയത്തെ ബലപ്പെടുത്തിയിരിക്കയാണ്.

അന്വേഷ്ണമില്ലാതെ നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ കൊഞ്ഞനം കുത്തുകയാണ് ശശിക്കെതിരെ അന്വേഷണമേ ഇല്ലെന്ന മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ. പൂരം അലങ്കോലപ്പെടുത്തി ബി.ജെ.പിക്ക് തൃശൂരിൽ ജയിക്കാൻ അവസരമുണ്ടാക്കിയെന്ന ഗുരുതര ആരോപണത്തെക്കുറിച്ച് അഞ്ചുമാസം കഴിഞ്ഞ് മുഖ്യമന്ത്രി പറയുന്നത് അടുത്തയാഴ്ച റിപ്പോർട്ട് കിട്ടുമെന്നാണ്.

ഇതൊക്കെയാണ് പിണറായി എന്തെല്ലാമോ ഒളിക്കാൻ ശ്രമിക്കുന്നുവെന്ന തോന്നലുളവാക്കിയിരിക്കുന്നത്. ഫലത്തിൽ ഇടതുമുന്നണിയിൽ തന്നെ ആശയക്കുഴപ്പം വർധിപ്പിക്കുന്നതായി ഇന്നത്തെ പിണറായിയുടെ വാർത്താ സമ്മേളനം . സി.പി.ഐ , ആർ.ജെ.ഡി തുടങ്ങിയ ഘടക കക്ഷികൾ എന്ത് പ്രതികരിക്കുമെന്നാണ് കേരളം ഇനി കാത്തിരിക്കുന്നത്.

Continue Reading

gulf

നെല്ലായ സ്വദേശി ബഹ്‌റൈനിൽ താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരണപ്പെട്ടു

Published

on

നെല്ലായ മാരായമംഗലം സ്വദേശി പറക്കാട്ടു തൊടി മുഹമ്മദ്‌ അലി (58 വയസ്സ് ) മനാമയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു .കഴിഞ്ഞ 25 വർഷത്തിൽ അധികമായി ബഹ്‌റൈനിൽ ഉള്ള മുഹമ്മദ്‌അലി നിലവിൽ മനാമ യതീം സെന്ററിന് സമീപം ഒരു കഫ്റ്റീരിയയിൽ ജോലി ചെയ്തു വരികയായിരുന്നു.  ഭാര്യ: നഫീസ, മക്കള്‍ ഫായിസ്,ഫമിന നസ്റിന്‍,ഫസ്ന . മരുമക്കള്‍-മുഹമ്മദ് ഫൈസല്‍ ഫിറോസ്,ഫാത്തിമത്ത് സിയാന . പിതാവ് പരേതനായ മുഹമ്മദ്, മാതാവ് പരേതയായ ഖദീജ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോകുവാൻ കെഎംസിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു

Continue Reading

Trending