Connect with us

kerala

‘എളമരം കരീമിന്‍റേത് വരേണ്യ വർഗത്തിന്‍റെ ശരീരഭാഷ; രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന വഴിയടക്കം മറന്നു’; സി.പി.ഐ ജില്ല കൗൺസിൽ യോഗത്തിൽ രൂക്ഷവിമർശനം

വോട്ടര്‍മാര്‍ പോയിട്ട് പാര്‍ട്ടി നേതാക്കള്‍ പോലും ഇതംഗീകരിക്കുന്നില്ല. രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന വഴിയടക്കം മറന്നുള്ള കരീമിന്റെ പ്രവര്‍ത്തന ശൈലിയും തോല്‍വി കനത്തതാക്കിയെന്നും സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സത്യന്‍ മൊകേരിയുടെ സാന്നിധ്യത്തില്‍ നേതാക്കള്‍ തുറന്നടിച്ചു.

Published

on

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സി.പി.ഐ കോഴിക്കോട് ജില്ല കൗണ്‍സില്‍ യോഗത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിനെതിരെ രൂക്ഷവിമര്‍ശനം. തൊഴിലാളി യൂനിയന്‍ നേതാവ് എന്ന നിലയില്‍ പുലര്‍ത്തേണ്ട സാമാന്യ രീതികള്‍വിട്ട് വരേണ്യ വര്‍ഗത്തിന്റെ ശരീരഭാഷയായിരുന്നു എളമരം കരീമിനെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

വോട്ടര്‍മാര്‍ പോയിട്ട് പാര്‍ട്ടി നേതാക്കള്‍ പോലും ഇതംഗീകരിക്കുന്നില്ല. രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന വഴിയടക്കം മറന്നുള്ള കരീമിന്റെ പ്രവര്‍ത്തന ശൈലിയും തോല്‍വി കനത്തതാക്കിയെന്നും സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സത്യന്‍ മൊകേരിയുടെ സാന്നിധ്യത്തില്‍ നേതാക്കള്‍ തുറന്നടിച്ചു.

കെ.കെ. ശൈലജ വടകരയില്‍ മികച്ച സ്ഥാനാര്‍ഥിയായിരുന്നെങ്കിലും പ്രചാരണ രംഗത്തുണ്ടായ വിവാദ കോലാഹലങ്ങള്‍ തെരഞ്ഞെടുപ്പ് അജണ്ടകളെയാകെ മാറ്റി. ഇത് എല്‍.ഡി.എഫിന് തിരിച്ചടിയും യു.ഡി.എഫിന് മേല്‍ക്കൈയും നല്‍കി. ഇടതുപക്ഷത്തിന് പരമ്പരാഗതമായി വോട്ടുചെയ്ത ഈഴവ സമുദായത്തിലെ വലിയൊരു വിഭാഗം ഇത്തവണ മാറിച്ചിന്തിക്കുന്ന സ്ഥിതിയാണുണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്തുതിപാഠകരായി സി.പി.ഐ മന്ത്രിമാര്‍ അധഃപതിച്ചെന്നും ജില്ല കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. റവന്യൂ മന്ത്രി കെ. രാജന്‍, ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ക്കെതിരെയാണ് അംഗങ്ങള്‍ രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്.

തെറ്റുകളും പോരായ്മകളും തുറന്നു പറയുന്നതിനു പകരം, റവന്യൂ മന്ത്രി എല്ലാ കാര്യത്തിലും മുഖ്യമന്ത്രിയെ ആദ്യമേ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സി.പി.ഐയുടെ പാരമ്പര്യം ഇതായിരുന്നില്ല. മുഖ്യമന്ത്രിയുടെ ശൈലിയില്‍ പലര്‍ക്കും വിമര്‍ശനങ്ങളുണ്ട്. അത് പാര്‍ട്ടി ചൂണ്ടിക്കാട്ടേണ്ടിയിരുന്നു.

സാധനങ്ങളില്ലാതെ സപ്ലൈകോയെ നോക്കുകുത്തിയാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വകുപ്പ് മന്ത്രിക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനിലിനെതിരായ വിമര്‍ശനം. മുന്നണിക്കൊപ്പം എന്നും നിലകൊള്ളുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ആശ്രയമാണ് സാമൂഹിക സുരക്ഷ പെന്‍ഷനും സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യവും. ഇവയില്‍ രണ്ടിലും വന്ന വീഴ്ച ജനങ്ങളെ സര്‍ക്കാറിനെതിരാക്കിയെന്നും യോഗം വിലയിരുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മൂന്ന് വയസ്സുകാരിയുടെ കൊലപാതകം; പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.

Published

on

മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍. കുട്ടി ശാരീരകമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.

രണ്ട് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അങ്കണവാടിയില്‍ നിന്ന് കൂട്ടിവരുമ്പോള്‍ കുട്ടിയെ ബസില്‍ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Continue Reading

kerala

ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത; നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തി സമദാനി

കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്. വിവധയിടങ്ങളില്‍ ദേശീയപാത തകര്‍ന്നതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ അശാസ്ത്രീയതയാണ് പാതകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 

Continue Reading

kerala

വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി

ഇര്‍ഫാന്‍, റിഹാന്‍, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്.

Published

on

കോഴിക്കോട് വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഇന്ന് വൈകിട്ടോടെയാണ് ഇര്‍ഫാന്‍, റിഹാന്‍, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്. താമരശ്ശേരി ഭാഗത്തേക്ക് ആണ് കുട്ടികള്‍ കടന്നതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending