Connect with us

india

അസം സംഭവം: നിയമ പോരാട്ടത്തില്‍ മുസ്‌ലിം ലീഗ്‌ കൂടെയുണ്ടാകും; അഡ്വ. ഹാരിസ് ബീരാന്‍ എം.പി

നിലവിലെ പ്രശ്‌നവും ബിസ്വാസിന്റെ കടുത്ത മുസ്ലിം വിരുദ്ധതയിൽ നിന്നും ഉടലെടുത്തതാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

ഇന്ത്യൻ പൗരത്വം തെളിയിക്കാൻ സാധിച്ചില്ല എന്ന പേരിൽ ഇന്ത്യയിൽ താമസിച്ചു കൊണ്ടിരിക്കുന്ന 28 മുസ്ലിം സുഹൃത്തുക്കളെ തടങ്കൽ പാളയത്തിലേക്ക് അയച്ച അസം ഗവൺമെൻറ് നടപടി അത്യന്തം ഗൗരവമേറിയതാണെന്നും നിയമ പോരാട്ടത്തിൽ മുസ്ലിംലീഗ് ഒപ്പമുണ്ടാകുമെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു. അസമിൽ എന്നല്ല രാജ്യത്ത് എവിടെയും കേന്ദ്ര സർക്കാർ ആഗ്രഹിച്ച രീതിയിൽ സി.എ.എ നടപ്പിലായിട്ടില്ല. നടപ്പിലാക്കാൻ അനുവദിക്കുകയുമില്ല.

സി.എ.എ വിഷയത്തിൽ മുസ്ലിം ലീഗ് കേന്ദ്ര സർക്കാരിനെതിരെ നൽകിയ കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നിലവിൽ കുടുംബവുമായുള്ള ബന്ധം തെളിയിക്കാൻ പറ്റാത്ത, ഡൗട്ട് ഫുൾ വോട്ടേഴ്‌സ് വിഭാഗത്തിൽപെട്ട ആളുകൾക്കെതിരെ സർക്കാർ സംവിധാനം തിരിയുന്നതുമായി ബന്ധപ്പെട്ട വിഷയത്തോടാണ് മുസ്ലിം ലീഗ് ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നത്.

ആസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയുടെ ബിജെപി സർക്കാറിന്റെ ഭരണഘടനാ വിരുദ്ധ മുസ്ലിം വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള രാജ്യത്തെ വലതുപക്ഷ മാധ്യമങ്ങൾ വരെ ശക്തമായ ഭാഷയിൽ താക്കീത് ചെയ്തിട്ടുണ്ട്. നിലവിലെ പ്രശ്‌നവും ബിസ്വാസിന്റെ കടുത്ത മുസ്ലിം വിരുദ്ധതയിൽ നിന്നും ഉടലെടുത്തതാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

അസം ലോയേഴ്‌സ് ഫോറം പ്രസിഡന്റ് മുഹമ്മദ് ഇല്യാസുമായി സംസാരിച്ചിട്ടുണ്ട്. ട്രൈബ്യുണൽ തീരുമാനത്തിനെതിരെ നമുക്ക് ഹൈക്കോടതിയിൽ അപ്പീലിൽ പോകാം എന്നും എല്ലാ നിയമ സഹായവും ഞാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമനുസരിച്ച് അടുത്ത ദിവസം തന്നെ അസമിൽ നേരിട്ടത്തി നിയമപോരാട്ടങ്ങൾ ഏകോപിപ്പിക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.

അസം വിഷയം പൗരത്വ പ്രശ്‌നമാണെങ്കിൽ കൂടി അത് സി.എ. എയുമായി കൂട്ടിവായിക്കാൻ പറ്റില്ല. രണ്ടും രണ്ടാണ്. സി.എ.എ വിഷയത്തെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് ഓരോ ഘട്ടത്തിലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൃത്യമായി ഇടപെടുന്നുണ്ട്. ഇപ്പോഴും കോടതിക്കുമുമ്പിലുള്ള സി.എ.എ വിഷയവുമായി ബന്ധപ്പെട്ട പോരാട്ടത്തിൽ നിന്നും പാർട്ടി ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ല. ഇവിടെ നടക്കുന്നത് സി.എ.എ അല്ല എന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്തണം.

ജനങ്ങൾക്ക് കൂടുതൽ ധൈര്യം പകരണം. സി.എ.എ അവർ കരുതിയതുപോലെ നടപ്പിലാക്കാൻ കഴിയാത്ത കേന്ദ്ര സർക്കാരിന് അവരുടെ അണികളുടെ മുമ്പിലും തീവ്ര ഹിന്ദുത്വ കക്ഷികളുടെ മുന്നിലും മുഖം രക്ഷിക്കാൻ ഇതുപോലെയുള്ള പഴയ പല നിയമങ്ങളും തിടുക്കപ്പെട്ട് നടപ്പിലാക്കുകയും എന്നിട്ട് സി.എ.എ നടപ്പിലാക്കിയെന്ന് വരുത്തി തീർക്കുകയും വേണം. വസ്തുത മനസ്സിലാക്കിക്കൊണ്ട് പോരാട്ടം തുടരാമെന്നും അദ്ദേഹം പറഞ്ഞു.

india

ഓപറേഷന്‍ സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

Published

on

ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.

Continue Reading

india

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം.

Continue Reading

india

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്‍

അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

Published

on

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്‍ പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.

ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.

Continue Reading

Trending