Connect with us

kerala

നോമ്പിന് മലപ്പുറത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രന്‍ പുറത്ത് വിടണം: പി.കെ ഫിറോസ്‌

Published

on

നോമ്പിന് മലപ്പുറത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്ത് വിടണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ബി.ജെ.പി നേതാവ് സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദ്, ഹലാൽ വിവാദം തുടങ്ങിയ വിഷയങ്ങളിൽ പറഞ്ഞ അതേ നുണയാണ് ഈ വിഷയത്തിലും ആവർത്തിക്കുന്നത്. നുണകൾ ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുകയാണ്.

രാമനാട്ടുകര മുതൽ എടപ്പാൾ വരെ നോമ്പുകാലത്ത് ഒരു യാത്ര നടത്താൻ സുരേന്ദ്രൻ തയ്യാറായാൽ ഞങ്ങളും കൂടെ വരാം. കച്ചവടമില്ലാത്ത സ്ഥലങ്ങളിൽ നോമ്പ് കാലത്ത് ഹോട്ടൽ അടച്ചിടും. അല്ലാത്ത പ്രദേശങ്ങളിൽ തുറക്കും. ഇത് കച്ചവടത്തിൽ സ്വാഭാവികമാണ്. വെറുപ്പ് പ്രചരിപ്പിക്കുന്ന ആളുകളോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് ശരിയല്ല.- അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമുദായിക പ്രാതിനിധ്യത്തെക്കുറിച്ച് പഠനം വരട്ടെ. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ ഏഴായിരത്തിലേറെ തസ്തികകൾ മുസ്ലിംകൾക്ക് നഷ്ടമായിട്ടുണ്ട് എന്നാണ് പറയുന്നത്. ആധികാരികമായ പഠന രേഖയാണിത്. ഒന്നാമത് നഷ്ടം സംഭവിച്ചത് മുസ്ലിംകൾക്കും രണ്ടാമത് ലത്തീൻ കത്തോലിക്കർക്കുമാണ്.

പിന്നോക്ക സംവരണം മുസ്ലിംകൾ കയ്യടക്കി എന്ന് സുരേന്ദ്രൻ പറയുന്നത് ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്? ജാതി സെൻസസാണ് ഇതിനെല്ലാം പരിഹാരം. അത് നടത്താൻ ബി.ജെ.പി തയ്യാറാകാത്തത് എന്താണ്? കെ. സുരേന്ദ്രൻ ബി.ജെ.പിക്ക് കെണിവെച്ചതാണ്. 20 കോടി മുസ്ലിംകളിൽ ഒരു എം.പി പോലുമില്ലാത്ത ബി.ജെ.പിയാണ് മുസ്ലിംകൾക്ക് മുസ്ലിംലീഗ് വാരിക്കോരി കൊടുക്കുന്നു എന്ന് പറയുന്നത്. 27 ശതമാനം മുസ്ലിംകളുള്ള കേരളത്തിൽ 14 ശതമാനം മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാതിനിധ്യം. എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ലീഗ് വാരിക്കോരി കൊടുത്തു എന്ന് പറയുന്നത്. അർഹതപ്പെട്ടത് പോലും ഇല്ലെന്നാണ് കണക്കുകൾ പറയുന്നത്. കണക്ക് വെച്ച് സംസാരിക്കാൻ സുരേന്ദ്രനെ വെല്ലുവിളിക്കുകയാണെന്നും പി.കെ ഫിറോസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരിക്കേസ്; നിയമനടപടികളുമായി സഹകരിക്കുമെന്ന്  വിന്‍സി അലോഷ്യസ്

ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത് സിനിമയെ മോശമായി ബാധിക്കുമെന്നും തിരക്കഥാകൃത്ത് റെജിന്‍ എസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു

Published

on

ലഹരിക്കേസില്‍ നിയമനടപടികളുമായി സഹകരിക്കുമെന്ന് നടി വിന്‍സി അലോഷ്യസ്. അതേസമയം, ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി(ഐസിസി)ക്ക് മുന്നില്‍ വിന്‍സി ഒരു പരാതിയും നല്‍കിയിരുന്നില്ലെന്നും അണിയറ പ്രവര്‍ത്തകരില്‍ ആര്‍ക്കും ഇങ്ങനൊരു പ്രശ്‌നം അറിയില്ലായിരുന്നുവെന്നും സൂത്രവാക്യം സിനിമ സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മല്‍ പറഞ്ഞു.

ഒരു ചീഫ് ടെക്നീഷ്യന്‍മാരും വിഷയം അറിഞ്ഞിരുന്നില്ല. സിനിമയെ മോശമായി ബാധിക്കാതിരിക്കാനായിരിക്കാം വിന്‍സി അപ്പോള്‍ പരാതി ഉന്നയിക്കാതിരുന്നത്. ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത് സിനിമയെ മോശമായി ബാധിക്കുമെന്നും തിരക്കഥാകൃത്ത് റെജിന്‍ എസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

പരാതി നല്‍കാതെ എങ്ങനെ പ്രശ്‌നം അറിയും, എങ്ങനെ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് ശ്രീകാന്ത് കന്ദ്രഗുലയുടെ പ്രതികരണം. പരാതി ഉയര്‍ന്നപ്പോള്‍ മുതല്‍ വിന്‍സിയുമായി ബന്ധപ്പെട്ടിരുന്നു.വിന്‍സി യുടെ തുറന്നു പറച്ചിലിനെ സ്വാഗതം ചെയ്യുന്നു. സെറ്റില്‍ ആര്‍ക്കും പ്രശ്‌നത്തെ പറ്റി അറിയില്ലായിരുന്നു. അറിയാമായിരുന്നു എന്ന പരാമര്‍ശത്തില്‍ വിന്‍സി വ്യക്തത വരുത്തണമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ലഹരിക്കേസ്; ഷൈനിനെതിരെ അമ്മ ഉടന്‍ നടപടിയെടുക്കില്ല; ഫിലിം ചേംബര്‍ അടിയന്തിര യോഗം നാളെ

ജൂണില്‍ ചേരുന്ന യോഗത്തിലായിരിക്കും നടപടി ചര്‍ച്ച ഉണ്ടാകുക.

Published

on

ലഹരിക്കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ താര സംഘടനയായ അമ്മ ഉടന്‍ നടപടിയെടുക്കില്ല. ജൂണില്‍ ചേരുന്ന യോഗത്തിലായിരിക്കും നടപടി ചര്‍ച്ച ഉണ്ടാകുക. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന മൂന്നംഗ സമിതി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഫിലിം ചേംബറിന്റെ അടിയന്തര യോഗം നാളെ കൊച്ചിയില്‍ ചേരും.

ഷൈന്‍ ടോം ചാക്കോയോട് വീണ്ടും ചോദ്യം ചെയ്യലിനായി ഏപ്രില്‍ 22ന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി. ഇതിന് മുമ്പായി അന്വേഷണസംഘം യോഗം ചേര്‍ന്ന് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തും. ഷൈനിന്റെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്നപ്പോള്‍ കാണാനെത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഷൈന് ഹോട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ വാഹനം എത്തിച്ചത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Continue Reading

kerala

ലഹരിക്കേസ്; ഷൈനിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത

പരിശോധന ഫലം വന്നാല്‍ ഷൈന്‍ ടോം ചാക്കോയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റാനാണ് പൊലീസ് തീരുമാനം

Published

on

ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് കണ്ടെത്തല്‍. ഷൈന്‍ നിരന്തരം ലഹരി ഇടപെടുകാര്‍ക്ക് പണം അയച്ചിരുന്നതായി കണ്ടെത്തി. ഇതേതുടര്‍ന്ന് ലഹരി ഇടനിലക്കാരനായ സജീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

ലഹരി പരിശോധന ഫലം വന്നാല്‍ ഷൈന്‍ ടോം ചാക്കോയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റാനാണ് പൊലീസ് തീരുമാനം. ഇതില്‍ കുടുംബവുമായി ആലോചിച്ച് മറുപടി നല്‍കാമെന്നാണ് ഷൈന്‍ മറുപടി നല്‍കിയത്. എന്നാല്‍ ഷൈനിന്റെ വൈദ്യ പരിശോധന ഫലങ്ങള്‍ ലഭിക്കുന്നത് വൈകും. ഷൈനില്‍ നിന്നും ശേഖരിച്ച സാംപിളുകള്‍ കോടതിയിലേക്കും ഫോറന്‍സിക് സയന്‍സ് ലാബിലേക്കും അയക്കും.പരിശോധന ഫലം ലഭിക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് വിവരം.

Continue Reading

Trending