Connect with us

News

ഇസ്രയേൽ -ഫലസ്തീൻ യുദ്ധം : കയ്യേറ്റത്തിൻ്റെ ചരിത്രം . എന്താണ് പുതിയ പൊട്ടിത്തെറിക്ക് കാരണം?

കഴിഞ്ഞ ഏതാനും വർഷമായി ഭൂരിപക്ഷം ഇല്ലാത്ത ഭരണകൂടത്തെ നയിക്കുകയാണ് ബെഞ്ചമിൻ നെതന്യ ഹു. ആറ് വർഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകൾ നടന്നിട്ടും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നിരവധി ആരോപണങ്ങൾ നെതന്യാഹുവിന് എതിരെ ഉയരുകയും ചെയ്യുന്നു. ഈ അവസരത്തിൽ മനപൂർവ്വം ഹമാസിന്റെ ആക്രമണത്തിന് വഴിവെച്ചു എന്ന രാഷ്ട്രീയ നിരീക്ഷണം ചിലർ നടത്തുന്നുണ്ട്. ഏതായാലും ‘യുദ്ധം തുടങ്ങി ‘എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചാത്യ -അമേരിക്ക ശക്തികൾ പൂർണ്ണപിന്തുണയുമായി എത്തിയിരിക്കുകയാണ് . ജി 20 അധ്യക്ഷനായിരുന്ന ഇന്ത്യ അനുകൂലമായി തിരിഞ്ഞിരിക്കുന്നു .പലരും വ്യക്തമായ നയം രൂപീകരിച്ചിട്ടില്ല .റഷ്യയും ചൈനയും രണ്ട് തോണിയിൽ കാൽവച്ചിരിക്കുകയാണ്.

Published

on

കെ.പി ജലീൽ

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പുതിയ സംഘർഷത്തിന് കാരണം നൂറ്റാണ്ടായി തുടരുന്ന പരസ്പര പ്രതികാരത്തിന്റെ ഫലം .കഴിഞ്ഞ ഏതാനും വർഷമായി ഇസ്രായേൽ നടത്തുന്ന തുടർ ആക്രമണങ്ങളാണ് ഹമാസ് പ്രതികാരത്തിന് പിന്നിൽ. ഇസ്രയേൽ ഫലസ്തീനിന്റെ വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിനും നേർക്ക് നടത്തിക്കൊണ്ടിരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത രീതിയിലാണ്. ഈ രണ്ട് തീര നഗരങ്ങളെയും പിടിച്ചടക്കുക ,അവിടെ തങ്ങളുടെ ആളുകളെ കുടിയിരുത്തുക: , കെട്ടിടങ്ങൾ നിർമ്മിക്കുക രാജ്യം സ്വന്തമാക്കുക. ഇതാണ് നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിന് ഫലസ്തീനികളെ പ്രേരിപ്പിച്ചിരിക്കുന്നത്. സമാധാന സംഘടനയായ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ ) നേരത്തെ ഇസായേലുമായി നടത്തിയ നിരന്തര ചർച്ചകളും കരാറുകളും ഫലം കാണാത്ത അവസരത്തിൽ പോരാളികളായ ഹമാസ് അഥവാ പ്രതിരോധ സേന ഇസ്രയേലിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയായിരുന്നു. ശനിയാഴ്ച തലസ്ഥാനമായ ടെൽ അവീവ് അടക്കമുള്ള പ്രദേശത്തേക്ക് തങ്ങളുടെ 5000 ത്തോളം റോക്കറ്റുകൾ വിട്ടയച്ചു. 40 ഓളം ഇസ്രയേലി സൈനികരെ കൊലപ്പെടുത്തുകയും ചെയ്തു. ഇസ്രയേലിന് ശക്തമായ അന്വേഷണ സംഘടനയും സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരിക്കെ എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നത് ഇസ്രയേലിന്റെ വീഴ്ചയായി കണക്കാക്കുന്നു .

കഴിഞ്ഞ ഏതാനും വർഷമായി ഭൂരിപക്ഷം ഇല്ലാത്ത ഭരണകൂടത്തെ നയിക്കുകയാണ് ബെഞ്ചമിൻ നെതന്യ ഹു. ആറ് വർഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകൾ നടന്നിട്ടും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നിരവധി ആരോപണങ്ങൾ നെതന്യാഹുവിന് എതിരെ ഉയരുകയും ചെയ്യുന്നു. ഈ അവസരത്തിൽ മനപൂർവ്വം ഹമാസിന്റെ ആക്രമണത്തിന് വഴിവെച്ചു എന്ന രാഷ്ട്രീയ നിരീക്ഷണം ചിലർ നടത്തുന്നുണ്ട്. ഏതായാലും ‘യുദ്ധം തുടങ്ങി ‘എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചാത്യ -അമേരിക്ക ശക്തികൾ പൂർണ്ണപിന്തുണയുമായി എത്തിയിരിക്കുകയാണ് . ജി 20 അധ്യക്ഷനായിരുന്ന ഇന്ത്യ അനുകൂലമായി തിരിഞ്ഞിരിക്കുന്നു .പലരും വ്യക്തമായ നയം രൂപീകരിച്ചിട്ടില്ല .റഷ്യയും ചൈനയും രണ്ട് തോണിയിൽ കാൽവച്ചിരിക്കുകയാണ്.

എന്താണ് യഥാർത്ഥ ഫലസ്തീൻ പ്രശ്നം?

ഒന്നാം ലോക മഹായുദ്ധകാലത്താണ് ബ്രിട്ടൻ ഒട്ടോമനെതിരായ യുദ്ധത്തിൽ വിജയിച്ച് ഫലസ്തീൻ ഭൂപ്രദേശം പിടിച്ചടക്കുന്നത് .അറേബ്യൻ വംശീയതയും അറേബ്യൻ സംസ്കാരവും നിലകൊള്ളുന്ന പ്രദേശമാണ് വിശുദ്ധ നഗരമായ യെരുശലേം. മുസ്ലിങ്ങളുടെ മൂന്നാമത്തെ വലിയ ആരാധന കേന്ദ്രമായ അൽ അഖ്സ മസ്ജിദ് ഈ പ്രദേശത്താണ്. ഇവിടുത്തെ ബ്രിട്ടീഷ് അധീശത്വം അറബികളെ പ്രകോപിപ്പിച്ചു. ഫലസ്തീൻ ജനത ഭയചകിതരായി. ഈ സമയത്താണ് 1947ൽ ജൂതന്മാർക്ക് രാഷ്ട്രം രൂപീകരിക്കാൻ പശ്ചാത്യ ശക്തികൾ ചേർന്ന് തീരുമാനിക്കുന്നത് . ജർമനിയിലെ നാസിസത്തിൻ്റെ വംശീയാക്രമണം കാരണം സഹതാപമേറ്റുവാങ്ങി ലോകത്തിൻറെ പലയിടങ്ങളിലായി പീഡിപ്പിക്കപ്പെടുകയും ചിതറപ്പെടുകയും ചെയ്ത ജൂത ജനതയ്ക്ക് ഒരു രാഷ്ട്രം എന്നതായിരുന്നു അന്നത്തെ ആശയം .
കേട്ടാൽ വലിയ മനുഷ്യാവകാശം എന്ന് തോന്നുമെങ്കിലും നൽകിയ സ്ഥലം പക്ഷേ അറബ് – ഫലസ്തീൻ ഭൂപ്രദേശമായിരുന്നു. മുസ്ലീങ്ങളുടെ വിശുദ്ധ ഗേഹങ്ങളും പ്രദേശങ്ങളും നിലകൊള്ളുന്ന സ്ഥലത്ത് ജൂതന്മാർക്ക് ഒരു രാഷ്ട്രം ഇസ്രയേൽ എന്ന രാഷ്ട്രം രൂപീകരിച്ചു കൊടുത്തത് അറബികളെ പ്രകോപിപ്പിച്ചു.ഇസ് ലാമിക വിശ്വാസികളുടെ വിശുദ്ധ കേന്ദ്രം കൂ ടിയാണ് യെരുശലേം .യേശുക്രിസ്തുവിന്റെ ജനന സ്ഥലം .തങ്ങളുടെ പ്രദേശങ്ങളിലേക്ക് കടന്നു കയറിയ ജൂതന്മാരെ അനുസരിച്ചു ജീവിക്കാൻ സ്വാഭാവികമായും അവർ തയ്യാറായില്ല. പശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ഫലസ്തീൻ പ്രദേശങ്ങൾ കീഴടങ്ങിയിരിക്കുകയായിരുന്നു പിന്നീട് ജൂതർ. അവർക്ക് നൽകിയ പ്രദേശമാത്രമല്ല ജെറുസലേമിലെയും പശ്ചിമതീരത്തെയും പ്രദേശങ്ങൾ അവർ ഓരോ തവണയും കീഴടക്കി. ഇതിനായി രണ്ടു യുദ്ധങ്ങൾ നടത്തുകയും ചെയ്തു .അറബികളുമായി നടത്തിയ യുദ്ധത്തിൽ വിജയിച്ച് പ്രദേശങ്ങൾ അവർ കീഴടക്കി കൊണ്ടേയിരിക്കുകയായിരുന്നു . ലോകജനത ജൂതന്മാർക്കായി നൽകിയ ഒരു പരിഹാരം എതിരാക്കുകയായിരുന്നു. ഇൻതിഫാദ (വിമോചനം ) എന്ന പേരിൽ ഹമാസ് നടത്തിയ രണ്ടുതവണ പോരാട്ടം വലിയ അക്രമങ്ങൾക്ക് വഴിവെച്ചു. ഇത് ഇന്നത്തെ പ്രതിസന്ധി കാരണമാണ്. ഒരു യുദ്ധവും പരിഹാരമല്ല .കാരണം ശക്തമായ പാശ്ചാത്യസഖ്യം ഇസ്രയേലിനെ പിന്തുണയുമായി രംഗത്തുണ്ട് .അറബികളിൽ തന്നെ സൗദിയും മറ്റും നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. ഇപ്പോഴൊരു സൈനിക നടപടി വേണ്ടെന്ന് പറയുകയാണ് എല്ലാവരും. കാരണം യുദ്ധം വലിയ നാശനഷ്ടങ്ങൾ വരുത്തും. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടും. ഇതിന് ഇന്നത്തെ അവസ്ഥയിൽ തയ്യാറാകണോ എന്നതാണ് ചോദ്യം. വർഷങ്ങൾ നീണ്ടുനിൽക്കുന്ന യുദ്ധം നിരവധി വർഷങ്ങളിലെ നാശനഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും ഇടവരുത്തും .

അമേരിക്ക മുൻകൈയെടുത്ത് ഫലസ്തീൻ നേതാക്കളുമായി നടത്തിയ ചർച്ച ഒരു കരാറിലെത്തിയിരുന്നു. പി. എൽ. ഒ നേതാവ് യാസർ അറഫാത്ത് ഇതിൽ ഒപ്പുവെച്ചു.ഇരു രാഷ്ട്രങ്ങൾക്കും അതിർത്തി പരിധി നിശ്ചയിക്കുക എന്നായിരുന്നു .പലസ്തീനും ഇത് അംഗീകരിക്കുകയും ചെയ്തു . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. സമാധാനത്തിലേക്ക് നീങ്ങി എന്ന് കരുതിയ സമയത്താണ് വീണ്ടും ഇസ്രായേൽ വെസ്റ്റ് ബാങ്കിലേക്ക് സേനയുമായി നീങ്ങുന്നത്. നിരവധി വീടുകൾ ഇതിനകം ബെസ്റ്റ് ബാങ്കിലും മറ്റും അവർ നിർമ്മിച്ചു കഴിഞ്ഞു. തങ്ങളുടെ രാജ്യം തന്നെ വിഴുങ്ങുമോ എന്ന അവസ്ഥയിലാണ് അന്തിമ യുദ്ധത്തിന് ഹമാസ് തയ്യാറെടുത്തിരിക്കുന്നത് .നഷ്ടങ്ങൾ ഉണ്ടാവുമെന്ന് അറിയാമെങ്കിലും പോരാളികൾക്ക് മറ്റൊരു പോംവഴിയില്ല. സമാധാനവാദികൾക്ക് പ്രസക്തിയും കുറഞ്ഞിരിക്കുന്നു. എന്താണ് ഇനി പരിഹാരം? ഈ ചോദ്യമാണ് ലോകത്തിന് മുന്നിൽ ഉന്നയിക്കപ്പെടുന്നത്.

india

‘വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന് വെടിയേറ്റത്, ആദിലിന്റെ രക്തസാക്ഷിത്വത്തില്‍ തനിക്ക് അഭിമാനമുണ്ട്’; പഹല്‍ഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിലിന്‍റെ മാതാപിതാക്കൾ

Published

on

ശ്രീനഗര്‍: പഹൽഗാമിലെ ആക്രമണം പ്രദേശവാസികളുടെ ജീവിതത്തെ കൂടി തകര്‍ത്തിരിക്കുകയാണ്. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രക്ഷാപ്രവര്‍ത്തകരായ കശ്മീരികൾക്കും ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. സംഭവസ്ഥലത്ത് നിന്നും സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് കുതിരസവാരിക്കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെടുന്നത്. ആദിലിന്‍റെ രക്തസാക്ഷിത്വത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.

മൂത്ത മകനും കുടുംബത്തിലെ ഏക അത്താണിയുമായിരുന്നു ആദിൽ. മകന്‍റെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ വേദനയിലും ഹൈദറിനെ താങ്ങിനിര്‍ത്തുന്നത് ആദിലിന്‍റെ നിസ്വാര്‍ഥമാണ് ധൈര്യമാണ്. ”ആദിലിനെയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെയും കുറിച്ചോര്‍ത്ത് ഞാൻ അഭിമാനിക്കുന്നു. ആ അഭിമാനം കൊണ്ട് മാത്രമാണ് ഞാൻ ജീവിക്കുന്നത്. അല്ലെങ്കിൽ എന്‍റെ മകന്‍റെ നിര്‍ജീവമായ ശരീരം കണ്ട നിമിഷം ഞാൻ മരിച്ചുപോകുമായിരുന്നു” ഹൈദര്‍ ഷാ എഎൻഐയോട് പറഞ്ഞു. ആദിലിന്‍റെ അവസാന ദിവസവും മറ്റേതൊരു ദിവസവും പോലെയായിരുന്നു. പഹൽഗാമിലെ പുൽമേടുകളിലേക്ക് വിനോദസഞ്ചാരികൾക്കായി കുതിരപ്പുറത്ത് കയറി ജോലിക്ക് പോകാൻ അവൻ അതിരാവിലെ തന്നെ പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് 3 മണിയോടെ, പ്രദേശത്ത് ഒരു ആക്രമണം നടക്കുന്നുണ്ടെന്ന വാർത്ത കുടുംബത്തിന് ലഭിച്ചു. ഉടൻ തന്നെ ആദിലിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇടയ്ക്ക് ചെറിയൊരു റിങ് കേട്ടെങ്കിലും പിന്നീട് യുവാവിന്‍റെ ഫോൺ നിശ്ശബ്ദമായി.

ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കും ഓടി. വിനോദസഞ്ചാരികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലും അക്രമികളിൽ ഒരാളെ നിരായുധനാക്കാൻ ശ്രമിക്കുന്നതിനിടയിലും ആദിലിന് നിരവധി തവണ വെടിയേറ്റതായി റിപ്പോർട്ടുണ്ട്. “വൈകിട്ട് 6 മണിയോടെ എന്‍റെ മകനും കസിനും ആശുപത്രിയിലാണെന്ന് ഞങ്ങൾ അറിഞ്ഞു. അവനെ അന്വേഷിച്ചു പോയ ആളുകളാണ് സംഭവത്തെക്കുറിച്ച് എന്നെ അറിയിച്ചത്,” ഹൈദർ ഓർമിച്ചു. “ചിലർ രക്ഷപ്പെട്ടത് അവൻ കാരണമാണ്, അതിൽ ഞാൻ അഭിമാനിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വീടിന്‍റെ നെടുംതൂണായിരുന്നു ആദിലെന്ന് മാതാവ് പറഞ്ഞു. “അവന് ഒരു ദിവസം 300 രൂപ വരെ സമ്പാദിച്ചിരുന്നു. വൈകിട്ട് ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇനി, ആരാണ് ഭക്ഷണം കൊണ്ടുവരിക? ആരാണ് മരുന്ന് കൊണ്ടുവരിക?” അവര്‍ ഭയവും ഉത്കണ്ഠയും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു. ”വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന്‍ കൊല്ലപ്പെട്ടത്. പക്ഷേ നമുക്ക് എന്തുചെയ്യാൻ കഴിയും? അവരും നമ്മുടെ സഹോദരങ്ങളായിരുന്നു.” അവര്‍ കൂട്ടിച്ചേര്‍ത്തു. ആദിലിന്‍റെ വിയോഗം കുടുംബത്തെ ഒന്നാകെ തകര്‍ത്തുകളഞ്ഞു. സംഭവദിവസം നേരത്തെ വീട്ടിലെത്തുമെന്ന് പറഞ്ഞാണ് ആദിൽ ജോലിക്ക് പോയത്. എന്നാൽ പ്രിയപ്പെട്ടവന്‍റെ നിര്‍ജീവമായ ശരീരമാണ് കുടുംബത്തെ കാത്തിരുന്നത്. സുഖമില്ലെന്നും ഒരു ദിവസം അവധിയെടുക്കണമെന്നും ആദിൽ പറഞ്ഞിരുന്നു. പക്ഷെ ഭീകരവാദികളുടെ വെടിയേറ്റ് ആ ചെറുപ്പക്കാരന്‍റെ ജീവിതം കശ്മീര്‍ താഴ്വരയിൽ പൊലിഞ്ഞു. മൂന്ന് വെടിയുണ്ടകൾ അയാളുടെ നെഞ്ചിലും ഒന്ന് തൊണ്ടയിലും തുളച്ചുകയറി.

ആദിലിനെ വീരനായകനായിട്ടാണ് കശ്മീരികൾ കരുതുന്നത്. കുടുംബത്തെ സന്ദര്‍ശിച്ച കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെ പുകഴ്ത്തി. ഭീകരവാദികളുടെ തോക്ക് തട്ടിയെടുത്ത് ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് ആദിലിന് വെടിയേറ്റതെന്ന് ഒമര്‍ പറഞ്ഞു. ആദിലിന്‍റെ കുടുംബത്തിന് വേണ്ടി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Continue Reading

kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

Published

on

കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

Continue Reading

kerala

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

Published

on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

Continue Reading

Trending