Connect with us

india

മുസ്ലിം ലീഗ് പ്രതിനിധി സംഘം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ കണ്ടതില്‍ വിറളിപൂണ്ട് അസം മുഖ്യമന്ത്രി’; ഹിമന്ത ബിശ്വ ശര്‍മക്ക് അസഹിഷ്ണുത: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

മുസ്ലിം സമുദായത്തിനെതിരെയും മുസ്ലിം സംഘടനകൾക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തുന്നത് പതിവാക്കിയ അസം മുഖ്യമന്ത്രിയുടെ ലീഗിനെതിരായ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുകയാണ്.

Published

on

ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് പ്രതിനിധി സംഘം ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ വിറളിപൂണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അമിത് ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളെ അവഗണിക്കുന്ന ജാർഖണ്ഡ് മുഖ്യമന്ത്രി മുസ്ലിംലീഗ് നേതാക്കളെ ചായയും കാപ്പിയും നൽകി സൽക്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിനെതിരെയും മുസ്ലിം സംഘടനകൾക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തുന്നത് പതിവാക്കിയ അസം മുഖ്യമന്ത്രിയുടെ ലീഗിനെതിരായ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുകയാണ്. ജാർഖണ്ഡിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹിമന്ത ബിശ്വ ശർമക്കാണ്.

”ഹേമന്ത് സോറന്റെ വസതിയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ നേതാക്കളെ കൊണ്ടുവന്നു ചായ കൊടുത്തു, കോഫി കൊടുത്തു, ഭക്ഷണം നൽകി സൽക്കരിച്ചു. മാത്രവുമല്ല ഒരു മെമ്മോറാണ്ടവും കൈപ്പറ്റി. അതിലെന്താണ് എഴുതിയിട്ടുള്ളത്? അമിത് ഷാ വന്നാൽ ദേഷ്യപ്പെടുന്നു, ഹിമന്ത ബിശ്വ ശർമ്മ വന്നാൽ ആശങ്കപ്പെടുന്നു, പക്ഷേ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ആളുകൾ വന്നാൽ വീട്ടിൽ സൽക്കരിക്കുന്നു. സുഹൃത്തേ…. ഹേമന്ത് സോറൻ ജി….നമ്മളും ഭാരതീയനാണ്. എന്തുകൊണ്ടാണ് ഞങ്ങളെ ഇങ്ങനെ അവഗണിക്കുന്നത്? നിങ്ങൾക്ക് ഞങ്ങളെ കാണുന്നത് അരോചകമായി തോന്നുന്നു. എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ നേതാക്കൾ കേരളത്തിൽ നിന്ന് വരുമ്പോൾ നിങ്ങൾ കുടുംബസമേതം സൽക്കരിക്കുന്നു. എന്ത് രഹസ്യമാണ് ഇതിന് പിന്നിൽ?- ഇങ്ങനെ പോകുന്നു ബിമന്ത ബിശ്വ ശർമയുടെ പ്രതികരണം.

ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കും ഹേമന്ത് സോറനും പിന്തുണ അറിയിക്കുന്നതിന് വേണ്ടിയാണ് മുസ്ലിംലീഗ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടത്. അഡ്വ. ഹാരിസ് ബീരാൻ എം.പി, പി.കെ ബഷീർ എം.എൽ.എ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങളിൽ ആശങ്ക അറിയിച്ചും പരിഹാര നടപടികൾ ആവശ്യപ്പെട്ടും പ്രതിനിധി സംഘം പ്രത്യേക മെമ്മോറാണ്ടവും സമർപ്പിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. ലീഗ് പ്രതിനിധി സംഘത്തിന്റെ ജാർഖണ്ഡ് സന്ദർശനം അസം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരിക്കുകയാണ്. ജാർഖണ്ഡിലും അസമിലും മറ്റ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ മുസ്ലിംലീഗ് നിർവ്വഹിച്ചു വരുന്ന ദൗത്യം തുടരുക തന്നെ ചെയ്യുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിച്ച് ഇന്ത്യയിൽ പ്രവർത്തിക്കാൻ ബി.ജെ.പിയുടെ തിട്ടൂരം ആവശ്യമില്ല. അസം മുഖ്യമന്ത്രിയുടെ വാക്കുകൾ അസഹിഷ്ണുതയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ആര്‍എസ്എസുകാര്‍ എലികളെ പോലെ സംസ്ഥാനത്തെ കാര്‍ന്നു തിന്നു:’ ഹേമന്ത് സോറന്‍

തെരഞ്ഞെടുപ്പ് നേട്ടത്തിനായി സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Published

on

ജാര്‍ഖണ്ഡിലേക്ക് കടന്നു കയറിയ ആര്‍എസ്എസുകാര്‍ എലികളെ പോലെ സംസ്ഥാനത്തെ കാര്‍ന്നു തിന്നുവെന്നും നേതാക്കളെ ബിജെപി വിലയ്ക്കു വാങ്ങിയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. തെരഞ്ഞെടുപ്പ് നേട്ടത്തിനായി സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചിലുള്ള ഭോഗ്‌നാദിഹില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായരിന്നു സോറന്‍.

‘ആര്‍എസ്എസ് എലികളെപ്പോലെ സംസ്ഥാനത്തെ ആക്രമിച്ച് നശിപ്പിക്കുകയാണ്. ഇത്തരം ശക്തികള്‍ നിങ്ങളുടെ ഗ്രാമങ്ങളില്‍ കടന്നു കയറുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ തുരത്തണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്’. സോറന്‍ റാലിയില്‍ പറഞ്ഞു. രാജ്യത്ത് ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താനുള്ള ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Continue Reading

india

‘മദ്യപിച്ച് ആരും വരേണ്ട, വനിതകള്‍ക്ക് സുരക്ഷ, വാഹനങ്ങള്‍ക്ക് ശല്യമുണ്ടാക്കരുത്, ബൈക്ക് സ്റ്റണ്ട് വേണ്ട; പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി വിജയ്

വിജയ്‌യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് മാർ​ഗ നിർദേശങ്ങൾ അറിയിച്ചത്

Published

on

മദ്യപരെ ആദ്യ സംസ്ഥാന സമ്മേളനത്തിൽനിന്നു വിലക്കി നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). മദ്യപിച്ച ശേഷം പങ്കെടുക്കരുതെന്നത് ഉൾപ്പെടെ യോഗത്തിനെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ പാർട്ടി നേതൃത്വം പുറത്തിറക്കി. സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ അംഗങ്ങൾക്ക് സുരക്ഷയും സൗകര്യവും നൽകണം, മറ്റു വാഹനങ്ങൾക്ക് ശല്യം ഉണ്ടാക്കരുത്, റോഡ് മര്യാദകൾ പാലിക്കണം, ഇരുചക്രവാഹനങ്ങളിലെത്തുന്ന പ്രവർത്തകർ ബൈക്ക് സ്റ്റണ്ട് നടത്തരുത് തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

വിജയ്‌യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് മാർ​ഗ നിർദേശങ്ങൾ അറിയിച്ചത്. സമ്മേളന സമയത്ത് ഡ്യൂട്ടിയിലെത്തുന്ന മെഡിക്കല്‍ ടീമിനും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ടിവികെ ഉപദേശകസംഘം അംഗങ്ങളോട് ആവശ്യപ്പെട്ടു.

 

Continue Reading

india

അർജുന്റെ ലോറി കരക്കെത്തിച്ചു; മൃതദേഹം പരിശോധനക്കയച്ചു

മംഗ്ളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക

Published

on

72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തും. മംഗ്ളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗ്ളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു.

ബോട്ടിലേക്ക് മാറ്റിയ മൃതദേഹം വിദഗ്ധ പരിശോധനക്ക് അയക്കും. കണ്ടെത്തിയ ലോറി കരക്കടുപ്പിച്ചിട്ടുണ്ട്. കരയിൽനിന്ന് 65 മീറ്റർ അകലെ നിന്നാണ് ലോറി കണ്ടെത്തിയത്. ജലോപരിതലത്തിൽനിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്. കാണാതായി 71ാം നാളാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. എന്നാൽ, മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തേണ്ടിവരും.

സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയും ക്യാബിനിൽ കുടുങ്ങിയ നിലയിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിയത്. നിരവധി സമ്മർദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്.ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.

Continue Reading

Trending