Connect with us

india

രാജസ്ഥാനില്‍ റെയ്ഡിനിടെ പൊലീസുകാരെന്റ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന് നവജാത ശിശു മരിച്ചു

ഇമ്രാന്‍ ഖാന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞ് അലിസ്ബയാണ് കൊല്ലപ്പെട്ടത്

Published

on

രാജസ്ഥാനില്‍ റെയ്ഡിനിടെ പൊലീസുകാരെന്റ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന് നവജാത ശിശു മരിച്ചു. നൗഗാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രഘുനാഥ്ഗഡ് ഗ്രാമത്തിലാണ് സംഭവം. കൂലിത്തൊഴിലാളിയായ ഇമ്രാന്‍ ഖാന്റെ വീട്ടില്‍ പുലര്‍ച്ചെ പോലീസ് നടത്തിയ റെയ്ഡിനിടെയാണ് അമ്മയുടെ അരികില്‍ കട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞ് കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാര്‍ക്കെതിരെ കുടുംബം പരാതി നല്‍കി.

ഇമ്രാന്‍ ഖാന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞ് അലിസ്ബയാണ് കൊല്ലപ്പെട്ടത്. രാവിലെ 6 മണിക്ക് ഇമ്രാന്‍ ഖാന്റെ വീട്ടില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കുടുംബം ഉറങ്ങിക്കിടക്കുമ്പോള്‍ മുന്‍കൂട്ടി വിവരം നല്‍കാതെ അതിക്രമിച്ചു ഉള്ളിലേക്ക് കടക്കുകയും റെയ്ഡ് നടത്തുകയും ചെയ്തത്. ഇതിനിടെ അമ്മയുടെ അരികില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ഉറങ്ങുകയായിരുന്നു കുഞ്ഞ് പോലീസുകാരന്റെ കാലിനടിയില്‍ പെട്ട് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

‘ഞാന്‍ എന്റെ കുഞ്ഞു മകളുമായി കട്ടിലില്‍ ഉറങ്ങുമ്പോള്‍, പോലീസുകാര്‍ പെട്ടെന്ന് മുറിയിലേക്ക് കയറി വന്നു. എന്നെ മുറിയില്‍ നിന്ന് പുറത്താക്കി. എന്റെ ഭര്‍ത്താവിനെയും അവര്‍ പുറത്താക്കി. അവര്‍ എന്റെ കുഞ്ഞു മകളുടെ തലയില്‍ ചവിട്ടി കൊന്നു,’ കുഞ്ഞിന്റെ അമ്മ റസിദ ഖാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇത് കൊലപാതകമാണ്, തനിക്ക് നീതി വേണമെന്നും അവര്‍ പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് പോലീസ് റെയ്ഡ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഇമ്രാന്‍ ഖാനെതിരെ കേസുകള്‍ ഒന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കുഞ്ഞിന്റെ കൊലപാതകത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ആല്‍വാര്‍ എസ്പി (റൂറല്‍) യുടെ വസതിയില്‍ ഗ്രാമവാസികള്‍ പ്രതിഷേധ പ്രകടനം നടത്തിയതിനു ശേഷമാണ് പേര് വെളിപ്പെടുത്താത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നുവെന്നും കുടുംബം ആരോപിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് ടികാറാം ജൂലി കൊലപാതകത്തെ അപലപിക്കുകയും പോലീസ് ഭീകരരെപ്പോലെയാണ് പെരുമാറുന്നതെന്ന് ആരോപിക്കുകയും ചെയ്തു.

india

നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റായി നടത്തണം; സുപ്രീം കോടതി ഉത്തരവ്

രണ്ട് ഷിഫ്റ്റ് ഫോര്‍മാറ്റില്‍ അനീതിക്കും പൊരുത്തക്കേടുകള്‍ക്കും സാധ്യതയുണ്ടെന്ന് ഉയര്‍ത്തിക്കാട്ടുന്ന ഒരു ഹര്‍ജിയിലാണ് തീരുമാനം.

Published

on

നീതിയും സുതാര്യതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന വിധിന്യായത്തില്‍, 2025 ലെ നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് ഫോര്‍ പോസ്റ്റ് ഗ്രാജുവേറ്റ് (NEET-PG) നേരത്തെ ആസൂത്രണം ചെയ്ത രണ്ട് ഷിഫ്റ്റുകള്‍ക്ക് പകരം ഒറ്റ ഷിഫ്റ്റില്‍ നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രണ്ട് ഷിഫ്റ്റ് ഫോര്‍മാറ്റില്‍ അനീതിക്കും പൊരുത്തക്കേടുകള്‍ക്കും സാധ്യതയുണ്ടെന്ന് ഉയര്‍ത്തിക്കാട്ടുന്ന ഒരു ഹര്‍ജിയിലാണ് തീരുമാനം. ഒന്നിലധികം ഷിഫ്റ്റുകളില്‍ NEET-PG നടത്തുന്നത് വ്യത്യസ്ത സെഷനുകളിലായി ബുദ്ധിമുട്ടിന്റെ അളവില്‍ വ്യത്യാസങ്ങള്‍ക്ക് കാരണമാകുമെന്നും അതുവഴി ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ ഏകപക്ഷീയതയും അനീതിയും സൃഷ്ടിക്കുമെന്നും സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്രയും ദേശീയ പ്രാധാന്യമുള്ള ഒരു പരീക്ഷയ്ക്ക്, മാനദണ്ഡങ്ങളില്‍ ഏകപക്ഷീയത അനിവാര്യമാണെന്ന് കോടതി പറഞ്ഞു. NEET-PG പരമ്പരാഗതമായി ഒറ്റ-ഷിഫ്റ്റ്, ഒറ്റ ദിവസത്തെ പരീക്ഷയാണെന്നും എല്ലാ ഉദ്യോഗാര്‍ത്ഥികളെയും ഒരേ വ്യവസ്ഥകളില്‍ വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കുന്ന ഒരു ഫോര്‍മാറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. NEET-PG 2025 പരീക്ഷ 2025 ജൂണ്‍ 15 ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്, NEET-PG നടത്തുന്നതിന് ഉത്തരവാദിയായ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് (NBE) എല്ലാ ഉദ്യോഗാര്‍ത്ഥികളെയും ഒറ്റ ഷിഫ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ലോജിസ്റ്റിക്കല്‍ ക്രമീകരണങ്ങള്‍ വരുത്തേണ്ടതുണ്ട്.

വലിയ വേദികള്‍ സുരക്ഷിതമാക്കുക, അധിക ഇന്‍വിജിലേറ്റര്‍മാരെ വിന്യസിക്കുക, രാജ്യവ്യാപകമായി പരീക്ഷാ കേന്ദ്രങ്ങളിലുടനീളം സുഗമമായ നടത്തിപ്പ് ഉറപ്പാക്കുക എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ട് ഷിഫ്റ്റ് സംവിധാനത്തിന്റെ ന്യായയുക്തതയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്ന മെഡിക്കല്‍ ഉദ്യോഗാര്‍ത്ഥികളും അധ്യാപകരും ഈ തീരുമാനത്തെ വ്യാപകമായി സ്വാഗതം ചെയ്തിട്ടുണ്ട്. വ്യത്യസ്ത ഷിഫ്റ്റുകള്‍ ചോദ്യങ്ങളുടെ ബുദ്ധിമുട്ടില്‍ വ്യതിയാനങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഇത് അവരുടെ റാങ്കിംഗിനെയും ഭാവി കരിയര്‍ സാധ്യതകളെയും ബാധിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പലപ്പോഴും ഭയപ്പെടുന്നു. ഒരൊറ്റ ഷിഫ്റ്റ് നിര്‍ബന്ധമാക്കുന്നതിലൂടെ, സുപ്രീം കോടതി ഈ ആശങ്കകള്‍ ഇല്ലാതാക്കാനും ദേശീയ തല പരീക്ഷകളില്‍ ന്യായയുക്തത, സുതാര്യത, തുല്യ അവസരം എന്നിവയുടെ തത്വങ്ങള്‍ വീണ്ടും സ്ഥിരീകരിക്കാനും ശ്രമിച്ചു.

വരാനിരിക്കുന്ന NEET PG പരീക്ഷ 2025 ജൂണ്‍ 15 ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് NBEMS ന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അവരുടെ ഹാള്‍ ടിക്കറ്റുകള്‍ ഉടന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. സിംഗിള്‍-ഷിഫ്റ്റ് പരീക്ഷാ ഷെഡ്യൂള്‍ കാരണം ഇപ്പോള്‍ ഹാള്‍ ടിക്കറ്റുകള്‍ ലഭ്യമാകും. പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍, natboard.edu.in സന്ദര്‍ശിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. പുറത്തിറക്കിയ ഔദ്യോഗിക ഷെഡ്യൂള്‍ അനുസരിച്ച്, 2025 ജൂലൈ 15 നകം NEET PG ഫലങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിക്കാം.

Continue Reading

india

മംഗളൂരു മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു; മരണം മൂന്നായി

ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയായിരുന്നു മംഗളൂരു മോണ്ടെപദാവയില്‍ മണ്ണിടിച്ചിലുണ്ടായത്.

Published

on

മംഗളൂരു മോണ്ടെപദാവയിലെ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതേടെ മരിച്ചവരുടെ എണ്ണം മൂന്നായി. പ്രദേശവാസിയായ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58)യും മകന്‍ സീതാറാമിന്റെ മൂന്നും രണ്ടും വയസുള്ള രണ്ട് കുട്ടികളുമാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയായിരുന്നു മംഗളൂരു മോണ്ടെപദാവയില്‍ മണ്ണിടിച്ചിലുണ്ടായത്.സംഭവത്തില്‍ പൂജാരിയുടെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. പൂജാരിയുടെ ഭാര്യയെ വീടിനുള്ളില്‍ മരിച്ച നിലയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

അതേസമയം അപകടസ്ഥലത്തു നിന്നും കാന്തപ്പ പൂജാരി, മകന്‍ സീതാറാം, സീതാറാമിന്റെ ഭാര്യ അശ്വിനി എന്നവരെ രക്ഷപ്പെടുത്തി.

Continue Reading

india

കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍

Published

on

കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡയെ കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലക്കിയിരിക്കുന്നത്. തെറ്റ് ചെയ്താലേ തിരുത്താറുള്ളൂവെന്നും അതിനാല്‍ തന്നെ താന്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിലക്കിന് ശേഷം കമല്‍ഹാസന്‍ പ്രതികരിച്ചു. മുന്‍പും തനിക്ക് ഇത്തരം പല ഭീഷണികള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കന്നഡ തമിഴില്‍ നിന്നാണ് രൂപം കൊണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെ പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി.

കന്നഡയുമായി ബന്ധപ്പെട്ട കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലാകെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ആള്‍ക്കൂട്ടം തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പരാമര്‍ശങ്ങള്‍ തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക രക്ഷണ വേദികെ ഔദ്യോഗികമായി പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Continue Reading

Trending