Connect with us

kerala

104.87 കോടി സ്വകാര്യബാങ്കില്‍ നിക്ഷേപിച്ച സംഭവം; വഖഫ് സ്ഥാപനങ്ങളെയും അറിയിച്ചില്ല

വഖഫ് സ്ഥാപനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റി കൈമാറിയ നഷ്ടപരിഹാര തുക തൃശൂരിലുള്ള സ്വകാര്യ ബാങ്ക് ശാഖയില്‍ നിക്ഷേപിച്ചത് തുക അനുവദിക്കപ്പെട്ട സ്ഥാപനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് വിവരം.

Published

on

വഖഫ് സ്ഥാപനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റി കൈമാറിയ നഷ്ടപരിഹാര തുക തൃശൂരിലുള്ള സ്വകാര്യ ബാങ്ക് ശാഖയില്‍ നിക്ഷേപിച്ചത് തുക അനുവദിക്കപ്പെട്ട സ്ഥാപനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് വിവരം. ദേശീയപാതാ വികസനത്തിന് വിട്ടുനല്‍കിയ 68 സ്ഥാപനങ്ങള്‍ക്ക് ലഭിച്ച 104.87 കോടി രൂപയാണ് തൃശൂര്‍ ജില്ലയിലുള്ള സ്വകാര്യ ബാങ്കിലാണ് വഖഫ് ബോര്‍ഡ് സ്ഥിരനിക്ഷേപമായിട്ടത്.

എറണാകുളം കലൂരില്‍ വഖഫ് ബോര്‍ഡ് ആസ്ഥാനത്തിന് തൊട്ടരികെ തന്നെയുള്ള സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ടുണ്ടായിരിക്കെ 72 കിലോമീറ്റര്‍ ദൂരത്തുള്ള സ്വകാര്യബാങ്ക് ശാഖയിലേക്ക് മാറ്റിയത് സംബന്ധിച്ച് വഖഫ് ബോര്‍ഡ് യോഗത്തിലും ചര്‍ച്ച ചെയ്തിരുന്നില്ല. ഇത് ചട്ടവിരുദ്ധ നടപടിയാണെന്ന് കാണിച്ച് പി.വി അബ്ദുല്‍വഹാബ് എം.പി, പി.ഉബൈദുല്ല എം.എല്‍.എ, എം.സി. മായിന്‍ ഹാജി, അഡ്വ.പി.വി. സൈനുദ്ദീന്‍ എന്നിവര്‍ കത്ത് നല്‍കിയിരുന്നു. ഇന്നലെ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നായിരുന്നു സൂചന. എന്നാല്‍ ഇന്നലെ നടന്ന യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയുണ്ടായില്ല. അടുത്ത മാസം ആദ്യം ആഴ്ചയില്‍ നടക്കുന്ന യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വന്നേക്കും.

2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ 68 വഖഫുകള്‍ക്ക് നഷ്ടപരിഹാരമായി 104.87 കോടി രൂപയാണ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ഈ തുകയാണ് സ്വകാര്യ ബാങ്കിന്റെ തൃശൂര്‍ മണ്ണുത്തിയിലെ ശാഖയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതിന് ശേഷവും ബോര്‍ഡിലേക്ക് എത്തിയ തുകയും ഇത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

വഖഫ് ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയാല്‍ ഇതിനുള്ള നഷ്ടപരിഹാര തുക വഖഫ് ബോര്‍ഡിന് നേരിട്ടാണ് ദേശീയപാത അതോറിറ്റി കൈമാറുക. ഈ തുക അതത് സ്ഥാപനങ്ങളുടെയും വഖഫ് ബോര്‍ഡിന്റെയും പേരില്‍ ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. ഇതിന് സ്ഥാപനങ്ങളുടെ ഭരണസമിതികളുടെ അറിവും സമ്മതവും വേണമെന്നാണ് ചട്ടം. ഈ നടപടിക്രമങ്ങളിലടക്കം വെള്ളം ചേര്‍ത്താണ് സ്വാകാര്യബാങ്കില്‍ നിക്ഷേപം നടത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം. സ്വകാര്യബാങ്കിനെ സഹായിക്കുന്ന തരത്തില്‍ നടന്ന നീക്കം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും പരാതി ഉന്നയിക്കപ്പെട്ടാല്‍ വിജിലന്‍സ് അന്വേഷണം അടക്കം നേരിടേണ്ടി വരുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

Published

on

കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

Continue Reading

kerala

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

Published

on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

Continue Reading

crime

സ്വത്തിന് വേണ്ടി 52 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വത്തു തട്ടിയെടുക്കുന്നതിനായി ഭാര്യ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

2020 ഡിസംബര്‍ 26 ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. വമ്പിച്ച സ്വത്തിന് ഉടമയായ 52 കാരിയായ ശാഖാകുമാരിയെ 28 കാരനായ അരുണ്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വിചാരിച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച പ്രതി പ്രണയത്തില്‍ കുരുക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവുമാണ് വിവാഹ പാരിതോഷികമായി അരുണിന് ശാഖാകുമാരി അന്ന് നല്‍കിയിരുന്നത്. എന്നാല്‍ ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹത്തിന് അരുണ്‍ സമ്മതിച്ചില്ല. ശാഖാകുമാരിയെ വിവാഹം കഴിച്ച അരുണ്‍ ആഡംബര ജീവിതമാണ് നയിച്ചത്.

ഇതിനിടെ, സ്വാഭാവിക മരണമെന്ന പ്രതീതി ജനിപ്പിച്ച് ശാഖാകുമാരിയെ വകവരുത്താനാണ് ഇലക്ട്രീഷ്യനായ അരുണ്‍ ശ്രമിച്ചത്. ആദ്യവട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2020 ഡിസംബര്‍ 26 ന് ശാഖാകുമാരിയെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഹാളിലെത്തിച്ച് പ്ലഗില്‍ നിന്നും വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Trending