Connect with us

kerala

കിറ്റിന് വേണ്ടി പണിയെടുത്ത റേഷന്‍കടക്കാരെ എല്‍.ഡി.എഫ് അവഗണിച്ചു

Published

on

റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത കിറ്റിന്റെ പേര് പറഞ്ഞ് വീണ്ടും അധികാരത്തിലെത്തിയ ഇടതു മുന്നണി സര്‍ക്കാര്‍ ഇതിന് വേണ്ടി അഹോരാത്രം പാടുപെട്ട സംസ്ഥാനത്തെ റേഷന്‍ കടക്കാരെ പാടെ അവഗണിച്ചതായി പരാതി. 14587 റേഷന്‍ കടകളിലായി 9029249 റേഷന്‍ കാര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 88 ലക്ഷത്തില്‍ പരം കാര്‍ഡുടമകള്‍ ഓരോ മാസവും കിറ്റ് വാങ്ങുന്നുണ്ട്. കിറ്റ് നല്‍കിയ വകയില്‍ 8 മാസത്തെ പണം കുടിശ്ശികയാണെന്ന് റേഷന്‍ കടക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് നല്‍കിയ കിറ്റിന് മാത്രമേ പണം ലഭിച്ചിട്ടുള്ളു. ഓരോ ഏരിയയിലും സപ്ലൈക്കോ മാനേജര്‍മാര്‍ക്കാണ് പാക്കറ്റാക്കുന്നതിനുള്ള ചുമതല ഏല്‍പ്പിച്ചിട്ടുളളത്. ഇവയിലേക്ക് സാധനങ്ങള്‍ വാങ്ങിയ വകയിലും പണം നല്‍കാനുണ്ട്. കിറ്റ് നല്‍കിയ വകയില്‍ കോടികളാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. ചില മാവേലി സ്‌റ്റോറുകള്‍ അവിടെ ചെലവാകാത്ത ഇനങ്ങള്‍ കിറ്റിലാക്കി നല്‍കിയിട്ടുണ്ട്. ചില ഭാഗങ്ങളില്‍ മുളക് പൊടി ആണെങ്കില്‍ ചിലയിടത്ത് കെട്ടിക്കിടന്ന മുളകാണ് നല്‍കിയത്. പലതിലും പറഞ്ഞ ഇനങ്ങളല്ല ഉണ്ടായിരുന്നത്. സൗജന്യമായതിനാല്‍ ആളുകള്‍ പരാതിപ്പെടില്ലെന്നത് ഇത്തരക്കാര്‍ മുതലെടുത്തു.
കിറ്റ് കൊടുത്ത് സര്‍ക്കാര്‍ ഭരണം നേടിയപ്പോള്‍ തങ്ങളെ പരിഗണിക്കുക പോലും ഉണ്ടായില്ലെന്ന് റേഷന്‍ കടക്കാര്‍ പറയുന്നു. കോവിഡ് മൂര്‍ച്ചിച്ചിട്ടും യാതൊരു സുരക്ഷാ സജ്ജീകരണങ്ങളും റേഷന്‍ കടകാര്‍ക്ക് ലഭ്യമാക്കിയിട്ടില്ല. ഒന്നര വര്‍ഷത്തിനിടെ കേവലം രണ്ട് മാസ്‌കാണ് ആകെ നല്‍കിയത്.സംസ്ഥാനത്ത് 18 റേഷന്‍ കടക്കാര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.സുരക്ഷാ കാര്യത്തിലോ, വാക്ക്‌സിന്‍ നല്‍കുന്നതിനോ ഇതേ വരെ റേഷന്‍ കടക്കാരെ പരിഗണിച്ചിട്ടില്ല.ഇ.പോസ് മെഷീനില്‍ വിരല്‍ പതിക്കേണ്ടതിനാല്‍ പോസിറ്റീവായ വീടുകളില്‍ നിന്ന് പോലും റേഷന്‍ വാങ്ങാന്‍ എത്തുമ്പോള്‍ പിപിഇ കിറ്റ് വരെ ധരിക്കേണ്ട അവസ്ഥയാണ് നിലവില്‍ റേഷന്‍ കടക്കാര്‍ക്കുള്ളത്.
-മെയ് മാസം കൂടി കിറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിച്ച ഉടനെ വിതരണം നിര്‍ത്തി എന്ന പരാതി ഇല്ലാതിരിക്കാനാണ് ഈ മാസവും കൂടി കിറ്റ് നല്‍കുമെന്ന് പറഞ്ഞത്. കൊടുത്ത കിറ്റിന്റെ വകയില്‍ തന്നെ കോടികള്‍ നല്‍കാനിരിക്കേ ഈ മാസവും കൂടി നല്‍കി തടിയൂരാനുള്ള ശ്രമമാണ് അണിയറയില്‍ .തല്ല് കൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും എന്ന് പറഞ്ഞ പോലെയാണ് കിറ്റ് വിതരണത്തിന്റെ അവസ്ഥയെന്ന് ഒരു റേഷന്‍ കടക്കാരന്‍ പ്രതികരിച്ചു.

kerala

മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി ഉടമകള്‍ പിടിയില്‍

ഐലക്കാട് സ്വദേശി അബ്ദുറഹ്‌മാന്‍, വെങ്ങിനിക്കര സ്വദേശി അബ്ദുല്‍ ലത്തീഫ് എന്നിവരാണ് പിടിയിലായത്

Published

on

മലപ്പുറം എടപ്പാളില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ജ്വല്ലറി ഉടമകളായ രണ്ടു പേര്‍ അറസ്റ്റില്‍. ഐലക്കാട് സ്വദേശി അബ്ദുറഹ്‌മാന്‍, വെങ്ങിനിക്കര സ്വദേശി അബ്ദുല്‍ ലത്തീഫ് എന്നിവരാണ് പിടിയിലായത്. ചങ്ങരംകുളം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

എടപ്പാളിലെ ദീമ ജ്വല്ലറിയിലാണ് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നത്. നിരവധി ആളുകളില്‍ നിന്ന് പണമായും സ്വര്‍ണമായും ഇവര്‍ നിക്ഷേപം സ്വീകരിച്ചു. എടപ്പാള്‍ സ്വദേശികളായ രണ്ടു പേരില്‍ നിന്ന് 1.3 കോടി തട്ടിയെടുത്തുന്ന പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പൊലീസ് നാല് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

Continue Reading

india

രാജ്യതലസ്ഥാനത്ത് ഏറ്റവും വലിയ രാഷ്ട്രീയ ഇഫ്താര്‍ സംഘടിപ്പിച്ച് മുസ്‌ലിം ലീഗ്; പങ്കെടുത്തത് മുന്‍ നിര നേതാക്കളുടെ വന്‍നിര

ഭരണ പ്രതിപക്ഷ ഭേദമന്യേ മുന്‍ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി

Published

on

വര്‍ഷങ്ങളായി രാഷ്ട്രീയ ഇഫ്താറുകള്‍ അന്യം നിന്നുപോയ രാജ്യതലസ്ഥാനത്ത് സംയുക്തമായി ഇഫ്താര്‍ സംഘടിപ്പിച്ച് മുസ്‌ലിം ലീഗ് എം.പിമാര്‍. ഭരണ പ്രതിപക്ഷ ഭേദമന്യേ മുന്‍ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. പാര്‍ലമെന്റിനടുത്തുള്ള ഹോട്ടല്‍ ലെ മെറിഡിയനായിരുന്നു വേദി. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, പി.വി. അബ്ദുല്‍ വഹാബ്, അബ്ദുസമദ് സമദാനി, നവാസ് കനി എന്നിവര്‍ സംയുക്തമായി ആതിഥ്യമരുളിയ ഇഫ്താറില്‍ മുന്‍ നിര നേതാക്കളുടെ വന്‍നിരയാണെത്തിയത്.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഫലസ്തീന്‍, മൊറോക്കോ, തുര്‍ക്കി, ഇറാഖ്, ഈജിപ്ത്, അറബ് ലീഗ് എന്നിവയുടെ അംബാഡര്‍മാര്‍, എന്‍.സി.പി നേതാവ് സുപ്രിയ സുലെ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, സംസ്ഥാന നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ ബഷീര്‍ എം.എല്‍.എ, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍, കേരളത്തില്‍ നിന്നുള്ള എം.പിമാരായ പി.ടി ഉഷ, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, കെ. രാധാകൃഷ്ണന്‍, സുരേഷ് ഉണ്ണിത്താന്‍, ആന്റോ ആന്റണി, ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, ഷാഫി പറമ്പില്‍, ഡോ. ശിവദാസന്‍, ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ്, ശശി തരൂര്‍, എം.കെ രാഘവന്‍, രാജ്യസഭാ എം.പിമാരായ ജോണ്‍ ബ്രിട്ടാസ്, ജെബി മേത്തര്‍, എ. സന്തോഷ് കുമാര്‍, പി.പി സുനീര്‍, എം.ഡി.എം.കെ നേതാവ് വൈക്കോ, ടി.ആര്‍ ബാലു, എ.രാജ, കല്യാണ്‍ ബാനര്‍ജി, മഹുവ മൊയ്ത്ര, വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോള്‍ തിരുമാവളവന്‍, കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, ബി.ജെ.പി നേതാവും മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനുമായ നീരജ് ശേഖര്‍, തൃണമൂല്‍ രാജ്യസഭാ ഉപ?നേതാവ് നദീമുല്‍ഹഖ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, മുകുല്‍ വാസ്‌നിക്, പ്രമോദ് തിവാരി, ദിഗ്‌വിജയ് സിങ്ങ്, രേണുകാ ചൗധരി, സുധാമൂര്‍ത്തി, ജയ ബച്ചന്‍, വഖഫ് ജെ.പി.സി അംഗങ്ങളായ മുഹീബുല്ല നദ്‌വി, എം.കെ അബ്ദുല്ല, ഇംറാന്‍ മസൂദ്, സയ്യിദ് നസീര്‍ ഹുസൈന്‍, സംഭല്‍ എം.പി സിയാഉര്‍റഹ്‌മാന്‍ ബര്‍ഖ്, കൈരാന എം.പി ഇഖ്‌റ ഹസന്‍, ഇംറാന്‍ മസൂദ്, നീരജ് ഡാങ്കെ തുടങ്ങിയ ജനപ്രതിനിധികളും നയതന്ത്ര പ്രതിനിധികളും മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളുമായി 300ലേറെ പ്രമുഖര്‍ പങ്കെടുത്തു.

Continue Reading

kerala

വേനല്‍ക്കാല അവധി ദിവസങ്ങളില്‍ അധിക തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിന്‍

ലോക്മാന്യ തിലക്-തിരുവനന്തപുരം ഫെസ്റ്റിവല്‍ സ്‌പെഷല്‍, തിരുവനന്തപുരം-ലോക്മാന്യ തിലക് ഫെസ്റ്റിവല്‍ സ്‌പെഷല്‍ പ്രത്യേക സര്‍വിസ് നടത്തും

Published

on

വേനല്‍ക്കാല അവധി ദിവസങ്ങളില്‍ അധിക തിരക്ക് ഒഴിവാക്കാന്‍ ലോക്മാന്യ തിലക്-തിരുവനന്തപുരം ഫെസ്റ്റിവല്‍ സ്‌പെഷല്‍ (01063) ഏപ്രില്‍ മൂന്നു മുതല്‍ മേയ് 29 വരെയും തിരുവനന്തപുരം-ലോക്മാന്യ തിലക് ഫെസ്റ്റിവല്‍ സ്‌പെഷല്‍ (01064) ഏപ്രില്‍ അഞ്ചു മുതല്‍ മേയ് 31 വരെയും പ്രത്യേക സര്‍വിസ് നടത്തും.

Continue Reading

Trending