Connect with us

Video Stories

അനില്‍കുമാര്‍ പറഞ്ഞത് അബദ്ധമല്ല, പാര്‍ട്ടി നയം തന്നെ; മുമ്പും പലതവണ മുസ്‌ലിംകളെ അധിക്ഷേപിച്ചു

യുക്തിവാദി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ.കെ അനിൽകുമാർ പറഞ്ഞത് പാർട്ടിയുടെ നയം തന്നെ.

Published

on

കെ പി ജലീൽ

യുക്തിവാദി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ.കെ അനിൽകുമാർ പറഞ്ഞത് പാർട്ടിയുടെ നയം തന്നെ. ഒറ്റപ്പെട്ട നേതാക്കൾ പറഞ്ഞതാണെങ്കിലും നിരവധി തവണ സി.പി.എം നേതാക്കളുടെ വായിൽ നിന്ന് ഉയർന്നു വരുന്നതാണ് ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരായ ആക്ഷേപങ്ങൾ. കഴിഞ്ഞദിവസം യുക്തിവാദികളുടെ സമ്മേളനത്തിലാണ് മുസ്ലിം പെൺകുട്ടികൾ തട്ടമിടുന്നത് നിർത്തിയത് സിപിഎമ്മിന്റെ നേട്ടമാണെന്ന രീതിയിൽ പാർട്ടി സംസ്ഥാന സമിതിഅംഗം അഭിപ്രായപ്പെട്ടത്. ഇതിനെ നേതൃത്വം ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ലെന്ന് മാത്രമല്ല ,പലപ്പോഴും സിപിഎം നേതൃത്വത്തിലെ എൽഡിഎഫ് കൺവീനർ അടക്കമുള്ളവർ ഇസ്ലാമിനെതിരെ പരസ്യ പ്രസ്താവന നടത്തുക ഉണ്ടായിട്ടുണ്ട്. ‘ ഏഴാം നൂറ്റാണ്ടിലെ തത്വശാസ്ത്രം ‘എന്ന് ഇസ്ലാമിനെ അധിക്ഷേപിച്ചത് സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റി പ്രമേയം പാസാക്കിയാണ്.

‘ലൗ ജിഹാദ്’ യാഥാർത്ഥ്യമാണെന്ന് പരസ്യമായി പറഞ്ഞത് സിപിഎമ്മിന്റെ മുൻ എംഎൽഎ ആയിരുന്നു .പാണക്കാടും മലപ്പുറവും വർഗീയതയാണെന്ന് പറഞ്ഞത് എൽഡിഎഫ് മുൻ കൺവീനറും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ വിജയരാഘവൻ ആയിരുന്നു .കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ മലപ്പുറത്തിനെതിരെ പരസ്യ പ്രസ്താവനത്തുകയുണ്ടായി. മുസ്ലിം ലീഗ് കോൺഗ്രസിനെ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ് .മുസ് ലിംകളിലെ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയതും പാർട്ടിയുടെ പോഷക സംഘടനയായ ഡിവൈഎഫ്ഐയുടെ നേതാക്കളായിരുന്നു .ക്യാമ്പസുകളിൽ നഗ്നത വരച്ചുവെച്ച് അഭിമാനിച്ചത് എസ്.എഫ്. ഐ ക്കാരാണ്. .മുസ് ലിംകൾക്ക് മതിയായ പ്രാധിനിധ്യം സിപിഎം പാർട്ടിയിലോ സർക്കാരിലോ ഇതുവരെ നൽകിയിട്ടുമില്ല .സിപിഎമ്മിന്റെ ഉന്നത നേതാവായിരുന്ന പാലോളി മുഹമ്മദ്കുട്ടിയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശം ഉയർന്നപ്പോൾ ഇദ്ദേഹത്തെ സെക്രട്ടറിയേറ്റിൽ പോലും ഉൾപ്പെടുത്താതെ മാറ്റിനിർത്തിയിരിക്കുകയാണ് .മുൻ എംപി ടി.കെ ഹംസയെ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി . വഖഫ് ബോർഡിൽ പി.എസ്. സി നിയമനം നടത്താൻ നിയമം നിർമിച്ച് ദേവസ്വം ബോർഡുകൾക്ക് പ്രത്യേക റിക്രൂട്ടിങ് ബോർഡുണ്ടാക്കി. തരാതരം മതവിശ്വാസത്തെ വോട്ടിനു വേണ്ടി ഉപയോഗിക്കുകയും ഇലക്ഷൻ കഴിഞ്ഞാൽ പരസ്യമായി വിശ്വാസങ്ങളെയും വിശ്വാസികളെയും തള്ളിപ്പറയുന്ന രീതിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്നുമുള്ളത് .

മുസ്ലിം ലീഗിനെ ശരീഅത്തിനെ ഉപയോഗിച്ചാണ് 80കളിൽ നേരിട്ടത് .അന്ന് മുന്നണിയിൽ ഉണ്ടായിരുന്ന അഖിലേന്ത്യാ ലീഗിനെ പുറത്താക്കാൻ കൂടി വേണ്ടി ഉപയോഗിച്ച തന്ത്രമായിരുന്നു ശരീഅത്തിനെതിരായ വിമർശനം .ശരീഅത്ത് കാടത്തമാണെന്ന് നേതാക്കൾ പരസ്യമായി പറഞ്ഞു നടന്നു .അതിനുമുന്നിൽ നിന്നത് ഉന്നത നേതാവ്ഇ എം. എസ്സായിരുന്നു. മുസ്ലിം ലീഗും മുസ് ലിംകളും തീവ്രവാദികൾ ആണെന്ന രീതിയിൽ പരസ്യമായി പ്രസ്താവനകൾ നടത്തി .മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുമെന്ന് പറഞ്ഞത് മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ ആയിരുന്നു. കേരളത്തിൽ മുസ് ലിംകളുടെ എണ്ണം 20 കൊല്ലം കഴിഞ്ഞാൽ ഹിന്ദുക്കളെ കവച്ചുവയ്ക്കും എന്ന് പറഞ്ഞതും വിഎസ് ആയിരുന്നു. അന്നൊന്നും ഈ നേതാക്കളെ തള്ളിപ്പറയാൻ നേതൃത്വം തയ്യാറായിരുന്നില്ല. അനിൽകുമാറിന്റെ കാര്യത്തിലും മറ്റൊന്നല്ല സംഭവിച്ചിരിക്കുന്നത് .
പതിവായി മുസ് ലിംകൾക്കും ഇസ്ലാമിനു മെതിരെ പ്രസ്താവനകൾ നടത്താറുള്ള യുക്തിവാദി നേതാവ് സി രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസൻസ് ഗ്ലോബലിന്‍റെ ലിറ്റ്മസ്-23 എന്ന പരിപാടിയിലാണ് സിപിഎം നേതാവ് സംസാരിച്ചത് എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.

അതേസമയം മലപ്പുറത്തെ മുസ് ലിം കളെ പാട്ടിലാക്കാൻ കെ ടി ജലീലിനെ പോലെയുള്ള മുസ്ലിം പ്രതിനിധികളെ ഇറക്കാനും നേതൃത്വം മടികാണിച്ചിട്ടില്ല. അനിൽകുമാറിൻ്റേത് അബദ്ധമാണെന്ന് ജലീൽ പറയുമ്പോൾ അത് ശരിവെക്കാൻ പോലും സിപിഎം സംസ്ഥാന സെക്രട്ടറിയോ സെക്രട്ടറിയേറ്റ് അംഗങ്ങളോ തയ്യാറായിട്ടില്ല. മുസ്ലിം പെൺകുട്ടികൾ തട്ടം ഇടുന്നത് അവരുടെ വിശ്വാസത്തിന്റെയും വസ്ത്രധാരണ രീതിയുടെയും ഭാഗമാണ്. കർണാടകത്തിലും മറ്റും ഹിജാബിനെതിരെ സംഘപരിവാരം ആക്രമണോത്സുകമായ നടപടികൾ സ്വീകരിച്ചപ്പോൾ അതിനെ എതിർത്തത് മുസ്ലീങ്ങൾ മാത്രമായിരുന്നു സിപിഎം അവിടെ എവിടെയും നിയമപരമായോ സമരരംഗത്തോ ഉണ്ടായില്ല. ബിജെപി സർക്കാരുകൾ പലപ്പോഴും ഹിജാബിനെതിരെ പ്രസ്താവന നടത്തുകയും നിയമങ്ങൾ നിർമിക്കുകയും ചെയ്തു . തട്ടം ഇഷ്ടപ്പെടുന്നത് ഒരാളുടെ വ്യക്തിപരമായ അവകാശത്തിൻറെ ഭാഗമാണെന്ന് അംഗീകരിക്കാൻ പോലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തയ്യാറില്ല എന്നതിൻറെ തെളിവാണ് അനിൽകുമാറിലൂടെ പുറത്തുവന്നിരിക്കുന്നത് .കന്യാസ്ത്രീകൾ ധരിക്കുന്ന തലയിലെ വസ്ത്രം ഇതുവരെ ആക്ഷേപിക്കപ്പെട്ടിട്ടില്ല . ഉത്തരേന്ത്യയിലെ വനിതകൾ തലമറച്ചാണ് ജീവിക്കുന്നത്. അതിനെതിരെയും ആരും ആക്ഷേപം ഉന്നയിക്കാറില്ല .എന്നാൽ മുസ്ലിം എന്ന പേര് പറഞ്ഞാണ് സിപിഎം സംസ്ഥാന സമിതി അംഗം പരസ്യമായി ആക്ഷേപുന്നയിച്ചത്. യുക്തിവാദികൾക്കെതിരെയും സ്വതന്ത്ര ചിന്താഗതികൾക്ക് എതിരെയും നിലപാടെടുക്കുന്നു എന്ന് പറയുന്ന സിപിഎം വിശ്വാസികളുടെ സംരക്ഷകരാണെന്ന മൂടുപടം പലപ്പോഴും ഇത്തരം പ്രസ്താവനകളിലൂടെ അഴിച്ചു കളയുകയാണ്. ഇത് തിരിച്ചറിയാനുള്ള വിവേകം മുസ്ലീങ്ങൾക്കുണ്ടെന്നതാണ് ഫ്രാൻസിൽ അടക്കമുള്ള പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നത് .കമ്മ്യൂണിസ്റ്റുകാർ ഭരിച്ച യൂറോപ്യൻരാജ്യങ്ങളിലും എന്താണ് മതവിശ്വാസത്തിനെതിരെ സ്വീകരിച്ച നിലപാട് എന്നത് ഇപ്പോൾ ഓർക്കുന്നതും നന്നാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

Trending