Connect with us

News

മരുന്നും വൈദ്യുതിയും ചികിത്സാ സൗകര്യങ്ങളുമില്ലാതെ ഗസ്സ; കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 6546, 24 മണിക്കൂറിനിടെ 756 പേര്‍

രണ്ടാഴ്ചയിലധികമായി ഇസ്രാഈല്‍ തുടരുന്ന നരമേധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 6546 ആയി.

Published

on

ഗസ്സ: രണ്ടാഴ്ചയിലധികമായി ഇസ്രാഈല്‍ തുടരുന്ന നരമേധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 6546 ആയി. 24 മണിക്കൂറിനിടെ മാത്രം നഷ്ടമായത് 756 ഫലസ്തീനികളുടെ ജീവനാണ്. ഇന്നലെ മാത്രം പൊലിഞ്ഞത് 344 കുരുന്നു ജീവന്‍. 2700ലധികം കുട്ടികളെയാണ് ഇതുവരെ ഇസ്രാഈല്‍ കൊന്നൊടുക്കിയത്. 17,439 പേര്‍ക്ക് പരിക്കേറ്റു. മരുന്നും വൈദ്യുതിയും ചികിത്സാ സൗകര്യങ്ങളുമില്ലാതെ ഗസ്സയിലെ ആരോഗ്യരംഗം പൂര്‍ണമായും സ്തംഭിച്ചതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അഷ്‌റഫ് അല്‍ ഖുര്‍ദ പറഞ്ഞു.
ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഗസ്സയിലെ സ്ഥിതി പ്രവചനാധീതമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതക്കെതിരെ ആഗോള സമൂഹം പുലര്‍ത്തുന്ന മൗനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഓക്‌സ്ഫാമും രംഗത്തെത്തി. മരുന്നും വെള്ളവും ഭക്ഷണവുമില്ലാതെ മഹാ ദുരന്തത്തിന്റെ വക്കിലാണ് ഗസ്സയെന്ന് ഓക്‌സ്ഫാം വ്യക്തമാക്കി. കുടിവെള്ളക്ഷാമം രൂക്ഷമാണ്. യു.എന്‍ കണക്കു പ്രകാരം ഒരുവ്യക്തിക്ക് കഴിയാന്‍ ചുരുങ്ങിയത് 15 ലിറ്റര്‍ ശുദ്ധജലം വേണം. എന്നാല്‍ ഗസ്സയില്‍ ശരാശരി മൂന്നു ലിറ്റര്‍ ശുദ്ധജലം മാത്രമാണ് ലഭ്യമായിട്ടുള്ളത്.

ഗസ്സക്കു പുറമെ ലബനാന്‍ അതിര്‍ത്തിയിലും ഇസ്രാഈല്‍ വ്യോമാക്രമണം തുടരുകയാണ്. സിറിയക്കു നേരെയും ഇന്നലെ ആക്രമണമുണ്ടായി. അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്നും ഏതാനും ദിവസത്തിനകം ഫലം പ്രതീക്ഷിക്കുന്നതായും ഖത്തര്‍ പ്രതികരിച്ചു. കൂടുതല്‍ ബന്ദികളെ ഹമാസ് വിട്ടയച്ചതിനു പിന്നാലെയാണ് ഖത്തറിന്റെ പ്രതികരണം. ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ഹമാസ് കൂടുതല്‍ ബന്ദികളെ മോചിപ്പിച്ചത്. ഇതിനിടെ ഹമാസ് ഭീകര സംഘടനയല്ലെന്ന് ആവര്‍ത്തിച്ച് തൂര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്തെ ത്തി. സ്വന്തം മണ്ണിന്റെ മോചനത്തിനു വേണ്ടിയാണ് ഹമാസ് പോരാടുന്നതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഗോള സമൂഹം സമ്മര്‍ദ്ദം ചെലുത്തണമെന്ന് ജോര്‍ദ്ദാന്‍ ഭരണധാകി കിങ് അബ്ദുല്ല രണ്ടാമന്‍ ആവശ്യപ്പെട്ടു.

kerala

തിരുവനന്തപുരത്ത് റോഡരികില്‍ കിടന്ന ഓട്ടോയില്‍ യുവാവിന്റെ മൃതദേഹം

നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് റോഡരികില്‍ കിടന്ന ഓട്ടോയില്‍ യുവാവിന്റെ മൃതദേഹം. അരുവിക്കര സ്വദേശി നസീറിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Continue Reading

kerala

എസ്.ഡി.പി.ഐ നേതാവിന് അനധികൃത സഹായം; സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഗ്രേഡ് എസ് ഐ സലീമിനെ എറണാകുളം റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തു

Published

on

കൊച്ചി: എസ് ഡി പി ഐ നേതാവിന് അനധികൃത സഹായം ചെയ്ത സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എസ് ഡി പി ഐ നേതാവ് ഷൗക്കത്തലിയ്ക്കാണ് അനധികൃത സഹായം നല്‍കിയത്. സംഭവത്തില്‍ ഗ്രേഡ് എസ് ഐ സലീമിനെ എറണാകുളം റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തു.

പൊലീസ് കാന്റീന്‍ ഐഡി കാര്‍ഡ് ദുരുപയോഗം ചെയ്ത് ടി വി അടക്കം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പൊലീസുകാര്‍ക്കും കുടുംബത്തിനും മാത്രമേ ക്യാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പാടുള്ളുവെന്നിരിക്കെയാണ് അനധികൃത സഹായം നല്‍കിയത്.

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്; 179 പേരെ അറസ്റ്റ് ചെയ്തു; 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

2306 പേരെ പരിശോധനയ്ക്ക് വിധേയമാക്കി

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 179 പേരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2306 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.103 ഗ്രാം), കഞ്ചാവ് (4.5 ഗ്രാം), കഞ്ചാവ് ബീഡി (128 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 5ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

Trending