Connect with us

kerala

അക്രമങ്ങളുടെ അപ്പോസ്തലന്മാരും ജപ്തി സഖാക്കളും; എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല, എന്നാല്‍ ഭീകരവാദികളെല്ലാം മുസ്്‌ലിംകളാണ് എന്ന വേര്‍ഷനാണല്ലോ സ്‌കൂള്‍ കലോല്‍സവത്തിലടക്കം തിമിര്‍ത്താടിയത് ! !

ഇവിടെയാണ് ന്യൂനപക്ഷസംരക്ഷണത്തിന്റെയും ഭൂരിപക്ഷപ്രീണനത്തിന്റെയും ഭിന്ന സ്വരങ്ങള്‍ മറനീക്കി പുറത്തുവരുന്നത്.സി.എ. എ വിരുദ്ധസമരത്തിനെതിരെ കേരളപൊലീസെടുത്തകേസുകള്‍ ഇന്നും അതേപടി നില്‍ക്കുന്നതിലുണ്ട് ഈ ഇരട്ടത്താപ്പ്!

Published

on

കെ.പി ജലീല്‍

കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാര്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ പാഴൂര്‍പടിയില്‍ ചെല്ലേണ്ട ആവശ്യമില്ല. ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന യാഥാര്‍ത്ഥ്യം മാത്രമാണത്. അവരാണ് കഴിഞ്ഞദിവസങ്ങളില്‍ ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ട് നാടുമുഴുവന്‍ അക്രമികളുടേതെന്ന പേരില്‍ വീടുകള്‍ പൂട്ടിസീല്‍ ചെയ്തത്. ആദ്യപടിയായി നോട്ടീസ് പതിച്ചും പിന്നീട് വീട് പൂട്ടുകയുമാണത്രെ രീതി. ഇതിന് കാരണം കഴിഞ്ഞ സെപ്തംബറില്‍ കേരളത്തില്‍നടന്ന ഒരു ഹര്‍ത്താലാണ്. എന്‍.ഐ.എ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളും ഓഫീസുകളും കയറി റെയ്ഡ് നടത്തിയതാണ് ഹര്‍ത്താലിന് കാരണം. എന്നാല്‍ ഇതില്‍ വലിയ തോതില്‍ പൊതുവാഹനങ്ങള്‍ക്കെതിരെ ആക്രമണം നടന്നു. കേന്ദ്രസര്‍ക്കാരിനെതിരെ രോഷം തീര്‍ത്തത് നമ്മുടെ പാവം കെ.എസ്.ആര്‍.ടി.സിക്ക് നേരെയും. 5.20 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനെതിരെ സര്‍ക്കാര്‍ അനങ്ങിയില്ലെന്ന് പറഞ്ഞ് ഹൈക്കോടതി ശാസിക്കുകയും മുന്നും പിന്നും നോക്കാതെ കണ്ണില്‍ കണ്ടവരുടെയൊക്കെ വീടുകളില്‍ കയറി നോട്ടീസ് പതിക്കുകയുമാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍ കണ്ണില്‍ കണ്ടവരുടെയൊക്കെയാണോ എന്നതില്‍ സംശയമുണ്ട്. മുസ്‌ലിം പേരുളളവരുടെ വീടുകളാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണിത്. 15 വര്‍ഷം മുമ്പ് മരിച്ച കോട്ടക്കലെ അലവിയുടെയും ആറുമാസം മുമ്പ് ആര്‍.എസ്.എസ്സുകാര്‍ വെട്ടിക്കൊന്ന പാലക്കാട്ടെ സുബൈറിന്റെയും വീടുകള്‍ വരെ ജപ്തി ചെയ്തുകളഞ്ഞു. മുസ്‌ലിം ലീഗ് പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും അവസരം നോക്കി മേയുകയാണ് റവന്യൂ വകുപ്പുകാര്‍. ഇതിന് ആരാണ് സര്‍ക്കാരിന് അനുമതി നല്‍കിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സര്‍ക്കാരിനോ സി.പി.എമ്മിനോ ഇല്ല. എങ്ങനെയാണോ സര്‍ക്കാര്‍വാഹനങ്ങളെ തല്ലിത്തകര്‍ത്തത്, അതേ ആവേശമാണ ്മുസ്‌ലിംകളുടെ വീടുകളുടെ നേര്‍ക്കുളള സര്ക്കാരിന്റെ കയ്യേറ്റവും.
ഇതിന് രണ്ടുദിവസം മുമ്പാണ് ഇന്ത്യയില്‍ ഇസ്‌ലാമിക രാഷ്ട്രംസ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടെന്ന് ഇതേ എന്‍.ഐ.എകോടതിയില്‍ നല്‍കിയ ഒരു കുറ്റപത്രത്തില്‍ പറയുന്നത്. സിമി കേസിലും കേന്ദ്രസര്‍ക്കാര്‍ ഇത് ആവര്‍ത്തിക്കുന്നു. വാസ്തവത്തില്‍ ഇവിടെ ആരാണ് മതരാഷ്ട്രവാദവുമായി പരസ്യമായി രംഗത്തുളളതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്.കേന്ദ്രമന്ത്രിമാര്‍ വരെ ഹിന്ദുത്വരാഷ്ട്രത്തിന് വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതൊന്നും പക്ഷേ അമിത്ഷായുടെ ആഭ്യന്തരത്തിന് അറിയില്ല!
ഏതായാലും കേന്ദ്രത്തിന് മുന്നേ താനും എന്ന കണക്കിലാണ ്‌കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരും എന്നതാണിതിലെ കൗതുകം.കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ ..എന്ന് മാത്രമല്ല, പ്രത്യേകപേരുള്ളവരെ മാത്രമാണ ്കിട്ടുന്നത് എന്നതാണ ്ഇടതുസര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ നടപടി. പണ്ട് തൃശൂരിലെ ഹിറ മസ്ജിദില്‍ കേരളത്തിലെ പൊലീസ് നടത്തിയ റെയ്ഡ് പോലയൊന്നാണിത്. കോയമ്പത്തൂരില്‍ ഹിറ എന്ന സംഘടന ബോംബ് സ്‌ഫോടനത്തില്‍ പങ്കെടുത്തു എന്നതിനായിരുന്നു തൃശൂരിലെ ഹിറ എന്ന പേരുള്ള പളളിയിലെ റെയ്ഡ്! ഇതാണ് ഉദ്യോഗസ്ഥരുടെ ബുദ്ധി. ഇസ്‌ലാമോഫോബിയ വടക്കേ ഇന്ത്യയില്‍മാത്രമല്ല, കേരളത്തിലും എത്രത്തോളം വന്നെത്തിയെന്നതിന് തെളിവാണീ നടപടികളെല്ലാം. ഇതിനെ ചെറുക്കാന്‍ സംസ്ഥാനത്തെ മതേതരരെന്ന് പറയുന്ന മുസ്‌ലിം ലീഗൊഴികെയുള്ള ഒരൊറ്റ പാര്‍ട്ടിക്കാരും ഇല്ലെന്നതാണ ്കൗതുകകരം. അതേസമയം അക്രമങ്ങളില്‍ കോടികള്‍ മുമ്പ് നശിപ്പിച്ചവരെ വെള്ളപൂശാനും പ്രമുഖര്‍ ശ്രമിക്കുന്നു.
അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ 9/11 ന് ശേഷം വ്യാപകമായി മുസ്‌ലിംപേരുളളവരെയും വസ്ത്രധാരികളെയും തടഞ്ഞെങ്കിലും അവരിപ്പോള്‍ അത് നിര്‍ത്തിയിരിക്കുകയാണ്. എന്നാലിവിടെ പേരുള്ളതുകൊണ്ട് മാത്രമല്ല,തെരഞ്ഞുപിടിച്ചാണ് ഇസ്‌ലാമോഫോബിയയുടെ കേരളത്തിലെ പുതിയ വേര്‍ഷന്‍ നടപ്പാക്കുന്നത്. ഇവിടെയാണ് ന്യൂനപക്ഷസംരക്ഷണത്തിന്റെയും ഭൂരിപക്ഷപ്രീണനത്തിന്റെയും ഭിന്ന സ്വരങ്ങള്‍ മറനീക്കി പുറത്തുവരുന്നത്.സി.എ. എ വിരുദ്ധസമരത്തിനെതിരെ കേരളപൊലീസെടുത്തകേസുകള്‍ ഇന്നും അതേപടി നില്‍ക്കുന്നതിലുണ്ട് ഈ ഇരട്ടത്താപ്പ്. എല്ലാ മുസ്്‌ലിംകളും ഭീകരവാദികളല്ല, എന്നാല്‍ ഭീകരവാദികളെല്ലാം മുസ്്‌ലിംകളാണ് എന്ന വേര്‍ഷനാണല്ലോ സ്‌കൂള്‍ കലോല്‍സവത്തിലടക്കം തിമിര്‍ത്താടിയത് !

kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

Published

on

കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

Continue Reading

kerala

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

Published

on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

Continue Reading

crime

സ്വത്തിന് വേണ്ടി 52 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വത്തു തട്ടിയെടുക്കുന്നതിനായി ഭാര്യ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

2020 ഡിസംബര്‍ 26 ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. വമ്പിച്ച സ്വത്തിന് ഉടമയായ 52 കാരിയായ ശാഖാകുമാരിയെ 28 കാരനായ അരുണ്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വിചാരിച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച പ്രതി പ്രണയത്തില്‍ കുരുക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവുമാണ് വിവാഹ പാരിതോഷികമായി അരുണിന് ശാഖാകുമാരി അന്ന് നല്‍കിയിരുന്നത്. എന്നാല്‍ ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹത്തിന് അരുണ്‍ സമ്മതിച്ചില്ല. ശാഖാകുമാരിയെ വിവാഹം കഴിച്ച അരുണ്‍ ആഡംബര ജീവിതമാണ് നയിച്ചത്.

ഇതിനിടെ, സ്വാഭാവിക മരണമെന്ന പ്രതീതി ജനിപ്പിച്ച് ശാഖാകുമാരിയെ വകവരുത്താനാണ് ഇലക്ട്രീഷ്യനായ അരുണ്‍ ശ്രമിച്ചത്. ആദ്യവട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2020 ഡിസംബര്‍ 26 ന് ശാഖാകുമാരിയെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഹാളിലെത്തിച്ച് പ്ലഗില്‍ നിന്നും വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Trending