kerala
പിണറായി മന്ത്രി സഭയുടെ മുഖം മിനുക്കാൻ ധൂർത്ത്; പ്രചാരണത്തിന് മന്ത്രിമാർക്ക് വോൾവോ ആഢംബര ബസ്
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കൾ പരിപാടിയുടെ ഭാഗമായി നടത്തുന്ന മന്ത്രിസഭയുടെ സംസ്ഥാന പരിഗണനത്തിന് ആഡംബര ബസ് തയ്യാറാക്കും .

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കൾ പരിപാടിയുടെ ഭാഗമായി നടത്തുന്ന മന്ത്രിസഭയുടെ സംസ്ഥാന പര്യടനത്തിന് ആഡംബര ബസ് തയ്യാറാക്കും .മുഖ്യമന്ത്രി പിണറായി വിജയനും 21 മന്ത്രിമാരും ഒരേ വാഹനത്തിൽ ആവും സഞ്ചരിക്കുക .ഇതിനായി വോൾവോ എസി ബസ് തയ്യാറാക്കി കഴിഞ്ഞു .ദിവസവും നാലു മണ്ഡലങ്ങളിലാണ് മന്ത്രിസഭ സഞ്ചരിക്കുക. നാലിടത്തും പ്രധാന കേന്ദ്രങ്ങളിൽ മന്ത്രിസഭാംഗങ്ങൾ യോഗങ്ങളിൽ പ്രസംഗിക്കും .അവിടെവെച്ച് പൊതുജനങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിക്കും.
140 നിയോജക മണ്ഡലങ്ങളിലും മന്ത്രിസഭ അംഗങ്ങൾ എത്തും എന്നാണ് അറിയിപ്പ് .വരുന്ന നവംബർ 18ന് ആരംഭിച്ച ഡിസംബർ 24വരെ ആണ് പര്യടനം . ഇതിനിടയിൽ അഞ്ചു മന്ത്രിസഭായോഗങ്ങൾ നടക്കും. ബുധനാഴ്ചകളിൽ എത്തുന്ന സ്ഥലങ്ങളിലാണ് മന്ത്രിസഭായോഗങ്ങൾ നടക്കുക .ഇതിനായി ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ അതാത് കേന്ദ്രങ്ങളിൽ എത്തും. മന്ത്രിസഭാംഗങ്ങളും മുഖ്യമന്ത്രിയും സംസാരിക്കും. 15 മിനിറ്റാണ് പിണറായി വിജയൻ സംസാരിക്കുക .45 മിനിറ്റ് പൗരപ്രമുഖർക്ക് സംസാരിക്കാൻ അവസരം നൽകും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിനു മറുപടി നൽകും .ഓരോ ദിവസവും 11 മണിക്കാണ് യോഗങ്ങൾ ആരംഭിക്കുക .ഉച്ചക്ക് ശേഷം മൂന്ന്. നാല്,6 മണിക്ക് മറ്റ് യോഗ ൾനടക്കും .സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കും എതിരെ വലിയ ജനരോഷം ഉയർന്നിരിക്കെ ആണ് സർക്കാരിന്റെ ഈ മുഖം മിനുക്കൽ നടപടി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനപ്രകാരമാണ് ഇത് .
ഇതിലൂടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാൻ ആകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ .മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ കൂട്ടത്തരവാദിത്വമില്ലെന്ന പരാതിയും നിലനിൽക്കുകയാണ്. മുഖ്യമന്ത്രിക്കും മകൾക്കും എതിരെ കോടികളുടെ അഴിമതി ആരോപണം ഉയർന്നിരിക്കവെ അതിനെ പ്രതിരോധിക്കാൻ മന്ത്രിസഭാംഗങ്ങൾ തയ്യാറായില്ലെന്ന പരാതി പരസ്യമായി മന്ത്രി മുഹമ്മദ് റിയാസ് ഉന്നയിക്കുകയുണ്ടായി. ഇതും പര്യടനത്തിന് കാരണമാണ്. ജനങ്ങളുമായി സർക്കാരും പാർട്ടിയും അകലുന്നു എന്ന പരാതിക്കും ഇതോടെ തീർപ്പാക്കാൻ കഴിയും എന്നാണ് സിപിഎം നേതൃത്വം വിചാരിക്കുന്നത് . അതിനിടെ സർക്കാരിൻറെയും മുഖ്യമന്ത്രിയുടെയും ഈ നടപടിക്കെതിരെ പാർട്ടിയിലും മുന്നണിയിലും മുറുമുറപ്പ് ഉയർന്നിട്ടുണ്ട് .ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതാണ് പരാതി. ലക്ഷങ്ങൾ ആണ് യാത്രയ്ക്കും ഭക്ഷണത്തിനുമായി മന്ത്രിസഭ ചെലവഴിക്കുക .
മുമ്പ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടിക്കെതിരെ സിപിഎം വ്യാപകമായ വിമർശനം ഉന്നയിച്ചിരുന്നു .സർക്കാർ ഓഫീസുകളിൽ നിർവഹിക്കേണ്ട ഉത്തരവാദിത്വം പൊതുജനങ്ങൾക്ക് ഇറങ്ങി ധൂർത്തടിക്കുന്നു എന്നാണ് സിപിഎം അന്ന് പരാതിപ്പെട്ടത് . പാർട്ടിയെ നിഷ്പ്രഭമാക്കുകയാണ് മുഖ്യമന്ത്രി പിണറായി ഇതിലൂടെ ചെയ്യുന്നതെന്നാണ് സിപിഎമ്മിലെ എതിർ വിഭാഗം പറയുന്നത്. യു.ഡി.എഫ് പരിപാടി ബഹി കരിക്കും.
kerala
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം
കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂര്‍ കോടതിലില്‍ യുവ അഭിഭാഷകയെ മര്‍ദിച്ച കോസിലെ പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം. ബെയ്‌ലിന് ഉപാധികളോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം പൂര്‍ത്തിയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ പ്രതി പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നാണ് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു.
kerala
കോഴിക്കോട് തീപിടിത്തം; ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും മഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തി; കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം

കോഴിക്കോട് പുതിയ ബസ്റ്റാന്റിലുണ്ടായ തീപിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും തൊട്ടുടത്തുണ്ടായിരുന്ന മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം.
ജില്ലാ ഫയര്‍ ഫോഴ്‌സ് മേധാവിയുടെ നേതൃത്വത്തില്‍ തീ പിടിത്തമുണ്ടായ കെട്ടിടത്തില്‍ പരിശോധന നടത്തും. തീ പിടിത്തതിന്റെ കാരണം ഉള്‍പ്പെടെ പരിശോധിക്കും. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ചും കെട്ടിടത്തിലെ കൂട്ടിചേര്‍ക്കല്‍ അനുമതിയോടെയാണൊ എന്നും പരിശോധിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത് കൊണ്ടുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനം വൈകിച്ചത് അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം പതിനൊന്ന് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന ഫയര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതാണ് പുതിയ ബസ്റ്റാന്റിലെ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
kerala
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്‍
അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്.

മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. മെസ്സി എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് വി.അബ്ദുറഹ്മാന്‍ പറഞ്ഞു. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ഇപ്പോഴുള്ളത് അനാവശ്യ ചര്‍ച്ചകളാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്റ്റേഡിയമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറിലായിരിക്കും അര്‍ജന്റീന ടീം കേരളത്തില്‍ എത്തുകയെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്. ഫുട്‌ബോള്‍ മത്സരം നടത്തിയാല്‍ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ടീം എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമപരിഗണന നല്‍കുമെന്നായിരുന്നു കഴിഞ്ഞദിവസം കായികമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ മന്ത്രി പറഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍
-
kerala3 days ago
മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; കെയുഡബ്ല്യുജെ
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി
-
india3 days ago
ഇന്ത്യ- പാക് വെടിനിര്‍ത്തല്‍; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍