Connect with us

india

ഖത്തര്‍ ലോകകപ്പ് ;വൈറലായി ഒന്നാം ക്ലാസുകാരന്റെ പ്രവചനം

ഇഷ്ട ടീം പോർച്ചുഗല്‍, പക്ഷേ കപ്പ് ബ്രസീല്‍ കൊണ്ടുപോകും; ഒന്നാം ക്ലാസുകാരൻ്റെ ലോകകപ്പ് അവലോകനം വൈറല്‍

Published

on

കൊച്ചു വിരലുകളില്‍ ഖത്തര്‍ ലോകകപ്പിലെ മുഴുവന്‍ ടീമുകളെയും പകര്‍ത്തിനല്‍കി ഒന്നാം ക്ലാസുകാരന്‍. തൃശ്ശൂര്‍ വെങ്ങിനിശ്ശേരി സ്വദേശി റെനിഷിന്റെയും ഷബാനയുടെയും മകനാണ് ഈ കൊച്ചുപ്രതിഭ.സമൂഹമാധ്യമങ്ങള്‍, ടെലിവിഷന്‍ തുടങ്ങി നിരവധി വേദികളില്‍ ലോകകപ്പ് പ്രവചനങ്ങളും, അഭിപ്രായങ്ങളും നാം കാണാറുണ്ടെങ്കിലും ഇങ്ങനെയൊരു വിലയിരുത്തല്‍ ഒരുപക്ഷെ ഇതാദ്യമാവാം.

 

 

ഫിഫ ലോകകപ്പിന്റെ ഓരോ ഗ്രൂപ്പിലെയും ടീമുകളെയും താരങ്ങളെയും വിലയിരുത്തി, അവരുടെ കഴിഞ്ഞ സീസണിലെ കളികള്‍ വിശകലനം ചെയ്ത് ആദ്യ ഘട്ടംമുതല്‍ കലാശപോരുവരെയുള്ള കണക്കുകള്‍ നിരത്തി ജേതാവിനെ പ്രവചിക്കാനുള്ള ഒന്നര വയസുകാരന്റ പ്രായത്തില്‍ കവിഞ്ഞ താല്പര്യത്തെയും കഴിവിനെയും എടുത്തു പറയേണ്ട ഒന്നാണ്. പ്രിയ ടീം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍ ആണെങ്കിലും നെയ്മറുടെ ബ്രസീല്‍ ഖത്തര്‍ കിരീടമുയര്‍ത്തുമെന്നാണ് കുഞ്ഞു റാദിന്റെ നിരീക്ഷണം. അതിലുപരി ലോകകപ്പിലെ ഓരോ ഗ്രുപ്പിലെയും താരങ്ങളെയും നിരീക്ഷിച്ച്, അവരുടെ കരുത്തും ന്യുനതകളും സാധ്യതതകളും റാദിന്‍ എടുത്തു പറയുന്നുണ്ട്.

എ ഗ്രുപ്പില്‍ നിന്ന് നെതര്‍ലന്‍ഡ്‌സും ബി ഗ്രുപ്പില്‍ നിന്ന് ഇംഗ്ലണ്ടും സി ഗ്രൂപ്പില്‍ നിന്ന് അര്‍ജന്റീനയും ഡി യില്‍ ഡെന്മാര്‍ക്കും ഇ യില്‍ ജര്‍മ്മനിയും എഫില്‍ ബെല്‍ജിയവും ജി യില്‍ ബ്രസീലും എച്ച് ഗ്രൂപ്പില്‍ ഇഷ്ട ടീമായ പോര്‍ച്ചുഗലും മുന്നിലെത്തുമെന്നാണ് കുഞ്ഞന്‍ കായിക പ്രേമിയുടെ പ്രവചനം. വാശിയേറിയ പോരാട്ടമായിരിക്കും ഇത്തവണ കാണാന്‍ കഴിയുകയെന്നും ഫുട്‌ബോള്‍ പ്രേമികളെ ഇന്നും വേദനിപിക്കുന്ന ബ്രസീല്‍ ജര്‍മ്മനി പോരാട്ടത്തിലെ തോല്‍വിക്കുള്ള ബ്രസീലിന്റെ മറുപടി കൂടിയാവും ഇത്തവണത്തെ ലോകകപ്പെന്നുമുള്ള റാദിന്റെ വാക്കുകള്‍ കായികാരാധകരെ ആവേശത്തിലാഴ്ത്തും.
കേരളത്തിലെ നീലപ്പടയുടെ ഹൃദയത്തെ മുള്‍മുനയിലാഴ്ത്തി പ്രീ ക്വര്‍ട്ടറില്‍ മെസ്സിപ്പട പുറത്താകുമെന്നാണ് റാദിന്റെ മറ്റൊരു നിരീക്ഷണം.

ക്വര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ വീഴ്ത്തി ഫ്രാന്‍സും, ജര്‍മ്മനിയെ തളച്ച് ബ്രസീലും, ഡെന്മാര്‍ക്കിനെ വീഴ്ത്തി ഇംഗ്ലണ്ടും, ബെല്‍ജിയത്തെ തോല്‍പിച്ച് പോര്‍ച്ചുഗലും സെമിയിലെത്തുമെന്നും, ബ്രസീല്‍ ഫ്രാന്‍സ് സെമി പോരാട്ടം കാണികളെ ആവേശത്തിന്റെ മുള്‍മുനയിലെത്തിക്കുമെന്ന കൊച്ചുമിടുക്കന്റെ വലിയ നിരീക്ഷണം ആരാധകര്‍ ആരാധനയോടുകൂടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഏറ്റെടുത്തിട്ടുള്ളത്.പോര്‍ച്ചുഗല്‍ ഇംഗ്ലണ്ട് പോരാട്ടത്തില്‍ പോര്‍ച്ചുകലിനെ മലര്‍ത്തിയടിച്ച് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുമെന്നും, ബ്രസീല്‍-ഇംഗ്ലണ്ട് ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചുകൊണ്ടു ബ്രസീല്‍ കപ്പടിക്കുമെന്നുമാണ് റാദിന്‍ പറയുന്നത്…

 


റാദിനെന്ന കൊച്ചു മിടുക്കന്റെ ഫുട്‌ബോള്‍ പ്രേമത്തെയും താല്പര്യത്തെയും മാതാപിതാക്കള്‍ ഒപ്പം ചേര്‍ത്തു പിടിക്കുന്നുണ്ടെന്നു തെളിവ് കൂടിയാണ് യു കെ ജി മുതലുള്ള റാദിന്റെ ഫുട്‌ബോള്‍ പരിശീലനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലെ ലോകമറിയുന്ന ഫുട്‌ബോള്‍ തരമാകണമെന്നാണ് റാദിന്റെ ആഗ്രഹം. ആ ആഗ്രഹങ്ങള്‍ക് പൊന്‍ തൂവല്‍ നേരാന്‍ മാതാപിതാക്കള്‍ എല്ലാ പിന്തുണയോടുകൂടിയും ഒപ്പമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വോട്ട് ചോരി; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും വ്യാജ കൂട്ടിച്ചേര്‍ക്കല്‍ ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

Published

on

രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും വ്യാജ കൂട്ടിച്ചേര്‍ക്കല്‍ ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

അഭിഭാഷകന്‍ രോഹിത് പാണ്ഡെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നതായുള്ള രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ അന്വേഷിണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വോട്ടര്‍ പട്ടിക തയ്യാറാക്കല്‍, പരിപാലനം, പ്രസിദ്ധീകരണം എന്നിവയില്‍ സുതാര്യത, ഉത്തരവാദിത്തം, സത്യസന്ധത എന്നിവ ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പുറപ്പെടുവിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ സ്വതന്ത്രമായി പരിശോധിച്ചതായും ഇതിന് ആവശ്യമായ പ്രാഥമിക തെളിവുകള്‍ കണ്ടെത്തിയതായും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നു.

Continue Reading

india

20കാരിയെ കൊലപ്പെടുത്തി; മൃതദേഹം കത്തിച്ച് റോഡില്‍ ഉപേക്ഷിച്ചു

ര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡില്‍ ഉപേക്ഷിച്ചു.

Published

on

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡില്‍ ഉപേക്ഷിച്ചു. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെയാണ് കൊല്ലപ്പെട്ടുത്തിയത്.
യുവതി പീഡനത്തിനിരയായെന്ന് സംശയമുണ്ടെന്നും ആണ്‍സുഹൃത്ത് ചേതന്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ചിത്രദുര്‍ഗലിലെ ഗൊനുരുവില്‍ റോഡിനോട് ചേര്‍ന്ന തരിശുഭൂമിയില്‍ നിന്നാണ് 20 കാരിയുടെ പാതി പൊള്ളലേറ്റ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

രണ്ട് ദിവസമായി മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ ചിത്രദുര്‍ഗ പൊലീസ് അന്വേഷണത്തിലായിരുന്നു. ഫോണ്‍രേഖകള്‍ പരിശോധിക്കുന്നിടെ ആണ്‍സുഹൃത്ത് ചേതനെയാണ് അവസാനമായി യുവതി വിളിച്ചതെന്ന് മനസിലാക്കി ചേതനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ ചേതന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും യുവതിയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും പ്രതി പറയുന്നു. ഇയാള്‍ കാന്‍സര്‍ രോഗിയാണ്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷമാണ് മൃതദേഹം കത്തിച്ചത്. കുട്ടിയുടെ ബന്ധുക്കളും വിവിധ സംഘടനകളും ആശുപത്രിയിലും ഗൊനുരുവിലും പ്രതിഷേധിച്ചു.

Continue Reading

india

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണ് 3 പേര്‍ മരിച്ചു

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണു, 3 പേര്‍ മരിച്ചു.

Published

on

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണു, 3 പേര്‍ മരിച്ചു. ദരിയാ ഗഞ്ചില്‍ ആണ് സംഭവം നടന്നത്. രണ്ട് നിലകളുമുള്ള കെട്ടിടം ആണ് തകര്‍ന്നുവീണത്. പരിക്കേറ്റ 3 പേരെ രക്ഷപ്പെടുത്തി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
4 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് രക്ഷ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതെന്ന് ഡല്‍ഹി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. കെട്ടിടത്തിന്റെ ബലക്ഷയമാണ് തകര്‍ന്ന് വീഴാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഉച്ചയ്ക്ക് 12.14 ന് സംഭവം നടന്നത്, തുടര്‍ന്ന് നാല് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തേക്ക് എത്തി. രണ്ട് നിലകളുമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത് എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസാന റിപ്പോര്‍ട്ടുകള്‍ വരുന്നത് വരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. തകര്‍ച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ജൂലൈ 12 ന് ഡല്‍ഹിയിലെ വെല്‍ക്കം പരിസരത്ത് അനധികൃതമായി നിര്‍മ്മിച്ച നാല് നില കെട്ടിടം തകര്‍ന്ന് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവം നടക്കുന്നത്.

Continue Reading

Trending