Connect with us

kerala

മുസ്‌ലിം ലീഗ് റാലി; കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പലസ്തീൻ മനുഷ്യാവകാശ മഹാറാലി’ വ്യാഴാഴ്ച വൈകീട്ട് ബീച്ചിൽ നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത ക്രമീകരണമുണ്ടാകും.

Published

on

കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പലസ്തീൻ മനുഷ്യാവകാശ മഹാറാലി’ വ്യാഴാഴ്ച വൈകീട്ട് ബീച്ചിൽ നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത ക്രമീകരണമുണ്ടാകും. ഒരാൾമാത്രം യാത്രചെയ്യുന്ന നാലുചക്രവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി പേ പാർക്കിങ് സൗകര്യം ഉപയോഗിക്കണം. ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുകയാണെങ്കിൽ പോലീസിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. നഗരത്തിലെ പ്രധാന റോഡുകളിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയാൽ കർശന നടപടിയുണ്ടാകും. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ബീച്ചിൽക്കൂടിയുള്ള വാഹനയാത്രയ്ക്കും നിയന്ത്രണം ഉണ്ടാകും.

നിയന്ത്രണം ഇങ്ങനെ

മഹാറാലിക്കായി രാമനാട്ടുകര ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഫറോക്ക് പുതിയപാലം-കല്ലായ്- ഫ്രാൻസിസ് റോഡ് മേൽപ്പാലം വഴി സൗത്ത് ബീച്ചിൽ നിർത്തണം.

കടലുണ്ടി, കോട്ടക്കടവ് ഭാഗത്ത് നിന്നുള്ളവ ചെറുവണ്ണൂർ ജങ്ഷൻ-മീഞ്ചന്ത-കല്ലായ് വഴി പുഷ്പ ജങ്ഷൻ-ഫ്രാൻസിസ് റോഡ് മേൽപ്പാലം വഴി കോതിയിൽ ആളെ ഇറക്കി സൗത്ത് ബീച്ചിൽ നിർത്തണം

കൊയിലാണ്ടി വഴി വരുന്ന വാഹനങ്ങൾ കോരപ്പുഴ-പാവങ്ങാട്-ക്രിസ്ത്യൻ കോളേജ്-ഗാന്ധിറോഡ് മേൽപ്പാലം-ഗാന്ധിറോഡ് ജങ്ഷനിലെത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ് സ്ഥലത്ത് നിർത്തണം.

ബാലുശ്ശേരി-നരിക്കുനി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വേങ്ങേരി-മലാപ്പറമ്പ്-എരഞ്ഞിപ്പാലം-ക്രിസ്ത്യൻകോളേജ്-ഗാന്ധിറോഡ് മേൽപ്പാലം കയറി ജങ്ഷനിൽ ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങിൽ നിർത്തണം.

മാവൂർ-മെഡിക്കൽ കോളേജ് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ അരയിടത്തുപാലം -സരോവരം-കെ.പി.ചന്ദ്രൻ റോഡ്-ക്രിസ്ത്യൻകോളേജ്- ഗാന്ധി റോഡ് മേൽപ്പാലം വഴി ജങ്ഷനിൽ ആളുകളെ ഇറക്കി നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം.

താമരശ്ശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മലാപ്പറമ്പ് -എരഞ്ഞിപ്പാലം-സരോവരം-ക്രിസ്ത്യൻ കോളേജ് വഴി ഗാന്ധിറോഡ് മേൽപ്പാലം വഴി ജങ്ഷനിൽ ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ്ങിൽ നിർത്തണം

ഉള്ളിയേരി ഭാഗത്തു നിന്ന് അത്തോളി വഴി വരുന്ന വാഹനങ്ങൾ പാവങ്ങാട്-പുതിയങ്ങാടി-ക്രിസ്ത്യൻ കോളേജ്-ഗാന്ധിറോഡ് മേൽപ്പാലം വഴി ജങ്ഷനിൽ ആളുകളെ ഇറക്കി നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം.

യാത്രാ ബസുകൾക്കും ക്രമീകരണം

യാത്രാ ബസുകൾക്കും മറ്റു വാഹനങ്ങൾക്കും വൈകീട്ട് മൂന്നു മുതൽ ക്രമീകരണമുണ്ടാകും. കണ്ണൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കോരപ്പുഴ-പാവങ്ങാട്-പുതിയങ്ങാടി വഴി വെസ്റ്റ്ഹിൽ ചുങ്കത്ത് എത്തി ഇടതു തിരിഞ്ഞ് കാരപ്പറമ്പ് -എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി പുതിയ ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കണം. തിരിച്ച് സ്റ്റേഡിയം ജങ്ഷൻ-പുതിയറ ജങ്ഷൻ-അരയിടത്തുപാലം-എരഞ്ഞിപ്പാലം-കാരപ്പറമ്പ്-വെസ്റ്റ്ഹിൽ ചുങ്കം വഴി സർവീസ് നടത്തണം.

ബാലുശ്ശേരി-നരിക്കുനി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി നഗരത്തിൽ പ്രവേശിച്ച് തിരിച്ചും അതേ റൂട്ടിൽ സർവീസ് നടത്തണം.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

kerala

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍

ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

Published

on

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.

Continue Reading

kerala

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്‌

പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Published

on

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.

നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.

Continue Reading

Trending