Connect with us

kerala

മുഹമ്മദ് അസദിന്റെ മെസേജ് ഓഫ് ഖുര്‍ആന്‍ മലയാളത്തിലേക്ക്

മുഹമ്മദ് അസദിന്റെ മാസ്റ്റര്‍പീസ് ആയാണ് ഇത് അറിയപ്പെടുന്നത്.

Published

on

മുഹമ്മദ് അസദിന്റെ മാഗ്‌നം ഓപസ് ആയ ദി മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍ മലയാളത്തില്‍ ഉടന്‍ പുറത്തിറങ്ങുന്നു. ഖുര്‍ആനിക ഭാഷയുടെ അര്‍ത്ഥവിജ്ഞാനീയത്തില്‍ മുഹമ്മദ് അസദിനുള്ള അഗാധമായ ഉള്‍ക്കാഴ്ചയും അദ്ദേഹത്തിന്റെ അസാധാരണമായ ധിഷണാവൈഭവവും മുറ്റിനില്‍ക്കുന്ന, തന്റെ ജീവിതസായാഹ്നത്തില്‍ അദ്ദേഹം രചിച്ച അത്യപൂര്‍വമായ രചനാശില്‍പം ദി മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍ മലയാളത്തില്‍ ഉടനെ പുറത്തിറങ്ങുന്നു. മുഹമ്മദ് അസദിന്റെ മാസ്റ്റര്‍പീസ് ആയാണ് ഇത് അറിയപ്പെടുന്നത്.

യൂറോപ്പിനും ആഫ്രിക്കക്കും ഇടയിലുള്ള തന്ത്രപ്രധാന കേന്ദ്രമായ ജിബ്രാള്‍ട്ടര്‍ കടലിടുക്കിലെ തുറമുഖ പട്ടണമായ ടാന്‍ജിയറില്‍ ആയിരുന്നു 1964 മുതല്‍ 1983 വരെ മുഹമ്മദ് അസദ് താമസിച്ചിരുന്നത്. ഇവിടെ വെച്ചദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൗത്യത്തിലേര്‍പ്പെട്ടു. തന്റെ ആയുഷ്‌കാലമത്രയും നീണ്ടുനിന്ന ഗവേഷണഫലങ്ങളുടെ വെളിച്ചത്തില്‍ വിശുദ്ധ ഖുര്‍ആന് അകൃത്രിമമായ ഒരു സമ്പൂര്‍ണ പരിഭാഷയും വ്യാഖ്യാനവും രചിക്കുക എന്നതായിരുന്നു അത്. ദി മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍ എന്ന പേരില്‍ ഷെയ്ക്‌സ്പീരിയന്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയ നിസ്തുലമായ ഈ ഗ്രന്ഥം 1980ലാണ് ആദ്യം പുറത്തിറങ്ങിയത്. വ്യതിരിക്തത പുലര്‍ത്തുന്നതും അകൃത്രിമവുമായ ഖുര്‍ആന്‍ പരിഭാഷയും വിശദീകരണങ്ങളുമാണ് ഇതിലുള്ളത്.

ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളില്‍ ബദവികളോടൊപ്പമുള്ള, വര്‍ഷങ്ങളോളം നീണ്ടു നിന്ന ജീവിതം ഖുര്‍ആനിക ഭാഷയുടെ അര്‍ത്ഥ വിജ്ഞാനീയത്തില്‍ അഗാധമായ ഉള്‍ക്കാഴ്ച അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു. ഖുര്‍ആനിലെ പദാവലിയുമായി ശക്തമായ ഭാഷാബന്ധങ്ങള്‍ ഇപ്പോഴും ബദവികള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ബദവികളില്‍ നിന്ന് അദ്ദേഹം സ്വായത്തമാക്കിയ ഈ വൈദഗ്ദ്ധ്യവും ആംഗലഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യവും ഇഴ ചേര്‍ന്ന മഹത്തായൊരു രചനയാണ് ദി മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷയും വിശദീകരണങ്ങളും. അറബി മൂലത്തോട് കൂടിയ ഒന്നാം വാല്യം ഡിജിറ്റല്‍ എഡിഷന്‍ റമദാനില്‍ പുറത്തിറങ്ങുന്നു. ഹാര്‍ഡ് ബൌണ്ട് എഡിഷനും താമസിയാതെ പുറത്തിറങ്ങും. ഡിജിറ്റല്‍, ഹാര്‍ഡ് ബൌണ്ട് എഡിഷനുകളുടെ തുടര്‍ന്നുള്ള മൂന്ന് വാല്യങ്ങളും ഈ വര്‍ഷം തന്നെ പുറത്തിറങ്ങും. ഡിജിറ്റല്‍ എഡിഷന്‍ പുറത്തിറങ്ങുന്നതോടെ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നടക്കം എപ്പോള്‍ വേണമെങ്കിലും ഇതിന്റെ വായന സാധ്യമാവും.

ഷിക്കാഗോയിലെ ഈസ്റ്റ് വെസ്റ്റ് യൂനിവേഴ്‌സിറ്റി സഹസ്ഥാപകനും ഖുര്‍ആന്‍ പണ്ഡിതനുമായ സഫി കസ്‌കസ്, ബൈബിള്‍ പണ്ഡിതനായ ഡേവിഡ് ഹംഗര്‍ഫോര്‍ഡ് എന്നിവര്‍ ചേര്‍ന്ന് രചിച്ച ഖുര്‍ആന്‍ ബൈബിള്‍ ഒരു താരതമ്യ വായന, സിയാവുദ്ദീന്‍ സര്‍ദാറിന്റെ സ്വര്‍ഗം തേടി: ഒരു മുസ്ലിം സന്ദേഹിയുടെ യാത്രകള്‍, യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന്റെ മൂന്ന് കൃതികള്‍ എന്നിവയടക്കം ഒരു ഡസനിലധികം പ്രൌഢഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയ കെ.സി. സലീം ആണ് ഇത് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തത്. കണ്ണൂരിലെ മെറ്റഫര്‍ പേജസ് ആണ് പ്രസാധകര്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു

90 വയസ്സായിരുന്നു.

Published

on

പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി അറുപതിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

വേലായുധൻ പണിക്കശ്ശേരിയുടെ 12 പുസ്തകങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ പാഠപുസ്തകങ്ങളാണ്. 1934 മാര്‍ച്ച് 30-നാണ് വേലായുധന്‍ പണിക്കശ്ശേരി ജനിച്ചത്. മലബാര്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര്‍ ബ്രാഞ്ച് ലൈബ്രറിയില്‍ 1956-ല്‍ ലൈബ്രേറിയനായി ജോലിയില്‍ പ്രവേശിച്ച വേലായുധന്‍ പണിക്കശ്ശേരി 1991-ല്‍ വിരമിച്ചു.

ഗവേഷണ വിദ്യാര്‍ഥികളുടെ എന്‍സൈക്ലോപീഡിയ എന്നാണ് വേലായുധൻ പണിക്കശ്ശേരി അറിയപ്പെട്ടിരുന്നത്. കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ ദീനദയാല്‍ ട്രസ്റ്റ് ചെയര്‍മാനും സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജരുമാണ്.

Continue Reading

india

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Published

on

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി അമല്‍ ഫ്രാങ്ക്ളിന്‍ (22) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അമല്‍ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബെംഗളൂരു- മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകത്തിന് കാരണമായതെന്നാണ് വിവരം. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

kerala

റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; വീണ്ടും 55,000 കടന്നു

ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി.

Published

on

കഴിഞ്ഞ ദിവസങ്ങളിലെ ചെറിയ വീഴ്‌ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണവില. വീണ്ടും 55,000 രൂപ കടന്ന് റെക്കോർഡ് വിലയ്ക്ക് 40 രൂപ അകലെ സ്വർണം എത്തി. പവന് 480 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ 55,080 രൂപയായി ഒരു പവൻ സ്വർണത്തിന്റെ വില മാറി. ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി. കഴിഞ്ഞ മൂന്നുദിവസത്തെ വിലയിടിവിന് വിരാമമിട്ടാണ് ഇന്ന് സ്വർണ വിലയിൽ കുതിപ്പുണ്ടായത്.

റെക്കോർഡ് വിലയിൽ നിന്ന് 5 രൂപ മാത്രം അകലെയാണ് ഇന്നത്തെ സ്വർണവില എത്തിയിരിക്കുന്നത്. മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് സ്വർണവിലയിലെ സർവകാല റെക്കോർഡ്. അന്നത്തെ ഗ്രാമിന്റെ 6,890 രൂപ എന്ന വിലയിൽ നിന്ന് 40 രൂപ അകലെമാത്രമാണ് സ്വർണവില നിൽക്കുന്നത്. അടുത്ത ദിവസവും വിലവർധിച്ചാൽ സ്വർണവില പുതിയ റെക്കോഡിലെത്തും.  18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 50 രൂപ ഉയർന്ന് 5,715 രൂപയായി.

Continue Reading

Trending