Connect with us

kerala

ആലപ്പുഴയില്‍ വെറും പ്രഖ്യാപന വകുപ്പ് മന്ത്രി; പുതുപ്പള്ളിയിലെ ഐസക്കിന്റെ വികസന നായക പര്യവേഷം കാപട്യം

തോമസ് ഐസ്‌ക്കിനെ വിജയിപ്പിക്കുകയെന്ന് ചുമരെഴുതിയ പാവം സി.ഐ.ടി.യു-എ.ഐ.ടി.യു.സി തൊഴിലാളികളോട് പോലും നീതി പുലര്‍ത്താന്‍ ഐസക്കിനായില്ല.

Published

on

ആലപ്പുഴ: വികസന സന്ദേശ യാത്രയുമായി പുതുപ്പള്ളിയില്‍ ഇടത്പക്ഷത്തിന്റെ പ്രചാരണം നയിക്കുന്ന തോമസ് ഐസക്ക് ജനപ്രതിനിധിയായിരുന്ന ആലപ്പുഴ മണ്ഡലത്തില്‍ നടത്തിയ ‘വികസനം കണ്ടാല്‍ ആരും ഞെട്ടും’. എക്‌സല്‍ ഗ്ലാസ് തുറക്കാന്‍ തോമസ് ഐസ്‌ക്കിനെ വിജയിപ്പിക്കുകയെന്ന് ചുമരെഴുതിയ പാവം സി.ഐ.ടി.യു-എ.ഐ.ടി.യു.സി തൊഴിലാളികളോട് പോലും നീതി പുലര്‍ത്താന്‍ ഐസക്കിനായില്ല.

ദേശീയപാതയോരത്ത് തലയെടുപ്പോടെ നിന്ന ഫാക്ടറി കെട്ടിടം തന്നെ ഇന്ന് കാണ്മാനില്ലാത്ത അവസ്ഥയിലാണ്. യു.ഡി.എഫിനെ വികസന മുടക്കികളെന്ന് ആക്ഷേപിച്ച് പുതുപ്പള്ളിയില്‍ പ്രസംഗിക്കുന്ന തോമസ് ഐസക്ക് 15 കൊല്ലം എം.എല്‍.എയായിരുന്ന ആലപ്പുഴ മണ്ഡലത്തില്‍ നടത്തിയ വികസനം പലതും വാചക കസര്‍ത്ത് മാത്രമായിരുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് എക്‌സല്‍ ഗ്ലാസ്ഫാക്ടറി. ഒരുകാലത്ത് ജില്ലയുടെ അഭിമാന സ്ഥാപനമായിരുന്ന എക്‌സല്‍ ഗ്ലാസ്‌വീണ്ടും തുറക്കുമെന്ന് തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ഉള്‍പ്പെടെ പലകുറി പ്രഖ്യാപിച്ചതായിരുന്നു ഇടത് നേതൃത്വം. എന്നാല്‍ കെട്ടിടം പൊളിച്ച് മാറ്റി, കെട്ടിടം നിന്ന ഏകര്‍ കണക്കിന് പ്രദേശത്തെ മണല്‍ പോലും വാഹനങ്ങളില്‍ കടത്തിയിട്ടും അധികാരികളോ ഇടത് നേതാക്കളോ ഇവിടേക്ക് തിരിഞ്ഞുപോലും നോക്കിയില്ല.

കഴിഞ്ഞ നിയമസഭ വേളയില്‍ ‘കടുംവെട്ട് ഉദ്ഘാടനം’ നടത്തിയ ഹോംകോയുടെ ബഹുനില കെട്ടിടം നാളിതുവരെയും പ്രവര്‍ത്തനം ആരംഭിക്കാതെ കിടക്കുകയാണ്. ആലപ്പുഴ കോടതി പാലം പ്രദേശത്തിന്റെ ബോട്ട് ജെട്ടിയുടെയും വികസനത്തിന്റെ പേരില്‍ നടത്തിയ വന്‍ പ്രോജക്ടിന്റെ പ്രഖ്യാപനങ്ങള്‍ക്കപ്പുറം കാര്യമായ നടപടികള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. 98 കോടി ചിലവഴിച്ച് 2020ല്‍ പൂര്‍ത്തീകരിക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഐസക്കിന്റെ പോസ്റ്റ് ആണ്ടുകള്‍ തോറും സൈബറിടത്തില്‍ കുത്തിപ്പൊക്കല്‍ നടക്കുന്നതിനപ്പുറം കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായില്ല. ഇതിനെല്ലാത്തിനും പുറമെയാണ് ആലപ്പുഴയുടെ പരമ്പരാഗത കയര്‍, കയര്‍ ഫാക്ടറി മേഖലകള്‍ നേരിടുന്ന കടുത്ത പ്രതിസന്ധികളും. ഇതെല്ലാം മറച്ചുവെച്ചാണ് വികസന നായകന്റെ പര്യവേഷത്തോടെ പുതുപ്പള്ളിയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ തോമസ് ഐസക്ക് വണ്ടികയറിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് 21കാരനെ തട്ടിക്കൊണ്ട് പോയ സംഭവം; രണ്ട് പേര്‍ പിടിയില്‍

യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിനൊപ്പം ബൈക്കില്‍ എത്തിയവരാണ് കസ്റ്റഡിയിലുള്ളത്.

Published

on

കോഴിക്കോട് കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ട് പോയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിനൊപ്പം ബൈക്കില്‍ എത്തിയവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

കൊടുവള്ളി കിഴക്കോത്ത് പരപാറയിലെ വീട്ടില്‍ നിന്നാണ് ഒരു ബൈക്കിലും കാറിലുമായെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത്. ആദ്യം ബൈക്കില്‍ ഉള്ളവരാണ് വീട്ടില്‍ എത്തിയത്. ഇവരെയാണ് കൊടുവള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം.

സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അനൂസ് റോഷന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. ഈ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ തട്ടിക്കൊണ്ട് പോകാന്‍ എത്തുന്നതിനു മുമ്പും പ്രതികളുമായി ബന്ധപ്പെട്ടവര്‍ പരപാറയിലെ വീട്ടില്‍ എത്തിയിരുന്നു. അഞ്ച് ദിവസം മുമ്പ് ഇവര്‍ ഇവിടെ എത്തിയ ഇഇഠഢ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

Continue Reading

kerala

സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരുന്നത് ഏഴ് മാസം, വയനാട്ടില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ക്കും മുസ്‌ലിംലീഗ് വീട് നല്‍കില്ല; പികെ കുഞ്ഞാലിക്കുട്ടി

ർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു

Published

on

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റേത് വലിയ പദ്ധതിയായതിനാൽ ഭൂമി സംബന്ധിച്ച് ഒരുപാട് കടമ്പകളുണ്ടെന്നു മന്ത്രി തന്നെ തുറന്നു പറഞ്ഞതാണ്. പാർട്ടി അണികളടക്കം നൽകിയ വലിയ സംഭാവന ബാങ്കിലുണ്ട്. പല സംഘടനകളും വീട് നിർമാണം പൂർത്തിയാക്കിത്തുടങ്ങി. ഇതോടെയാണ് പാർട്ടിയുടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കുന്നത്. സർക്കാർ അവരുടെ പദ്ധതിയുമായും ഞങ്ങൾ ഞങ്ങളുടെ പദ്ധതിയുമായും മുന്നോട്ടു പോകും. തോട്ടഭൂമി അല്ലാത്തതു കൊണ്ട് ലീഗിന്റെ പുനരധിവാസ പദ്ധതിയ്ക്ക് വേറെ നൂലാമാലകളില്ല.” – അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ടൗൺഷിപ്പിനു പുറത്ത് വീടെടുക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ തന്നെ നൽകിയ ഓഫർ അനുസരിച്ചാണ് ലീഗിന്റെ പുനരധിവാസ പദ്ധതി. സർക്കാരിന്റെ അറിവോടു കൂടിത്തന്നെയാണ് ഇത് ചെയ്യുന്നത്. ചോദ്യം ചോദിക്കുന്നവർ ചോദിച്ച് കാര്യങ്ങൾ വഴി തിരിച്ചുവിടുകയാണ്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

kerala

കുറ്റിയാടി കായക്കൊടിയിലുണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി.

Published

on

കോഴിക്കോട് കുറ്റിയാടി കായക്കൊടിയില്‍ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി. ഭൂമികുലുക്കം ഉണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തും.

കുറ്റിയാടി കായക്കൊടി ഗ്രാമപഞ്ചായത്തിലെ 4,5 വാര്‍ഡുകളായ എളളിക്കാംപാറ, പുന്നത്തോട്ടം,കരിമ്പാലക്കണ്ടി,പാലോളി തുടങ്ങിയ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ചെറിയ ശബ്ദം കേട്ടെന്നും രാത്രി എട്ട് മണിയോടെ സെക്കന്റുകള്‍ നീണ്ടു നിന്ന ശബ്ദത്തിനൊപ്പം കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Continue Reading

Trending