Connect with us

kerala

താനൂര്‍ ദുരന്തം അന്വേഷണ റിപ്പോര്‍ട്ടുകള്‍ അലമാരകളില്‍ ഉറങ്ങരുത്: എസ് വൈ എഫ്

താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ് വൈ എഫ്) നേതാക്കള്‍ സന്ദര്‍ശിച്ച് ഖബറിടങ്ങളില്‍ പ്രാര്‍ത്ഥന നടത്തി.

Published

on

താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ് വൈ എഫ്) നേതാക്കള്‍ സന്ദര്‍ശിച്ച് ഖബറിടങ്ങളില്‍ പ്രാര്‍ത്ഥന നടത്തി. സമാന സ്വഭാവങ്ങളുള്ള ദുരന്തങ്ങള്‍ക്ക് നാം നിരന്തരം സാക്ഷിയാകേണ്ടി വരികയാണ് .ഓരോന്നും നല്‍കുന്ന പാഠങ്ങള്‍ പഠിക്കാന്‍ തയ്യാറാകുന്നതിനപ്പുറം പഠനങ്ങള്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നില്ല എന്നതാണ് ആവര്‍ത്തി ക്കുന്നതിന്റെ പ്രധാന കാരണം.

അലമാരകളില്‍ ഉറങ്ങാനുള്ളതാണ് അന്വേഷണ റിപ്പോര്‍ട്ടുകളെങ്കില്‍ ഓരോ അന്വേഷണങ്ങളും പൊതു ഖജനാവിന് ഭാരം ഉണ്ടാക്കുക എന്നല്ലാതെ ഒരു നേട്ടവും നല്‍കാന്‍ പോകുന്നില്ല. സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കാനും മേലില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ളഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാവണം. രാഷ്ട്രീയ ആരോപണ പ്രത്യാ രോപണങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതല്ല മുറിവേറ്റ ഹൃദയങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സമൂഹം തയ്യാറാകുന്നതിനോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഔദ്യോഗിക സംവിധാനങ്ങളെ മറികടക്കുംവിധം തുണയാകുന്ന മത്സ്യത്തൊഴിലാളികളെ ആദരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്കിലും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം എന്നും എസ് വൈ എഫ് നേതാക്കള്‍ ഉണര്‍ത്തി.

എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സ്റ്റേറ്റ് മീഡിയ ചെയര്‍മാന്‍ സയ്യിദ് മുസമ്മില്‍ ജിഫ്രി ,കണ്‍വീനര്‍ മരുത അബ്ദുല്ലത്തീഫ് മൗലവി, വെസ്റ്റ് ജില്ലാ സെക്രട്ടറി സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍ , ഈസ്റ്റ് ജില്ലാ സെക്രട്ടറി സി ഹംസ വഹബി, ഐ സി എസ് സഊദി കമ്മറ്റി സെക്രട്ടറി അശ്‌റഫ് വഹബി കുനിപ്പാല, സയ്യിദ് ത്വാഹിര്‍ ജിഫ്രി , കെ.കെ. മൊയ്തീന്‍ കുട്ടി വഹബി, എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

kerala

കോഴിക്കോട് എംഡിഎംഎ വിഴുങ്ങിയ ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എംഡിഎംഎ കൈവശം വെച്ച സംഭവത്തിലാണ് കേസ് രേഖപ്പെടുത്തിയത്

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ എംഡിഎംഎ വിഴുങ്ങി ആശുപത്രിയിലായ അരയത്തും ചാലില്‍ സ്വദേശി ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എംഡിഎംഎ കൈവശം വെച്ച സംഭവത്തിലാണ് കേസ് രേഖപ്പെടുത്തിയത്. അതേസമയം, ഫയാസിന്റെ ശരീരത്തില്‍ നിന്നും എംഡിഎംഎ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

ചെറിയ തരികളായി പല ഭാഗത്താണ് ഇത് കാണുന്നതെന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഫയാസ് ചുടാലമുക്കിലെ വീട്ടിലെത്തി ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഉള്‍പ്പടെ കൊല്ലുമെന്ന് ഫായിസും ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് എത്തിയതോടെ രക്ഷപെടനായി ഇയാള്‍ എംഡിഎംഎ വിഴുങ്ങിയെന്നാണ് സംശയം.

Continue Reading

kerala

ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവം; തിരുവനന്തപുരം മൃഗശാലക്ക് പിഴ ചുമത്തി കോര്‍പറേഷന്‍

15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം

Published

on

ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവത്തില്‍ തിരുവനന്തപുരം മൃഗശാലയ്‌ക്കെതിരെ 50000 രൂപ പിഴ ചുമത്തി കോര്‍പറേഷന്‍. ആരോഗ്യ വിഭാഗം മൃഗശാലയില്‍ പരിശോധന നടത്തിയിരുന്നു. 15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം.

പ്രതിദിനം ഒന്നര ലക്ഷം ലിറ്റര്‍ മലിനജലമാണ് അഴുക്കുചാലിലേക്ക് ഒഴുക്കിയത്. ഈ വിവരങ്ങള്‍ സാധൂകരിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ഇതിലൂടെ 2014-ല്‍ സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റ് പണിമുടക്കിയിട്ട് നാല് വര്‍ഷം ആയിരുന്നു.

മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടനടി പ്രവര്‍ത്തന ക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നല്‍കി ആറ് മാസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ് മൃഗശാല അവഗണിക്കുകയായിരുന്നു. മൃഗാശുപത്രിയിലെ ബയോ മെഡിക്കല്‍ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

ലോക്സഭാ മണ്ഡല പുനര്‍ നിര്‍ണയം മരവിപ്പിക്കണം; സ്റ്റലിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ അറിയിച്ച് മുസ്‌ലിം ലീഗ്

മുഖ്യമന്ത്രിമാരും പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണും.

Published

on

ലോക്സഭാ മണ്ഡല പുനര്‍ നിര്‍ണയം മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രാ ഷ്ട്രപതിക്ക് നിവേദനം നല്‍കും. മുഖ്യമന്ത്രിമാരും പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണും. എംപിമാര്‍ അടങ്ങുന്ന കോര്‍ കമ്മിറ്റി രൂപീകരിക്കും. പാര്‍ലമെന്റില്‍ യോജിച്ച് തടയും. ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്ര ദിനമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള കൂട്ടായ്മക്ക് മുസ്ലിംലീഗി
ന്റെ അകമഴിഞ്ഞ പിന്തുണയുണ്ടാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.

കേരളത്തെ പ്രതിനിധീ കരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനെത്തി. വിഷയത്തില്‍ നാലു നിര്‍ദേശങ്ങളാണ് തെലങ്കാന മു ഖ്യമന്ത്രി രേവന്ത് റെഡ്ഢി മു ന്നോട്ടുവെച്ചത്. ലോക്സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കരുത്. മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനത്തിനകത്ത് നടപ്പാക്കുക. ജനസംഖ്യാടിസ്ഥാന ത്തിലുള്ള പുനര്‍ നിര്‍ണയത്തെ ദക്ഷിണേന്ത്യ അംഗീകരിക്കില്ല. 25 വര്‍ഷത്തേക്ക് മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കരുത്. നിലവില്‍ ലോക് സഭയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 24 ശതമാനമാണ്. പുനര്‍നിര്‍ണയം നടപ്പാക്കണമെന്ന് വാശിയാണെങ്കില്‍ ദക്ഷിണേ ന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോക്സഭയിലെ പ്രാതിനിധ്യം 33 ശതമാനമാക്കി വര്‍ധിപ്പിക്കണം. തെലങ്കാന നിയമസഭയില്‍ ഇതു സംബന്ധിച്ച ഒരു പ്രമേയം കൊണ്ടുവരുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ മണ്ഡല നര്‍നിര്‍ണയത്തിനെതിരെ രൂ പീകരിച്ച ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ അടുത്ത യോ ഗം ഹൈദരാബാദില്‍ നടക്കു മെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, കനി മൊഴി എം.പി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുസ്ലിം ലീഗ് കേരള സംസ്ഥാജനറല്‍ സെക്രട്ടറി പി.എം.എ സലാം, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ജോസ് കെ മാണി എം.പി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശി വകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, ബി.ആര്‍.എസ് നേതാവ് കെ.ടി രാമറാവു, ബി.ജെ.ഡി നേതാവ് നവീന്‍ പട്നായിക് (വെര്‍ ച്വല്‍), പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ശിരോമണി അകാലിദള്‍ പ്രസിഡന്റ് സര്‍ദാര്‍ ബല്‍വീന്ദര്‍ സിങ് ഭുന്‍ഡാര്‍, ഒഡീഷ പി.സി.സി അധ്യക്ഷന്‍ ഭക്ത ചരണ്‍ ദാസ്, ബി.ജെ.ഡി നേതാവ് സയ് കുമാര്‍ ദാസ് ബര്‍മ തുട ങ്ങിയവര്‍ പങ്കെടുത്തു

Continue Reading

Trending