Connect with us

kerala

വാക്ക് പഴയ ചാക്ക് തന്നെ; മദ്യ വര്‍ജന നിലപാടില്‍ മലക്കം മറിഞ്ഞ് ഇടത് സര്‍ക്കാര്‍

എന്നാല്‍ നിലവിലെ സര്‍ക്കാറിന്റെ മദ്യ നയം തന്നെ എല്ലാ വീട്ടിലും ഓരോ മദ്യക്കുപ്പി എത്തിക്കാനുള്ളതാണ് എന്ന വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും വിവാദ തീരുമാനവുമായി രംഗത്തെത്തിയിരുക്കുകയാണ് പുതിയ പിണറായി സര്‍ക്കാര്‍.

Published

on

തിരുവനന്തപുരം: 2016 നിയമസഭാ ഇലക്ഷന് മുന്നോടിയായി കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ നിന്ന് വീണ്ടും പിന്നോട്ട് പോയി ഇടതു സര്‍ക്കാര്‍. മദ്യ വര്‍ജനമാണ് തങ്ങളുടെ നയമെന്ന് പറഞ്ഞായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് ഇടതു പക്ഷം വ്യാപകമായി പ്രചരണം നടത്തിയത്. എന്നാല്‍ നിലവിലെ സര്‍ക്കാറിന്റെ മദ്യ നയം തന്നെ എല്ലാ വീട്ടിലും ഓരോ മദ്യക്കുപ്പി എത്തിക്കാനുള്ളതാണ് എന്ന വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും വിവാദ തീരുമാനവുമായി രംഗത്തെത്തിയിരുക്കുകയാണ് പുതിയ പിണറായി സര്‍ക്കാര്‍. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് പുതിയ നീക്കം.

നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ബെവ്‌കോക്ക് വാടകക്ക് നല്‍കും. ഇത്തരം കടമുറികള്‍ ബെവ്‌കോക്ക് വാടകക്ക് നല്‍കുന്നതില്‍ തടസ്സങ്ങളില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. പലയിടത്തും ആളുകള്‍ മദ്യശാലക്ക് മുമ്പില്‍ ക്യൂ നില്‍ക്കുന്നതാണ് തടസ്സമുണ്ടാക്കുന്നത്. മദ്യ വില്‍പ്പന ശാലകള്‍ തുറന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന വാദം ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. ബെവ്‌കോ കേരളത്തില്‍ നിരോധിക്കപ്പെട്ട ഒന്നല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. ഒരു സ്ഥലത്തും കാണാത്ത അച്ചടക്കമാണ് മദ്യശാലകള്‍ക്ക്
മുന്നില്‍ മദ്യ ഉപയോക്താക്കള്‍ കാണിക്കുന്നത്. അതിനാല്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളില്‍ മദ്യം വില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകില്ലെന്ന് സര്‍ക്കാര്‍ തീരുമാനത്തെ മന്ത്രി ന്യായീകരിച്ചു. ബെവ്‌കോക്ക് മാത്രമായി പ്രത്യേക പരിഗണനയുണ്ടാകില്ലെന്നും ഡ്യുട്ടി സമയത്ത് മദ്യപിച്ചു ജോലി ചെയതാല്‍ കര്‍ശനമായി നേരിടുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഈ തീരുമാനത്തോട് കടുത്ത എതിര്‍പ്പാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. കെ എസ് ആര്‍ ടി സി മദ്യപരുടെ സുഖവാസ കേന്ദ്രങ്ങളാക്കുന്നുവെന്നാണ് ആരോപണം. ഈ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ എല്‍ ഡി എഫിന്റെ പഴയ തിരഞ്ഞെുപ്പ് പ്രചാരണ പരസ്യങ്ങള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. അന്ന് മദ്യ വര്‍ജനത്തിനെതിരെ പരസ്യങ്ങളില്‍ അഭിനയിച്ച് പിന്നീട് ഇടതുപക്ഷത്തിന്റെ ചിലവില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത കെ പി എസ് സി ലളിതയുടേയും ഇന്നസെന്റിന്റേയും വിശ്വാസ്യത കൂടിയാണ് ഇപ്പോള്‍ ചേദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാമിയുടെ തിരോധാനം, രജനീഷിന്റെ മരണം പോലീസ് പങ്കാളിത്തം അന്വേഷിക്കണം : മുസ്‌ലിം യൂത്ത് ലീഗ്

Published

on

ഒരു വർഷമായി കാണാതായിട്ടും കോഴിക്കോടുള്ള ബിസിനസുകാരൻ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിച്ച് പ്രതികൾക്ക് രക്ഷപ്പെടാൻ ആവശ്യമായ ഇടപെടൽ പോലീസ് നടത്തിയിട്ടുണ്ടോയെന്നും കനോലി കനാലിൽ വീണ് മരിച്ച രജനീഷ് എന്ന വ്യക്തിയുടെ മരണം പോലീസിൻ്റെ നിയമ വിരുദ്ധമായ പിന്തുടരിൽ സംഭവിച്ചതെന്ന് തെളിവുണ്ടായിരിക്കെ അത് മറച്ചു വെച്ച് രക്ഷപ്പെടാനുള്ള പോലീസ് നീക്കവും അന്വേഷണ വിധേയമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ പറഞ്ഞു.

കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ മാങ്കാവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി അർ ശുൽ അഹമ്മദ്, ജില്ലാ യൂത്ത് ലീഗ് സീനിയർവൈസ് പ്രസിഡണ്ട് . ജാഫർ സാദിഖ്, ഷെഫീഖ് കിണർ, ഷിജിത്ത് ഖാൻ,മൊയ്തീൻ ബാബു, എൻ.സി. സെമീർ,ജില്ലാ എം എസ് എഫ് പ്രസിഡണ്ട് അഫ്നാസ് ചോറോട്, ശുഹൈബ് മുഖദാർ,മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ബഷീർ മുഖദാർ, യൂനസ് കോതി, ഷമീർ കല്ലായി,കോയമോൻ പുതിയപാലം, നാസർ ചക്കും കടവ്, സിറാജ് കപ്പക്കൽ, എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട്, അഫ് ലു പട്ടോത്ത്, സെക്രട്ടറിസാജിദ് റഹ്മാൻ,മേഖലാ ഭാരവാഹികളായ നസീർ ചക്കുക്കടവ്, നസീർ കപ്പക്കൽ,ഹൈദർ മാങ്കാവ്, സലിം കൊമ്മേരി, അസ്കർ പന്നിയങ്കര,റമീസ് കോട്ടമ്മൽ, മനാഫ് കോതി എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.മണ്ഡലം സെക്രട്ടറി സിറാജ് കിണാശ്ശേരി സ്വാഗതവും ട്രഷറർ ഇർഷാദ് മനു നന്ദിയും പറഞ്ഞു.

Continue Reading

kerala

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്

Published

on

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്.

ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു.

പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കിയത്. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.

Continue Reading

kerala

ആർഎസ്എസ് നേതാവ് റാം മാധവിനെയും അജിത് കുമാർ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച

Published

on

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിരം.

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽവച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപിയും ബിജെപി നേതൃത്വവും സമ്മതിച്ചതിനു പിന്നാലെയാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച വിവരവും പുറത്തുവരുന്നത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എംആര്‍ അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

Continue Reading

Trending