kerala
സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ടുകള്‍ -മഹോന്നതമായ മാതൃക
കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി.
മുസ്‌ലിംലീഗിനെ ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത് ബാഫഖി തങ്ങളുടെ നേതൃശേഷിയാണ്. ചന്ദ്രിക പത്രത്തിന്റെ വളര്‍ച്ച സ്വപ്‌നംകണ്ട തങ്ങള്‍ ചന്ദ്രികയുടെ കാര്യത്തില്‍ എപ്പോഴും അതീവ താല്‍പര്യം പുലര്‍ത്തി. സമസ്തയുടെ സജീവ നേതൃത്വത്തിന്റെ ഭാഗമായപ്പോള്‍തന്നെ സമുദായ ഐക്യത്തിന്റെ വാതിലുകളെല്ലാം അദ്ദേഹം മലര്‍ക്കെ തുറന്നിട്ടു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് വജ്രജൂബിലി ആഘോഷിക്കുന്ന വേളയിലാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ടുകള്‍ പൂര്‍ത്തിയാകുന്നത്. ബാഫഖി തങ്ങള്‍ ഇല്ലാതെ അര നൂറ്റാണ്ട് കഴിഞ്ഞുപോയിരിക്കുന്നു. ഖാഇദുല്‍ ഖൗമിനെ ഓര്‍ക്കുമ്പോള്‍ എത്രയെത്ര സംഭവങ്ങളാണ് നമ്മെ വന്നുപൊതിയുന്നത്! അനാഥത്വത്തിന്റെ അമ്പരപ്പില്‍ അകപ്പെട്ടുപോയ ഒരു ജനതയെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് പ്രാര്‍ത്ഥനകളോടെ തങ്ങള്‍ മുന്നില്‍ നടന്നു. കേരളീയ മുസ്‌ലിം ഉമ്മത്ത് ആ പാദചലനങ്ങളിലൂടെ ഉയരങ്ങളിലേക്ക് ഗമിച്ചു. കളങ്കരഹിതവും നിസ്വാര്‍ത്ഥവുമായ ആ ജീവിതത്തെ വരച്ചുകാട്ടാന്‍ വാക്കുകള്‍ മതിയാകില്ല. ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയുടെ നേതാവായും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത പദവികളിലും അദ്ദേഹം ഒരുപോലെ ശോഭിച്ചു. ആത്മീയമായും രാഷ്ട്രീയമായും ഒരു ജനതക്ക് നേതൃത്വം നല്‍കി. രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ഉത്തമ വിശ്വാസി എന്ന പോലെ ഉത്തമ പൗരനായും പ്രവര്‍ത്തിക്കണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്തു. സാമുദായിക സ്പര്‍ധയുടെ ചെറു തീപ്പൊരികള്‍ പോലും സൗഹാര്‍ദ്ദത്തിന്റെ സന്ദേശമുയര്‍ത്തി ഊതിക്കെടുത്തി. പയ്യോളിയിലും നടുവട്ടത്തും മണത്തലയിലും അങ്ങാടിപ്പുറത്തും തലശ്ശേരിയിലും വിവിധ കാലങ്ങളില്‍ സാമുദായിക സംഘര്‍ഷങ്ങളുണ്ടായപ്പോഴെല്ലാം സമാധാനദൂതുമായി ബാഫഖി തങ്ങള്‍ ഓടിയെത്തി.
സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംലീഗിന്റെ അസ്തിത്വത്തെ ചോദ്യംചെയ്യാന്‍ വന്നവരെല്ലാം ബാഫഖി തങ്ങള്‍ എന്ന മഹാ പ്രതിഭാസത്തിനു മുന്നില്‍ നിഷ്പ്രഭരായി. അനുഭവസമ്പത്തും പക്വതയും മധുരോദാരമായ പെരുമാറ്റവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. രാഷ്ട്രീയ പ്രതിസന്ധികളില്‍നിന്ന് കേരളത്തെ രക്ഷിക്കാനും ചില ഘട്ടങ്ങളില്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കാനും ബാഫഖി തങ്ങള്‍ക്ക് സാധിച്ചു. ‘മറ്റുള്ളവരുടെ വികാരങ്ങള്‍ കണക്കിലെടുത്ത് പ്രശ്‌നങ്ങള്‍ കാണാനും മനസ്സിലാക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് കലങ്ങിമറിഞ്ഞ കേരള രാഷ്ട്രീയത്തിന്റെ കെട്ടുറപ്പിന് താങ്ങും തണലുമായിട്ടുണ്ടെ’ന്ന് ബേബിജോണ്‍ ബാഫഖി തങ്ങള്‍ സ്മരണികയില്‍ എഴുതുന്നുണ്ട്. ആദര്‍ശധീരനും ദൃഢചിത്തനുമായിരുന്നു അദ്ദേഹം. ശാന്തമായും വിശാലമായും ചിന്തിച്ച്‌കൊണ്ടാണ് ബാഫഖി തങ്ങള്‍ ഓരോ തീരുമാനവും എടുത്തിരുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും സ്വന്തം തീരുമാനങ്ങളില്‍ പാറ പോലെ ഉറച്ച്‌നില്‍ക്കുകയും ചെയ്തു.
സമുദായ ഐക്യത്തിനും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും വേണ്ടി ബാഫഖി തങ്ങള്‍ ഉറച്ച നിലപാട് സ്വീകരിച്ചു. മതപരമായി ആശയഭിന്നതകള്‍ പുലര്‍ത്തുന്ന കേരളീയ മുസ്‌ലിം സമുദായത്തെ രാഷ്ട്രീയ അവകാശങ്ങള്‍ ഉറപ്പാക്കാനായി മുസ്‌ലിംലീഗിന്റെ ചരടില്‍ കോര്‍ത്ത് കെട്ടുന്നതില്‍ ബാഫഖി തങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ച് സമുദായത്തിനും സമൂഹത്തിനും ഗുണകരമായ തീരുമാനങ്ങളെടുക്കുന്നതില്‍ അസാമാന്യ വൈഭവമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്.
ജീവിതത്തിലുടനീളം വ്യക്തിശുദ്ധി നിലനിര്‍ത്താന്‍ തങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. മത, രാഷ്ട്രീയ മേഖലകളിലെന്ന പോലെ കച്ചവട രംഗത്തും ബാഫഖി തങ്ങള്‍ ശോഭിച്ചിരുന്നു. ജീവിതം മുഴുവന്‍ ജനസേവനത്തിനും ആരാധനകള്‍ക്കും വേണ്ടി അദ്ദേഹം ഉഴിഞ്ഞുവെച്ചു. അഗതികളെയും അനാഥരെയും ചേര്‍ത്തുനിര്‍ത്തി. മദ്രസാ പ്രസ്ഥാനം ഉള്‍പ്പെടെ സമസ്തയുടെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. മുശാവറ അംഗമെന്ന നിലയിലും ആത്മീയ സാന്നിധ്യമായും നിസ്സീമമായ സേവനം സമര്‍പ്പിച്ചു.
1906ലാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ജനിച്ചത്. മൂന്നര ദശകക്കാലം കോഴിക്കോട് സിറ്റി മുസ്‌ലിംലീഗിന്റെ പ്രസിഡന്റായും പിന്നീട് മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ പ്രസിഡന്റായും കേരളപ്പിറവിക്ക് ശേഷം സംസ്ഥാന പ്രസിഡന്റായും ഒടുവില്‍ ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഉന്നതിയിലേക്ക് പോകുന്ന തലമുറയെ അദ്ദേഹം സ്വപ്‌നം കണ്ടു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനും സീതി സാഹിബിനുമൊപ്പം അടിയുറച്ച്‌നിന്ന് അഭിമാനകരമായ രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി.
മുസ്‌ലിംലീഗിനെ ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത് ബാഫഖി തങ്ങളുടെ നേതൃശേഷിയാണ്. ചന്ദ്രിക പത്രത്തിന്റെ വളര്‍ച്ച സ്വപ്‌നംകണ്ട തങ്ങള്‍ ചന്ദ്രികയുടെ കാര്യത്തില്‍ എപ്പോഴും അതീവ താല്‍പര്യം പുലര്‍ത്തി. സമസ്തയുടെ സജീവ നേതൃത്വത്തിന്റെ ഭാഗമായപ്പോള്‍തന്നെ സമുദായ ഐക്യത്തിന്റെ വാതിലുകളെല്ലാം അദ്ദേഹം മലര്‍ക്കെ തുറന്നിട്ടു. സമുദായത്തിലെ എല്ലാ വിഭാഗം പണ്ഡിതരുമായും ആത്മബന്ധം പുലര്‍ത്തുകയും സമുദായത്തിന്റെ പൊതുവേദിയായി മുസ്‌ലിംലീഗിനെ പരിവര്‍ത്തിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തു. രാജ്യം സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം സ്വതസിദ്ധമായ പുഞ്ചിരിയോടെയും സ്ഥൈര്യത്തോടെയും ആ വെല്ലുവിളികളെ നേരിടാന്‍ ബാഫഖി തങ്ങള്‍ക്ക് സാധിച്ചു. പ്രകോപനപരമായ ആക്ഷേപങ്ങളോടൊന്നും അതേ ഭാഷയില്‍ പ്രതികരിച്ചില്ല. എപ്പോഴും പക്വതയോടെയും പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ചും സംസാരിച്ചു.
ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിയ അദ്ദേഹം 1973 ജനുവരി 19ന് വെള്ളിയാഴ്ച ദിവസമാണ് ഇഹലോകം വെടിഞ്ഞത്. പരിശുദ്ധ മക്കയിലെ ജന്നത്തുല്‍ മുഅല്ലയിലാണ് ബാഫഖി തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ജീവിതത്തിലുടനീളം സമുദായ ഐക്യത്തിനും മത സാഹോദര്യത്തിനുംവേണ്ടി നിലകൊണ്ട സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മഹോന്നത മാതൃക കൂടുതല്‍ പ്രസക്തമായ കാലത്താണ് നാം ജീവിക്കുന്നത്. കേരളത്തില്‍ ഇന്ന് സമുദായവും പൊതുസമൂഹവും അനുഭവിക്കുന്ന എല്ലാ വളര്‍ച്ചയുടെയും പിന്നില്‍ ബാഫഖി തങ്ങളെ പോലെ ക്രാന്തദര്‍ശിത്വമുള്ള നേതാക്കളുടെ സ്വപ്‌നങ്ങളുണ്ട്. അവര്‍ വിത്തുപാകിയ നന്മകളാണ് നാം കൊയ്തുകൊണ്ടിരിക്കുന്നത്.
kerala
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം
കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂര്‍ കോടതിലില്‍ യുവ അഭിഭാഷകയെ മര്‍ദിച്ച കോസിലെ പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം. ബെയ്‌ലിന് ഉപാധികളോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം പൂര്‍ത്തിയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ പ്രതി പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നാണ് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു.
kerala
കോഴിക്കോട് തീപിടിത്തം; ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും മഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തി; കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം

കോഴിക്കോട് പുതിയ ബസ്റ്റാന്റിലുണ്ടായ തീപിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും തൊട്ടുടത്തുണ്ടായിരുന്ന മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം.
ജില്ലാ ഫയര്‍ ഫോഴ്‌സ് മേധാവിയുടെ നേതൃത്വത്തില്‍ തീ പിടിത്തമുണ്ടായ കെട്ടിടത്തില്‍ പരിശോധന നടത്തും. തീ പിടിത്തതിന്റെ കാരണം ഉള്‍പ്പെടെ പരിശോധിക്കും. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ചും കെട്ടിടത്തിലെ കൂട്ടിചേര്‍ക്കല്‍ അനുമതിയോടെയാണൊ എന്നും പരിശോധിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത് കൊണ്ടുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനം വൈകിച്ചത് അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം പതിനൊന്ന് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന ഫയര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതാണ് പുതിയ ബസ്റ്റാന്റിലെ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
kerala
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്‍
അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്.

മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. മെസ്സി എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് വി.അബ്ദുറഹ്മാന്‍ പറഞ്ഞു. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ഇപ്പോഴുള്ളത് അനാവശ്യ ചര്‍ച്ചകളാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്റ്റേഡിയമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറിലായിരിക്കും അര്‍ജന്റീന ടീം കേരളത്തില്‍ എത്തുകയെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്. ഫുട്‌ബോള്‍ മത്സരം നടത്തിയാല്‍ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ടീം എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമപരിഗണന നല്‍കുമെന്നായിരുന്നു കഴിഞ്ഞദിവസം കായികമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ മന്ത്രി പറഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്.
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
kerala3 days ago
നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
-
india3 days ago
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി
-
kerala3 days ago
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
-
kerala3 days ago
മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; കെയുഡബ്ല്യുജെ
-
kerala2 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
india2 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി