Connect with us

kerala

PHOTO STORY: കാളപൂട്ടിലെ ആവേശവും കാളക്കൂറ്റന്റെ കണ്ണീരും

കേരളത്തിലെ നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് കാളപൂട്ട്.

Published

on

ഫോട്ടോസ്റ്റോറി
സി.കെ തന്‍സീര്‍

കേരളത്തിലെ നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് കാളപൂട്ട്. മബാറില്‍ കാളപൂട്ട് മത്സരം വലിയ ആവേശമുള്ള കായിക വിനോദം കൂടിയാണ്. ഉഴുതുമറിച്ച വലുകളില്‍ ചേറുമണ്ണ് തെറുപ്പിച്ച് കുതിരവേഗത്തില്‍ പായുന്ന കാളകളാണ് കാളപൂട്ടിന്റെ ആരവം തീര്‍ക്കുന്നത്.

അന്‍പതിലധികം ജോഡി കന്നുകളാണ് പലയിടത്തും മത്സരത്തിനായി എത്താറുള്ളത്. മിനുക്കിയൊരുക്കിയ കന്നുകൂറ്റന്മാരുടെ തിരക്കാവും അവിടെ. കന്നുകളുടെ നിറങ്ങള്‍ക്കനുസരിച്ച് പുല്ല, മൈലന്‍, കണ്ണപ്പന്‍, മൊകാല, അരക്കന്‍, പാണ്ടന്‍, കരിമ്പന്‍, ചുണങ്ങന്‍ തുടങ്ങി പല പേരുകളാണ് കന്നുകള്‍ക്ക്. കാളപ്പൂട്ടിന് ഉപയോഗിക്കുന്ന മൂരികളെ അതിനുവേണ്ടി മാത്രം പാകപ്പെടുത്തിയെടുക്കുന്നതാണ്. ദിവസവുമുള്ള കുളി, പ്രത്യേകരീതിയിലുള്ള വിഭവസമൃദ്ധമായ ഭക്ഷണരീതിയാണ് ഇവര്‍ക്ക്.

കാളപ്പൂട്ടിനും ഊര്‍ച്ചത്തെളിക്കുമായി ഉപയോഗിക്കുന്ന മികച്ച മൂരിയെ പാകപ്പെടുത്തിയെടുക്കാന്‍ എട്ടുലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പറയുന്നത്. ആഴം കൂടുതലില്ലാത്ത ചതുരാകൃതിയിലുള്ള മണല്‍പ്പരപ്പുള്ള കണ്ടമാണ് കാളപ്പൂട്ടിനും ഊര്‍ച്ചത്തെളിക്കുമായി ഉപയോഗിക്കാറുള്ളത്. തെളിക്കാരന്റെ വലതുവശത്ത് കാളയും ഇടതുവശത്ത് മൂരിയെയുമാണ് കെട്ടുക.

കാളക്കും മൂരിക്കും കഴുത്തിന് നുകം കെട്ടിയതിന് പിന്നിലുള്ള അധികം വീതിയില്ലാത്ത മുട്ടിയില്‍ നിന്ന് ഒരു തെളിക്കാരന്‍ മാത്രമാണ് മൃഗങ്ങളെ നിയന്ത്രിക്കുക. കൂരി, കാഞ്ഞിരം, കാസാവ്, എരഞ്ഞിക്കൊമ്പ് എന്നിവയുടെ വടികളും കാട്ടിലെ ചിലയിനം കുറ്റിച്ചെടികളുടെ തണ്ടുമാണ് കന്നുകളുടെ വേഗത കൂട്ടുന്നതിന് പൂട്ടുകാര്‍ ഉപയോഗിക്കുക. ഏറ്റവും നല്ല മുന്‍കയറ്റുകാരനും പൂട്ടിക്കാരനും അയ്യായിരം മുതല്‍ മുപ്പതിനായിരത്തോളം വിലകള്‍ വരുന്ന ട്രോഫികളാണ് നല്‍കുന്നത്.

ഏറ്റവും കൂടുതല്‍ വേഗതയുള്ള കാളക്കാണ് സമ്മാനം ലഭിക്കുക. കാളകള്‍ക്ക് വേഗത കൂട്ടാന്‍ ചിലര്‍ കാളപൂട്ട് നേരത്ത് അടിക്കുകയും വാലിനു കടിക്കുകയുമെല്ലാം ചെയ്യാറുണ്ട്. കാളപൂട്ടിന്റെ ആവേശത്തിനിടക്കും മനസ്സുലക്കുന്ന ചില കാഴ്ചകളും കാണാറുണ്ട്. കണ്ണില്‍ നിന്നും വെള്ളമൊലിക്കുന്ന ഒരു കന്ന് ക്യാമറക്കണ്ണില്‍ പതിഞ്ഞപ്പോള്‍ ഉള്ളുലഞ്ഞു. എല്ലാ ആവേശക്കാഴ്ചകള്‍ക്ക് പിന്നിലും ചില സങ്കടങ്ങളുടെ നിഴലുകള്‍ ബാക്കിയുണ്ടാവുമല്ലോ.

കോഴിക്കോട് പെരുമണ്ണ അറത്തില്‍ പറമ്പില്‍ മുല്ലമണ്ണ കോയസ്സന്‍ സാഹിബ് മെമ്മോറിയല്‍ കാളപൂട്ട് കണ്ടത്തില്‍ നടന്ന മല്‍സരത്തില്‍ നിന്ന് ചന്ദ്രിക കോഴിക്കോട് ഫോട്ടോഗ്രാഫര്‍ സി.കെ തന്‍സീര്‍ പകര്‍ത്തിയത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

Published

on

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.

കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.

Continue Reading

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

kerala

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം

റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Published

on

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Continue Reading

Trending