Connect with us

Video Stories

ഹനുമല്‍ സാങ്കേതിക വിദ്യ

Published

on

പെണ്‍ മയിലുകള്‍ പ്രസവിക്കുന്നത് ആണ്‍ മയിലുകളുടെ കണ്ണീര് കുടിച്ചിട്ടാണ്, അല്ലാതെ ഇണ ചേര്‍ന്നിട്ടല്ല എന്ന് പറഞ്ഞയാള്‍ രാജസ്ഥാനില്‍ ഹൈക്കോടതി ജഡ്ജിയായിരുന്നു- മഹേഷ് ചന്ദ്ര ശര്‍മ. പശുവിനെ കൊല്ലുവന്നവരെ തൂക്കിക്കൊല്ലണമെന്ന് പറയാന്‍ ഇദ്ദേഹത്തിന് മടിയേതുമില്ലായിരുന്നു, കാരണം അദ്ദേഹത്തെ ഭരിക്കുന്നത് മനുഷ്യ വളര്‍ച്ചയുടെ ഇങ്ങേയറ്റത്തുള്ള ആധുനിക ചിന്താപദ്ധതികളൊന്നുമല്ല, ഇരുണ്ട കാലത്തെ ഏതൊക്കെയോ സ്മൃതികളാണ്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് നിക്‌ലാല്‍ രൂപാണി ഐ.ഐ.ടിയില്‍ ചെന്നാണ് രാമബാണത്തിന്റെയും രാമസേതുവിന്റെയും എഞ്ചിനീയറിങ് വൈദഗ്ധ്യം വിളമ്പിയത്. ത്രേതാ യുഗത്തില്‍ (17 ലക്ഷം വര്‍ഷം മുമ്പ്) തന്നെ ഭാരതം കടലില്‍ പാലം നിര്‍മിച്ചിരുന്നുവെന്നും വിമാനം പറപ്പിച്ചിരുന്നുവെന്നും മലകള്‍ അപ്പാടെ എടുത്തുമാറ്റിയിരുന്നുവെന്നും കേട്ടാല്‍ വാ പൊളിച്ച് നിന്ന് കൈയടിക്കുന്ന ഒരു സമൂഹവും രൂപപ്പെട്ടിട്ടുണ്ടെന്നതിനാല്‍ ഒരു ഗോശാല മതിയാവും വിജയ് രൂപാണിക്ക് അടുത്ത തെരഞ്ഞെടുപ്പ് ജയിക്കാന്‍. ശ്രീരാമന്‍ അന്ന് ചെയ്തതാണ് ഇന്ന് ഐ.എസ്.ആര്‍.ആര്‍.ഒ ചെയ്യാന്‍ ശ്രമിക്കുന്നത്. ലങ്കയിലേക്ക് രാമസേതു നിര്‍മിച്ചു. അതിന്റെ എഞ്ചിനീയറിങിലും മുഖ്യമന്ത്രി ഊറ്റംകൊണ്ടു. ഒരു മരുന്നിന് പോയ ഹനുമാന്‍ പേര് മറന്നുപോയതിനാല്‍ ഒരു മല തന്നെ എടുത്തു പോന്നല്ലോ. അടിസ്ഥാന വികസന മേഖലയില്‍ ഹനുമല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശം സ്വയമ്പന്‍ ആര്‍.എസ്.എസുകാരനായ മുഖ്യന്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ വെക്കുന്നു. ആദിവാസികളടക്കം വ്യത്യസ്ത ജാതിക്കാരുടെയും സുഗ്രീവനും ഹനുമാനും അടങ്ങുന്ന വാനരപ്പടയെയും എന്തിന് അണ്ണാന്മാരുടെയുമൊക്കെ പിന്തുണയും സഹായവും തേടിയ ശ്രീരാമന്റെ സോഷ്യല്‍ എഞ്ചിനീയറിങും ഇദ്ദേഹം അവതരിപ്പിക്കുന്നു. ഇതിലേതു ബാണമാണ് അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഉപയോഗിക്കുക എന്നതാവും പ്രശ്‌നം. ബാലിയെയെന്ന പോലെ മറഞ്ഞിരുന്ന് അമ്പെയ്തു വീഴ്ത്തുന്ന സൂത്രം പ്രയോഗിക്കുമോ?
മോദി(യുടെ)യില്ലാത്ത ഗുജറാത്തില്‍, വിദ്വേഷ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായ ഗുജറാത്തില്‍, അമിത്ഷായുടെ സ്വന്തം മണ്ണില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് വലിയ സന്നാഹങ്ങളാണ് ബി.ജെ.പി ഒരുക്കുന്നത്. സംഘ്പരിവാറിന്റെ വിജയിച്ച രാഷ്ട്രീയ പരീക്ഷണത്തിന്റ കേന്ദ്രം മാത്രമല്ല, ബി.ജെ.പിയുടെ അരിയിട്ടു വാഴ്ചക്ക് അറുതിവരുത്താന്‍ കഴിയുമോ എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാവും ഗുജറാത്ത്. 22 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ഒരു വര്‍ഷം മുമ്പാണ് വിജയ് രൂപാണി മുഖ്യമന്ത്രിയാവുന്നത്. മോദി ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ആനന്ദിബെന്‍ പട്ടേലിനെയാണ് കസേരയിലിരുത്തിയത്. ഒന്നു രണ്ടു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ കാര്യങ്ങള്‍ പന്തിയല്ലെന്ന് പാര്‍ട്ടിക്ക് ബോധ്യമായതുകൊണ്ട് തന്നെ മുന്‍ ആര്‍.എസ്.എസ് പ്രചാരക് ആയ വിജയ് രൂപാണിയെ ചുമതല ഏല്‍പിക്കുകയായിരുന്നു. ബി.ജെ.പി ആവനാഴിയിലെ അവസാനത്തെ ആയുധവും പയറ്റും. പക്ഷെ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാവിപ്പാര്‍ട്ടിക്ക് അപകട സൂചന നല്‍കിയിട്ടുണ്ട്. 2014ല്‍ മുഴുവന്‍ ലോക്‌സഭാ സീറ്റും നേടിക്കൊടുത്ത ഗുജറാത്തല്ല 2017ലേത്. അധികാര ദുര മൂത്ത് പരസ്പരം കാലുവാരുന്ന സോളങ്കിമാരും പട്ടേലുമാരും വാഴുന്ന കോണ്‍ഗ്രസിനെ മാത്രമല്ല നേരിടേണ്ടത്, ജനസംഖ്യയില്‍ 14 ശതമാനമേയുള്ളൂവെങ്കിലും സംസ്ഥാനത്തിന്റെ ഏതാണ്ട് പകുതി മേഖല നോക്കി നടത്തുന്ന പട്ടേല്‍ സമുദായത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച ഹാര്‍ദിക് പട്ടേലിന്റെ പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുണ്ട്. മോദിയെ പാഠം പഠിപ്പിക്കുമെന്ന് ഹാര്‍ദിക് പറഞ്ഞത് കളിയായിരിക്കുമെന്ന് ഉറപ്പില്ല. ഏഴ് ശതമാനം വരുന്ന ദലിതരുടെ തീപ്പൊരി നേതാവായി ഉയര്‍ന്ന ജിഗ്‌നേഷ് മേവാനിയുണ്ട്. ഡല്‍ഹിയില്‍ കളിച്ചാല്‍ ഗുജറാത്തില്‍ മറുപടി പറയുമെന്ന് ഭീഷണി മുഴക്കുന്ന ആം ആദ്മിയുണ്ട്. പരസ്പരം ഭിന്നിച്ചു നിന്നാല്‍ എല്ലാവരെയും അപകടത്തിലാക്കി വീണ്ടും ബി.ജെ.പി വരുമെന്ന ഭീഷണി ഇവര്‍ ഉള്‍ക്കൊണ്ടാല്‍ ഇന്നും മുപ്പത് ശതമാനത്തിലേറെ വോട്ട് കൈവശമുള്ള കോണ്‍ഗ്രസുമായി ഇവര്‍ കൈ കോര്‍ത്താല്‍ അമിത്ഷായുടെ ഊറ്റം അവിടെ നില്‍ക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭീഷണിയില്ലെന്ന് തന്നെയാണ് അവിടെ നിന്നെന്ന പേരില്‍ വന്ന അഭിപ്രായ സര്‍വേ പറയുന്നത്. ഗുജറാത്തിലെ നാല്‍പത് എം.എല്‍.എമാരെയും കൊണ്ട് ബംഗളൂരുവിലെത്തി വിജയക്കൊടി നാട്ടിയ അഹമദ് പട്ടേല്‍ എന്ന ചാണക്യന്‍ അവകാശപ്പെട്ടത്, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കുമെന്നാണ്. അതത്ര എളുപ്പമല്ല. വിദ്വേഷത്തിന്റെ കനലിലാണ് എന്നും ബി.ജെ.പി ജയം കണ്ടെത്തുന്നത്. എന്നും ഈ പറ്റിക്കല്‍ നടക്കുമോ എന്ന ചോദ്യത്തിന് മറിച്ചൊരു ഉത്തരം ഇതുവരെ കിട്ടിയിട്ടില്ലല്ലോ. റൊഹിംഗ്യന്‍ യാതനക്കഥകള്‍ പുറത്തുവരുന്ന മ്യാന്‍മറിലെ റംഗൂണിലായിരുന്നു വിജയ് രൂപാണിയുടെ കുടുംബം. അവിടെ രാഷ്ട്രീയ അനിശ്ചിതത്വം വന്നപ്പോള്‍ ഏഴു മക്കളെയും കൂട്ടി രാംനിക്‌ലാല്‍ എന്ന ജൈന ബനിയ സമുദായക്കാരന്‍ രാജ്‌കോട്ടിലേക്ക് പോന്നതാണ്. ചെറുപ്പത്തിലേ എ.ബി.വി.പിയിലും ആര്‍.എസ്.എസിലും പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ രൂപാണി അടിയന്തിരവാസ്ഥക്കാലത്ത് 11 മാസം ജയിലില്‍ കിടന്നു. 1978 മുതല്‍ 81 വരെ പ്രചാരക് ആയി. രാജ്‌കോട്ട് മുനിസിപ്പല്‍ അംഗമായി, അവിടെ മേയറുമായി. ഗുജറാത്ത് ബി.ജെ.പി ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ നാലു മുഖ്യമന്ത്രിമാരുടെ അടുത്തയാളായിരുന്നു. രാജ്യസഭാംഗമായി. മന്ത്രിയായിരിക്കെയാണ് ഒരു വര്‍ഷം മുമ്പ് മോദിയുടെയും അമിത്ഷായുടെയും പരീക്ഷണ ശാലയുടെ സൂക്ഷിപ്പുകാരനായി വന്നത്. എന്തായിരുന്നാലും പുരുഷോത്തമനായ ശ്രീരാമനായിരിക്കില്ല വിജയ് രൂപാണിയുടെ മാതൃക.

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending