Connect with us

More

സ്വാശ്രയ പ്രതിസന്ധി,നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

Published

on

 
തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ മാനേജുമെന്റുകളുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടത്. പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജ, പ്രവേശന നടപടികള്‍ ഈ മാസം 31 നകം പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. ആദ്യഘട്ട അലോട്ട്‌മെന്റ് നടപടികള്‍ 90 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി നീറ്റ് ലിസ്റ്റില്‍ നിന്നാണ് അപേക്ഷകരെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തി വന്നത്. നീറ്റ് ലിസ്റ്റില്‍ നിന്നായതിനാല്‍ മുഴുവന്‍ സീറ്റിലേക്കും അലോട്ട്‌മെന്റ് നടത്താന്‍ സര്‍ക്കാറിന് അധികാരമുണ്ട്. എന്നാല്‍ ഫീസ് വിഷയത്തില്‍ കോടതി ക്രോസ് സബ്‌സിഡി അനുവദിക്കുന്നില്ല. യു.ഡി.എഫ് മുന്നോട്ടുവെച്ച 50:50 എന്ന അനുപാതമാണ് ഈ സര്‍ക്കാറും പിന്തുടരുന്നത്. 50 ശതമാനം വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്ന ഫീസ് ഈടാക്കി ബാക്കി 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവില്‍ പഠിക്കാന്‍ അവസരമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതനുസരിച്ച് സര്‍ക്കാര്‍ സ്വകാര്യസ്വാശ്രയ മാനേജുമെന്റുകളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ വന്‍ഫീസ് വര്‍ധനയാണ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഫീസ് നിര്‍ണയം ഫീസ് റഗുലേറ്ററി കമ്മിറ്റിക്ക് വിടുകയും കമ്മിറ്റി തീരുമാനിച്ച ഫീസ് ഈടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ 9 മെഡിക്കല്‍ കോളജ് മാനേജുമെന്റുകള്‍ സര്‍ക്കാറുമായി ധാരണയിലെത്തി. മൂന്നു കോളജുകള്‍ കരാര്‍ ഒപ്പിടാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
മെഡിക്കല്‍ കോഴ്‌സിലേക്ക് അലോട്ട്‌മെന്റ് നടപടികള്‍ കൃത്യസമയത്ത് നടത്താതെ സ്വാശ്രയമാനേജുമെന്റുകള്‍ക്ക് സ്‌പോട്ട് അഡ്മിഷനിലൂടെ ഇഷ്ടക്കാരെ തിരുകിക്കകയറ്റാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുകയാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവസരിപ്പിച്ച വി.എസ് ശിവകുമാര്‍ പറഞ്ഞു. എത്രയാണ് ഫീസെന്നോ ആര്‍ക്ക് എവിടെ പ്രവേശനം കിട്ടുമെന്നോ അറിയാത്ത അവസ്ഥയാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമോയെന്ന് രക്ഷിതാക്കളും ആശങ്കയിലാണ്.
ഉയര്‍ന്ന റാങ്ക് നേടിയ കുട്ടികള്‍ സര്‍ക്കാറിന്റെ അലംഭാവം മൂലം കനത്ത തുക ഫീസായി നല്‍കി പഠിക്കേണ്ട അവസ്ഥയാണ്. ക്രോസ് സബ്‌സിഡി അനുവദിക്കില്ല എന്ന സുപ്രീം കോടതി വിധിയുള്ളപ്പോഴും ഒരേ കോഴ്‌സിന് വ്യത്യസ്ത ഫീസ് നല്‍കേണ്ടി വരികയാണ്. പാവപ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം നേടാനും കഴിയുന്നില്ല. ഇത്തരക്കാര്‍ക്ക് പഠിക്കാന്‍ സര്‍ക്കാര്‍ മെരിറ്റ് സ്‌കോളര്‍ഷിപ്പ് സ്‌കീം തുടങ്ങണമെന്നും ഇവരില്‍ നിന്ന് ബോണ്ട് വാങ്ങി പഠിച്ചിറങ്ങുന്നവരെ സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് പ്രയോജനപ്പെടുത്താനാകുമെന്നും ശിവകുമാര്‍ പറഞ്ഞു.
സ്വാശ്രയപ്രവേശന പ്രതിസന്ധിക്ക് ഉത്തരവാദിയായ കെ.കെ ശൈലജയെ മാറ്റി മറ്റാരെയെങ്കിലും ആരോഗ്യവകുപ്പ് ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. 85 ശതമാനം സീറ്റിലും സര്‍ക്കാറിന് അലോട്ട്‌മെന്റ് നടത്താമെന്നിരിക്കെ സര്‍ക്കാര്‍ നാലു മാസമാണ് പാഴാക്കിയത്. സ്വാശ്രയമെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ഓര്‍ഡിനന്‍സ് മൂന്നു തവണ ഇറക്കേണ്ടി വന്നു. തെറ്റുന്തോറും തിരുത്തുകയും തിരുത്തുന്തോറും തെറ്റുകയും ചെയ്യുന്ന ആരോഗ്യമന്ത്രിയാണ് കേരളത്തിന്റേതെന്നും രമേശ് പറഞ്ഞു.
പ്രതിപക്ഷ കക്ഷി നേതാക്കളായ അനൂപ് ജേക്കബ്, പി.ജെ.ജോസഫ്, ഒ.രാജഗോപാല്‍ എന്നിവരും പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശ്ചിമബംഗാളിലെ ഈ നഗരത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം; എതിര്‍പ്പുമായി ബിജെപി

പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്

Published

on

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ശാന്തിനികേതനിലെ ബിര്‍ഭും ജില്ലയിലെ സോനാജ്ഹുരി ഹാത്തില്‍ ഇത്തവണ ഹോളി ആഘോഷങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്‍പ്പെട്ട വിശ്വഭാരതി സര്‍വകലാശാല ക്യാംപസിനടുത്താണ് പ്രശസ്തമായ ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഹോളി ആഘോഷിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബോല്‍പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. കൂടാതെ ആഘോഷങ്ങളുടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധനം നടപ്പിലാക്കുന്നതിന് പൊലീസിന്റെയും സര്‍ക്കാര്‍ അധികൃതരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ടതിനാല്‍ ഹോളി ആഘോഷങ്ങള്‍ക്കായി ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയില്ലെന്ന് വിശ്വഭാരതി സര്‍വകലാശാല വക്താവ് അറിയിച്ചു.

സോനാജ്ഹുരിയിലെ വനപ്രദേശത്ത് ഹോളി ആഘോഷിക്കുന്നതില്‍ വിശദീകരണവുമായി ഡിഎഫ്ഒയും രംഗത്തെത്തി. ’’ ഞങ്ങള്‍ ഒരു ഉത്തരവുകളും പുറപ്പെടുവിക്കുന്നില്ല. ദോല്‍ യാത്ര ദിവസമായ മാര്‍ച്ച് 14ന് വലിയ കൂട്ടമായി ആളുകള്‍ സോനാജ്ഹുരി ഖൊവായ് ബെല്‍റ്റിലേക്ക് നടന്നുനീങ്ങുന്നത് തടയും,’’ ഡിഎഫ്ഒ പറഞ്ഞു.

’’ ഹോളി ദിനത്തില്‍ പച്ചപ്പ് നിറഞ്ഞ പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിറങ്ങള്‍ കലര്‍ത്തിയ വെള്ളം തളിക്കുന്നത് മരങ്ങള്‍ക്ക് കേടുപാട് വരുത്തും. മാര്‍ച്ച് പതിനാലിന് സോനാജ്ഹുരിയെ പരിസ്ഥിതി നാശത്തില്‍ നിന്ന് രക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം,’’ അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വനംവകുപ്പ് സോനാജ്ഹുരി ഹാത്തില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചതിനാല്‍ ബസന്ത് ഉത്സവിനായി സര്‍വകലാശാല ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് വിശ്വഭാരതി വക്താവ് അറിയിച്ചു.

Continue Reading

crime

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റില്‍

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു

Published

on

തൃശൂർ: പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകാനായി വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലെ വീട്ടിൽ നിന്നാണ് താന്ന്യം സ്വദേശി വിവേക് മദ്യവും ബീഡിയും നൽകുന്നതിനായി ആൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്.

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ പ്രതി വിവേകിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading

kerala

‘കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണം, പിന്തുണ’; തുഷാര്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് വി.ഡി സതീശന്‍

Published

on

തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുഷാര്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു.സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചുവെന്നും പറഞ്ഞു.

അതേസമയം, തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, ഹരികുമാര്‍, കൃഷ്ണകുമാര്‍, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടു.

തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. നിസാര വാകുപ്പായതിനാലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടത്. ഗാന്ധിമിത്ര മണ്ഡലത്തിന്റെ പരിപാടിക്കിടെ തുഷാര്‍ ഗാന്ധി ആര്‍എസ്എസിനെതിരെയും ഭരണകൂടത്തിനെതിയും നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്. തുഷാര്‍ ഗാന്ധിയുടെ പരാമര്‍ഷം പിന്‍വലിക്കണമെന്നറിയിച്ച് മുദ്രാവാക്യം വിളിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് കാറില്‍ നിന്നുമിറങ്ങി പ്രതിഷേധമറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Continue Reading

Trending