Culture
‘സ്വപ്‌നം കണ്ടതെല്ലാം യാഥാര്‍ത്ഥ്യമാകുന്നു’; ‘സുഡാനിയില്‍’ തുടങ്ങി ‘തമാശയില്‍’ തിളങ്ങിയ നടന്‍ നവാസ് വള്ളിക്കുന്ന്

സുഡാനി ഫ്രം നൈജീരിയയിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരികയും പുതിയ ചിത്രമായ തമാശയില്‍ തിളങ്ങി നില്‍ക്കുകയും ചെയ്യുന്ന യുവനടനാണ് നവാസ് വള്ളിക്കുന്ന്. സ്വാഭാവികത്തനിമയുള്ള അഭിനയം കാഴ്ച്ചവെച്ച് പ്രേക്ഷകരുടെ ഹൃദയത്തിലെത്തിയിരിക്കുകയാണ് നവാസ്. തമാശയില്‍ നായകനായ വിനയ് ഫോര്‍ട്ടിനോടൊനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് നവാസിന്റെ റഹീമും.
കോഴിക്കോട്ടെ പന്തീരാങ്കാവില്‍ പെയിന്റിംങ് തൊഴിലാളിയായിരുന്ന നവാസിപ്പോള്‍ നാട്ടുഭാഷയും പ്രയോഗങ്ങളുമായി തിയ്യേറ്ററില്‍ അരങ്ങുവാഴുകയാണ്. സിനിമയെക്കുറിച്ചുള്ള ചില കൊച്ചുവിശേഷങ്ങള്‍ നവാസ് ചന്ദ്രികയോട് മനസു തുറക്കുന്നു.
സിനിമയിലേക്കുള്ള വരവ് എങ്ങനെയാണ്?
സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഞാന്‍ കൈരളിയിലും ഏഷ്യാനെറ്റിലും മറ്റു വേദികളിലുമൊക്കെയായി മിമിക്രി അവതരിപ്പിച്ചിരുന്നു. അതിനു മുമ്പ് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവില്‍ വള്ളിക്കുന്ന് പെയിന്റ്ിംഗ് തൊഴിലാളിയായിരുന്നു. അതായിരുന്നു ഉപജീവനമാര്‍ഗ്ഗം. എന്നാല്‍ മിമിക്രി വേദികളൊന്നും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസ് എന്ന പരിപാടിയിലൂടെയാണ് ഞാന്‍ ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയില്‍ ജനപ്രിയ നായകന്‍ അവാര്‍ഡ് എനിക്ക് ലഭിച്ചിരുന്നു. ഇത് കണ്ടാണ് സുഡാനിഫ്രം നൈജീരിയയുടെ സംവിധായകനായ സക്കരിയ മുഹമ്മദ് എന്നെ സുഡാനിയിലേക്ക് വിളിക്കുന്നത്. മൂന്നാമത്തെ മകളായ ആയിഷയെ പ്രസവിച്ച അന്നാണ് സുഡാനിയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നത്. ആസ്പത്രിയില്‍ നിന്ന് നേരെ ഷൂട്ടിങ് സെറ്റിലേക്കാണ് പോയത്. അങ്ങനെ സുഡാനിയിലെ കഥാപാത്രം ജീവിതത്തില്‍ വഴിത്തിരിവാവുകയായിരുന്നു.
സുഡാനിയിലെ അഭിനയത്തെക്കുറിച്ച്?
സുഡാനി ഫ്രം നൈജീരിയ ഇറങ്ങിയപ്പോള്‍ തന്നെ അഭിനയത്തിന് വളരെയധികം അംഗീകാരം ലഭിച്ചിരുന്നു. ഒരുപാട് പേരുടെ വിളികളും മെസേജുകളുമൊക്കെ ലഭിച്ചിരുന്നു. അറിയുന്നവരും അറിയാത്തവരുമൊക്കെയായി പലരും വിളിച്ച് അഭിനന്ദിക്കാറുണ്ട്.
സുഡാനിക്ക് ശേഷം പിന്നീട് എങ്ങനെയായിരുന്നു?
അതിന് ശേഷമാണ് ഫ്രഞ്ച് വിപ്ലവം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. കെ.ബി മജുവായിരുന്നു സംവിധായകന്‍. സിനിമയിലെ മാവോ എന്ന ക്യാരക്റ്ററിന്റെ അഭിനയം നന്നായിരുന്നുവെന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് തമാശയിലെത്തുന്നത്.
തമാശയിലേക്ക് എങ്ങനെയാണ്?
തമാശയിലേക്ക് സമീര്‍ താഹിര്‍ വിളിക്കുകയായിരുന്നു. വിദ്യാഭ്യാസമൊക്കെയുള്ള ക്യാരക്റ്ററാണ് ചെയ്യാനുള്ളതെന്ന് പറഞ്ഞിരുന്നു. പൊന്നാനിയിലും കുറ്റിപ്പുറത്തൊക്കെയായിരുന്നു സിനിമയുടെ ഷൂട്ടിങ്. സംവിധായകന്‍ അഷ്‌റഫ്ക്ക സിനിമയെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ്. ഭയങ്കരമായി ഓവറായി ഒന്നും ചെയ്യേണ്ടതില്ല. പിന്നെ ഹാപ്പി ഹവേഴ്‌സ് ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നത്. അത് വലിയൊരു എക്‌സ്പീരിയന്‍സുമാണ്. ഇവര്‍ക്കൊപ്പം നിന്നാല്‍ പിന്നെ എവിടെപോയാലും നമുക്ക് ചെയ്യാന്‍ കഴിയും. തമാശയിലെ അഭിനയവും ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞു. തിയ്യേറ്ററിലൊക്കെ വലിയ കയ്യടിയാണ് കിട്ടുന്നത്.പലരും മാമുക്കോയയോട് സാദൃശ്യപ്പെടുത്തി സംസാരിക്കുന്നുണ്ട്. അതിലൊക്കെ ഭയങ്കര സന്തോഷവാനാണ്. ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ മാമുക്കോയയുടെ പിന്‍ഗാമിയെന്നൊക്കെ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. അള്ളാഹുവിന് സ്തുതി. സ്വപ്‌നം കണ്ടതൊക്കെ യാഥാര്‍ത്ഥ്യമാവുകയാണ്.
മലയാളത്തിലെ ഇഷ്ടപ്പെട്ട നടന്‍മാര്‍ ആരൊക്കെയാണ്?
പ്രേംനസീറും സത്യനുമാണ് ഇഷ്ടപ്പെട്ട താരങ്ങള്‍. അവരെ മിമിക്രിയില്‍ അനുകരിച്ചാണ് അഭിനയമോഹം പൂവിടുന്നത്. പ്രേനസീറിന്റെ ഫാനാണെങ്കിലും മമ്മുട്ടിയും മോഹന്‍ലാലുമാണ് ഇക്കാലത്തെ ഇഷ്ടപ്പെട്ട താരങ്ങള്‍. സിനിമയിലെ ചെറിയ റോളുകള്‍ ചെയ്യുന്നവരോട് പ്രത്യേകതരം ഇഷ്ടമാണ്. മാമുക്കോയയുടെ പോലെ അഭിനയം ഉണ്ടെന്നൊക്കെ പറഞ്ഞതിന് ശേഷം ഞാന്‍ മാമുക്കോയയെ വീട്ടില്‍പോയി കണ്ടിരുന്നു.
സിനിമാ അഭിനയത്തോട് സാധാരണ കുടുംബങ്ങളിലുള്ളവര്‍ മുഖം തിരിഞ്ഞുനില്‍ക്കാറുണ്ട്. നവാസിന്റെ കുടുംബത്തിന്റെ കാര്യത്തിലെങ്ങനെയാണ്?
അഭിനയത്തിന് പൂര്‍ണ്ണപിന്തുണയാണ് കുടുംബത്തിന്റെ ഭാഗത്തുനിന്നുള്ളത്. അവര്‍ക്ക് ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടവുമാണ്. മതപരമായ കാര്യങ്ങളൊന്നും ഇതിന് തടസ്സമില്ല. നമുക്കു ചെയ്യാനുള്ളതായ നോമ്പും നിസ്‌ക്കാരവുമൊക്കെ ചെയ്തതിന് ശേഷമാണ് സിനിമയും അഭിനയവുമൊക്കെ.
അടുത്ത പ്രൊജക്ടറ്റുകള്‍?
തമാശ കഴിഞ്ഞപ്പോള്‍ പുതിയ സിനിമയൊക്കെ കിട്ടി. ഒരുപാട് വര്‍ക്കുകള്‍ വന്നുകിടക്കുന്നുണ്ട്. പിടികിട്ടാപ്പുള്ളിയാണ് പുതിയ സിനിമ. നവാഗതനായ ഷൈജു ശ്രീകണ്ഠനാണ് സംവിധായകന്‍.
കുടുംബം?
ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൂത്തമകന്‍ നിയാസ് ആറാംക്ലാസിലാണ് പഠിക്കുന്നത്. മകള്‍ നസ്ല രണ്ടിലും പഠിക്കുന്നു. മൂന്നാമത്തെ മകള്‍ ആയിഷ ഒരു വയസ്സുകാരിയാണ്. ഉമ്മയും ഉപ്പയും മൂന്ന് പെങ്ങന്‍മാരും ഒരനിയനും അടങ്ങുന്നതാണ് കുടുംബം.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
kerala3 days ago
നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
-
india3 days ago
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി
-
kerala3 days ago
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
-
kerala3 days ago
മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; കെയുഡബ്ല്യുജെ
-
india2 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും