Connect with us

Video Stories

സ്വപ്നങ്ങളിലേക്ക് ഉരുളുന്ന ചക്രങ്ങൾ

Published

on

ഇന്നലെ പരപ്പനങ്ങാടിയിൽ ആയിരുന്നു. Soft ചാരിറ്റബിൾ ട്രസ്റ്റിന്റെ വീൽചെയർ ഫ്രണ്ട്ലി മസ്ജിദ്ന്റെ ഉദ്‌ഘാടന ചടങ്ങിന് സാക്ഷിയാവാൻ.

നൂറ്റാണ്ടു മുമ്പ് ക്ഷേത്രപ്രവേശന സമരം നടന്ന, ആരാധനാലയങ്ങളിൽ ആരെയൊക്കെ പ്രവേശിപ്പിക്കണം എന്ന് ഇപ്പോഴും ഘോരഘോരം ചർച്ച ചെയ്യപ്പെടുന്ന നമ്മുടെ നാട്ടിൽ ആ കൂട്ടത്തിൽ നാം സൗകര്യ പൂർവ്വം മറന്നുകളഞ്ഞ കുറെ മനുഷ്യന്മാരെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തുന്ന നഈംക്കയും കൂട്ടരും തുടങ്ങിവെച്ച പുതിയ വിപ്ലവത്തിന് സാക്ഷ്യം വഹിക്കാൻ.

ജീവിതം വീൽചെയറിൽ ഒതുങ്ങിപ്പോയതിനാൽ ആരാധനാലയങ്ങൾ പോലും നിഷേധിക്കപ്പെട്ട ഒരുപാട് മനുഷ്യരുടെ ഏറെക്കാലമായുള്ള കണ്ണീര് വീണ പ്രാർത്ഥനയും സ്വപ്നവും യാഥാർഥ്യമായ വേള.

പരപ്പനങ്ങാടി പുത്തരിക്കലിൽ ഇന്നലെ ഉദ്‌ഘാടനം ചെയ്യപ്പെട്ട വീൽചെയർ ഫ്രണ്ട്ലി മസ്ജിദ് വലിയൊരു ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ്. ലക്ഷങ്ങളും കോടികളും ചെലവഴിച്ചു കൊട്ടാരം പോലുള്ള പള്ളികൾ പണിയുമ്പോഴും തുടക്കത്തിലെങ്കിൽ വലിയ ചെലവില്ലാതെ തന്നെ വീൽചെയർ സൗകര്യങ്ങൾ ഒരുക്കാൻ കഴിയുമെന്നിരിക്കെ അതേക്കുറിച്ച്‌ ശ്രദ്ധിക്കാതെ പോയവരാണ് കാലങ്ങളായി നാം. (ഗൾഫിലെ പള്ളിക്ക് ഒപ്പിച്ചു പള്ളി പണിയുന്നവരും ഗൾഫിൽ എല്ലാ പള്ളികളിലും നിർബന്ധമായ റാമ്പ് സൗകര്യം കാണാതെ പോയി എന്നതാണ് ആശ്ചര്യം).

അവർക്ക് വീട്ടിൽ തന്നെ നിസ്കരിച്ചാൽ പോരെ എന്നായിരുന്നു നമ്മുടെ ന്യായവും ഒഴിവുകഴിവും. ചലനശേഷി നഷ്ടപ്പെടുന്നതോടെ ഒരാൾ ‘മുടക്കാചരക്കായി’ മാറി എന്നതാണല്ലോ നമ്മുടെ കാഴ്ചപ്പാട്.

അങ്ങനെ വീൽചെയറിൽ കഴിയുന്ന ഒരുപാടാളുകൾ ഉണ്ടോ എന്ന് ആശ്ചര്യപ്പെടുന്നവർ ഉണ്ട്. രോഗമോ അപകടമോ വാർദ്ധക്യമോ കാരണം വീട്ടിൽ ഒതുങ്ങിപ്പോയ എമ്പാടും പേർ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഉണ്ട് എന്നത് നാം പോലും അറിയുന്നില്ല(അന്വേഷിക്കുന്നില്ല) എന്നതുകൊണ്ടാണ് ഈ നിഷ്കളങ്കമായ ചോദ്യം.

ആരാധനാലയങ്ങൾ വീൽചെയർ ഫ്രൻഡ്ലി ആകേണ്ടതിന്റെ ആവശ്യകത ഇപ്പോൾ സമൂഹം ചെറിയ തോതിൽ എങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് ആഹ്ലാദകരമാണ്. ക്ഷേത്രങ്ങളും ചർച്ചകളും ഒക്കെ വീൽചെയർ ഫ്രണ്ട്ലി ആവണം.

നിരത്തോരങ്ങളിലെ പള്ളികൾ വീൽചെയർ ഫ്രണ്ട്ലി ആവുകയാണെങ്കിൽ അതാവും ഏറ്റവും വലിയ സൗകര്യം. സ്‌കൂൾ ശാസ്ത്രമേളകളിൽ പുതിയ പുതിയ കണ്ടുപിടിത്തങ്ങളുമായി എത്തുന്നവർ മുതൽ IIT കളിൽ പഠിക്കുന്ന വരെയുള്ള പ്രതിഭകളെ, ഈ കാര്യത്തിൽ കൂടുതൽ സൗകര്യപ്രദമായ കാര്യങ്ങൾ ഒരുക്കുവാൻ നിങ്ങൾക്ക് സാധിക്കും. വീൽചെയറിൽ ഇരിക്കുന്ന ഒരാൾക്ക് കൂടുതൽ നനയാതെ സ്വയം എളുപ്പത്തിൽ വുളു ചെയ്യാൻ സൗകര്യപ്പെടുന്ന പൈപ്പ് അടക്കം ഉള്ള കണ്ടെത്തലുകൾ ഇനിയും ഉണ്ടാവേണ്ടതുണ്ട്. ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.

ഇതൊരു തുടക്കമാണ് കാലങ്ങളായി നാം അവഗണിച്ചു കളഞ്ഞ ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ തുടക്കം മാത്രം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പിന്തുണയും പ്രാർത്ഥനയും.najib mudadi

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending