Connect with us

Culture

‘സിനിമാപ്രേക്ഷകർ ‘ -ഒരവലോകനം

Published

on

പ്രേക്ഷകർ പല തരത്തിലുള്ളവരാണ്‌ .അവരുടെ വ്യത്യസ്ത അഭിരുചിക്കനുസരിച്ചു അവർ കാണുന്ന സിനിമകളും അവർക്ക് പല തരത്തിലുള്ള കാഴചപ്പാടുകൾ നൽകുന്നു .എന്നാൽ ഉള്ളിലെ ഈ കാഴ്ചപ്പാടുകളെ മറച്ചു പിടിച്ചും സിനിമ കാണുന്ന പ്രേക്ഷകരുണ്ട് .ഇവിടെ നമുക്ക് നമ്മുടെയിടയിലുള്ള ചില തരം പ്രേക്ഷകരെ പരിചയപ്പെടാം .

1 .മനസ്സ് കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ

ഇവരാണ് യഥാർത്ഥ സിനിമാസ്വാദകർ .അവരുടെ മനസ്സിനെ തൃപ്ത്തിപ്പെടുത്തുന്ന സിനിമകൾ അവർക്കു നല്ല സിനിമകളാണ് .മറിച്ചാണെങ്കിൽ മോശം സിനിമയും .ഇതിന് രണ്ടിനുമിടയിലുള്ള ഒരു അനുഭവമാണെങ്കിൽ ‘തരക്കേടില്ല ‘ എന്ന ഒരഭിപ്രായവും രേഖപ്പെടുത്തും .ഇവരാണ് നല്ല സിനിമകളുടെ വിജയത്തിന്റെ പ്രധാന ആണിക്കല്ല് .

2 . ‘ബുദ്ധി ‘ കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ

ഇത്തരം പ്രേക്ഷകർ സിനിമ കാണുന്ന സമയത്ത് ആസ്വദിച്ചു തന്നെ കാണും . പക്ഷെ കണ്ടു കഴിഞ്ഞു പുറത്തിറങ്ങി വല്ലവരും അഭിപ്രായം ചോദിച്ചാൽ ഇവരുടെ ബുദ്ധി ഉണരും . “കൊള്ളില്ലെടാ ,നായകൻ ട്രെയിനിനു പിന്നാലെ ഓടുന്നു .30 ഗുണ്ടകളെ തല്ലിയോടിക്കുന്നു .എല്ലാം ഔട്ട് ഓഫ് ലോജിക് .ഇങ്ങനെയുള്ള സിനിമകൾ കാണുന്നതേ waste of time ആണ്, എന്നൊക്കെ അങ്ങ് കാച്ചും .മിക്കവാറും തമിഴ് ,ഹിന്ദി സിനിമകൾക്കാണ് ഇവരുടെ ഈ ബുദ്ധി കൊണ്ടുള്ള മുറിവേൽപ്പിക്കൽ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടതായി വരിക .എന്നിരുന്നാലും അടുത്ത തവണ ഇത്തരം സിനിമകൾ റിലീസ് ചെയ്താൽ ടിക്കറ്റിനായുള്ള ക്യൂവിൽ ഇവർ മുന്നിൽ തന്നെ കാണും .

(മലയാളത്തിൽ ഇവരുടെ ഈ ബുദ്ധിപരമായ വിമർശനങ്ങൾ ഏറ്റവും കൂടുതലായി എറ്റു വാങ്ങിയ ഒരു സിനിമക്കുദ്ദാഹരണമാണ് ‘CID മൂസ ‘)

3. ‘താരാരാധന ‘ കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ

ഇത്തരം പ്രേക്ഷകർ ഏതെങ്കിലും ഒരു താരത്തിന്റെ കട്ട ഫാൻ ആയിരിക്കും. അത് പോലെ തന്നെ ഇവർക്കു ഒരു എതിരാളി കൂടി ഉണ്ടായിരിക്കും .തങ്ങളുടെ ഹീറോയുടെ ഒപ്പം നിൽക്കുന്ന മറ്റൊരു സൂപ്പര്താരമായിരിക്കും മിക്കവാറും ഈ എതിരാളി. തങ്ങളുടെ ഹീറോയുടെ സിനിമ മോശമാണെങ്കിൽ തീയറ്ററിൽ ഇവരുടെ ഉള്ളൊന്നു പിടയും .പക്ഷെ സിനിമ കണ്ടു പുറത്തിറങ്ങിയാൽ അവർ ഇത് സമ്മതിച്ചു തരില്ല . ” ഞങ്ങളുടെ ഹീറോ നന്നായി ട്ടുണ്ട്.സംവിധാനം അത്ര പോര .സ്ക്രിപ്ട് കൊള്ളില്ല ” ഇതൊക്കെയാണ് ഇവർ ഉയർത്തുന്ന സ്ഥിരം പല്ലവികൾ .ഇനി തരക്കേടില്ലാത്ത ചിത്രമാണെങ്കിൽ ഇവർ തന്നെ ആ സിനിമക്ക് ഓസ്കാറും തങ്ങളുടെ ഹീറോക്ക് ‘ഷെവലിയാർ പട്ടവും ‘ ഓൺലൈനിലും പുറത്തും ചാർത്തിക്കൊടുക്കും .ഇതെല്ലാം കണ്ടു നമ്മുടെ ആദ്യ വിഭാഗം സിനിമക്കു കയറിയാൽ അവർ ‘ശശി’ യാകുമെന്നു പറയേണ്ടതില്ലല്ലോ .

അത് പോലെ സ്വന്തം ഇഷ്ടതാരങ്ങളുടെ ചിത്രത്തേക്കാൾ എതിർ സൂപ്പർസ്റ്റാറിന്റെ ചിത്രങ്ങൾ കാണാനും ഇവർ ഇഷ്ടപ്പെടും.സിനിമ കാണുന്നതിനിടയിൽ ഇവരുടെ സിനിമ നല്ലതാണെന്ന് തോന്നിയാലും ഇവരുടെ ഉള്ളു പിടയും .പിന്നെ പറയുന്ന അഭിപ്രായ പ്രകടനങ്ങൾ ബഹു രസമാണ്.ഒരുദാഹരണം പറയാം .

ഒരു മമ്മൂട്ടി ഫാനിനോട് ദൃശ്യം സിനിമ എങ്ങനെയുണ്ടെന്നു ചോദിച്ചാൽ മറുപടി ഇങ്ങനെയായിരിക്കും .

“ആ കൊള്ളാം .ജിത്തു ജോസഫിന്റെ സൂപ്പർ സ്ക്രിപ്റ്റ് .നല്ല സംവിധാനം.ആശാ ശരത്തും ഷാജോണും വളരെ നന്നായിട്ടുണ്ട് ”

“അപ്പൊ ലാലേട്ടൻ നന്നായിട്ടില്ലേ ?”

“ആ.തരക്കേടില്ല .പക്ഷെ ഈ റോൾ ജയറാം ചെയ്താലും നന്നാകും .പ്രത്യേകിച്ച് അഭിനയിച്ചു ഫലിപ്പിക്കാനൊന്നുമില്ലല്ലോ ”

എത്ര നന്നായാലും ഒരിക്കലും എതിർ സൂപ്പർസ്റ്റാറിനെ കുറിച്ച് അത്ര പെട്ടെന്ന് നന്നാക്കിപ്പറയാൻ ഇവരുടെ മനസ്സ് സമ്മതിക്കില്ല .

ഇത് പോലെ തന്നെയാണ് ചില ലാലേട്ടൻ ഫാൻസും പറയുക .പത്തേമാരി എങ്ങനെ ഉണ്ടെന്നു ചോദിച്ചാൽ സിദ്ധീക്ക് നന്നായിട്ടുണ്ട് .സലിം അഹമ്മദിന്റെ സ്ക്രിപ്റ്റ് കൊള്ളാം .എന്നിങ്ങനെ അവിടേം ഇവിടേം തൊടാതെ മറുപടി പറയും .

എന്നിരുന്നാലോ ഇവരുടെ കലാമൂല്യമുള്ള ചിത്രങ്ങൾ തീയെറ്ററിൽ വന്നാൽ ഈ പറയുന്നവന്മാരെ മഷിയിട്ടു നോക്കിയാൽ കിട്ടില്ല .

4 . ‘തൊഴുത്തിൽ കുത്തി ‘ പ്രേക്ഷകർ

മുൻപ് പറഞ്ഞ പ്രേക്ഷകരുടെ ഒരു പ്രത്യേക തരം വേർഷൻ ആണ് ഇക്കൂട്ടർ .ഇവരെയാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.ഇവർ വളരെ സൂത്രശാലികളും വക്രബുദ്ധിയുള്ളവരുമാണ് .തങ്ങൾക്കിഷ്ടമില്ലാത്ത ഒരു താരത്തിന്റെ വലിയ പ്രതീക്ഷ ഇല്ലാത്ത പ്രൊജെക്ടുകൾ വരുമ്പോൾ ഇവർ മുന്നോടിയായി തന്നെ പ്രഖ്യാപനങ്ങൾ നടത്തും . ഉദാഹരണമായി ‘പട്ടണത്തിൽ ഭൂതം ‘ എന്ന സിനിമയാണെന്ന് കരുതുക .ആ സിനിമ യുടെ ഭാവി ഏകദേശധാരണ ഉള്ള ഇവർ പോസ്റ്റുകളുമായി വരും .
” ഈ സിനിമ കലക്കും ,ഭയങ്കരമായ വ്യത്യസ്ഥത ഫീൽ ചെയ്യുന്നു .ഭാവിയിൽ മലയാള സിനിമയിലെ നാഴികക്കല്ലായേക്കാവുന്ന സിനിമ ” എന്നിങ്ങനെയൊക്കെയായിരിക്കും തട്ടിവിടൽ . പോസ്റ്റുകളിട്ടു കഴിഞ്ഞാൽ അപ്പുറത്തിരുന്നു ഇവർ തന്നെ തല തല്ലി ചിരിക്കുന്നുണ്ടാകും .മോഹൻലാൽ -മേജർ രവി ചിത്രങ്ങൾ വരുമ്പോഴും ഇക്കൂട്ടർ ഇത്തരം പോസ്റ്റുകളുമായി തലപൊക്കി വരാറുണ്ട് .

MESSI mudadi AP-DO-NOT-USE-PM1847171SAFRICA-Gallows-1
ഇവരെ ആർക്കും അത്ര പെട്ടെന്ന് പിടി കിട്ടില്ല .പിടി കിട്ടാൻ അവർ സമ്മതിക്കുകയുമില്ല.ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ അത് കണ്ടു വേഗം മറ്റുള്ളവർക്കായി റിവ്യൂ പങ്കു വെക്കുന്ന ഇവർ വളരെ നല്ല കാര്യം തന്നെയാണ് ചെയ്യുന്നത് .എന്നാൽ ഇവരിലും നെല്ലും പതിരുമുണ്ട് .നല്ല റിവ്യൂ എഴുത്തുകാർ സിനിമകൾക്ക് മുതൽക്കൂട്ടാകുമ്പോൾ മറിച്ചുള്ളവർ സിനിമയ്ക്ക് ഒട്ടും ഗുണകരമല്ലാത്ത രീതിയിലായിരിക്കും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വെക്കുക .സിനിമ കാണുന്നത് ആത്യന്തികമായി ഒരാളുകളുടെ വ്യക്തിപരമായ ഇഷ്ടത്തിനനുസരിച്ചായിട്ടാണെങ്കിലും ചിലർ ഇവരുടെ അഭിപ്രായങ്ങളും കണക്കിലെടുത്തു സിനിമകൾ കാണാൻ ശ്രമിക്കാറുണ്ട് .അത്തരം പ്രേക്ഷകരിലാണ് ഇവരുടെ സ്വാധീനം അനുകൂലവും പ്രതികൂലവുമായി അനുഭവപ്പെടുക .അതിനാൽ തന്നെ മലയാള സിനിമയുടെ ഭാവിയിൽ ഇവർക്കും ചെറിയ രീതിയിലുള്ള ഒരു സ്വാധീനമുണ്ട് എന്ന് തന്നെ നമുക്ക് പറയേണ്ടി വരും .

എല്ലാത്തിനുമുപരി സിനിമ നമുക്കെല്ലാം ഒരു അനുഭവവും ഏറ്റവും മികച്ച ഒരു വിനോദോപാധിയുമാണ് .അതിനാൽ നല്ല സിനിമകൾ വിജയിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .അതോടൊപ്പം നമുക്ക് നല്ല സിനിമകൾക്ക് പിന്തുണ നൽകുന്ന നല്ലൊരു പ്രേക്ഷകനുമാകാം .

( NB : അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം )

അസ്ലം സവാബ്
(സിനിമാ പാരഡിസോ ക്ലബ്ബ്)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വയനാടിനായുള്ള കേന്ദ്ര പാക്കേജ് ഗ്രാന്റ് ആയി പ്രഖ്യാപിക്കണം: ലോക്സഭയില്‍ ആവശ്യവുമായി പ്രിയങ്ക

പ്രധാനമന്ത്രി കേരളത്തില്‍ വന്നുപോയിട്ടും ഈ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനോ സഹായം അനുവദിക്കാനോ കേന്ദ്രം തയ്യാറായില്ല എന്ന് പ്രിയങ്ക ആരോപിച്ചു.

Published

on

വയനാട്ടില്‍ പ്രത്യേക പാക്കേജിനെ ചൊല്ലി ലോക്സഭയില്‍ ബഹളം. വയനാട് എം.പി പ്രിയങ്ക ഗാന്ധിയാണ് വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. പാക്കേജ് ഗ്രാന്റ് ആയി പ്രഖ്യാപിക്കണം എന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടത്. ചൂരല്‍മലയിലെ ദുരിതബാധിതരുടെ അവസ്ഥ പരിഗണിച്ച് കേന്ദ്രം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി വിഷയം സഭയിലും ഉന്നയിച്ചത്.

പ്രധാനമന്ത്രി കേരളത്തില്‍ വന്നുപോയിട്ടും ഈ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനോ സഹായം അനുവദിക്കാനോ കേന്ദ്രം തയ്യാറായില്ല എന്ന് പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി കേരളത്തിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്രം സഹായനടപടികള്‍ സ്വീകരിക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വയനാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെട്ടില്ല എന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

എന്നാല്‍, പ്രിയങ്കയുടെ ചോദ്യങ്ങള്‍ക്ക് ഭരണപക്ഷം മറുപടി പറഞ്ഞില്ല. അതേസമയം, പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെയും സഭയിലെ ആരോപണങ്ങളിലൂടെയും വയനാട് വിഷയം വീണ്ടും സജീവമായി സര്‍ക്കാരിന്റെ മുന്നിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് വയനാട് എംപി. പിന്നാലെ കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും പ്രിയങ്ക സഭയില്‍ സംസാരിച്ചു.

റബ്ബറിന് അടിസ്ഥാനവില നിശ്ചയിക്കണമെന്നും അതിന് നിയമപരിരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യം കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ഇതിന് മറുപടിയായി, മുളകിന് താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് കൃഷിമന്ത്രി മറുപടി പറഞ്ഞത്. ഇത് സഭയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. പ്രതിപക്ഷ എം.പി.മാര്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തി.

Continue Reading

india

ജമ്മു കശ്മീരിലെ വൈഷ്ണോ ദേവീ ക്ഷേത്രത്തിൽ തോക്കുമായി യുവതി പിടിയിൽ; വൻ സുരക്ഷാ വീഴ്ച

ജ്യോതി ​ഗുപ്തയെന്ന സ്ത്രീയാണ് പിടിയിലായതെന്ന് എസ്എസ്പി റിയാസി പർമീന്ദർ സിങ് പറഞ്ഞു. മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം.

Published

on

ജമ്മു കശ്മീരിലെ കത്രയിലെ പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ​ഗുരുതര സുരക്ഷാവീഴ്ച. സുരക്ഷാ പരിശോധനകൾ ലംഘിച്ച് തോക്കുമായെത്തിയ യുവതിയെ പൊലീസ് പിടികൂടി. ജ്യോതി ​ഗുപ്തയെന്ന സ്ത്രീയാണ് പിടിയിലായതെന്ന് എസ്എസ്പി റിയാസി പർമീന്ദർ സിങ് പറഞ്ഞു. മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം. ഡൽഹി പൊലീസിലാണ് താൻ ജോലി ചെയ്യുന്നതെന്ന് യുവതി അവകാശപ്പെട്ടു.

എന്നാൽ ഇവരുടെ കൈയിലുണ്ടായിരുന്നത് ലൈസൻസ് കാലാവധി കഴിഞ്ഞ പിസ്റ്റളായിരുന്നു. സംഭവത്തിൽ‍ കത്രയിലെ ഭവൻ പൊലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എസ്എസ്പി അറിയിച്ചു.

കഴിഞ്ഞദിവസം, ക്ഷേത്രത്തിന് സമീപം മദ്യപിച്ച സംഭവത്തിൽ സോഷ്യൽമീഡിയ താരം ഓർഹാൻ അവത്രമണിയും സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. കത്രയിലെ മദ്യനിരോധിത മേഖലയിൽ ഇരുന്നാണ് ഇയാളും കൂട്ടരും മദ്യപിച്ചത്. സംഭവത്തിൽ യുവതികൾ ഉൾപ്പെടെ എട്ട് പേർക്കെതിരെ കത്ര പൊലീസ് കേസെടുത്തിരുന്നു.

Continue Reading

crime

കണ്ണൂർ പാപ്പിനിശ്ശേരിയിലെ നാലു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിൻ്റേത് കൊലപാതകം; പ്രതി 12 വയസുകാരി

കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത.

Published

on

കണ്ണൂരില്‍ തമിഴ് ദമ്പതികളുടെ നാല് മാസമുള്ള കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടത് ബന്ധുവായ 12 വയസുകാരി.  മരിച്ച കുഞ്ഞിന്‍റെ  പിതൃസഹോദരന്റെ മകളാണ് കൊലപാതകം നടത്തിയത്.  കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത.

രാത്രി 11 മണിക്ക് ശുചിമുറിയില്‍ പോകുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് കണ്ടുവെന്ന് ബന്ധുവായ കുട്ടി മൊഴി നല്‍കി. എന്നാല്‍  മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചുവന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്നും മൊഴിനല്‍കിയിരുന്നു

സംഭവം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ്. തമിഴ് ദമ്പതികളായ മുത്തുവും അക്കലുവും മറ്റു അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് കഴിഞ്ഞിരുന്നത്. മുത്തുവിന്റെ മരിച്ച സഹോദരന്റെ രണ്ട് മക്കളും ഇവരുടെ കൂടെയാണ്.  രാത്രി മൂത്രമൊഴിക്കാൻ പോകുമ്പോൾ അമ്മയ്ക്കൊപ്പം ഉറങ്ങുന്നത് കണ്ടതാണ്, തിരിച്ചു വന്നപ്പോൾ കുഞ്ഞില്ല. ബഹളം വെച്ച് ആളെ കൂട്ടി തിരഞ്ഞപ്പോൾ മറ്റു അതിഥി തൊഴിലാളികൾക്കാണ് കിണറ്റിൽ നിന്ന് മൃതദ്ദേഹം കിട്ടിയതെന്ന് നാട്ടുകാരൻ പറഞ്ഞു.

Continue Reading

Trending