Connect with us

main stories

സാമ്പത്തിക മാന്ദ്യം യാഥാര്‍ത്ഥ്യമാണ്; മറികടക്കാന്‍ മൂന്നു വഴികള്‍ നിര്‍ദ്ദേശിച്ച് മന്‍മോഹന്‍ സിങ് – മോദി കേള്‍ക്കുമോ?

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം അനിവാര്യമായ യാഥാര്‍ത്ഥ്യമെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. ‘ആഴമേറിയ നീണ്ടുനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം’ രാജ്യം അഭിമുഖീകരിക്കുന്നത് എന്നാണ് മന്‍മോഹന്റെ നിരീക്ഷണം. ബി.ബി.സിയുമായി നടത്തിയ മെയില്‍ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് മുന്‍ പ്രധാനമന്ത്രി പറയുന്നത്. സാമ്പത്തിക മാന്ദ്യം ഒരു ‘മാനുഷിക ദുരന്തം’ ആയി മാറിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജനത്തിന് മേല്‍ കൂടുതല്‍ ദുരിതമായി. ലോക്ക്ഡൗണ്‍ ഒരുപക്ഷേ അനിവാര്യമായിരിക്കാം. എന്നാല്‍ പെട്ടെന്നുള്ള അതിന്റെ പ്രഖ്യാപനം അചിന്തനീയവും വിവേചനരഹിതവുമായിരുന്നു- മന്‍മോഹന്‍ വിമര്‍ശിച്ചു.

വരും വര്‍ഷത്തില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അദ്ദേഹം ഓര്‍മപ്പെടുത്തുന്നത് ഇങ്ങനെ.

1. ജനങ്ങളുടെ ജീവിതോപാധികള്‍ക്ക് സംരക്ഷണം നല്‍കണം. ജനങ്ങളുടെ കൈയില്‍ നേരിട്ട് പണം എത്തിച്ച് അവര്‍ക്ക് പണം ചെലവഴിക്കാനുള്ള ശേഷി നല്‍കണം.

2. സര്‍ക്കാര്‍ പിന്തുണയോടു കൂടെയുള്ള വായ്പാ പദ്ധതികളിലൂടെ വ്യാപാരങ്ങളില്‍ ആവശ്യമായ മൂലധനം എത്തിക്കണം.

3. സാമ്പത്തിക മേഖലയെ സ്ഥാപിത സ്വയംഭരണത്തിലൂടെ ശക്തിപ്പെടുത്തണം.

രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച ദശാബ്ദത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നില്‍ക്കുമ്പോഴാണ് മന്‍മോഹന്റെ നിര്‍ദ്ദേശങ്ങള്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 4.2 ശതമാനമാണ് രാജ്യത്തിന്റെ ജി.ഡി.പി. കോവിഡ് പ്രതിരോധത്തിനെതിരെ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ മൂലം ഈ വര്‍ഷത്തെ വളര്‍ച്ച നെഗറ്റീവിലേക്ക് പോകും എന്നാണ് പ്രവചനങ്ങള്‍. 1970കളില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യമാണ് വരാനിരിക്കുന്നത് എന്നാണ് വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

‘മാന്ദ്യം (ഡിപ്രഷന്‍) എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ വളരെ ആഴമേറിയ, ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന സാമ്പത്തിക വേഗക്കുറവുണ്ട്. അതനിവാര്യമാണ്. മാനുഷിക പ്രതിസന്ധിയാണ് ഈ വേഗക്കുറവിന് കാരണമായിട്ടുള്ളത്. സമൂഹത്തിന്റെ വൈകാരിക കണ്ണാടിയിലൂടെയാണ് ഇതിനെ നോക്കിക്കാണേണ്ടത്. സാമ്പത്തിക പ്രമാണങ്ങളിലൂടെയും അക്കങ്ങളിലൂടെയും അല്ല’ – മന്‍മോഹന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയം; സ്റ്റാലിന്‍ തുടക്കമിട്ട പോരാട്ടത്തില്‍ മുസ്‌ലിംലീഗുമുണ്ടാകും: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ചെന്നൈയില്‍ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പങ്കെടുക്കുമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു.

Published

on

ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടക്കമിട്ട പോരാട്ടത്തിനൊപ്പം മുസ്‌ലിംലീഗ് കുടെ നില്‍ക്കുമെന്ന് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ചെന്നൈയില്‍ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പങ്കെടുക്കുമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു. പോരാട്ടത്തിന് പിന്തുണ തേടി സ്റ്റാലിന്‍ അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് സാദിഖലി ശിഹാബ് തങ്ങള്‍
എല്ലാ പിന്തുണയും അറിയിച്ചത്.

ഫെഡറല്‍ തത്വങ്ങള്‍ക്ക് ഭീഷണിയാകുന്ന വെല്ലുവിളിയെ നേരിടാന്‍ ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഫെഡറല്‍ ഘടന എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നു. 2026ന് ശേഷമുള്ള ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍, ജനസംഖ്യാ വളര്‍ച്ച വിജയകരമായി നിയന്ത്രിക്കുകയും ദേശീയ മുന്‍ഗണനകള്‍ക്ക് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്ത കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങളെ അന്യായമായി ശിക്ഷിക്കുന്നതിന് തുല്യമാവും. പുരോഗമന സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കം അംഗീകരിക്കാനാവില്ല. ഇതിനെതിരെ തെക്ക്, കിഴക്ക്, വടക്കേ ഇന്ത്യ എന്നിവിടങ്ങളിലെ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സംയുക്ത പ്രവര്‍ത്തക സമിതി (ജെ.എ.സി) രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തോട് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പൂര്‍ണമായി യോജിക്കുന്നു. ദേശീയ നയരൂപീകരണത്തില്‍ നമ്മുടെ സംസ്ഥാനങ്ങളുടെ ന്യായമായ പ്രാതിനിധ്യവും സ്വാധീനവും സംരക്ഷിക്കുന്നതിന് ഈ കൂട്ടായ്മ അനിവാര്യമാണ്. മാര്‍ച്ച് 22ന് ചെന്നെയില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. എങ്കിലും തന്ത്രങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് ഐ.യു.എംഎല്‍ പ്രതിനിധിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെ ജെ.എ.സിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്ന തായും ചെന്നൈ സമ്മേളനത്തില്‍ പി.എം.എ സലാം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നും തങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

 

Continue Reading

kerala

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ കമന്റുമായി സി.പി.എം ഏരിയ കമ്മിറ്റി അംഗം

പരാമര്‍ശം വിവാദമായപ്പോള്‍ നീക്കം ചെയ്തു

Published

on

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ കമന്റുമായി സി.പി.എം ഏരിയ കമ്മിറ്റി അംഗം. പരാമര്‍ശം വിവാദമായപ്പോള്‍ നീക്കം ചെയ്തു. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിംങ്ങള്‍ക്കാണ് എന്നായിരുന്നു കമന്റ്. മുവ്വാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം.ജെ ഫ്രാന്‍സിസാണ് കമന്റിട്ടത്.

നോമ്പെടുത്താല്‍ ഒരു വര്‍ഷത്തെ കുറ്റങ്ങള്‍ക്ക് പരിഹാരമായി എന്നാണ് ചിലര്‍ കരുതുന്നതെന്നും കമന്റിലുണ്ട്. വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു. സി.പി.എം ആവോലി ലോക്കല്‍ സെക്രട്ടറി കൂടിയാണ് ഫ്രാന്‍സിസ്.

 

Continue Reading

kerala

പ്രവാസി സംരംഭകന്റെ ലാബ് നിര്‍മ്മാണം തടസ്സപ്പെടുത്തി കൊടികുത്തി സിപിഎം

സിപിഎം മുടക്കിയത് മൂന്ന് കോടി വായ്പയെടുത്ത് തുടങ്ങുന്ന സ്ഥാപനം

Published

on

പാമ്പാടിയില്‍ സ്വകാര്യ ലാബിന്റെ നിര്‍മാണം സി.പി.എം തടസ്സപ്പെടുത്തിയതായി പ്രവാസിയുടെ പരാതി. മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് സ്ഥലത്ത് സി.പി.എം കൊടികുത്തി. മണര്‍കാട് സ്വദേശി ജേക്കബ് കുര്യനാണ് സംരംഭം തുടങ്ങാനാവാതെ പ്രതിസന്ധി നേരിടുന്നത്. 20 വര്‍ഷമായി വിദേശത്ത് ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് ജേക്കബ് പുരയിനും ഭാര്യയും. നാട്ടില്‍ സ്വന്തമായി ഒരു ലാബ് തുടങ്ങി ഇവിടെ സ്ഥിരതാമസം ആക്കുന്നതിനാണ് രണ്ടുവര്‍ഷം മുമ്പ് പാമ്പാടിയില്‍ സ്ഥലം വാങ്ങി. കെട്ടിട അനുമതിക്കായി ഒരുപാട് അലഞ്ഞു.

ഒടുവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം അനുമതി ലഭിച്ചു.
മൂന്നര ലക്ഷത്തോളം രൂപ പഞ്ചായത്തില്‍ അടച്ചു. എന്നാല്‍ മണ്ണ് നില്‍ക്കുന്നതിനുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പിന്റെ വെട്ട് വീണു. വീണ്ടും കോടതി കയറിയിറങ്ങി. അഞ്ചര ലക്ഷം രൂപ ട്രഷറിയില്‍ അടച്ച് അനുമതി കിട്ടി. പക്ഷേ സിപിഎം പ്രവര്‍ത്തകര്‍ എത്തി നിര്‍മ്മാണ ജോലികള്‍ തടഞ്ഞു. മൂന്നു കോടിയോളം രൂപ വായ്പ എടുത്തു തുടങ്ങിയ പദ്ധതി വഴിമുട്ടുമോ എന്ന ആശങ്കയിലാണ് ഇദ്ദേഹം.

 

Continue Reading

Trending