Connect with us

main stories

സാമ്പത്തിക മാന്ദ്യം യാഥാര്‍ത്ഥ്യമാണ്; മറികടക്കാന്‍ മൂന്നു വഴികള്‍ നിര്‍ദ്ദേശിച്ച് മന്‍മോഹന്‍ സിങ് – മോദി കേള്‍ക്കുമോ?

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം അനിവാര്യമായ യാഥാര്‍ത്ഥ്യമെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. ‘ആഴമേറിയ നീണ്ടുനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം’ രാജ്യം അഭിമുഖീകരിക്കുന്നത് എന്നാണ് മന്‍മോഹന്റെ നിരീക്ഷണം. ബി.ബി.സിയുമായി നടത്തിയ മെയില്‍ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് മുന്‍ പ്രധാനമന്ത്രി പറയുന്നത്. സാമ്പത്തിക മാന്ദ്യം ഒരു ‘മാനുഷിക ദുരന്തം’ ആയി മാറിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജനത്തിന് മേല്‍ കൂടുതല്‍ ദുരിതമായി. ലോക്ക്ഡൗണ്‍ ഒരുപക്ഷേ അനിവാര്യമായിരിക്കാം. എന്നാല്‍ പെട്ടെന്നുള്ള അതിന്റെ പ്രഖ്യാപനം അചിന്തനീയവും വിവേചനരഹിതവുമായിരുന്നു- മന്‍മോഹന്‍ വിമര്‍ശിച്ചു.

വരും വര്‍ഷത്തില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അദ്ദേഹം ഓര്‍മപ്പെടുത്തുന്നത് ഇങ്ങനെ.

1. ജനങ്ങളുടെ ജീവിതോപാധികള്‍ക്ക് സംരക്ഷണം നല്‍കണം. ജനങ്ങളുടെ കൈയില്‍ നേരിട്ട് പണം എത്തിച്ച് അവര്‍ക്ക് പണം ചെലവഴിക്കാനുള്ള ശേഷി നല്‍കണം.

2. സര്‍ക്കാര്‍ പിന്തുണയോടു കൂടെയുള്ള വായ്പാ പദ്ധതികളിലൂടെ വ്യാപാരങ്ങളില്‍ ആവശ്യമായ മൂലധനം എത്തിക്കണം.

3. സാമ്പത്തിക മേഖലയെ സ്ഥാപിത സ്വയംഭരണത്തിലൂടെ ശക്തിപ്പെടുത്തണം.

രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച ദശാബ്ദത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നില്‍ക്കുമ്പോഴാണ് മന്‍മോഹന്റെ നിര്‍ദ്ദേശങ്ങള്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 4.2 ശതമാനമാണ് രാജ്യത്തിന്റെ ജി.ഡി.പി. കോവിഡ് പ്രതിരോധത്തിനെതിരെ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ മൂലം ഈ വര്‍ഷത്തെ വളര്‍ച്ച നെഗറ്റീവിലേക്ക് പോകും എന്നാണ് പ്രവചനങ്ങള്‍. 1970കളില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യമാണ് വരാനിരിക്കുന്നത് എന്നാണ് വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

‘മാന്ദ്യം (ഡിപ്രഷന്‍) എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ വളരെ ആഴമേറിയ, ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന സാമ്പത്തിക വേഗക്കുറവുണ്ട്. അതനിവാര്യമാണ്. മാനുഷിക പ്രതിസന്ധിയാണ് ഈ വേഗക്കുറവിന് കാരണമായിട്ടുള്ളത്. സമൂഹത്തിന്റെ വൈകാരിക കണ്ണാടിയിലൂടെയാണ് ഇതിനെ നോക്കിക്കാണേണ്ടത്. സാമ്പത്തിക പ്രമാണങ്ങളിലൂടെയും അക്കങ്ങളിലൂടെയും അല്ല’ – മന്‍മോഹന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം കലക്ടറേറ്ററില്‍ ബോംബ് ഭീഷണി

പരിശോധനയ്ക്കിടെ തേനീച്ച കൂടിളകി കളക്ടര്‍ക്കടക്കം നിരവധി പേര്‍ക്ക് കുത്തേറ്റു

Published

on

തിരുവനന്തപുരം കലക്ടറേറ്ററില്‍ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഇ-മെയില്‍ മാര്‍ഗമാണ് തിരുവനന്തപുരം ഡിസിപിക്ക് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കളക്ടറേറ്റിലുണ്ടായ മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു. കേരള പൊലീസിന്റെ ഡോഗ് സ്‌ക്വാഡായ കെ -9 സ്‌ക്വാഡും ബോംബ് സ്‌ക്വാഡും ഫയര്‍ ഫോഴ്സ് സംഘവുമെത്തി പരിശോധന തുടങ്ങി.

എന്നാല്‍ പരിശോധയ്ക്കിടെ കളക്ടറേറ്റ് കെട്ടിടത്തിന് പിന്നിലെ തേനീച്ചക്കൂട് ഇളകി നിരവധി പേര്‍ക്ക് പരിക്കേറ്റു.

കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്ന സാധാരണക്കാര്‍ക്കും കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അതേ സമയം, ഇന്ന് രാവിലെ പത്തനംതിട്ട കലക്ടറേറ്ററിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കലക്ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ വഴി ലഭിക്കുകയായിരുന്നു. ജീവനക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.

 

 

Continue Reading

kerala

സ്‌നേഹം നഷ്ടപ്പെടുമോയെന്ന ഭയം; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ 12 വയസ്സുകാരി

വാടക ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ ആള്‍മറയുള്ള കിണറ്റിലാണ് അര്‍ധരാത്രി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

Published

on

കണ്ണൂര്‍ പാപ്പിനിശ്ശേരി പാറക്കലില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കിണറ്റിലേക്ക് എറിഞ്ഞത് പിതൃസഹോദരന്റെ മകളായ 12 വയസ്സുകാരിയാണെന്ന് പൊലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.

അച്ഛന്‍ മരിക്കുകയും അമ്മ ഉപേക്ഷിക്കുയും ചെയ്ത കുഞ്ഞിനെ പിതൃ സഹോദരന്‍ മുത്തു ഏറ്റെടുത്ത് വളര്‍ത്തുകയായിരുന്നു. ഇതിനിടെയാണ് മുത്തു- അക്കലു ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാവുന്നത്. കുഞ്ഞുണ്ടായതോടെ തന്നോടുള്ള സ്‌നേഹം ഇരുവര്‍ക്കും നഷ്ടപ്പെടുമോയെന്ന ഭയം കുട്ടിയെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

വാടക ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ ആള്‍മറയുള്ള കിണറ്റിലാണ് അര്‍ധരാത്രി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് പെണ്‍കുട്ടി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. ശേഷം പെണ്‍കുട്ടി തന്നെയാണ് കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

12 മണിയോടെ കുഞ്ഞിനെ കിണറ്റില്‍ നിന്ന് കണ്ടെത്തുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വളപട്ടണം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ വീട്ടിനകത്തേക്ക് മറ്റാരും പ്രവേശിച്ചതായ ലക്ഷണങ്ങളൊന്നും പൊലീസിന് കണ്ടെത്താനായില്ല. കൃത്യത്തിനു പിന്നില്‍ വീട്ടിലുള്ളവര്‍ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. ദമ്പതികളുടെ മൊഴിയെടുക്കുമ്പോഴും പൊലീസ് കുട്ടിയെ സംശയിച്ചിരുന്നില്ല.

രക്ഷിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് പെണ്‍കുട്ടി തന്നെയാണ് കുഞ്ഞിനെ നോക്കിയിരുന്നത്. പെണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും.

 

Continue Reading

kerala

ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയം; സ്റ്റാലിന്‍ തുടക്കമിട്ട പോരാട്ടത്തില്‍ മുസ്‌ലിംലീഗുമുണ്ടാകും: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ചെന്നൈയില്‍ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പങ്കെടുക്കുമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു.

Published

on

ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടക്കമിട്ട പോരാട്ടത്തിനൊപ്പം മുസ്‌ലിംലീഗ് കുടെ നില്‍ക്കുമെന്ന് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ചെന്നൈയില്‍ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പങ്കെടുക്കുമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു. പോരാട്ടത്തിന് പിന്തുണ തേടി സ്റ്റാലിന്‍ അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് സാദിഖലി ശിഹാബ് തങ്ങള്‍
എല്ലാ പിന്തുണയും അറിയിച്ചത്.

ഫെഡറല്‍ തത്വങ്ങള്‍ക്ക് ഭീഷണിയാകുന്ന വെല്ലുവിളിയെ നേരിടാന്‍ ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഫെഡറല്‍ ഘടന എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നു. 2026ന് ശേഷമുള്ള ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍, ജനസംഖ്യാ വളര്‍ച്ച വിജയകരമായി നിയന്ത്രിക്കുകയും ദേശീയ മുന്‍ഗണനകള്‍ക്ക് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്ത കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങളെ അന്യായമായി ശിക്ഷിക്കുന്നതിന് തുല്യമാവും. പുരോഗമന സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കം അംഗീകരിക്കാനാവില്ല. ഇതിനെതിരെ തെക്ക്, കിഴക്ക്, വടക്കേ ഇന്ത്യ എന്നിവിടങ്ങളിലെ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സംയുക്ത പ്രവര്‍ത്തക സമിതി (ജെ.എ.സി) രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തോട് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പൂര്‍ണമായി യോജിക്കുന്നു. ദേശീയ നയരൂപീകരണത്തില്‍ നമ്മുടെ സംസ്ഥാനങ്ങളുടെ ന്യായമായ പ്രാതിനിധ്യവും സ്വാധീനവും സംരക്ഷിക്കുന്നതിന് ഈ കൂട്ടായ്മ അനിവാര്യമാണ്. മാര്‍ച്ച് 22ന് ചെന്നെയില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. എങ്കിലും തന്ത്രങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് ഐ.യു.എംഎല്‍ പ്രതിനിധിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെ ജെ.എ.സിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്ന തായും ചെന്നൈ സമ്മേളനത്തില്‍ പി.എം.എ സലാം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നും തങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

 

Continue Reading

Trending