Connect with us

Culture

സഊദിയില്‍ ആറ് ദിവസത്തിനിടെ 51 മൊബൈല്‍ ഫോണ്‍ കടകള്‍ അടപ്പിച്ചു

Published

on

https://www.youtube.com/watch?v=6Q_ZrfF3-4Y

റിയാദ്: വിദേശികളെ ജോലിക്ക് വെച്ചതിന് ആറ് ദിവസത്തിനിടെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം 51 മൊബൈല്‍ ഫോണ്‍ കടകള്‍ അടപ്പിച്ചു. ദുല്‍ഹജ്ജ് ഒന്നിനാണ് മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ബാധകമാക്കിയത്. ദുല്‍ഹജ്ജ് ഒന്ന് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ തൊഴില്‍, സാമൂഹിക, ആഭ്യന്തര, മുനിസിപ്പല്‍, ടെലികോം, വാണിജ്യ മന്ത്രാലയങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ 1,975 സന്ദര്‍ശനങ്ങള്‍ നടത്തി. സ്വദേശിവല്‍ക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ട 340 നിയമ ലംഘനങ്ങള്‍ റെയ്ഡുകള്‍ക്കിടെ കണ്ടെത്തി. ഇതില്‍ 312 സ്ഥാപനങ്ങള്‍ക്കെതിരായ കേസുകള്‍ ശിക്ഷ പ്രഖ്യാപിക്കുന്നതിന് പ്രത്യേക കമ്മിറ്റിക്ക് കൈമാറി. 51 സ്ഥാപനങ്ങള്‍ അടപ്പിക്കുകയും റെയ്ഡിനിടെ അടച്ചിട്ട നിലയില്‍ കണ്ടെത്തിയ 28 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കുകയും ചെയ്തു. ഏതാനും ബിനാമി സ്ഥാപനങ്ങളും പരിശോധനക്കിടെ കണ്ടെത്തി.

 
പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ 95 ശതമാനവും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പാലിച്ചതായി കണ്ടെത്തി. 1,829 മൊബൈല്‍ ഫോണ്‍ കടകളാണ് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പാലിച്ചതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ഉവൈദി പറഞ്ഞു. റമസാന്‍ ഒന്നിനാണ് മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് ആദ്യ ഘട്ട സ്വദേശിവല്‍ക്കരണം ബാധകമാക്കിയത്. ആദ്യ ഘട്ടത്തില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണമാണ് പാലിക്കേണ്ടിയിരുന്നത്. ആദ്യ ഘട്ടം മൂന്ന് മാസം നീണ്ടുനിന്നു. ഇക്കാലയളവില്‍ കാല്‍ ലക്ഷത്തിലേറെ മൊബൈല്‍ ഫോണ്‍ കടകള്‍ സ്വദേശിവല്‍ക്കരണ വ്യവസ്ഥകള്‍ പാലിച്ചു. ആദ്യ ഘട്ടത്തില്‍ 3,670 മൊബൈല്‍ ഫോണ്‍ കടകളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍ 2,638 നിയമ ലംഘനങ്ങള്‍ ശിക്ഷ പ്രഖ്യാപിക്കുന്നതിന് പ്രത്യേക കമ്മിറ്റിക്ക് കൈമാറി. സ്വദേശിവല്‍ക്കരണം പാലിക്കാത്തതിന് 2,057 സ്ഥാപനങ്ങള്‍ അടപ്പിച്ചു. 
 
പരിശോധനക്കിടെ അടച്ചിട്ട നിലയില്‍ കണ്ടെത്തിയ 1,023 മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് നോട്ടീസ് നല്‍കിയതായും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മൊബൈല്‍ ഫോണ്‍ കടകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്തമായി ശക്തമായ പരിശോധനകള്‍ തുടരുകയാണ്. വിദേശികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് 20,000 റിയാല്‍ വീതം പിഴ ചുമത്തുന്നുണ്ട്. 
 
വിദേശികളില്‍ ഒരാള്‍ക്ക് 20,000 തോതിലാണ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നത്. മൊബൈല്‍ ഫോണ്‍ കടകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ മറ്റ് ശിക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട്. സ്വദേശിവല്‍ക്കരണം വിജയകരമായി നടപ്പാക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും, ഈ മേഖലയിലെ തൊഴിലുകള്‍ സ്വീകരിക്കുന്നതിനും നിക്ഷേപ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും സ്വദേശി യുവതീയുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും ഏതാനും പദ്ധതികള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നടപ്പാക്കിവരികയാണ്.

kerala

കൊന്നിട്ട്‌ വരൂ പാര്‍ട്ടി കൂടെയുണ്ട് എന്നതാണ് സി.പി.എം സന്ദേശം: കെ. സുധാകരന്‍ എം.പി

ടിപി ചന്ദ്രശേഖരന്‍, മട്ടന്നൂര്‍ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ , അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ നിരവധി കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം ഒരുക്കി.

Published

on

മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളെ ഏതറ്റംവരെയും ഇടപെട്ട് സംരക്ഷിക്കുമെന്ന സി.പി.എം നിലപാട് നിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളുടെയെല്ലാം ഒരറ്റത്ത് സി.പി.എം ഉള്ളത് പാര്‍ട്ടി നൽകുന്ന ഈ സംരക്ഷണം മൂലമാണെന്നും കെ.സുധാകരൻ പറഞ്ഞു.

കൊലപാതക രാഷ്ട്രീയത്തെ സി.പി.എം തള്ളിപ്പറയുന്ന അന്ന് സംസ്ഥാനത്തെ രാഷ്ട്രീയകൊലകള്‍ അവസാനിക്കും. കൊലയാളികള്‍ക്ക് സമ്പൂര്‍ണ സംരക്ഷണമാണ് പാര്‍ട്ടി നല്കുന്നത്. അവരെ കൊലയ്ക്ക് നിയോഗിക്കുന്നതു പാര്‍ട്ടിയാണ്. സമീപകാലത്തുവരെ യഥാര്‍ത്ഥ പ്രതികള്‍ക്കു പകരം സിപിഎം ഡമ്മി പ്രതികളെയാണ് നല്കിയിരുന്നത്.

അവര്‍ നിയമനടപടികളില്‍നിന്ന് രക്ഷപ്പെട്ടു. പ്രതികളുടെ കോടതി വ്യവഹാരങ്ങള്‍, കുടുംബത്തിന്റെ സംരക്ഷണം, സാമ്പത്തിക സഹായം, ജോലി, ശമ്പളം, സ്മാരകം, വാര്‍ഷികം തുടങ്ങിയ എല്ലാ കാര്യങ്ങളും പാര്‍ട്ടി ഏറ്റെടുത്തു. കൊലയാളികളുടെ ക്വേട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു വരെ പാര്‍ട്ടി കൂടെയുണ്ട്.

മദ്യം, മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് തുടങ്ങിയ എല്ലാ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ഇവര്‍ക്ക് പാര്‍ട്ടിയാണ് കവചം. ഭീകരസംഘടനകള്‍ ചാവേറുകളെ പോറ്റിവളര്‍ത്തുന്ന അതേ രീതിയിലാണ് സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ടിപി ചന്ദ്രശേഖരന്‍, മട്ടന്നൂര്‍ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ , അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ നിരവധി കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം ഒരുക്കി. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട ജില്ലാ കൗണ്‍സില്‍ പ്രസിഡന്റിനെ വരെ സംരക്ഷിച്ചു.

നമ്മുടെ നികുതിപ്പണം വിനിയോഗിച്ച് സുപ്രീംകോടതി അഭിഭാഷകരെയാണ് നിയമപോരാട്ടത്തിൻ നിയോഗിച്ചത്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം ചവുട്ടി നില്ക്കുന്നത് കബന്ധങ്ങളിലാണ് . സൂരജ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നു.

എസ്എഫ്‌ഐ സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി അവരുടെ നെറികേടുകളെ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. അവരെ അപലപിച്ചിരുന്നെങ്കില്‍ യുവതലമുറയെങ്കിലും രക്ഷപ്പെടുമായിരുന്നു. പാര്‍ട്ടിയുടെയും നേതാക്കളുടെയും അക്രമങ്ങള്‍ കണ്ടു പഠിച്ച എസ്എഫ്‌ഐയും ഭീകരസംഘടനയാണ്. മാനിഷാദ എന്ന പറയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും കഴിയാതെപോകുന്നത് അവരുടെ രക്തപങ്കിലമായ രാഷ്ട്രീയജീവിതം കൊണ്ടാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading

kerala

മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി: ഭവന നിര്‍മ്മാണം ഏപ്രില്‍ 9ന് ആരംഭിക്കും

105 കുടുംബങ്ങൾക്ക് 8 സെന്റിൽ ആയിരം സ്‌ക്വയർ ഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിർമ്മിച്ച് നൽകുന്നത്.

Published

on

മുസ്‌ലിം ലീഗ്‌  വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ ഭവന നിർമ്മാണത്തിന് ഏപ്രിൽ 9ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവ്വഹിക്കും. മേപ്പാടിയിൽ കണ്ടെത്തിയ നിർദ്ദിഷ്ട 10.5 ഏക്കർ ഭൂമിയിലാണ് വീടുകൾക്ക് തറക്കല്ലിടുന്നത്. 105 കുടുംബങ്ങൾക്ക് 8 സെന്റിൽ ആയിരം സ്‌ക്വയർ ഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിർമ്മിച്ച് നൽകുന്നത്.

ഇരുനിലകൾ നിർമ്മിക്കാൻ ആവശ്യമായ ബലത്തോട് കൂടിയായിരിക്കും വീടുകളുടെ അടിത്തറ. പ്രധാന റോഡിനോട് ചേർന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

ഭവന നിർമാണ പദ്ധതിക്ക് കൽപ്പറ്റയിൽ ചേർന്ന ഉപസമിതി യോഗം കഴിഞ്ഞ ദിവസം അന്തിമരൂപം നൽകിയിരുന്നു. ഉപസമിതിയുടെ മേൽനോട്ടത്തിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഓഫീസ് സംവിധാനങ്ങളും സജ്ജീകരിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.

Continue Reading

kerala

സമരം തുടര്‍ന്ന് ആശമാരും, കൂടെച്ചേര്‍ന്ന് അംഗനവാടി ജീവനക്കാരും

അതേസമയം നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ കൂട്ട ഉപവാസം അനുഷ്ഠിക്കാനാണ് തീരുമാനം.

Published

on

സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന ആശാ പ്രവര്‍ത്തകരുടെയും അംഗനവാടി ജീവനക്കാരുടെയും സമരം കൂടുതല്‍ ശക്തമാകുകയാണ്. ആശാ പ്രവര്‍ത്തകരുടെ നിരാഹാര സമരം നാലാം ദിനത്തിലേക്കും രാപ്പകല്‍ സമരം 42-ാം ദിവസത്തിലേക്കും കടന്നു. അതേസമയം നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ കൂട്ട ഉപവാസം അനുഷ്ഠിക്കാനാണ് തീരുമാനം.

പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് ആശ വര്‍ക്കര്‍മാര്‍. ഈ മാസം 24 ന് സമര കേന്ദ്രത്തില്‍ ആശ വര്‍ക്കമാര്‍ കൂട്ട ഉപവാസമിരിക്കും. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.

ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 42ആം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മൂന്നാം ദിവസമാണ്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആര്‍ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശ വര്‍ക്കമാര്‍മാരുടെ സമരം വളരെ ശക്തമായി മുന്നോട്ട് പോകുമ്പോഴും സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം തുടരുകയാണ്. അതേസമയം, വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിരുന്നുവെന്നും ഇനി മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

Continue Reading

Trending