Connect with us

Video Stories

സംവരണം: പുറത്താകുന്നത് ആര്‍.എസ്.എസ് അജണ്ട

Published

on

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി സര്‍ക്കാര്‍അനുബന്ധ സര്‍വീസിലെ തൊഴിലുകളില്‍ സാമ്പത്തികാവസ്ഥ മാനദണ്ഡമാക്കിയുള്ള സംവരണത്തിന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. ഒരു മന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ മുന്നണിയിലെ രണ്ടാംകക്ഷിയുടെ നാലു മന്ത്രിമാര്‍ ബഹിഷ്‌കരിച്ച മന്ത്രിസഭായോഗത്തിലാണ് സംസ്ഥാനത്തെ ദേവസ്വംബോര്‍ഡ് ഓഫീസുകളില്‍ മുന്നാക്ക ജാതിയില്‍പെട്ടവര്‍ക്ക് കുടുംബ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് സാമുഹിക നേതാക്കളുടെയും നിയമ വിദഗ്ധരുടെയും കൂലങ്കഷമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തപ്പെട്ട ‘സാമൂഹികവും വിദ്യാഭ്യാസ പരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍’ ക്കുള്ള തൊഴില്‍ സംവരണത്തെ തകിടം മറിക്കുന്നതും രാജ്യത്തെ നിലവിലെ സാമൂഹിക സംവിധാനത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായൊരു തീരുമാനം നടപ്പാക്കാന്‍ ഭരണഘടനാസ്ഥാപനമായ ഒരു സംസ്ഥാന സര്‍ക്കാരിന് എങ്ങനെ അധികാരവും ധൈര്യവും കൈവന്നു ?
ദേവസ്വം ഓഫീസുകളില്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് അതത് റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ നിയമനങ്ങളില്‍ പത്തു ശതമാനം സംവരണം നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. എല്ലാസര്‍ക്കാര്‍ വകുപ്പുകളിലും ഇതേരീതിയില്‍ സംവരണം നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതിലും ഒരുപരിധികൂടി കടന്നുകൊണ്ട്, രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കണമെന്നും അതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നുംവരെ ഇടതുമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ചുകളഞ്ഞു. എന്നാല്‍ മുസ്‌ലിംകള്‍ക്ക് മാത്രം നിയമനമുള്ള സംസ്ഥാനത്തെ വഖഫ് ബോര്‍ഡുകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനും ഇതേ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ വിതണ്ഡവും വിഡ്ഢിത്തം നിറഞ്ഞതും ഭരണഘടനാലംഘനപരവുമായ ഈ തീരുമാനം ജനങ്ങളും രാഷ്ട്രീയ കക്ഷികളും തമസ്‌കരിക്കുമെന്ന് കരുതിയവര്‍ക്ക് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ വലിയ വിനയായിക്കഴിഞ്ഞിരിക്കുകയാണ്. ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുമതത്തില്‍പെട്ടവര്‍ക്കു മാത്രമാണ് തൊഴില്‍ സംവരണം ചെയ്തിരിക്കുന്നത് എന്നതിനാലാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പതിനെട്ടു ശതമാനം ഹിന്ദു വിഭാഗങ്ങള്‍ക്കായി നല്‍കുന്നതെന്നാണ ്പിണറായി സര്‍ക്കാര്‍ പറയുന്നത്. ഇതിലൂടെ മറ്റു പിന്നാക്കക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും മൂന്നു വീതവും പട്ടിക വിഭാഗങ്ങള്‍ക്ക് രണ്ടും ശതമാനം സംവരണം വര്‍ധിക്കുമെന്നും അവകാശപ്പെടുന്നുണ്ട്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിന്റെ നിയമപരമായ അധികാരം റദ്ദാക്കപ്പെടാനുള്ള സാധ്യതയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ മുഖ്യമന്ത്രി കഴിഞ്ഞദിവസവും ആവര്‍ത്തിച്ചിരിക്കുന്നത് തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിറകോട്ടുപോകുന്ന പ്രശ്‌നമില്ലെന്നാണ്. സമൂഹത്തിലെ എണ്‍പതു ശതമാനത്തിലധികം വരുന്ന ജനത ഇതുകേട്ട് വായ് മൂടിക്കെട്ടി പിരിഞ്ഞുപോകണമെന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കക്ഷിയും പറയുന്നത്.
സത്യത്തില്‍ രാജ്യത്തിന്റെ ഭരണഘടനാനിര്‍മാണസഭയുടെ തീരുമാനപ്രകാരം അതിന്റെ ചെയര്‍മാനായിരുന്ന ദലിത് നേതാവും നിയമജ്ഞനുമായ ഡോ. ബി.ആര്‍ അംബേദ്കറാണ് അതിതീക്ഷ്ണമായ സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് പിച്ചവെച്ചുവരുന്നതിനായി തൊഴില്‍ സംവരണം എന്ന ആശയം മുന്നോട്ടുവെച്ചത്. ഭരണഘടനയുടെ പൗരന്മാര്‍ക്കെല്ലാം തുല്യനീതി എന്ന പതിനാലാം വകുപ്പിന്റെ ലംഘനമല്ലേ ഇതെന്ന് അന്നുതന്നെ വിമര്‍ശനങ്ങളുണ്ടായെങ്കിലും ജാതിമേല്‍ക്കോയ്മയുടെ കരാളഹസ്തങ്ങള്‍ക്കടിയില്‍പെട്ട് പിന്തള്ളപ്പെട്ടുകിടക്കുന്നവരെ സര്‍ക്കാര്‍തന്നെ പ്രത്യേകമായി കൈപിടിച്ചുയര്‍ത്തിയില്ലെങ്കില്‍ രാഷ്ട്ര പുനര്‍നിര്‍മാണം അസാധ്യമാണെന്ന വാദമാണ് ദീര്‍ഘദൃക്കുകളായ രാഷ്ട്രനേതാക്കള്‍ അംഗീകരിച്ചതും ഭരണഘടനയുടെ പതിനഞ്ചാം വകുപ്പ് അനുഛേദം പതിമൂന്നിലൂടെ രേഖപ്പെടുത്തിവെച്ചതും. പട്ടിക ജാതിവര്‍ഗക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍, സംസ്ഥാനങ്ങളിലെ മതിയായ പങ്കുലഭിക്കാത്ത സാമൂഹികമായി പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവര്‍ക്ക് സംവരണം നല്‍കാമെന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതിലെവിടെയും മുന്നാക്കസമുദായമെന്ന് പറയുന്നേയില്ലെന്നത് സുപ്രധാനമാണ്.
സ്വാതന്ത്ര്യത്തിന്റെ ഉച്ഛ്വാസവായു ശ്വസിച്ചുതുടങ്ങി എഴുപതാണ്ടുപിന്നിടുമ്പോഴും മേല്‍പറഞ്ഞ സ്ഥിതി സമത്വം കൈവരിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് കേരളത്തിലെയടക്കം എഴുപതു ശതമാനത്തോളം ദരിദ്രരും പട്ടികജാതിവര്‍ഗത്തില്‍പെട്ടവരും പിന്നാക്കവിഭാഗങ്ങളുമാണെന്ന കണക്കുകള്‍. എന്നാല്‍ ഇതിനെയെല്ലാം തിരസ്‌കരിച്ച് ഒളിഞ്ഞും തെളിഞ്ഞും സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുന്നവര്‍ തീവ്രവര്‍ഗീയ കക്ഷിയായ ബി.ജെ.പി മുതല്‍ സി.പി. എം വരെയുണ്ട്. ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ സമാനരീതിയില്‍ സാമ്പത്തിക സംവരണത്തിന് മുതിര്‍ന്നപ്പോള്‍ ഉന്നതനീതിപീഠം തന്നെ അതിലിടപെട്ട് നടത്തിയ വിധി പ്രസ്താവം ശ്രദ്ധേയവും വിധിനിര്‍ണായകവുമാണ്. അനുചിതവും ഭരണഘടനാവിരുദ്ധവും എന്ന വാക്കുകളുപയോഗിച്ചാണ് ബി.ജെ. പിയുടെ നയത്തെ സുപ്രീംകോടതി റദ്ദാക്കിയത്. 1990ല്‍ വി.പി സിങ് സര്‍ക്കാര്‍ മറ്റു പിന്നാക്കജാതിക്കാര്‍ക്ക് സംവരണം അനുവദിച്ചതിനെതിരെ രാജ്യം മുഴുവന്‍ വര്‍ഗീയാഗ്നി ഇളക്കിവിട്ട, അയിത്തം ഇന്നും അലങ്കാരമായി കൊണ്ടുനടക്കുന്ന ആര്‍.എസ്. എസ്സിന്റെ വഴിയേ ആണ് സി.പി.എം ഇപ്പോള്‍ സഞ്ചരിക്കുന്നത്. കാലങ്ങളായി സാമ്പത്തിക സംവരണത്തെക്കുറിച്ച് വാതോരാതെ വാദിച്ചുവരുന്ന തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ ഉന്നതശ്രേണിയിയില്‍ ഏതാണ്ടെല്ലാവരുംതന്നെ മുന്നാക്ക ജാതികളില്‍പെട്ടവരും താഴേക്കിടയിലുള്ളവരുടെ ആനുകൂല്യങ്ങളില്‍ അസ്‌ക്യത ഉള്ളവരുമാണ്. ഭൂപരിഷ്‌കരണം മുതലുള്ള ഇടതുനടപടികളില്‍ പ്രതിഫലിച്ചതും ഇതായിരുന്നു. ഫലമോ, പട്ടികജാതിക്കാരും ഈഴവാദി പിന്നാക്കക്കാരുമൊക്കെ ഇന്നും സി.പി. എമ്മിന്റെ എന്തും വിഴുങ്ങുന്ന വോട്ടുബാങ്ക്. നാരായണ ഗുരുവും അയ്യങ്കാളിയും ഉഴുതുമറിച്ചിട്ട മണ്ണിലാണ് കമ്യൂണിസം വിളകൊയ്തതെന്നത് സൗകര്യപൂര്‍വം മറന്നുപോകുകയാണ്. മുസ്്‌ലിംകളാദി പിന്നാക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍സര്‍വീസില്‍ തൊഴില്‍സംവരണം എന്നത് ഇന്നും അര്‍ഹമായ വിധത്തില്‍ പ്രാപ്യമാക്കപ്പെട്ടിട്ടില്ല. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇടതുസര്‍ക്കാര്‍ നടപടിക്ക് ഒരു സംഘടന പ്രശംസാവാകങ്ങളുമായി രംഗത്തുവന്നത് വലിയ സൂചനയാണ്. കേരളത്തിലെ ഇരുമുന്നണികളിലുമായി വീതിച്ചുപോകുന്നൊരു വിഭാഗത്തിന്റെ വോട്ടിനെ സ്ഥിരമായി തങ്ങളുടെ കുറ്റിയില്‍ കെട്ടിയിടാമെന്ന മിഥ്യാബോധമായിരിക്കാം മാര്‍ക്‌സിസ്റ്റ് നേതൃത്വത്തെ ഇതിന് പ്രേരിപ്പിച്ചിരിക്കുക. അതിനവര്‍ മുന്നോട്ടുവെക്കുന്നത് സാമ്പത്തികമായ പിന്നാക്കാവസ്ഥയെ ആണെന്നത് ഒരു മത ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ വിരോധാഭാസനടപടിയായേ കാണാനാകൂ.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending