Connect with us

Video Stories

ബിഗ് ഗോവ

Published

on

 

മഡ്ഗാവ്: തട്ടുതകര്‍പ്പന്‍ ഗെയിം… ഒന്നിന് പിറകെ ഒന്നായി ഏഴ് ഗോളുകള്‍… പന്ത് ഇരുപകുതിയിലേക്കും കയറിയിറങ്ങിയ 93 മിനുട്ടിന് ശേഷം വിജയം ആതിഥേയരായ എഫ്.സി ഗോവക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ അപരാജിതരായി കുതിച്ച ബംഗ്ലൂരു എഫ്.സിയെ ഗോവക്കാര്‍ തോല്‍പ്പിച്ചത് 4-3 മാര്‍ജിനില്‍. ഫെര്‍ണാണ്ടോ കോറമിനസ് എന്ന സ്പാനിഷ് താരത്തിന്റെ ഹാട്രിക്കിലായിരുന്നു ഗോവന്‍ വിജയം. സൂപ്പര്‍ ലീഗ് നാലാം സീസണില്‍ കണ്ട ഏറ്റവും ആവേശകരമായ മല്‍സരത്തില്‍ ഗോള്‍ക്കീപ്പര്‍ ചുവപ്പില്‍ പുറത്തായിട്ടും ബംഗ്ലൂരു പൊരുതിക്കളിച്ചു. നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആദ്യ ഗോള്‍ പിറന്നത് പതിനഞ്ചാം മിനുട്ടില്‍. സ്‌റ്റേഡിയം തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്നിലേക്ക് കോറ എന്ന കോറമിനസിന്റെ സുന്ദരമായ അവസരോചിത ഗോള്‍. ബംഗ്ലൂരു പ്രതിരോധത്തെ അനായാസം കബളിപ്പിച്ചുള്ള പ്ലേസിംഗ് ഷോട്ട്. പക്ഷേ ലീഡിന് ആയുസ്സ് അഞ്ച് മിനുട്ട് മാത്രമായിരുന്നു. മിക്കുവിലൂടെ ബംഗ്ലൂരു തിരിച്ചെത്തി. ഗോള്‍ക്കീപ്പര്‍ കട്ടമണിയുടെ കാലുകള്‍ക്കിടയിലൂടെയുള്ള ഷോട്ട്. 33-ാം മിനുട്ടില്‍ ബംഗ്ലൂരു പ്രതിരോധത്തിന്റെ ശുദ്ധമായ അനാസ്ഥയില്‍ പന്ത് റാഞ്ചി കോറോ ഗോവക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. ഒന്നാം പകുതി അവസാനിക്കാനിരിക്കെ കോറയെ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്തതിന് ബംഗ്ലൂരു ഗോള്‍ക്കീപ്പര്‍ ഗുര്‍പ്രീതിന് ചുവപ്പ് കാര്‍ഡും ആതിഥേയര്‍ക്ക് പെനാല്‍ട്ടിയും. മാലന്‍ഡയുടെ ഷോട്ടില്‍ ടീം 3-1ന് മുന്നില്‍. രണ്ടാം പകുതിയിലേക്ക് വന്നപ്പോള്‍ ബംഗ്ലൂരു ഗെയിം മാറ്റി. അതിവേഗ ആക്രമണങ്ങള്‍. കോര്‍ണര്‍ കിക്കില്‍ നിന്നും ഉയര്‍ന്ന പന്തില്‍ പവട്ടാലു ഗോള്‍ മടക്കി. മിന്നും ഹെഡ്ഡര്‍. അധികം താമസിയാതെ മികുവിന്റെ ഗോളില്‍ അപ്രതീക്ഷിതമായി ബംഗ്ലൂരുവിന് സമനില. അതോടെ ഗ്യാലറി നിശ്ചലം. പക്ഷേ രണ്ട് മിനുട്ടിനകം ഹാട്രിക്കുമായി കോറോ ലീഡ് തിരിച്ചുപിടിച്ചു. തോറ്റെങ്കിലും പോയന്റ് ടേബിളില്‍ ഇപ്പോഴും ഒന്നാമത് ബംഗ്ലൂരു തന്നെ. ആറ് പോയന്റുണ്ട് അവര്‍ക്ക്. പൂനെ, ഗോവ എന്നിവരും ആറ് പോയന്റുമായി ഒന്നാം സ്ഥാനത്തുണ്ട്.
ഇന്ന് നവാഗതരായ ജാംഷെഡ്പൂര്‍ എഫ്.സിക്ക് സ്വന്തം ഗ്രൗണ്ടില്‍ ആദ്യ മത്സരം. ജെ.ആര്‍.ഡി. ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ആദ്യ ഹോം മാച്ചില്‍ ജാംഷെഡ്പൂര്‍ എഫ്.സി കൊല്‍ക്കത്തയെ നേരിടും. ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടുകള്‍ തമ്മില്‍ കേവലം 300 കിലോമീറ്റര്‍ മാത്രം അകലം. പോയിന്റ് പട്ടികയിലും ഇരുടീമുകളും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസം മാത്രം. രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി ജാംഷെഡ്പൂര്‍ ഏഴാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്നു. ജാംഷെഡ്പൂരിന്റെ നോര്‍ത്ത് ഈസ്റ്റിനെതിരായ ആദ്യ മത്സരവും കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ രണ്ടാം മത്സരവും ഗോള്‍ രഹിതം. ഫലത്തില്‍ ജാംഷെഡ്പൂര്‍ ഇതിനകം കളിച്ച 180 മിനിറ്റിലും ഒരു ഗോള്‍ പോലും അടിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ കേരള ബ്ലാസറ്റേഴ്‌സുമായി ഗോള്‍ രഹിത സമനില പിടിച്ച എ.ടി.കെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ 14നു പൂനെ സിറ്റിയോട് തോറ്റു.
മറ്റൊരു സവിശേഷത ,രണ്ടു ടീമുകളുടേയും പരിശീലകര് ഇംഗ്ലണ്ടില്‍ നിന്നുള്ളവരാണ്. ജാംഷെഡ്പൂരിന്റെ സ്റ്റീവ് കോപ്പലും എ.ടി.കെയുടെ ടെഡി ഷെറിങ്ഹാമും. രണ്ടുപേരും മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു വേണ്ടി കളിച്ചവരും. രണ്ടു ടീമുകളും ഈ സീസണിലെ ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുന്നത്.
ഇതില്‍ ജാംഷെഡ്പൂരിനു ഇത് സ്വന്തം ഗ്രൗണ്ടിലെ ആദ്യ മത്സരം ആണെന്ന പ്രത്യേകത വേറെയും. ജാര്‍ഖണ്ഡില്‍ ക്രിക്കറ്റിനു കിട്ടുന്ന വന്‍ ജനപ്രീതി ഇന്നു ഫുട്‌ബോളിനും ലഭിക്കുമെന്ന വിശ്വാസ്ത്തിലാണ് ജാംഷെഡ്പൂരിന്റെ മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹൂസൈന്‍. “
സ്‌റ്റേഡിയം തിങ്ങി നിറഞ്ഞാണ് ആരാധകര്‍ ക്രിക്കറ്റ് കളികാണാനെത്തുന്നത്. ഇവിടെ ഫുട്‌ബോളിനും അതേപോലെ തിങ്ങി നിറഞ്ഞ സ്‌റ്റേഡിയത്തിനു മുന്നില്‍ കളിക്കാന്‍ കഴിയുന്നത് തീര്‍ച്ചയായും അതിമനോഹരമായ അനുഭവമായിരിക്കും . ഈ ചരിത്ര നിമിഷത്തിന്റെ ‘ഭാഗമാകുവാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട് “ മെഹ്താ്ബ് ഹൂസൈന്‍ പറഞ്ഞു.
സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ ഗാലറിയില്‍ നിന്നും കിട്ടുന്ന പിന്തുണ വേറെ തന്നേയാണെന്നു കോച്ച് സ്റ്റീവ് കോപ്പലും പറഞ്ഞു.
ജാംഷെഡ്പൂരിന്റെ കഴിഞ്ഞ രണ്ടു മത്സരങ്ങളും എതിര്‍ ടീമിന്റെ ഗ്രൗണ്ടില്‍ ആയിരുന്നതിനാല്‍ സ്വന്തം ആരാധകരുടെ പിന്തുണ ഇതുവരെ ജാംഷെഡ്പൂരിനു അനുഭവിക്കാന്‍ കഴിഞ്ഞട്ടില്ല.

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending