Connect with us

Video Stories

ബാങ്കുകളുടെ കിട്ടാക്കടം ആറു ലക്ഷം കോടി

Published

on

ന്യൂഡല്‍ഹി: പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടം ആറ് ലക്ഷം കോടിയിലധികം രൂപയെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ ചോദ്യോത്തര വേളയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. 2016 ജൂണ്‍ മാസം വരെയുള്ള കണക്കുകള്‍ അനുസരിച്ചാണിത്. 49 സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ക്കാണ് ഇത്രയും തുക കിട്ടാക്കടമുള്ളത്. വീഴ്ച വരുത്തിയവരില്‍ പലരും വിന്‍കിടക്കാരാണ്. ഇവരുട പേര് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. പകരം ബാങ്കുകളുടെ പേരു വിവരങ്ങളും ഓരോ ബാങ്കുകള്‍ക്കും ലഭിക്കാനുള്ള കിട്ടാക്കടത്തിന്റെ കണക്കുകളും മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.

1

പൊതുമേഖലാ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള 20 കിട്ടാക്കടങ്ങള്‍ മാത്രം 1.54 ലക്ഷം കോടി രൂപ വരുമെന്നാണ് കണക്ക്. അസറ്റ്‌സ്(മൂലധനം) എന്നാണ് ബാങ്കുകള്‍ നല്‍കുന്ന വായ്പയെ വിശേഷിപ്പിക്കുന്നത്. ഇതിന് ലഭിക്കേണ്ട തിരിച്ചടവ് ഗഡുക്കളും പലിശയുമാണ് ബാങ്കുകളുടെ റവന്യൂ(വരുമാനം). നിശ്ചിത തീയതിക്കകം തിരിച്ചടക്കാത്ത തുകകളെയാണ് ബാങ്കുകള്‍ ബാഡ് ലോണ്‍ (വായ്പാ കുടിശ്ശിക) ഗണത്തില്‍ പെടുത്തുന്നത്. വീഴ്ച വരുത്തി 90 ദിവസം പിന്നിട്ടിട്ടും തിരിച്ചടക്കാതെ വരുമ്പോഴാണ് ഇവയെ നോണ്‍ പെര്‍ഫോമിങ് അസറ്റ്‌സ്- എന്‍.പി.എ അഥവാ കിട്ടാക്കടത്തില്‍ ഉള്‍പെടുത്തുന്നത്. വായ്പ നല്‍കിയ തുകയും കിട്ടാക്കടവും തമ്മിലുള്ള അനുപാതം കണക്കാക്കിയാണ് ബാങ്കുകളുടെ കാര്യക്ഷമത വിലിയിരുത്തുന്നത്.

aa

കിട്ടാക്കടവും വായ്പയും തമ്മിലുള്ള അനുപാതം കൂടുതല്‍ ഓവര്‍സീസ് ബാങ്കിലാണ്. മൊത്തം വായ്പാ തുകയുടെ 20.26 ശതമാനം വരും ഇവിടെ കിട്ടാക്കടം. യൂക്കോ ബാങ്ക് ആണ് (18.66 ശതമാനം) രണ്ടാം സ്ഥാനത്ത്. ബാങ്ക് ഓഫ് ഇന്ത്യ (16.01 ശതമാനം) മൂന്നാം സ്ഥാനത്തും. ഏറ്റവും കൂടുതല്‍ തുക കിട്ടാക്കടമുള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ്. 93,000 കോടി രൂപ. രണ്ടാം സ്ഥാനത്ത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്- 55,000 കോടി രൂപ. ബാങ്ക് ഓഫ് ഇന്ത്യയാണ് (44,000 കോടി) മൂന്നാം സ്ഥാനത്ത്. ലോഹം, ലോഹ ഉത്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ മേഖലയാണ് വായ്പാ തിരിച്ചടവില്‍ കൂടുതല്‍ വീഴ്ച വരുത്തിയിട്ടുള്ളത്. 4.33 ലക്ഷം കോടി രൂപയാണ് ഈ മേഖലക്ക് നല്‍കിയ വായ്പാതുക. കിട്ടാക്കടം 1.49 ലക്ഷം കോടി രൂപയും. ടെക്‌സ്റ്റയില്‍ മേഖല, ബീവറേജസ് (ചായ, കാപ്പി ഒഴികെ), പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് കിട്ടാക്കടത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്. 17 ശതമാനത്തോളം വരും ഇത്.

സര്‍ഫാസി ആക്ട് ആണ് കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള ബാങ്കുകളുടെ പ്രധാന ആയുധം. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയവരുടെ ഉടമസ്ഥതയിലുള്ള സ്വത്തു വകകള്‍ കണ്ടു കെട്ടുന്നതിന് ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന നിയമമാണിത്. സര്‍ഫാസി നിയമം അനുസരിച്ച് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 64,519 സ്വത്തു വകകള്‍ കണ്ടുകെട്ടിയതായി കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് അനുസരിച്ച് 33,928 സ്വത്തു വകകളും കണ്ടുകെട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Video Stories

എസ്.എഫ്.ഐയിലേക്ക് ചിലര്‍ നുഴഞ്ഞുകയറുന്നുണ്ട്; പാര്‍ട്ടിനയങ്ങള്‍ക്കെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം: വീണ്ടും കടന്നാക്രമിച്ച് ജി. സുധാകരന്‍

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു.

Published

on

സൈബര്‍ ആക്രമണങ്ങളില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്നും ഒരുപക്ഷെ പാര്‍ട്ടിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവരായിരിക്കാമെന്നും ജി. സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. സൈബര്‍ ഇടങ്ങളിലെ ആരോപണങ്ങള്‍ പൊതുജനങ്ങളെയും തന്റെ കുടുംബത്തെയും ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മഹത്തായ പ്രസ്ഥാനമാണ് തങ്ങളുടേതെന്നും ചെറുപ്പകാലം മുതല്‍ക്കേ തങ്ങളെ പോലെയുള്ളവര്‍ എസ്.എഫ്.ഐയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറി വരുന്നവര്‍ എസ്.എഫ്.ഐയുടെ നയങ്ങള്‍ക്കെതിരായി സംസാരിക്കുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണയാണ് തന്നെയും പാര്‍ട്ടിയെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ആശ്വസിപ്പിക്കുന്നുവെന്നും ജി. സുധാകരന്‍ പരിഹസിച്ചു.

അതേസമയം തന്നെ അധിക്ഷേപിച്ചയാള്‍ എന്തിനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും താന്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു. പിന്നാലെ ജി. സുധാകരനെ വിമര്‍ശിച്ചുകൊണ്ട് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്.

കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജി. സുധാകരന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയിലില്ലെന്നും അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഇതിന് പിന്നിലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഈ പത്തുപതിനഞ്ചുപേരുടെ അപ്പൂപ്പന്റെയും അമ്മായിയപ്പന്റെയും ഗ്രൂപ്പാണതെന്നും പാര്‍ട്ടി അംഗങ്ങളാണു പാര്‍ട്ടിയുടെ സൈന്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധൈര്യമുള്ളവര്‍ പൊതുയോഗം വിളിച്ച് തനിക്കെതിരെ സംസാരിക്കട്ടേയെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചിലര്‍ തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ പിണറായിക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Continue Reading

Trending