Connect with us

Sports

ഫ്രഞ്ച് ഓപണ്‍ സെപ്തംബര്‍ 27ന് ആരംഭിച്ചേക്കും

Published

on

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സെപ്റ്റംബര്‍ 27-ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 20-ലേക്കാണ് ടൂര്‍ണമെന്റ് മാറ്റിവെച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച്ച കൂടി വൈകിയാകും ടൂര്‍ണമെന്റ് തുടങ്ങുകയെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. ഈ ഒരാഴ്ച്ച യോഗ്യതാ റൗണ്ടുകളാകും നടക്കുക എന്നും ഫ്രഞ്ച് പത്രമായ ലാ പാരിസിയന്‍ പറയുന്നു.
ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എടിപി, ഡബ്ല്യുടിഎ, ഐടിഎഫ് എന്നിവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഇവരെല്ലാം കലണ്ടര്‍ അംഗീകരിക്കാനായി കാത്തിരിക്കുകയാണെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ വ്യക്തമാക്കി.
ജൂണ്‍ 24നായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ മാര്‍ച്ച് മധ്യത്തില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ ടൂര്‍ണമെന്റ് സെപ്റ്റംബറിലേക്ക് നീട്ടിവെയ്ക്കുകയായിരുന്നു. മറ്റു ടെന്നീസ് ഫെഡറേഷനുകളോടൊന്നും ആലോചിക്കാതെ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തില്‍ ഫ്രഞ്ച് ഫെഡറേഷനെതിരേ വിമര്‍ശനവുമയര്‍ന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

തോറ്റ് തുടങ്ങി ബാബറും സംഘവും; കിവികള്‍ക്ക് 60 റണ്‍സിന്റെ കൂറ്റന്‍ ജയം

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു.

Published

on

ആഴ്ചകൾക്ക് മുമ്പ് പാകിസ്താൻ വേദിയായ ത്രിരാഷ്ട്ര പരമ്പരയ്ക്ക് സമാനതുടക്കമാണ് ഐസിസി ചാംപ്യൻസ് ട്രോഫിക്കും ലഭിച്ചിരിക്കുന്നത്. ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിൽ പാകിസ്താനെ 60 റൺസിന് തോൽപ്പിച്ച് ന്യൂസിലാൻഡ് വിജയം ആഘോഷിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു. പാകിസ്താന്റെ മറുപടി 47.2 ഓവറിൽ 260 റൺസിൽ അവസാനിച്ചു.

ന്യൂസിലാൻഡിനായി ഓപണർമാരായ വിൽ യങ്ങും ഡേവോൺ കോൺവേയും ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ 40 റൺസിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തി പാകിസ്താൻ തിരിച്ചുവന്നു. 10 റൺസോടെ ഡെവോൺ കോൺവേയും ഒരു റൺസുമായി കെയ്ൻ വില്യംസണും പുറത്തായി.

പിന്നാലെ ഡാരൽ മിച്ചൽ 10 റൺസുമായി മടങ്ങിയപ്പോൾ ന്യൂസിലാൻഡ് സ്കോർ മൂന്നിന് 73 എന്ന നിലയിൽ തകർന്നു. എന്നാൽ യങ്ങിനൊപ്പം ടോം ലേഥം എത്തിയതോടെ സ്കോർബോർഡ് മുന്നോട്ട് നീങ്ങി.

113 പന്തിൽ 12 ഫോറും ഒരു സിക്സറും സഹിതം 107 റൺസെടുത്ത വിൽ യങ് ചാംപ്യൻസ് ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേട്ടക്കാരനായി. ഏകദിന ക്രിക്കറ്റിലെ യങ്ങിന്റെ നാലാം സെഞ്ച്വറിയുമാണിത്. ടോം ലേഥവും വിൽ യങ്ങും ചേർന്ന നാലാം വിക്കറ്റിൽ 118 റൺസ് കൂട്ടിച്ചേർത്തു.

പിന്നാലെ ലേഥത്തിന്റെ സെഞ്ച്വറിയും പിറന്നു. 104 പന്തിൽ 10 ഫോറും മൂന്ന് സിക്സറും സഹിതം ലേഥം 118 റൺസെടുത്തു പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റിൽ ​ഗ്ലെൻ ഫിലിപ്സ് – ടോം ലേഥം സഖ്യം 125 റൺസ് കൂട്ടിച്ചേർത്തു. 39 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം 61 റൺസെടുത്താണ് ഫിലിപ്സ് പുറത്തായത്.

മറുപടി പറഞ്ഞ പാകിസ്താൻ ആദ്യ ഓവറുകളിൽ പതിഞ്ഞ താളത്തിലാണ് ബാറ്റ് ചെയ്തത്. ആദ്യ 10 ഓവറിൽ സ്കോർ ചെയ്യാനായത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് മാത്രം. 90 പന്തുകൾ നേരിട്ട ബാബർ അസം ആറ് ഫോറിന്റെയും ഒരു സിക്സറിന്റെയും സഹായത്തോടെ 64 റൺസ് നേടി. ഫഖർ സമാൻ 41 പന്തിൽ 24 റൺസിനും വേ​ഗത കുറവായിരുന്നു.

28 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം 42 റൺസെടുത്ത സൽമാൻ അലി ആ​ഗയുടെയും 49 പന്തിൽ 10 ഫോറിന്റെയും ഒരു സിക്സറിന്റെയും സഹായത്തോടെ 69 റൺസെടുത്ത ഖുഷ്ദിൽ ഷായുടെയും പ്രകടനം പാകിസ്താനെ വിജയത്തിലേക്ക് നയിക്കാൻ പോരുന്നതല്ലായിരുന്നു. ന്യൂസിലാൻഡിനായി വിൽ ഒ റൂക്കും മിച്ചൽ സാന്റനറും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

Continue Reading

Cricket

ബാബര്‍ അസമിനെ പിന്തള്ളി ശുഭ്മാന്‍ ഗില്‍ നമ്പര്‍ വണ്‍; ഐസിസി റാങ്കിങില്‍ ഇന്ത്യന്‍ വീരഗാഥ

മുൻപ് ഈ നേട്ടം കൈവരിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോലി എന്നിവർ മാത്രമാണ്.

Published

on

ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പാകിസ്ഥാന്‍റെ ബാബര്‍ അസമിനെ മറികടന്നാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയത്. 796 റേറ്റിംഗ് പോയന്‍റുകൾ സ്വന്തമാക്കിയ ഗില്‍, ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമായി. മുൻപ് ഈ നേട്ടം കൈവരിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോലി എന്നിവർ മാത്രമാണ്.

ഗില്ലിന്‍റെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ പ്രകടിപ്പിച്ച മികച്ച ഫോമാണ്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ ഗില്‍ രണ്ട് അർധ സെഞ്ചുറികളും ഒരു സെഞ്ചുറിയും അടക്കം 259 റൺസ് നേടുകയും 86.33 ശരാശരി നിലനിര്‍ത്തുകയും ചെയ്തു. അതേസമയം, ത്രിരാഷ്ട്ര പരമ്പരയിൽ മോശം പ്രകടനം കാഴ്ചവെച്ച ബാബര്‍ അസം 773 റേറ്റിംഗ് പോയന്‍റുമായി രണ്ടാമതായി.

വിരാട് കോലി ആറാം സ്ഥാനത്തും ശ്രേയസ് അയ്യര്‍ ഒമ്പതാം സ്ഥാനത്തുമാണ്. ശ്രീലങ്കൻ നായകൻ ചരിത് അസലങ്ക, എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് ഉയർന്നതും ശ്രദ്ധേയമാണ്. ന്യൂസിലന്‍ഡിന്‍റെ ഡാരിൽ മിച്ചൽ രണ്ട് സ്ഥാനങ്ങൾ മുന്നേറി അഞ്ചാമത്തെ സ്ഥാനത്തേക്ക് എത്തി.

2021ലാണ് ബാബര്‍ അസം ആദ്യമായി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തിയത്. 1258 ദിവസത്തേക്ക് ആ സ്ഥാനം ഉറപ്പാക്കിയ ബാബര്‍, 2023 ഏകദിന ലോകകപ്പിന് ശേഷം വീണ്ടും ഒന്നാമതായി. എന്നാൽ, 2024 ടി20 ലോകകപ്പിന് ടീമുകൾ കൂടുതൽ പ്രാധാന്യം നൽകിയതോടെ ഏകദിന റാങ്കിംഗിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിക്കാതെ ബാബർ തന്നെ ഒന്നാമതായി തുടരുകയായിരുന്നു.

ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി, മികച്ച ഫോമിലേക്കുള്ള തിരിച്ചുവരവിലൂടെ ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ശക്തി കൂട്ടുമെന്ന് കണക്കാക്കാം.

Continue Reading

Cricket

രഞ്ജി ട്രോഫി; രണ്ടാം ദിനവും ആറാടി കേരളം

ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം 418 റണ്‍സെടുത്തു

Published

on

രഞ്ജി ട്രോഫിയില്‍ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം 418 റണ്‍സെടുത്തു. മുഹമ്മദ് അസ്ഹറുദ്ദീനും (149) ആദിത്യ സര്‍വതെയുമാണ് (10) ക്രീസില്‍.

206ന് നാല് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിനായി അസ്ഹറുദ്ദീന്‍ 303 പന്തുകളും സല്‍മാന്‍ നിസാര്‍ 202 പന്തുകളും നേരിട്ടു. 195 പന്തുകള്‍ നേരിട്ട് 69 റണ്‍സെടുത്താണ് സച്ചിന്‍ ബേബി മടങ്ങിയത്. അഹമ്മദ് ഇമ്രാന്‍ 66 പന്തുകളില്‍ 24 റണ്‍സെടുത്തു.

മൂന്നാം ദിനവും ഗുജറാത്തിനെ തകര്‍ക്കാനാകും കേരളത്തിന്റെ ശ്രമം. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയവരാകും ഫൈനലില്‍ എത്തുക. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടുക എന്നത് തന്നെയാണ് കേരളത്തിന്റെ ലക്ഷ്യവും. അതേ സമയം ഇരു ടീമും ഒരു ഇന്നിങ്‌സ് മാത്രമാണ് കളിച്ചതെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തിലെ പോയന്റ് നോക്കിയാകും ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുക.

അതേസമയം, രഞ്ജി ട്രോഫിയില്‍ കേരളം ഇതുവരെ ഫൈനലില്‍ എത്തിയിട്ടില്ല. 2018-19 സീസണില്‍ സെമിയിലെത്തിയതാണ് കേരളത്തിന്റെ ഇതിന് മുമ്പുള്ള മികച്ചനേട്ടം.

Continue Reading

Trending