Connect with us

Video Stories

പ്രണബില്‍നിന്ന് കോവിന്ദിലേക്ക്

Published

on

‘ഡോ. രാജേന്ദ്രപ്രസാദ്, ഡോ. രാധാകൃഷ്ണന്‍, ഡോ. എ.പി.ജെ അബ്ദുല്‍കലാം തുടങ്ങിയവര്‍ നയിച്ച പാതയിലൂടെ സഞ്ചരിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തിലും പുരോഗതിയിലും പാരമ്പര്യത്തിലും പൗരന്മാരിലും നാം അഭിമാനം കൊള്ളുന്നു. വ്യത്യസ്തരാണ്; പക്ഷേ നമ്മള്‍ ഒറ്റക്കെട്ടാണ്. ഇതാണ് നമ്മുടെ പരമ്പരാഗത മൂല്യങ്ങള്‍. ഇതില്‍ ഒരു തരത്തിലുള്ള വൈരുധ്യവും ബദല്‍ അഭിപ്രായവും ഇല്ല. വമ്പിച്ച പുരോഗതിയുള്ള ഒരു സമ്പദ് വ്യവസ്ഥയെയും വിദ്യാസമ്പന്നവും ധാര്‍മികവും പരസ്പരകൊടുക്കല്‍ വാങ്ങലുകളുള്ളതും സന്തുലിതവുമായ ഒരു സമൂഹത്തെയും നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്; മഹാത്മാഗാന്ധിയും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയും സ്വപ്‌നം കണ്ട ഒരു സമൂഹത്തെ’. തീര്‍ത്തും താഴേക്കിടയില്‍ നിന്നുയര്‍ന്നുവന്ന് രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്ന, ഡോ. കെ.ആര്‍ നാരായണനു ശേഷമുള്ള രാജ്യത്തിന്റെ രണ്ടാമത്തെ ദലിത്‌രാഷ്ട്രപതിയാണ് ഉത്തര്‍പ്രദേശുകാരനായ രാംനാഥ്‌കോവിന്ദ്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അദ്ദേഹം ഇന്നലെ നടത്തിയ മേല്‍പ്രസംഗത്തിനിടെ തന്റെ പൂര്‍വകാല ജീവിതത്തെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുമൊക്കെ ചിന്തോദ്ദീപകമായി പരാമര്‍ശിച്ചുവെങ്കിലും ധര്‍മനിരപേക്ഷത അഥവാ മതേതരത്വം എന്ന വാക്ക് പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്ന ഹിന്ദി പ്രസംഗത്തില്‍ എവിടെയും ആരും കേട്ടില്ല. കഴിഞ്ഞദിവസം സ്ഥാനമൊഴിയുന്ന വേളയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഓര്‍മിപ്പിച്ച സഹിഷ്ണുതയെക്കുറിച്ചും കോവിന്ദ് മിണ്ടിയില്ല. കഴിഞ്ഞ പതിനാലു തവണയും നടന്ന കേവലമായ അധികാര കൈമാറ്റമല്ല രാംനാഥ് കോവിന്ദിലൂടെ ചൊവ്വാഴ്ച സംഭവിച്ചിരിക്കുന്നത് എന്ന ആശങ്കയുടെ ചുവട്ടിലാണ് ഈ മന:പൂര്‍വമായുള്ള ഒഴിവാകല്‍.
രാജ്യത്തെ പകുതിയോളം വരുന്ന ദലിതുകളടക്കമുള്ള ദരിദ്രനാരായണന്മാര്‍ക്ക് ഏഴുപതിറ്റാണ്ടത്തെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിലും വയറുനിറച്ച് ഭക്ഷിക്കാനോ സ്വാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനോ കഴിയാത്ത അവസ്ഥയിലാണ് കോവിന്ദിന്റെ അധികാരാരോഹണമെന്നത് ആലോചനാമൃതമാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ളതും സന്തുലിതവുമായ നയസമീപനങ്ങളിലൂടെയും പരിപാടികളിലൂടെയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്്‌റു മുതല്‍ രാജീവ്ഗാന്ധി വരെയുള്ള ഭരണത്തലവന്മാര്‍ നിര്‍മിച്ചെടുത്ത രാജ്യമാണ് ഇതുവരെയും നാം കണ്ടതും അനുഭവിച്ചതുമായ സ്വച്ഛസുന്ദരമായ ഇന്ത്യ. എന്നാലിന്ന് ഇരുപത്തഞ്ച് ശതമാനത്തോളം വരുന്ന ദലിതുകളും പതിനഞ്ച് ശതമാനത്തോളം വരുന്ന മുസ്്‌ലിംകളുമൊക്കെ ഇന്ന് സംഘ്പരിവാരത്തില്‍ നിന്ന് കടുത്ത ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ കാപാലികരുടെ സംരക്ഷകരായി ഭരണക്കാരും. ഭരണഘടനാശില്‍പി ഡോ. ഭീംറാവു അംബേദ്കര്‍ തന്റെ സമുദായത്തെക്കുറിച്ച് പ്രകടിപ്പിച്ച ആശങ്ക ഏറിയും കുറഞ്ഞും അതേപടി രാജ്യത്തിന്നും നിലനില്‍ക്കുന്നു. കുലത്തൊഴില്‍ ചെയ്തതിന് കടുത്ത മര്‍ദനമേല്‍ക്കേണ്ടിവരികയും മരത്തില്‍ കെട്ടിത്തൂക്കി കൊല്ലപ്പെടുകയും ചെയ്യേണ്ടിവരുന്ന ദലിതുകള്‍. ഗോമാതാവിന്റെ മറവില്‍ മുസ്‌ലിംകളെ തെരുവില്‍ അടിച്ചുകൊല്ലുന്നു. ഇതിന്മേലേതിലെങ്കിലും നമ്മുടെ പുതിയ രാഷ്ട്രപതി പ്രതികരിച്ചുകണ്ടതായി കഴിഞ്ഞ കാലത്തൊന്നും ഇന്ത്യന്‍ ജനത കേട്ടിട്ടില്ല. ദലിതുകളുടെ പ്രതിനിധിയായി രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ രാജ്യത്തെ ദലിത് സമൂഹം ആഹ്ലാദിക്കുന്ന കാഴ്ചയും അതുകൊണ്ടുതന്നെ രാജ്യത്തെവിടെയും കാണുന്നുമില്ല. ഇത്തരമൊരു അവസരത്തില്‍ നാടിന്റെ വൈവിധ്യത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അഖണ്ഡതയെക്കുറിച്ചും ഉപദേശിക്കുന്ന കൂട്ടത്തിലെങ്കിലും രാജ്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ മതനിരപേക്ഷതയെക്കുറിച്ച് എന്തുകൊണ്ട് പുതിയ രാഷ്ട്രപതി പരാമര്‍ശിക്കാന്‍ വിട്ടുപോയി എന്നത് യദൃച്ഛയാ സംഭവിച്ചൊരു ഓര്‍മ്മത്തെറ്റ് മാത്രമായി ചുരുക്കിക്കാണാനാവുമോ എന്നത് സംശയജനകമാണ്. രണ്ടു വര്‍ഷം മുമ്പാണ് ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘മതേതരത്വം’ എന്ന വാക്ക് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ബി.ജെ.പിയിലെ ചിലര്‍ ആലോചിച്ചത് എന്നതോര്‍ക്കുക.
ബഹുസ്വര സാംസ്‌കാരികതയില്‍ ലോകത്തിന് മാതൃകയായ ഇന്ത്യയില്‍ മുമ്പും തീവ്ര വലതുപക്ഷത്തിന് അധികാരം ലഭിച്ചിട്ടുണ്ടെങ്കിലും ഇത്തവണയാണ് ഒരു ബി.ജെ.പി-ആര്‍.എസ്.എസ് അനുഭാവിയെ രാജ്യത്തിന്റെ അത്യുന്നത പദവിയിലേക്ക് പിടിച്ചിരുത്താന്‍ ആ ശക്തികള്‍ക്കായിരിക്കുന്നത്. 2014 മുതല്‍ ബി.ജെ.പി നടത്തിവരുന്ന അധികാര കടന്നുകയറ്റത്തിന്റെ മറ്റൊരു നാഴികക്കല്ലാണ് കോവിന്ദ് രാഷ്ട്രത്തിന്റെ സര്‍വസൈന്യാധിപനുമായി തെരഞ്ഞെടുക്കപ്പെടുന്നതിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍ പോലുള്ള ഉന്നത ഭരണഘടനാ സ്ഥാനങ്ങളില്‍ തങ്ങളുടെ ഇംഗിതക്കാരെ കയറ്റിയിരുത്തുന്നതില്‍ വലതുപക്ഷ തീവ്രശക്തികളും അതിന്റെ രാഷ്ട്രീയ രൂപമായ രാഷ്ട്രീയ സ്വയം സേവക സംഘവും വിജയിച്ചു കഴിഞ്ഞതായാണ് സമകാലികയാഥാര്‍ത്ഥ്യം. രാജ്യം ഏതു ദിശയിലേക്കാണ് വരുംനാളുകളില്‍ ചരിക്കാന്‍ പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് കോവിന്ദിന്റെ സ്ഥാനാരോഹണത്തിലൂടെ രാജ്യം ചിന്തിച്ചുകൊണ്ടിരിക്കുന്നത്.
ദേശീയതയെ ഹിന്ദുത്വത്തിന്റെ പര്യായമായി അവതരിപ്പിച്ച് പൗരന്മാരെ തെറ്റിദ്ധരിപ്പിച്ചും തമ്മില്‍ തല്ലിച്ചും കൊല്ലിച്ചും രാജ്യഭരണം മുന്നോട്ടുകൊണ്ടുപോകുന്നൊരു പ്രധാനമന്ത്രിയും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന കണക്ക് പുത്തന്‍ വംശീയ വെറികള്‍ പാടി നടക്കുന്നൊരു പാര്‍ട്ടി പ്രസിഡന്റും ഉള്ള നിലക്ക് തങ്ങളുടെ ഹിന്ദു രാഷ്ട്ര അജണ്ട വൈകാതെ പുറത്തെടുക്കാനാകും എന്ന ആശയമാണ് പല സംഘ്പരിവാരവിശാരദന്മാരും പങ്കുവെക്കുന്നത്. എന്നാല്‍ അതിലേക്കുള്ള വഴി എളുപ്പമാക്കുകയാവരുത് കോവിന്ദിന്റെ കര്‍ത്തവ്യം. മറിച്ച് പരമാധികാര, മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക് എന്ന രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് ഒരു പോറലും സംഭവിക്കപ്പെടാതെ കാത്തുരക്ഷിക്കേണ്ട ഭാരിച്ചതും അതീവഗൗരവമാര്‍ന്നതുമായ ഉത്തരവാദിത്തമാണ് മോദിയുടെ കാലത്തെ രാഷ്ട്രപതിക്ക് നിര്‍വഹിക്കാനുള്ളത്. നിരപരാധികള്‍ കൊലചെയ്യപ്പെടുമ്പോഴും ജനശബ്ദം ആഞ്ഞടിക്കേണ്ട പാര്‍ലമെന്റില്‍നിന്ന് ഒളിച്ചോടിയും സാമാജികരെ പുറത്താക്കിയും പിന്‍വാതിലിലൂടെ ഓര്‍ഡിനന്‍സുകള്‍ പാസാക്കിയെടുക്കുമ്പോഴും നാടിനെ ബാധിക്കുന്ന അധികാരികളുടെ കൊള്ളരുതായ്മകള്‍ സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ്മുഖര്‍ജി നിരന്തരം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ കോവിന്ദിലൂടെ ഇനിയുള്ള കാലം ഓര്‍ഡിനന്‍സ് രാജ് അടക്കമുള്ള അജണ്ടകള്‍ സുഗമമായി നടപ്പാക്കാമെന്നാകും ഭരണക്കാരുടെ ചിന്ത. അതാകാതിരിക്കട്ടെ ഇനിയുള്ള അഞ്ചു സംവല്‍സരവും റെയ്‌സിന കുന്നില്‍ നിന്ന് നമുക്ക് കേള്‍ക്കേണ്ടിവരുന്നത്.

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending