Connect with us

Video Stories

തിരിഞ്ഞുനടക്കുന്ന ഇന്ത്യ

Published

on

ലോക ജനാധിപത്യത്തിന്റെ നെറുകെയില്‍ തലയെടുപ്പോടെ നിന്നിരുന്ന ഒരു ജനത സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷിക ദിനത്തില്‍ ഗതകാലത്തെ വര്‍ഗീയ കലാപങ്ങളിലേക്കും പൗരാവകാശനിഷേധങ്ങളിലേക്കും സാമ്പത്തിക അരാജകത്വത്തിലേക്കും തിരിഞ്ഞു നടക്കുകയാണോ? അഹിംസാസിദ്ധാന്തത്തിന് പുകള്‍പെറ്റ മഹാത്മാവിന്റെ രാജ്യത്ത്, പറയുന്ന വാക്കുകള്‍ക്കും എഴുതുന്ന വരികള്‍ക്കും പ്രദര്‍ശിപ്പിക്കുന്ന കലാ സാംസ്‌കാരികതകള്‍ക്കും കഴിക്കുന്ന ആഹാരത്തിനും എന്തിന് സ്വന്തം പേരിനു പോലും സ്വജീവന്‍ വിലയായി അടിയറവെക്കേണ്ടിവരുന്ന കാലം. തെരുവുകളില്‍ തലക്കടിയേറ്റു മരിച്ചുവീഴുന്നവന്റെ ദീനരോദനങ്ങള്‍. മൃതശരീരവുമായി കാതങ്ങള്‍ നടന്നുതാണ്ടുന്നവരുടെയും കാളയ്ക്കുപകരം കലപ്പവലിക്കുന്ന പെണ്‍കുരുന്നുകളുടെയും പ്രാണവായുകിട്ടാതെ പിടഞ്ഞുമരിക്കുന്ന കുരുന്നുകളുടെയും ഇന്ത്യ. രാജ്യവും അധികാരവും ചിലരുടെ മാത്രം കുത്തകയാകുന്ന കലികാലത്ത് ഇവയെല്ലാം സ്വാഭാവികം.
രാജ്യസ്‌നേഹത്തിന് സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികാരികള്‍ക്ക് അയച്ചുകൊടുക്കേണ്ടതിനെപ്പറ്റി ഉത്കണ്ഠാകുലരാണ് രാജ്യത്തെ സാദാപൗരന്മാര്‍. അതേസമയം, സ്വാതന്ത്ര്യസമരനാളുകളില്‍ രാജ്യത്തെ ഒറ്റുകൊടുത്തവര്‍ ഇന്ന് അതേനാടിന്റെ അത്യുന്നത അധികാര സോപാനങ്ങളില്‍ ചമ്രമിരുന്ന് മൃഷ്ടാന്നം വിഴുങ്ങുന്നു. ഇതിനെ പോസ്റ്റ്ട്രൂത്ത് അഥവാ സത്യാനന്തര കാലമെന്ന് വിളിച്ച് ന്യായീകരിച്ചാലും തീരില്ല ശരാശരി ഇന്ത്യക്കാരന്റെ മൗനനൊമ്പരങ്ങള്‍. ഇരുപത്തഞ്ചു ശതമാനം വരുന്ന ദലിതുകളെയും പതിനാറു ശതമാനം വരുന്ന ഇതര ന്യൂനപക്ഷ സമുദായാംഗങ്ങളെയും എണ്ണമറ്റ ഗോത്ര സാംസ്‌കാരികതകളെയും ഒത്തൊരുമിപ്പിച്ച് അതിനുവേണ്ടി ജീവന്‍ ത്യജിച്ച മഹാത്മാവിനെ കൊന്നു കൊലവിളിച്ചവര്‍ക്കരികെ, അത്യുത്തരമായ ഒരു ഭരണഘടനയും ഭരണകൂടവും ഭരണീയരും ഉണ്ടാകാന്‍ യത്‌നിച്ചവരുടെ യാതനകളെ നമുക്ക് ഇപ്പോള്‍ സ്മരിക്കാം. മിശ്രവ്യവസ്ഥയിലൂടെയും വന്‍കിട വ്യവസായശാലകളിലൂടെയും പടിപടിയായി രാജ്യത്തെ പട്ടിണിയകറ്റിക്കൊണ്ടുവന്ന ഏഴു പതിറ്റാണ്ടിനെ സ്വകാര്യവത്കരണമെന്ന പേനാക്കത്തികൊണ്ട് ചിത്രവധത്തിന് പരിശ്രമിക്കുകയാണ് സമകാലിക ഭരണസ്ഥര്‍.
അടിയന്തിരാവസ്ഥയുടെ കരാള നാളുകളൊഴിച്ചുനിര്‍ത്തിയാല്‍, ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് 2014വരെയും കാര്യമായ പൗരാവകാശ നിഷേധങ്ങളൊന്നുമുണ്ടായില്ലെങ്കിലും ഇന്ന് കാര്യങ്ങളെല്ലാം തകിടം മറിയുകയാണ്. സാമൂഹിക രംഗത്തുമാത്രമല്ല, സാമ്പത്തിക രംഗത്തും ബി.ജെ.പി സര്‍ക്കാര്‍ ആന കയറിയ കരിമ്പിന്‍ തോട്ടമാക്കിയിരിക്കുകയാണ് നാടിനെ. നവഉദാരവത്കരണ-സ്വകാര്യവത്കരണനയത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി അധികാരത്തിലേറിയ അമ്പത്തഞ്ചിഞ്ച് നെഞ്ച് ചായക്കട ഫെയിം ഡല്‍ഹിയില്‍ അധികാരം പിടിച്ചതുമുതലാണ് രാജ്യം ഇക്കൊടിയ പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുന്നത്. സ്വന്തമായി സാമ്പത്തിക നയമൊന്നുമില്ലാത്ത മോദിയും നാഗ്പൂരിലെ തീട്ടൂരം കാത്തിരിക്കുന്ന പാര്‍ട്ടി നേതാവ് അമിത്ഷായും ഏകാധിപതികളെപോലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്നു. ലോകത്തെ ഏറ്റവുംവലിയ യുവജന സമൂഹം തൊഴിലിനുവേണ്ടി നെട്ടോട്ടമോടുന്നു. വിദേശ നിക്ഷേപവും ഉത്പാദനവും കുറയുമ്പോള്‍ ഇറക്കുമതിയിലും മെയ്ക്ക് ഇന്‍ ഇന്ത്യാ, ഡിജിറ്റല്‍ ഇന്ത്യ പോലുള്ള മിഥ്യാമുദ്രാവാക്യങ്ങളിലും ആശ്വസിക്കുന്ന ഭരണക്കാര്‍. വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ അറുപതു ശതമാനം വരുന്ന കാര്‍ഷിക മേഖലയില്‍ എല്ലുമുറിയെ പണിയെടുക്കുന്ന കര്‍ഷകരെ മറിച്ചൊന്ന് മിണ്ടിയാല്‍ നടുറോഡില്‍ കൂളായി വെടിവെച്ചിടാം. കോര്‍പറേറ്റ് ഭീമന്മാര്‍ക്കുവേണ്ടി രണ്ടുലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയ മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ പാചകവാതകത്തിന്റെ വില തോന്നിയപോലെ കൂട്ടാന്‍ പെട്രോളിയം കച്ചവടക്കാര്‍ക്ക് അനുമതികൊടുക്കുന്നതും ഫാസിസ കാലമല്ലാതെന്ത്.
1990കളില്‍ തരിച്ചുനിന്ന 6.5 മൊത്ത ആഭ്യന്തര ഉത്പാദനം ഡോ. മന്‍മോഹന്‍സിങിന്റെ കാലത്ത് എട്ട് കടന്നെങ്കിലും അതിനെ വീണ്ടും ആറിലേക്ക് തിരിച്ചുകൊണ്ടുവന്നതാണ് മോദിയുടെ നേട്ടം. ആരോഗ്യ, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലയില്‍ സര്‍ക്കാര്‍നിക്ഷേപം പടിപടിയായി കുറഞ്ഞുവരുമ്പോള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ പ്രാണവായുവിന് പണമില്ലാതെ പിഞ്ചുകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴുന്നു. എയര്‍ ഇന്ത്യയും അഭിമാനമായിരുന്നൊരു കാലത്തുനിന്ന് സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതുന്നു. ഇതിലൂടെ ഭരണക്കാരിലേക്ക് ഒഴുകുന്നത് ശതകോടികള്‍. ഇവിടെയാണ് ജനശ്രദ്ധ തിരിക്കാന്‍ പശുവിനെ അഴിച്ചുവിട്ടും വീട്ടിലേക്ക് തിരിച്ചുവിളിച്ചും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രോശിക്കുന്നതും രാമക്ഷേത്രത്തിനും കലാപത്തിനുമായി ചാട്ടുളി മിനുക്കുന്നതും. മുസഫര്‍നഗറും സഹരന്‍പൂരുമൊക്കെ ഇവര്‍ക്ക് വെറും ആയുധങ്ങള്‍. രാഷ്ട്രപതി, ഉപരാഷ്ട്രപതി ഭവനുകളില്‍നിന്ന് ഇനി അഹിതസ്വരം ഉയരുകയുമില്ല. യോഗയും വന്ദേമാതരവും കൊണ്ട് കാലംകഴിക്കാം. സാമ്പത്തികമായ ആശയ പൊള്ളത്തരത്തിനപ്പുറം വ്യക്തമായ ഫാസിസ കാര്യപരിപാടിയാണിതെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിപ്പുര പോകേണ്ട ആവശ്യമില്ല. ഇവിടെ ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ടതും റിസര്‍വ് ബാങ്ക്, സെന്‍സര്‍ബോര്‍ഡ് തലവന്മാര്‍ രാജിവെച്ചുപോകുന്നതും സ്വാഭാവികം. സാംസ്‌കാരിക അധികാരസ്ഥാനങ്ങളില്‍വരെ ഹിന്ദുത്വവാദികളുടെ വാഴ്ച. നൂറ്റമ്പതുലക്ഷം കോടി രൂപയുടെ ജി.ഡി.പിയില്‍ വെറും നാനൂറു കോടി കള്ളപ്പണത്തെകാട്ടി ഒരു രാത്രികൊണ്ട് പൊടുന്നനെ വലിയ നോട്ടുകള്‍ നിരോധിച്ച് ജനങ്ങളെ പാപ്പരാക്കിയ പ്രധാനമന്ത്രി ഇതിനുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നു പറഞ്ഞെങ്കിലും ആറു മാസംപിന്നിട്ടിട്ടും പുതിയ നോട്ടിന് പകരം തിരിച്ചുവന്ന പണത്തിന്റെ കണക്ക് വെളിപ്പെടുത്താതെ വിദേശങ്ങളില്‍ പട്ടിണിപ്പാവങ്ങളുടെ പണംകൊണ്ട് ചെണ്ടകൊട്ടി നടക്കുന്നു. ലക്ഷങ്ങളുടെ ഓവര്‍കോട്ടുകളും വെള്ളക്കാരുടെ ഹാന്‍ഡ്‌ഷെയ്ക്കും ചാടിയിറങ്ങുന്നതുമാണ് ഒരു രാഷ്ട്രനേതാവിന്റെ മുഖമുദ്രയെന്നുവരുമ്പോള്‍ രാജ്യം അരാജകത്വത്തിലേക്ക് പോകുക സ്വാഭാവികം. കള്ളപ്പണത്തിന്റെ ഊതിപ്പെരുപ്പിച്ച കണക്കുകളും സാങ്കല്‍പിക പൊതുശത്രുവിനെതിരെ പാവപ്പെട്ടവരെ തിരിച്ചുവിടുകയും ചെയ്യുന്നതുമൂലം ലഭിക്കുന്നതാണ് രാഷ്ട്രപതി മുതലുള്ള സിംഹാസനങ്ങളെന്ന തിരിച്ചറിവിലാണ് ഭരണനേതൃത്വം.
രാജ്യത്താദ്യമായി പ്രതിപക്ഷത്തെ ഉന്നതനേതാവിനെ കല്ലെറിഞ്ഞ് കൊല്ലാന്‍ശ്രമിച്ചതും ദേശീയപാര്‍ട്ടിയുടെ കാര്യാലയത്തിലേക്ക് പട്ടാപ്പകല്‍ ഭരണക്കാര്‍കടന്നുകയറി മര്‍ദിക്കുന്നതുമെല്ലാം ഇതിന്റെഭാഗം തന്നെ. എല്ലാവരെയും എല്ലാകാലത്തേക്കും പറ്റിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയുന്ന കാലത്ത് ഈ ഭരണക്കാര്‍ മാളങ്ങളിലൊളിക്കുക തന്നെചെയ്യും. അതിനുള്ള ആര്‍ജവമാണ് ഇന്ത്യന്‍ ജനതയില്‍നിന്ന് കാലഘട്ടം പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതും.

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending