Connect with us

Video Stories

ഡോക്ടര്‍മാരുടെ ഭീഷണികേരളത്തോടുതന്നെ

Published

on

തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി നാല്‍പത്താറുകാരനായ കുടുംബനാഥന്‍ മുരുകന്‍ വാഹനാപകടത്തില്‍പെട്ട് മതിയായ ചികില്‍സ ലഭിക്കാതെ മരണപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴും അദ്ദേഹത്തിനും കുടുംബത്തിനും നീതികിട്ടാന്‍ ഒരുവഴിയുമില്ലെന്ന അവസ്ഥ കേരളത്തെ സംബന്ധിച്ച് തികച്ചും വേദനാജനകം തന്നെ. കൊല്ലം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചിട്ടും വെന്റിലേറ്ററില്ലെന്ന കാരണം പറഞ്ഞ് മൃതപ്രായനായ മുരുകനെ ആസ്പത്രിയിലെ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ തിരിച്ചയച്ചതാണ് മണിക്കൂറുകള്‍ വേദന തിന്നശേഷം മരണത്തിന് കീഴടങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്. അടുത്തകാലത്ത് ആരോഗ്യ മേഖലയില്‍ കേരളം ഇതുപോലെ ചര്‍ച്ച ചെയ്ത വിഷയം വേറെയുണ്ടാകില്ല. ഇതുസംബന്ധിച്ച പരാതികള്‍ക്കും പൊതുധാരണകള്‍ക്കും നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ഡോക്ടര്‍മാര്‍ പറയുന്ന മറുപടി ഏറെ കൗതുകകരവും സങ്കടജനകവുമായിരിക്കുന്നു.
പൊലീസ ്അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കൃത്രിമ ശ്വാസം നല്‍കുന്നതിനുള്ള വെന്റിലേറ്റര്‍ സംവിധാനം ഒഴിവില്ലെന്ന കാരണം പറഞ്ഞും തങ്ങളുടെ കൃത്യബോധം മറന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുരുകനെ മറ്റൊരു ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ റസിഡന്റ് ഡോക്ടര്‍, പി.ജി ഡോക്ടര്‍ എന്നിവര്‍ക്ക് പിഴവ് സംഭവിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. സ്വാഭാവികമായും ഗുരുതരമായ കുറ്റം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. എന്നാല്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷനും പ്രതിഷേധ സ്വരവുമായും ഭീഷണിയുമായും രംഗത്തിറങ്ങിയിരിക്കയാണ്. ഇതുസംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവരാത്തതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. പൊലീസിന് ഈ റിപ്പോര്‍ട്ട് ലഭിച്ചാലേ അന്വേഷണത്തില്‍ കൂടുതലായി മുന്നോട്ടുപോകാനാകുകയുള്ളൂ.
രണ്ടു കുട്ടികളുടെ പിതാവായ തമിഴ്‌നാട് സ്വദേശിയുടെ ഭാര്യക്ക് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം അനുവദിക്കുകയും ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദികളായവര്‍ക്ക് അര്‍ഹമായ ശിക്ഷ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഇതുസംബന്ധിച്ച് നടപടികള്‍ പുരോഗമിക്കവെയാണ് ഡോക്ടര്‍മാര്‍ സംഘടിത ശക്തിയുപയോഗിച്ച് നിയമത്തെ വെല്ലുവിളിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുന്നത്. രോഗിയുടെ ബന്ധുക്കളോട് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി എത്രയും പെട്ടെന്ന് ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികളെടുക്കേണ്ടതിനുപകരം രോഗിയെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം. എന്നാല്‍ തങ്ങളുടെ പിഴവല്ലെന്നും സര്‍ക്കാര്‍ ആസ്പത്രികളിലെ സൗകര്യങ്ങളുടെ അപര്യാപ്തതക്ക് ആതുരസേവകരായ തങ്ങളുടെ അംഗങ്ങളെ ബലിയാടാക്കരുതെന്നുമാണ് ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടര്‍മാരെ അറസ്റ്റു ചെയ്താല്‍ പണിമുടക്കെന്ന ഭീഷണിയും സംഘടന ഉയര്‍ത്തിയിരിക്കയാണ്. സര്‍ക്കാരിന് അവര്‍ പണിമുടക്ക് മുന്നറിയിപ്പു നോട്ടീസും നല്‍കിക്കഴിഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നത് അവരുടെ മനോവീര്യം തകര്‍ക്കുമെന്നാണ് സംഘടനയുടെ പക്ഷം. രോഗികളുടെ ജീവനിട്ട് പന്താടുന്ന രീതിയിലുള്ള പണിമുടക്ക് സമരത്തിനാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ തയ്യാറെടുത്തിരിക്കുന്നത്. എന്നാല്‍ ഇതിനെ പ്രബുദ്ധകേരളം പുച്ഛിച്ചുതള്ളുമെന്ന കാര്യം ഇവര്‍ എന്തുകൊണ്ടോ ഓര്‍ക്കാതെ പോകുകയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെയാണ് ഇതിനകം പൊലീസ് ചോദ്യം ചെയ്തിരിക്കുന്നത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനിരിക്കവെയാണ് ഡോക്ടര്‍മാരുടെ പണിമുടക്ക് ഭീഷണി. അതേസമയം തങ്ങള്‍ സ്വയം അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. പ്രതിതന്നെ കേസന്വേഷിച്ചാല്‍ ഉണ്ടായേക്കാവുന്ന റിപ്പോര്‍ട്ടിനെപ്പറ്റി കൂടുതല്‍ പറയേണ്ടല്ലോ.
കൂണുകള്‍പോലെ ആസ്പത്രികള്‍ മുളച്ചുപൊന്തുന്ന നമ്മുടെ നാട്ടില്‍തന്നെയാണ് മുരുകന്മാര്‍ സൃഷ്ടിക്കപ്പെടുന്നത്. രാജ്യത്ത് വാഹനാപകടങ്ങളില്‍പെട്ട് മരണമടയുന്നവരുടെ സംഖ്യയില്‍ കൊച്ചു കേരളം ഇന്ന് അഞ്ചാം സ്ഥാനത്താണ്. പ്രതിദിനം 11 പേര്‍ റോഡപകടങ്ങളില്‍പെട്ട് സംസ്ഥാനത്ത് മരണമടയുന്നുണ്ട്. വെന്റിലേറ്ററിന് സ്വകാര്യ ആസ്പത്രികള്‍ കാല്‍ ലക്ഷം രൂപവരെയാണ് ദിവസം പ്രതി ഈടാക്കുന്നത്. ഇതിനാലാണ് സര്‍ക്കാര്‍ ആസ്പത്രികളിലേക്കുള്ള സാധാരണക്കാരുടെ നെട്ടോട്ടം. അടിയന്തിര ശുശ്രൂഷ ആവശ്യമുള്ളവര്‍ക്കെങ്കിലും അത് ലഭ്യമാക്കേണ്ട ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള ആസ്പത്രികള്‍ക്കുള്ളത്. പാലക്കാട്, കോട്ടയം പോലുള്ള മെഡിക്കല്‍ കോളജുകളില്‍ ഇന്ന് അത്യാധുനിക ഹൃദയശസ്ത്രക്രിയാസംവിധാനങ്ങള്‍ വരെയുണ്ട്. എന്നിട്ടും ഭിഷഗ്വരന്മാരുടെയും ജീവനക്കാരുടെയും രോഗികളോടുള്ള പെരുമാറ്റം തീര്‍ത്തും അരോചകമാകുന്ന അനുഭവമാണ് പൊതുവെയുള്ളത്. സര്‍ക്കാര്‍ ചെലവില്‍ പഠിച്ച് സാധാരണക്കാരന്റെ നികുതിപ്പണത്തില്‍നിന്ന് വേതനം പറ്റുന്നവര്‍ക്ക് സമൂഹത്തോടും പ്രത്യേകിച്ച് പാവപ്പെട്ടവരോടും കരുണയുണ്ടാകേണ്ടത് ധാര്‍മികമായി മാത്രമല്ല, സാങ്കേതികമായിത്തന്നെ അനിവാര്യതയാണ്. ഇത് പക്ഷേ അര്‍ഹമായതിന്റെ ഏഴയലത്തുപോലുമില്ലെന്നതിന്റെ തെളിവാണ് മുരുകന്റെ മരണവും അന്വേഷണത്തിന്റെ പേരിലുള്ള പണിമുടക്കുഭീഷണിയും.
അതേസമയം സര്‍ക്കാര്‍ ആരോഗ്യ രംഗത്തുനിന്ന് പിന്‍വാങ്ങുന്നതിനാല്‍ പലപ്പോഴും മതിയായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഉണ്ടാകുന്നില്ലെന്ന പരാതിക്കും ആഴമുണ്ട്. ഡോക്ടര്‍മാരുടെയും അനസ്തറ്റിസ്റ്റുകളുടെയും നഴ്‌സുമാരുടെയും നിരവധി ഒഴിവുകളാണ് എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലുമുള്ളത്. വാഹനാപകടങ്ങളില്‍പെടുന്ന രോഗികളെ തക്കസമയത്ത് ആസ്പത്രിയിലെത്തിച്ചാല്‍ മരണ സാധ്യത 85 ശതമാനമായി കുറയുമെന്ന് പഠനം പറയുന്നു. രക്തനഷ്ടമാണ് പൊടുന്നനെയുള്ള മരണത്തിന് കാരണമാകുന്നത്. ഇതിന് തക്കസംവിധാനങ്ങള്‍ ഉണ്ടായേ മതിയാകൂ. ഇതൊക്കെയാണെങ്കിലും സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും കാര്യത്തില്‍ ഡോക്ടര്‍മാരുടെ അനവധാനതാഭാവം ഒന്നുവേറെതന്നെയാണ്. ലക്ഷങ്ങള്‍ കൊടുത്ത് മെഡിക്കല്‍ സീറ്റ് വാങ്ങേണ്ടിവരുന്ന വിദ്യാര്‍ഥികളില്‍ നിന്ന് രോഗീപരിലാളനയും സാമാന്യമായ നൈതികതയും പ്രതീക്ഷിക്കുക വയ്യെന്നായിരിക്കുന്നു. കേരളം നേടിയെന്നഭിമാനിക്കുന്ന പ്രാഥമികാരോഗ്യ രംഗത്തെ നേട്ടങ്ങളെയെല്ലാം ഒറ്റരാത്രികൊണ്ട് തല്ലിയൊടിക്കുന്ന കാഴ്ചയാണ് മുരുകന്റെ കാര്യത്തില്‍ നാം കണ്ടത്. അതിലേറെ കഠിനമാണ് രോഗിയുടെ ജീവന് മറ്റെന്തിനേക്കാളും വില കല്‍പിക്കാന്‍ ഭരമേല്‍പിക്കപ്പെട്ടവരുടെ കാര്യത്തില്‍ നാമിപ്പോള്‍ കേട്ടും കണ്ടുമിരിക്കുന്നത്. ഹാ, കഷ്ടമെന്നേ പറയേണ്ടൂ.

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending