Connect with us

Video Stories

ജി.എസ്.ടി: വില കുറയ്ക്കല്‍ പ്രായോഗികമല്ലെന്ന് ധനമന്ത്രി

Published

on

 
തിരുവനന്തപുരം: നികുതി ഘടനയില്‍ താളപ്പിഴകള്‍ ഉണ്ടാക്കുമെന്നതിനാലും ഇറക്കുമതിക്കാര്‍ക്കു കൂടുതല്‍ ഗുണകരമാകുമെന്നതിനാലും ചരക്കുസേവന നികുതി കുറയ്ക്കല്‍ പ്രായോഗികമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. എം.എല്‍.എമാര്‍ക്കു വേണ്ടി നിയമസഭയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംസ്‌കൃത വസ്തുക്കള്‍ക്ക് നികുതി ഈടാക്കുകയും അവ ഉപയോഗിച്ചു നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കുകയും ചെയ്താല്‍ ഉല്‍പാദകര്‍ക്ക് നികുതി തിരികെ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഖാദിക്കും കൈത്തറിക്കും നികുതി ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ പിരിക്കുന്ന നികുതി തിരികെ നല്‍കാന്‍ കഴിയുമോ എന്നു സര്‍ക്കാര്‍ ആലോചിക്കുകയാണ്. കേരളം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ഉല്‍പന്നങ്ങള്‍ക്കു നികുതി കുറയ്ക്കാന്‍ സാങ്കേതിക തടസങ്ങളുണ്ടെന്നും അതിനാല്‍ ഇനി പ്രതീക്ഷ വേണ്ടെന്നും മന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യം, പ്ലൈവുഡ്, സാനിറ്ററി നാപ്കിന്‍, മീന്‍പിടിത്ത ഉപകരണങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍ തുടങ്ങിയവക്ക് നികുതി കുറയ്ക്കണമെന്ന ആവശ്യമാണു ജി.എസ.്ടി കൗണ്‍സിലില്‍ കേരളം മുന്നോട്ടു വെച്ചിരുന്നത്. മല്‍സ്യബന്ധനത്തിനുപയോഗിക്കുന്ന വലയ്ക്ക് ഇപ്പോള്‍ അഞ്ചു ശതമാനമാണു നികുതി. ഈ നികുതി ഒഴിവാക്കിയാല്‍ ചൈനീസ് വലകള്‍ കേരളത്തിലേക്ക് നികുതിയില്ലാതെ ഇറക്കുമതി ചെയ്യുകയും തദ്ദേശ വിപണി തകരുകയും ചെയ്യും. നികുതി നല്‍കി പ്ലാസ്റ്റിക് ചരടുവാങ്ങി വല നിര്‍മിക്കുന്ന ഇവിടെയുള്ളവര്‍ക്കാകട്ടെ, വല വില്‍ക്കുമ്പോള്‍ ആ നികുതി ഇന്‍പുട് ടാക്‌സ് ക്രഡിറ്റായി തിരികെ ലഭിക്കുകയും ചെയ്യും. ഉല്‍പന്നങ്ങളുടെ അടിസ്ഥാന വിലയ്ക്കു മേല്‍ ഈടാക്കിയിരുന്ന പഴയ നികുതികള്‍ എത്രയാണോ അതു കുറച്ച ശേഷമാണ് ജി.എസ.്ടി ചുമത്തേണ്ടത്. എന്നാല്‍, മിക്ക വ്യാപാരികളും മുന്‍പ് നികുതിയടക്കം വാങ്ങിയിരുന്ന തുകക്ക് മേല്‍ വീണ്ടും ജി.എസ്.ടി ചുമത്തുകയാണ്. ഇതാണ് വില കൂടാന്‍ കാരണമെന്നും ധനമന്ത്രി പറഞ്ഞു.
വിലക്കയറ്റം തടയുന്നതില്‍ സംസ്ഥാനത്തിനു പരിമിതികളുണ്ട്. ഒരിക്കല്‍ വില കൂടിയാല്‍ പിന്നെ കുറയില്ലെന്നാണു കേരളം വാദിച്ചത്. പുതിയ സ്റ്റോക്ക് എത്തുമ്പോള്‍ എം.ആര്‍.പി കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാല്‍, കടുത്ത നടപടികള്‍ നിക്ഷേപകരെ ദോഷകരമായി ബാധിക്കുമെന്ന സമീപനമാണു കേന്ദ്രത്തിന്റേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending