Connect with us

Culture

കേന്ദ്ര ഹജ്ജ് നയം പുന:പരിശോധിക്കണമെന്ന് കേരളം

Published

on

 

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ്‌നയത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യത്തെ ദോഷകരമായി ബാധിക്കുന്നവ പുന:പരിശോധിക്കണമെന്ന് കേരളം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച കേന്ദ്ര ഹജ്ജ് നയ പുനരവലോകന സമിതി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച കരട് ഹജ്ജ് നയത്തിലാണ് വിവാദമായ നയങ്ങളുള്ളത്. കേരളത്തിലെ തീര്‍ഥാടകരെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ യോഗത്തില്‍ അധ്യക്ഷനായി.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായോ കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് 2018- 2022 കാലത്തേക്കുള്ള കരട് നയം തയ്യാറാക്കി സമര്‍പ്പിച്ചതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങളുള്‍പെടെ വിമര്‍ശിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെയും മതസംഘടനാ പ്രതിനിധികളുടെയും യോഗത്തിന്റെ വികാരം മന്ത്രി മാധ്യമപ്രവര്‍ത്തര്‍ത്തകരുമായും പങ്കുവെച്ചു. നിലവില്‍ സര്‍ക്കാര്‍- സ്വകാര്യ ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട 75:25 എന്നത് 80:20 ആയി സര്‍ക്കാര്‍ ക്വാട്ട വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ ക്വാട്ട 70 ആയി കുറക്കാനുള്ള കരട് നയത്തിലെ ശുപാര്‍ശ തള്ളണമെന്നും യോഗം ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു.
70 വയസ്സ് കഴിഞ്ഞവര്‍ക്കും തുടര്‍ച്ചയായി അഞ്ചാം വര്‍ഷം അപേക്ഷിക്കുന്നവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കണമെന്നും കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് കരിപ്പൂരിലേക്ക് മാറ്റണമെന്നും രാജ്യത്തെ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഒന്‍പതായി കുറക്കാനുള്ള കരട് നിര്‍ദേശം തള്ളി 21ല്‍ നിലനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാറിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഹാജിമാര്‍ക്ക് മക്കയില്‍ താമസിക്കാനുള്ള ഗ്രീന്‍- അസീസിയ്യ കാറ്റഗറികളില്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അസീസിയ്യ കാറ്റഗറി മാത്രം മതിയെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി. ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റിയില്‍ ഓരോ സംസ്ഥാനത്ത് നിന്നുമുള്ള ഹജ്ജ് കമ്മിറ്റി പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ക്വാട്ട നിശ്ചയിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
യോഗത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.ഐ. ഷാനവാസ് എം.പി, ടി.വി. ഇബ്രാഹീം എം.എല്‍.എ, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജിന ശൈഖ് (ഗോവ), സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മഹാരാഷ്ട്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹീം ഭായ്ജാന്‍, രാജസ്ഥാന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സലീം ചൗഹാന്‍, കേരള ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, മതസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

india

ജമ്മു കശ്മീരിലെ വൈഷ്ണോ ദേവീ ക്ഷേത്രത്തിൽ തോക്കുമായി യുവതി പിടിയിൽ; വൻ സുരക്ഷാ വീഴ്ച

ജ്യോതി ​ഗുപ്തയെന്ന സ്ത്രീയാണ് പിടിയിലായതെന്ന് എസ്എസ്പി റിയാസി പർമീന്ദർ സിങ് പറഞ്ഞു. മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം.

Published

on

ജമ്മു കശ്മീരിലെ കത്രയിലെ പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ​ഗുരുതര സുരക്ഷാവീഴ്ച. സുരക്ഷാ പരിശോധനകൾ ലംഘിച്ച് തോക്കുമായെത്തിയ യുവതിയെ പൊലീസ് പിടികൂടി. ജ്യോതി ​ഗുപ്തയെന്ന സ്ത്രീയാണ് പിടിയിലായതെന്ന് എസ്എസ്പി റിയാസി പർമീന്ദർ സിങ് പറഞ്ഞു. മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം. ഡൽഹി പൊലീസിലാണ് താൻ ജോലി ചെയ്യുന്നതെന്ന് യുവതി അവകാശപ്പെട്ടു.

എന്നാൽ ഇവരുടെ കൈയിലുണ്ടായിരുന്നത് ലൈസൻസ് കാലാവധി കഴിഞ്ഞ പിസ്റ്റളായിരുന്നു. സംഭവത്തിൽ‍ കത്രയിലെ ഭവൻ പൊലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എസ്എസ്പി അറിയിച്ചു.

കഴിഞ്ഞദിവസം, ക്ഷേത്രത്തിന് സമീപം മദ്യപിച്ച സംഭവത്തിൽ സോഷ്യൽമീഡിയ താരം ഓർഹാൻ അവത്രമണിയും സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. കത്രയിലെ മദ്യനിരോധിത മേഖലയിൽ ഇരുന്നാണ് ഇയാളും കൂട്ടരും മദ്യപിച്ചത്. സംഭവത്തിൽ യുവതികൾ ഉൾപ്പെടെ എട്ട് പേർക്കെതിരെ കത്ര പൊലീസ് കേസെടുത്തിരുന്നു.

Continue Reading

crime

കണ്ണൂർ പാപ്പിനിശ്ശേരിയിലെ നാലു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിൻ്റേത് കൊലപാതകം; പ്രതി 12 വയസുകാരി

കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത.

Published

on

കണ്ണൂരില്‍ തമിഴ് ദമ്പതികളുടെ നാല് മാസമുള്ള കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടത് ബന്ധുവായ 12 വയസുകാരി.  മരിച്ച കുഞ്ഞിന്‍റെ  പിതൃസഹോദരന്റെ മകളാണ് കൊലപാതകം നടത്തിയത്.  കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത.

രാത്രി 11 മണിക്ക് ശുചിമുറിയില്‍ പോകുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് കണ്ടുവെന്ന് ബന്ധുവായ കുട്ടി മൊഴി നല്‍കി. എന്നാല്‍  മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചുവന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്നും മൊഴിനല്‍കിയിരുന്നു

സംഭവം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ്. തമിഴ് ദമ്പതികളായ മുത്തുവും അക്കലുവും മറ്റു അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് കഴിഞ്ഞിരുന്നത്. മുത്തുവിന്റെ മരിച്ച സഹോദരന്റെ രണ്ട് മക്കളും ഇവരുടെ കൂടെയാണ്.  രാത്രി മൂത്രമൊഴിക്കാൻ പോകുമ്പോൾ അമ്മയ്ക്കൊപ്പം ഉറങ്ങുന്നത് കണ്ടതാണ്, തിരിച്ചു വന്നപ്പോൾ കുഞ്ഞില്ല. ബഹളം വെച്ച് ആളെ കൂട്ടി തിരഞ്ഞപ്പോൾ മറ്റു അതിഥി തൊഴിലാളികൾക്കാണ് കിണറ്റിൽ നിന്ന് മൃതദ്ദേഹം കിട്ടിയതെന്ന് നാട്ടുകാരൻ പറഞ്ഞു.

Continue Reading

kerala

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കടല മുഹമ്മദ് അന്തരിച്ചു

കോഴിക്കോട് നഗരത്തില്‍ കടല വിലപ്ന നടത്തിയിരുന്ന കടല മുഹമ്മദ്, കോയമ്പത്തൂർ സ്ഫോടനം സംബന്ധിച്ച്കോഴിക്കോട് നടന്ന ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ നല്കിയെന്നായിരുന്ന പൊലീസ് വാദം.

Published

on

സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകനും അബ്ദുന്നാസർ മഅ്ദനിക്കെതിരെ പൊലീസ് വ്യാജ സാക്ഷിയുമാക്കിയ കാന്തപുരം സ്വദേശി കടല മുഹമ്മദ്(79) അന്തരിച്ചു. കോയമ്പത്തൂർ സ്ഫോടനക്കേസിലാണ് ആദ്യം കടല മുഹമ്മദിന്റെ പൊലീസ് സാക്ഷിയാക്കിയത്. കോഴിക്കോട് നഗരത്തില്‍ കടല വിലപ്ന നടത്തിയിരുന്ന കടല മുഹമ്മദ്, കോയമ്പത്തൂർ സ്ഫോടനം സംബന്ധിച്ച്കോഴിക്കോട് നടന്ന ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ നല്കിയെന്നായിരുന്ന പൊലീസ് വാദം.

കേസില്‍ സാക്ഷി പറയാനായി കടല മുഹമ്മദിനെ തമിഴ്നാട് പൊലീസ് ക്രൂരമായി മർദിച്ചിരുന്നു. കേസ് വിചാരണ സമയത്ത് കോടതിയില്‍ എത്തിച്ചെങ്കിലും കടല മുഹമ്മദ് സാക്ഷി പറയാന്‍ തയാറാകാത്തതിനാല്‍ ഹാജരാക്കിയില്ല. വീണ്ടും ഇദ്ദേഹത്തെ ക്രൂരമായി മർദിച്ച ശേഷം സാക്ഷി എന്ന നിലയില് നിന്ന് ഒഴിവാക്കുകയായിരുന്നു.

പിന്നീട് കടലമുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ വിചാരണ കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരനെയും ഫാദർ അലവിയെയം വധിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കേസെടുക്കാന്‍ സംഘപരിവാർ പ്രവർത്തകന്‍ ടി.ജെ മോഹന്‍ദാസ് കോടതയില്‍ ഹരജി നല്കി. പി.പരമേശ്വരനെയും ഫാദർ അലവിയെയും വധിക്കാന്‍ അബ്ദുന്നാസർ മഅദനി, അഷ്റഫ് എന്നയാളെ ഏൽപിച്ചതായി കടല മുഹമ്മദ് പറഞ്ഞു എന്നാണ് അന്ന് കോഴിക്കോട് സിറ്റി സി.ഐ ആയിരുന്ന എ.വി ജോർജ് മൊഴി നല്കിയത്.

കടല മുഹമ്മദ് ഇതും നിഷേധിച്ച് രംഗത്തെത്തി. പിന്നീട് കോടതി തന്നെ ആ വധശ്രമക്കേസ് റദ്ദാക്കി. ക്രൂരമർദനത്തിനിരയായിട്ടും സത്യം പറയുകയും അതില്‍ ഉറച്ചു നില്ക്ക്കയു ചെയ്ത മുഹമ്മദിനെക്കുറിച്ച് പല പ്രഭാഷണങ്ങളിലും അബ്ദുന്നാസർ മഅദനി പരാമർശിച്ചിട്ടുണ്ട്. ആദ്യ കാലത്ത് നക്സല്‍ ആശയങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന മുഹമ്മദ് ഗ്രോ വാസു അടക്കം നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 1.30 കാന്തപുരം ജുമാമസ്ജിദില്‍.

Continue Reading

Trending