Connect with us

Culture

കശ്മീര്‍ യുവാക്കള്‍ കല്ലെറിയുന്നത് ആര്‍ക്കുവേണ്ടി

Published

on

 
ബുര്‍ഹാന്‍ വാനിയുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ (ജൂലൈ 2016) വ്യാപകമായ കശ്മീരിലെ കലാപത്തിനു ശമനമായെന്നു തോന്നുന്നില്ല. ശക്തമായി നിലനില്‍ക്കുന്ന കലാപം ഉപതെരഞ്ഞെടുപ്പില്‍ (ഏപ്രില്‍ 2017) വരെ പ്രതിഫലിച്ചിരിക്കുകയാണ്. 7.14 ശതമാനം വോട്ട് മാത്രമാണ് പോള്‍ ചെയ്യപ്പെട്ടത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഉപതെരഞ്ഞെടുപ്പിലുടനീളം അക്രമങ്ങള്‍ അരങ്ങേറുകയും നിരവധി സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും മരിക്കുകയും ചെയ്തു. വാഹനത്തിനു കല്ലെറിയുന്നത് തടയാന്‍ ഒരു കശ്മീര്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് റോന്തു ചുറ്റിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇടവേളയുണ്ടായിട്ടും ഇത്തരം കല്ലേറുകള്‍ അവസാനിപ്പിക്കാനായിട്ടില്ല. കല്ലേറില്‍ ഏര്‍പ്പെടുന്ന യുവാക്കള്‍ അവരുടെ പ്രവൃത്തിയെ വിവിധ കോണിലൂടെയാണ് നോക്കിക്കാണുന്നത്. അവരുടെ രാഷ്ട്രത്തിനായാണ് ഇത്തരം യുവാക്കള്‍ കല്ലെറിയുന്നതെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഫാറൂഖ് അബ്ദുല്ല പ്രസ്താവന നടത്തിയത്. വിവിധ തലങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പുള്ള പ്രസ്താവന മാത്രമായി പിന്നീട് ഇതിനെ എല്ലാവരും അവഗണിച്ചു.
കല്ലേറിനെ മറ്റൊരു കോണിലൂടെ വീക്ഷിച്ചാല്‍; മാധ്യമ വാര്‍ത്തകളില്‍ നിന്ന് പെറുക്കിയെടുത്താല്‍, ഇത് പാക്കിസ്താന്‍ അനുകൂല ഘടകങ്ങളാണെന്നു വ്യക്തമാകും. പാക്കിസ്താനാണ് അവര്‍ക്ക് പ്രേരണ നല്‍കുന്നത്. പണത്തിനു വേണ്ടിയാണ് ഇവര്‍ കല്ലെറിയുന്നത്. കശ്മീരില്‍ ഇത്തരത്തില്‍ കല്ലെറിയല്‍ ഒരു പ്രതിഷേധ മാര്‍ഗമായിട്ട് കാലങ്ങളായി. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത് വളരെ പ്രകടമായി കാണുന്നുണ്ട്. ഒരു വശത്ത് തീവ്രവാദികളുടെ ഭീഷണിയും മറുവശത്ത് സൈനിക നടപടികളുമാകുമ്പോള്‍ യുവാക്കള്‍ക്ക് പ്രതിരോധിക്കാനും മനോവേദന കുറയ്ക്കാനും തുണയാകുന്നത് ഇത്തരം കല്ലേറുകളാണ്. അടിച്ചമര്‍ത്തല്‍ അതികഠിനമാകുന്നതോടെയാണ് അവരുടെ പ്രവൃത്തി വര്‍ധിക്കുന്നതെന്ന വ്യക്തമായ ക്രമം കാണാനാകും. പ്രമാദമായ തൂക്കിക്കൊലകള്‍ക്കോ കൊലപാതകങ്ങള്‍ക്കോ ശേഷം അവര്‍ കൂടുതല്‍ തീവ്രമാകും. ഉദാഹരണത്തിന് മഖ്ബൂല്‍ ഭട്ട് (1984), അഫ്‌സല്‍ ഗുരു (2013) എന്നിവരെ തൂക്കിലേറ്റിയ ശേഷവും ഇപ്പോള്‍ ബുര്‍ഹാന്‍ വാനിയുടെ (2016) വധത്തിനു ശേഷവും ഇവര്‍ കൂടുതല്‍ ശക്തമായിരുന്നു.
കല്ലേറു നടത്തുന്ന ഈ യുവാക്കള്‍ ആരാണ്? പാക്കിസ്താന്റെ പ്രേരണകൊണ്ട് പണത്തിനു വേണ്ടി മാത്രമാണോ ഇവര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്? അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് താഴ്‌വരയില്‍ നൂറുകണക്കിനു ആളുകളാണ് മരണത്തിനു കീഴടങ്ങിയത്. ആയിരക്കണക്കിനു യുവാക്കള്‍ക്ക് പരിക്കേല്‍ക്കുന്നു. ഇവരില്‍ പലരുടെയും കാഴ്ച ശക്തി നഷ്ടമായി. പാക്കിസ്താന്റെ പങ്കും പണം സ്വീകരിക്കുന്ന വഴിയുമന്വേഷിച്ച് ഒരു വിഭാഗം ടെലിവിഷന്‍ ചാനലുകാരും മാധ്യമങ്ങളും ചുറ്റികയും ചവണയുമൊക്കെയായി പുറപ്പെട്ടിരുന്നു. ഏതാനും ചില്ലിക്കാശിനു വേണ്ടി കണ്ണുകള്‍ നഷ്ടപ്പെടുത്തിയും അല്ലെങ്കില്‍ ഏതെങ്കിലും ശരീരം തകര്‍ന്നും യുവാക്കള്‍ അവരുടെ ജീവിതം വെച്ചുതന്നെ അപകടം വരുത്തുമോ എന്നതു സംബന്ധിച്ച് ആത്മപരിശോധന നടത്തേണ്ടത് ആരാണെന്നതാണ് ചോദ്യം. അവരില്‍ പലരും കൗമാരക്കാരും സാങ്കേതിക വിദഗ്ധരും കടുത്ത വിദ്വേഷമുള്ളവരുമാണ്. ഇത്തരക്കാര്‍ അവരുടെ ഭാവി നോക്കാതെ അപകടകരമായ നീക്കങ്ങള്‍ക്ക് മുതിരും. അവരിലെ നിരാശയുടെ അളവ് നമ്മെ പേടിപ്പിക്കുന്ന തരത്തിലാണ്.
വളരെ ചെറിയ വിഭാഗം മാധ്യമങ്ങള്‍ മാത്രമാണ് അവരുടെ പ്രശ്‌നങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്നതും അവരില്‍പെട്ട ചിലരുമായി അഭിമുഖം നടത്തിയതും. അവരുടെ അനുഭവ കഥകളും തകര്‍ന്ന വികാരങ്ങളും കശ്മീരിലെ ക്രമസമാധാന നില സംബന്ധിച്ച ധാരണകളും അവ വ്യക്തമാക്കുന്നു. പല തരത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു അവരില്‍ പലരും. യുവാക്കള്‍ക്ക് പീഡനത്തിന്റെയും അടിയുടെയും പലതരം അപമാനങ്ങളുടെയും അനുഭവങ്ങളുള്ളതിനാലാണ് പ്രതികാരമെന്ന നിലയില്‍ അവര്‍ കല്ലേറിലേക്ക് തിരിഞ്ഞത്. ഇതാണ് പ്രതിഷേധത്തിനു പറ്റിയ ശക്തമായ ഏക വഴിയെന്ന തോന്നലാണവര്‍ക്ക്. അവരില്‍ പലരും പാക്കിസ്താന്‍ അനുകൂലികളാണെന്നത് ഉറപ്പാണെങ്കിലും ആഴത്തില്‍ മനസിലാക്കേണ്ടത് അവര്‍ക്കിടയിലെ അന്യവത്കരണമാണ് ഇതിനൊക്കെ അടിസ്ഥാന കാരണമെന്നാണ്.
ബുര്‍ഹാന്‍ വാനിയുടെ മരണത്തിനു ശേഷം കശ്മീര്‍ കേന്ദ്രമായുള്ള പി.ഡി.പിയോ അല്ലെങ്കില്‍ നാഷണല്‍ കോണ്‍ഫറന്‍സോ സാഹചര്യം അതി തീവ്രമാക്കാനാണ് ശ്രമിച്ചതെന്ന് കാണാന്‍ കഴിയും. മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിഘടനവാദികളുമായി ചര്‍ച്ചക്കു തയാറായെങ്കിലും അവരുടെ സഖ്യ സര്‍ക്കാറിലെ കക്ഷിയും കേന്ദ്ര ഭരണത്തിനു നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ബി.ജെ.പി ഈ ആശയത്തോട് വിയോജിക്കുകയായിരുന്നു. ചര്‍ച്ചകളാണ് പ്രശ്‌ന പരിഹാരത്തിനുള്ള ഏക പോംവഴിയെന്ന് മെഹബൂബ കരുതിയപ്പോള്‍ ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണിതെന്നാണ് ബി.ജെ.പി കരുതുന്നത്. വിഘടനവാദികളുമായി ബി.ജെ.പി കര്‍ക്കശ നിലപാട് തുടരുമ്പോള്‍ അവര്‍ക്ക് പാക്കിസ്താന്റെയോ മറ്റു തീവ്രവാദ ഗ്രൂപ്പുകളുടെയോ സഹായം ആവശ്യമായി വരികയും അടിച്ചമര്‍ത്തല്‍ ശക്തമാകുകയുമാണ്.
അശാന്തമായ ഇന്നത്തെ സാഹചര്യത്തില്‍ സമാധാനത്തിനു വേണ്ടി മുമ്പ് നടത്തിയ ശ്രമങ്ങള്‍ ഓര്‍ക്കത്തക്കതായുള്ളതെന്താണ്? താഴ്‌വരയിലെ സ്ഥിതിഗതികള്‍ മനസിലാക്കാനും പരിഹാര നടപടികള്‍ നിര്‍ദേശിക്കാനുമായി ഒരു സംഘത്തെ നിയമിച്ച രണ്ടാം യു.പി.എ സര്‍ക്കാറിന്റെ നീക്കമാണ് ഇതില്‍ പ്രധാനം. കശ്മീര്‍ നിയമസഭയുടെ സ്വയംഭരണാവകാശം, വിഘടനവാദികളുമായി ചര്‍ച്ച ആരംഭിക്കുക, പാക്കിസ്താനുമായും ചര്‍ച്ച നടത്തുക, സായുധ സേനയുടെ പ്രത്യേകാധികാര നിയമങ്ങള്‍ പിന്‍വലിക്കുന്നതുള്‍പെടെയുള്ള പരിഹാര മാര്‍ഗങ്ങളാണ് പ്രമുഖരടങ്ങിയ സംഘം നിര്‍ദേശിച്ചത്.
കശ്മീരിലെ ഇന്നത്തെ അവസ്ഥ ഗുരുതരമാണ്. കേന്ദ്ര സര്‍ക്കാറിന്റെ നിരന്തര ഇടപെടല്‍ ഓരോ ദിനം കഴിയുംതോറും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്. താഴ്‌വരയില്‍ നിര്‍ണായക സമാധാനം സാധ്യമാകണമെങ്കില്‍ കശ്മീര്‍ മുഖ്യമന്ത്രിയായാലും ശൈഖ് അബ്ദുല്ല പോലുള്ള ജനങ്ങളുടെ പ്രതിനിധികളായാലും അനുനയനത്തിനു വഴങ്ങുകയേ മാര്‍ഗമുള്ളൂ. കശ്മീര്‍ ജനതയുടെ മനസും ഹൃദയവും കീഴടക്കുന്നതിലൂടെയേ ഉറച്ച സമാധാനം കൈവരികയുള്ളു. അല്ലാതെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തീവ്ര ദേശീയ പ്രവര്‍ത്തനങ്ങള്‍ അവിടെ പ്രായോഗികമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വ്യസനസമേതം ബന്ധുമിത്രാദികൾ എത്തുന്നു. ഫസ്റ്റ് ലുക്ക് പുറത്ത്

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

വാഴ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ, ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല പ്രിപ്വേവ് കളക്റ്റീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ വി, 10G മീഡിയ, പി. ആർ. ഒ. എ എസ് ദിനേശ്.

Continue Reading

kerala

സര്‍ക്കാരിന് മുന്‍ഗണന ഇല്ല, നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷം

സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

Published

on

ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ക്ഷേമനിധി വഞ്ചനയുടെ ഇരയാക്കി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പ്രതിസന്ധിയും ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്നതും സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിന്‍റെ തൊഴിലാളി വഞ്ചനയെ പ്രതിപക്ഷം വിചാരണ ചെയ്തു. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിക്കൊണ്ട് സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങുന്ന ഗുരുതര സാഹചര്യങ്ങളാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ ഉയര്‍ത്തിയത്.

ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എം വിന്‍സെന്‍റ് എംഎല്‍എ പറഞ്ഞു. തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കിയില്ലെങ്കിലും എല്ലാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലും പിന്‍വാതിലിലൂടെ വേണ്ടപ്പെട്ടവരെ താല്‍ക്കാലിക ജീവനക്കാരായി സര്‍ക്കാര്‍ നിയമിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി.

വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് നല്‍കുവാനുള്ള ആനുകൂല്യങ്ങളുടെ കണക്കുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് വോക്കൗട്ട് പ്രസംഗത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു. 31 ക്ഷേമനിധി ബോര്‍ഡുകളില്‍ പകുതിയിലേറെയും പ്രതിസന്ധിയിലാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തെ ലാഘവത്തോടെ കണ്ട് ചില കണക്കുകള്‍ നിരത്തി ധനകാര്യമന്ത്രി മറുപടി നല്‍കി സഭയില്‍ തടി തപ്പുകയായിരുന്നു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Continue Reading

kerala

സമ്മേളനപ്പിറ്റേന്ന് പത്തനംതിട്ട സിപിഎമ്മില്‍ വിള്ളല്‍: തുറന്ന് പറഞ്ഞത് പലരുടെയും വിയോജിപ്പെന്ന് എ.പത്മകുമാര്‍

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു.

Published

on

സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പത്തനംതിട്ട സി.പി.എമ്മില്‍ പൊട്ടിത്തെറി. മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയതില്‍ തനിക്ക് മാത്രമല്ല വിയോജിപ്പുള്ളതെന്ന് മുന്‍ എം.എല്‍.എ എ.പത്മകുമാര്‍.

ആരെങ്കിലും ആ വിഷയം പറയണമെന്നുള്ളത് കൊണ്ടാണ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ സംഘടന പ്രവര്‍ത്തനം നോക്കിയുള്ള തെരഞ്ഞെടുപ്പ് രീതി മാറിയതുകൊണ്ടാണ് പ്രതിഷേധിച്ചത്. തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിയുമെന്ന് പത്മകുമാര്‍ പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു. ‘ചതിവ്, വഞ്ചന, അവഹേളനം… 52 വര്‍ഷത്തെ ബാക്കിപത്രം…ലാല്‍ സലാം’ എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങള്‍ പിന്‍വലിച്ചെങ്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് പത്മകുമാര്‍ പിന്‍വലിച്ചത്.

അതേസമയം, എ. പത്മകുമാറിന്റെ പരസ്യപ്രതികരണം പാര്‍ട്ടി ഗൗരവത്തില്‍ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.പത്മകുമാര്‍ പാര്‍ട്ടിയുടെ പ്രധാന നേതാവാണ്. വീണാ ജോര്‍ജ് ക്ഷണിതാവായത് മന്ത്രിയായതിനാലെന്നും മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് കീഴ്‌വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.

‘പത്മകുമാറിന്റെ പ്രതികരണം എന്ത് കൊണ്ട് എന്ന് അറിയില്ല. പത്മകുമാറുമായി ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും.സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കും.മന്ത്രിയെന്ന ഉത്തരവാദിത്തം വീണാ ജോര്‍ജ് ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുന്നുണ്ട്. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്ന വ്യക്തിയാണ് വീണാ ജോര്‍ജ് എന്നും രാജു എബ്രഹാം പറഞ്ഞു.

Continue Reading

Trending