Connect with us

More

കണ്ണൂര്‍ സി.പി.എമ്മില്‍ കട്ടൗട്ട് വിവാദം പുകയുന്നു

Published

on

 
തിരുവനന്തപുരം: ജില്ലാ സെക്രട്ടറി പി.ജയരാജനെതിരായ സഹനേതാക്കളുടെ നീക്കം സി.പി.എം കണ്ണൂര്‍ ജില്ലാഘടകത്തെ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. ജയരാജനെതിരായ നേതാക്കളുടെ നീക്കത്തെ എന്തുവില കൊടുത്തും പ്രതിരോധിക്കാനാണ് കീഴ്ഘടകങ്ങളുടെ തീരുമാനം. ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വത്തെ പോലും അവഗണിച്ച് മുന്നോട്ടു പോകാന്‍ അണികളും അണികളുടെ ആശീര്‍വാദത്തോടെ നിലവിലെ രീതി തന്നെ തുടരാന്‍ ജയരാജനും തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട് മുള്ളേരിയ പഞ്ചായത്തിലെ കാറഡുക്കയില്‍ പി.ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട് സി.പി.എം പ്രവര്‍ത്തകര്‍ സ്ഥാപിച്ചതും സംസ്ഥാന നേതൃത്വത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി ജയരാജന്‍ കണ്ണൂരില്‍ പ്രകാശ് കാരാട്ട് പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ചിരുന്നു. കാരാട്ട് പങ്കെടുത്ത ദേശീയ സെമിനാറിലെ അധ്യക്ഷ സ്ഥാനത്തുനിന്നാണ് ജയരാജന്‍ വിട്ടുനിന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാരാട്ടിനെ സ്വീകരിക്കാനും ജയരാജന്‍ എത്താത്തതും സംസ്ഥാന നേതൃത്വത്തില്‍ അമ്പരപ്പുണ്ടാക്കി. സ്വയംമഹത്വവല്‍ക്കരിക്കാനുള്ള ജയരാജന്റെ നീക്കത്തെ അണികള്‍ കയ്യും നീട്ടി സ്വീകരിക്കുകയാണെന്ന സൂചനകളാണ് കണ്ണൂരില്‍ നിന്ന് പുറത്തു വരുന്നത്. ഇതില്‍ അസ്വസ്ഥരാണ് പിണറായി വിജയനും കോടിയേരിയും ജയരാജ ദ്വയങ്ങളും. #ക്‌സുകളും കട്ടൗട്ടുകളും സ്ഥാപിച്ച് മഹത്വവല്‍ക്കരണം നടത്തരുതെന്ന സി.പി. എം സംസ്ഥാനനേതൃത്വത്തിന്റെ മുന്നറിയിപ്പുകളെ തള്ളാനാണ് അണികളുടെ തീരുമാനം.

kerala

വഖ്ഫ് ഭേദഗതി ബില്‍: ‘ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ധാര്‍മികവും പവിത്രവുമായ മേഖലയിലേക്കുള്ള കടന്നുകയറ്റം: ഡോ. എം.പി. അബ്ദുസ്സമദ് സമദാനി

Published

on

വഖ്ഫ് ഭേദഗതി ബില്‍ ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ധാര്‍മികവും പവിത്രവുമായ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഈ നിയമനിര്‍മാണം ജനാധിപത്യ, മതേതര തത്ത്വങ്ങളുടെ ലംഘനവും ന്യൂനപക്ഷാവകാശങ്ങളുടെ ധ്വംസനവുമാണ്. സ്വതന്ത്ര ഇന്ത്യയിലെ ഒരു സര്‍ക്കാരും ഇന്നോളം മുതിരാത്ത നടപടിയാണിത്.

നമ്മുടെ പാര്‍ലിമെന്റിന്റെ കീഴ്‌വഴക്കങ്ങളുടെ ചരിത്രത്തിലും കേട്ടുകേള്‍വിയില്ലാത്ത ഈ നടപടി നിയമങ്ങളെയും ചട്ടങ്ങളെയും അടിമറിക്കാനാണ്. ഈ നടപടി മതേതര ഇന്ത്യയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതാണ്. പാര്‍ലിമെന്റില്‍ നേരത്തെ അവതരിപ്പിച്ച ഈ ഭേദഗതി നിയമം പാര്‍ലിമെന്ററി സമിതിക്ക് വിട്ടപ്പോള്‍ പ്രസ്തുത സമിതിക്ക് മുമ്പാകെ നാടൊട്ടുക്കുമുള്ള ന്യൂനപക്ഷസംഘടനകളും മതേതര, രാഷ്ട്രീയ പാര്‍ട്ടികളും മറ്റുസാമൂഹിക സംഘടനകളും നല്‍കിയ നിവേദനങ്ങളിലെ നിര്‍ദ്ദേശങ്ങളൊന്നുംതന്നെ സമിതി പരിഗണിക്കുകയുണ്ടായില്ല. സര്‍ക്കാരിന്റെ ഭേദഗതികള്‍ക്ക് അനുകൂല്യമായത് മാത്രം സ്വീകരിക്കുകയും അല്ലാത്തതെല്ലാം തള്ളിക്കളയുകയുമാണ് ചെയ്തത്.

സംസ്ഥാന വഖഫ് ബോര്‍ഡുകളാണ് ഇത്രയും കാലം വഖഫ് സ്വത്തുക്കളുടെ നിയമപരമായ കാര്യങ്ങള്‍ നടത്തിപ്പോന്നത്. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് ഒന്നിനു പിറകെ ഒന്നായി കടന്നു കയറുന്ന കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് വിരുദ്ധ നീക്കവും പതിവായി സര്‍ക്കാര്‍ പുലര്‍ത്തിപ്പോരുന്ന ഫെഡറലിസവിരുദ്ധ നീക്കത്തിന്റെ ഭാഗം കൂടിയാണ്. ഇന്ത്യന്‍ ബഹുസ്വരതയുടെ അടിസ്ഥാനതത്ത്വങ്ങളെ കാറ്റില്‍പ്പറത്തുകയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെ പ്രമാണങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന ഈ നിയമത്തിനെതിരെ നമ്മുടെ രാജ്യത്തെ മതേതര സമൂഹം പ്രതിഷേധിക്കുന്നു. അതാണ് പാര്‍ലിമെന്റിലെ ചര്‍ച്ചയും പ്രകടമാക്കുന്നത്.

 

Continue Reading

kerala

വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ല: വഖഫ് ഭേദഗതി ബില്ലിനെ മതേതര കക്ഷികള്‍ക്കൊപ്പം ശക്തമായി എതിര്‍ക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

മതേതര കക്ഷികൾക്കൊപ്പം ചേർന്ന് വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് സ്വത്തുക്കൾ ഊടുവഴികളിലൂടെ പിടിച്ചെടുക്കാനുള്ള നീക്കമാണ് ഈ ബില്ലിന് പിന്നിലെന്നും ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും തങ്ങൾ പറഞ്ഞു. പല കാരണങ്ങളും പറഞ്ഞ് വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കുക എന്ന ഗൂഢലക്ഷ്യമാണ് ബില്ലിന് പിറകിലെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

Continue Reading

kerala

വഖഫ് ബില്‍ പാസാക്കിയാല്‍ സുപ്രീം കോടതിയെസമീപിക്കും: മുസ്‌ലിം ലീഗ്‌

Published

on

വഖഫ് ബിൽ പാസ്സാക്കിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിംലീഗ്. ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് ലോക്സഭയിൽ നോട്ടീസ് പാർലിമെന്ററി പാർട്ടി നേതാവ് ഇ ടി മുഹമ്മദ്‌ ബഷീർ എം പി നോട്ടീസ് നൽകി. മുസ്‌ലിം വിഭാഗത്തെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്ന ഈ ഭരണഘടന വിരുദ്ധ ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending