Connect with us

kerala

ഒരു മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയും ഉപദേഷ്ടാക്കള്‍? അവര്‍ എന്തു ചെയ്യുകയാണ്?

സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉപദേഷ്ടാക്കളുള്ള ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി പിണറായി വിജയന്റെ ഉപദേഷ്ടാക്കള്‍ വഴി സംസ്ഥാന ഖജനാവിന് പ്രതിമാസ നഷ്ടം ലക്ഷങ്ങള്‍. ശമ്പളം, യാത്രാബത്ത, ദിനബത്ത, സര്‍ക്കാര്‍ വാഹനങ്ങള്‍ തുടങ്ങിയവ വഴി വന്‍ അധിക ബാദ്ധ്യതയാണ് സര്‍ക്കാറിനുള്ളത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉപദേഷ്ടാക്കളുള്ള ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. നിലവില്‍ ഏഴ് ഉപദേഷ്ടാക്കളാണ് പിണറായിക്കുള്ളത്. ഉപദേഷ്ടാക്കളും അവര്‍ക്കുള്ള ആനുകൂല്യവും ഇങ്ങനെ;
  1. രമണ്‍ ശ്രീവാസ്തവ (പൊലീസ് ഉപദേഷ്ടാവ്) ചീഫ് സെക്രട്ടറി റാങ്കിലുള്ള ഇദ്ദേഹത്തിന് ശമ്പളമില്ല. ഓഫീസുണ്ട്. യാത്രബത്തയും ദിനബത്തയുമുണ്ട്. കാറും രണ്ടു ഡ്രൈവര്‍മാരും. കേരളത്തെ പിടിച്ചു കുലുക്കിയ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്ന് ഐജിയായിരുന്ന ശ്രീവാസ്തവയ്‌ക്കെതിരെ നിയമസഭയില്‍ പ്രസംഗിച്ചിട്ടുണ്ട് പിണറായി വിജയന്‍.
  2. ജോണ്‍ ബ്രിട്ടാസ് (മാധ്യമ ഉപദേഷ്ടാവ്) ചീഫ് സെക്രട്ടറി റാങ്ക്. ശമ്പളമില്ല. ഓഫിസ്, ബത്തകള്‍, കാര്‍. നിലവില്‍ പാര്‍ട്ടി ചാനലായ കൈരളിയുടെ ഓപറേറ്റിങ് മേധാവി കൂടിയാണ് ജോണ്‍ ബ്രിട്ടാസ്.
  3. പ്രഭാവര്‍മ (പ്രസ് അഡൈ്വസര്‍) ഒരു ലക്ഷത്തോളം ശമ്പളം. ഓഫിസ്, ബത്തകളും കാറും. ദേശാഭിമാനി എഡിറ്ററായിരുന്നു കവി കൂടിയായ പ്രഭാവര്‍മ.
  4. വി.എസ്.സെന്തില്‍ (പ്രിന്‍സിപ്പല്‍ സെക്രട്ടറി- ഏകോപനം) അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം വീണ്ടും നിയമനം. വകുപ്പു സെക്രട്ടറിക്കു സമാനമായ ശമ്പളവും ഓഫീസും കാറുമുണ്ട്. നേരത്തെ ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു സെന്തില്‍.
  5. എം.സി.ദത്തന്‍ (ശാസ്ത്ര ഉപദേഷ്ടാവ്) ചീഫ് സെക്രട്ടറി റാങ്ക്, ശമ്പളമില്ല. ഓഫിസ്, കാര്‍, ബത്തകള്‍. പ്രമുഖ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനാണ് ദത്തന്‍. വി.എസ്.എസ്.സിയുടെ മുന്‍ ഡയറക്ടറാണ്.
  6. എ.സമ്പത്ത് (ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി) കാബിനറ്റ് റാങ്ക്, മന്ത്രിമാര്‍ക്കു സമാനമായ ശമ്പളം, പഴ്‌സനല്‍ സ്റ്റാഫ്, കാര്‍, വീട്. ഏറെ വിവാദമായ നിയമനമായിരുന്നു ആറ്റിങ്ങല്‍ മുന്‍ എം.പിയായിരുന്ന സമ്പത്തിന്റേത്. പ്രളയ പുനരധിവാസത്തിന് പൊതുജനങ്ങളില്‍ നിന്ന് സെസ് പിരിക്കുന്നത് പ്രാബല്യത്തില്‍ വന്ന വേളയിലായിരുന്നു സമ്പത്തിന്റെ നിയമനം.
  7. എന്‍.കെ.ജയകുമാര്‍ (നിയമ ഉപദേഷ്ടാവ്) ഒരു ലക്ഷത്തോളം ശമ്പളം. ഓഫിസ്, ബത്തകള്‍, കാര്‍. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് മുന്‍ വൈസ് ചാന്‍സലറാണ് ജയകുമാര്‍.
ഉപദേഷ്ടാക്കളെ കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ശമ്പളം വാങ്ങുന്ന 25 പേരുണ്ട്. സമൂഹമാധ്യമങ്ങളും വെബ്‌സൈറ്റും കൈകാര്യം ചെയ്യാന്‍ കരാറടിസ്ഥാനത്തില്‍ 27 പേരും. ഇവരെ സ്ഥിരപ്പെടുത്താനായി ചട്ട ഭേദഗതിക്കു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്രയും ഉപദേഷ്ടാക്കളുണ്ട് എങ്കിലും ഇവര്‍ നല്‍കിയ ഉപദേശങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ല. വിവരാവകാശ പ്രവര്‍ത്തകന്‍ എസ് ധരരാജ് ഇതുസംബന്ധിച്ച് ആര്‍.ടി.ഐ അപേക്ഷ നല്‍കിയിരുന്നു എങ്കിലും വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറുപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending