Connect with us

Culture

ഉന്തും പന്തും പിരാന്തും; ഞമ്മളെ മല്‍പ്പൊര്‍ത്തിന്റെ പാട്ട് സൂപ്പര്‍ ഹിറ്റ്

ഒരു പിരാന്തു പോലെ മലപ്പുറം നെഞ്ചേറ്റുന്ന ഫുട്‌ബോള്‍ ആരവം പാട്ടിലുടനീളമുണ്ട്. ഇന്ത്യന്‍ താരം അനസ് എടത്തൊടിക മുതല്‍ മെസ്സിയുടെ കുപ്പായമിട്ട കൊച്ചു ആരാധകന്‍ വരെ ആ ആരവത്തിന്റെ ഭാഗമായി മാറുന്നു.

Published

on

മുഹബ്ബത്താണ് മലപ്പുറത്തിന്റെ ജീവവായു. സ്വന്തം മണ്ണിനോട് ആ മുഹബ്ബത്ത് പെരുത്തപ്പോള്‍, അതു വിട്ടുതരില്ലെന്ന നെഞ്ചൂക്കില്‍ നിന്ന് കലഹവും കലാപവുമുണ്ടായി. മാപ്പിള വീര്യത്തില്‍ ഞെട്ടിവിറച്ചത് ബ്രിട്ടീഷുകാര്‍ ജന്മാവകാശമായി കൊണ്ടു നടന്ന ഹുങ്ക്. മലപ്പുറത്തുകാരന്റെ നെഞ്ചുവിരിച്ചുള്ള ചെറുത്തുനില്‍പ്പ് പടപ്പാട്ടായി. താരാട്ടുപാട്ടു വരെയായി.

മലപ്പുറത്തെ കുറിച്ചുള്ള മറ്റൊരു പാട്ടാണ് ഇപ്പോള്‍ നാടാകെ പാട്ട്. ഉന്തും പന്തും പിരാന്തും എന്നു പേരിട്ട ‘മല്‍പ്പൊര്‍ത്തിന്റെ സ്വന്തം പാട്ട്’. പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ ആലപിച്ച ഗാനം അഞ്ചു ദിവസത്തിന് അകം അഞ്ചു ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ കണ്ടത്. സാദിഖ് പന്തല്ലൂരാണ് സംഗീതവും സംവിധാനവും. വരികള്‍ നവാസ് പൂന്തോട്ടത്തില്‍. നിര്‍മാണം ഇംതിയാസ് പുറത്തീല്‍.

കാ കൊണ്ടൊരു കവിതക്കെട്ട്, കതിരില്ലാ പഴിയുടെ കെട്ട്, നാടിതു മലപ്പുറമേ.. എന്നു തുടങ്ങുന്ന ഗാനത്തില്‍ മലപ്പുറം പെരുമയുടെ ഉള്‍ക്കാമ്പുകളുണ്ട്. ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛനും മലബാര്‍ കലാപത്തിന്റെ വീരസ്മരണകളായ വാഗണ്‍ ട്രാജഡിയും ആലി മുസ്‌ലിയാരും വാരിയംകുന്നനും പാട്ടിലുണ്ട്. മലബാര്‍ കലാപത്തെ കുറിച്ചും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുമുള്ള നിലവിലെ വിവാദ കോലാഹലങ്ങളോട് സ്‌നേഹത്തിന്റെ ഭാഷയില്‍ പറയുന്ന മറുപടി കൂടിയാണ് ഈ പാട്ട്.

ജില്ലയെ കുറിച്ച് തീവ്രവലതു പക്ഷം നടത്തിവരുന്ന സംഘടിത വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയുള്ള സര്‍ഗാത്മത പ്രതിരോധം തീര്‍ക്കുന്നുണ്ട് ഇതിലെ വരികള്‍. അതും പ്രാദേശിക ഭാഷയുടെ മനോഹാരിതയില്‍. ‘നമ്മളെ മുയ്മന്‍ മക്കാറാക്കി, പിന്നെപ്പിന്നെ ഭീകരരാക്കി, എങ്ങോട്ടാ പോക്ക്.. പൊള്ളു പറഞ്ഞ് ബേജാറാക്കി, ഇനിയും ഞമ്മളെ അറിയാന്‍ ബാക്കി, ഇതിലെയൊരിക്കെ വിരുന്നൊരുക്കി, തക്കാരം കൂട്..’ – എന്നാണ് വരികള്‍.

മലപ്പുറത്തെ സല്‍ക്കാരവും ചെമ്പില്‍ ആവി പറക്കുന്ന ബിരിയാണിയും പോത്തിറച്ചിയും ദൃശ്യങ്ങളില്‍ വന്നു പോകുന്നു. കൂടെ, മലപ്പുറത്തിന്റെ സ്വന്തം കാല്‍പ്പന്തു കളിയും വിട്ടുവീഴ്ചയില്ലാത്ത മതസൗഹാര്‍ദവും.

ഒരു പിരാന്തു പോലെ മലപ്പുറം നെഞ്ചേറ്റുന്ന ഫുട്‌ബോള്‍ ആരവം പാട്ടിലുടനീളമുണ്ട്. ഇന്ത്യന്‍ താരം അനസ് എടത്തൊടിക മുതല്‍ മെസ്സിയുടെ കുപ്പായമിട്ട കൊച്ചു ആരാധകന്‍ വരെ ആ ആരവത്തിന്റെ ഭാഗമായി മാറുന്നു. കളിയുടെയും കാര്യത്തിന്റെയും തുടിപ്പുകള്‍ മുഴുവന്‍ ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറ.

പാട്ട് ഹിറ്റായതിന്റെ സന്തോഷത്തിലാണ് സംവിധായകനും ഗായകനുമായ സാദിഖ് പന്തല്ലൂര്‍. ‘മലപ്പുറത്തെ കുറിച്ച് നെഗറ്റീവ് ഇമേജുകള്‍ ഉള്ള കാലമാണിത്. അവര്‍ ഈ വീഡിയോ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കട്ടെ. ഇതാണ് മലപ്പുറത്തിന്റെ സ്നേഹവും സൗഹൃദവും. പാട്ട് നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്. യൂ ട്യൂബില്‍ അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ അഞ്ചു ലക്ഷം വ്യൂവേഴ്സുണ്ടായി. സ്വന്തം നാടിനെ കുറിച്ചുള്ള പാട്ടാണ് എന്നതില്‍ സിതാര ചേച്ചിക്കും ഏറെ സന്തോഷം’- സാദിഖ് ചന്ദ്രിക ഓണ്‍ലൈനോട് പറഞ്ഞു.

Film

റോന്തുമായി ദിലീഷ് പോത്തനും റോഷന്‍ മാത്യുവും; ഷാഹി കബീര്‍ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി

ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമുഖ താരങ്ങള്‍ പുറത്തിറക്കി

Published

on

ഫെസ്റ്റിവല്‍ സിനിമാസ്, ജംഗ്ലീ പിക്‌ചേഴ്‌സിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച് ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘റോന്ത്’ എന്ന് പേരിട്ടു. ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമുഖ താരങ്ങള്‍ പുറത്തിറക്കി.

ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പോലീസ് സ്റ്റോറിയാണ്.
ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിന്റെ വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് . അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്‌സിഡറി കമ്പനിയായ ജംഗ്ലീ പിക്‌ച്ചേഴ്‌സ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്.

ജോസഫ്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേക കൂടിയുണ്ട് റോന്തിന്. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ജീവതത്തിലൂടെയണ് സിനിമ സഞ്ചരിക്കുന്നത്. ഇവരുടെ ഒദ്യോഗിക ജീവിതവും വ്യക്തി ജീവിതവും ഇതിലെ ആത്മസംഘര്‍ഷങ്ങളും ചിത്രത്തില്‍ പ്രമേയമാകുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു. രാത്രി പട്രോളിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു രാത്രിയില്‍ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷന്‍.

ഇലവീഴാപൂഞ്ചിറക്ക് മനോഹരമായ ദൃശ്യഭാഷ ഒരുക്കിയ മനേഷ് മാധവന്‍ തന്നെയാണ് റോന്തിന്റേയും ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, നന്ദൂട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.

അനില്‍ ജോണ്‍സണ്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗാനരചന അന്‍വര്‍ അലി. എഡിറ്റര്‍- പ്രവീണ്‍ മംഗലത്ത്, ദിലീപ് നാഥാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍- കല്‍പ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസര്‍- സൂര്യ രംഗനാഥന്‍ അയ്യര്‍, സൗണ്ട് മിക്‌സിംഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍- അരുണ്‍ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടര്‍- ഷെല്ലി ശ്രീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനര്‍- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്‌സ്യല്‍- മംമ്ത കാംതികര്‍, ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ്- ഇശ്വിന്തര്‍ അറോറ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍- മുകേഷ് ജെയിന്‍, പിആര്‍ഒ- സതീഷ് എരിയാളത്ത്, പിആര്‍& മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി- വര്‍ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ യൂത്ത്.

‘റോന്ത്’ ഇതിനോടകം തന്നെ സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ദിലീഷ് പോത്തന്റെയും റോഷന്‍ മാത്യുവിന്റെയും പ്രകടനത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. ഏപ്രിലോടെ സിനിമ തീയ്യേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു

Published

on

അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.

നാട്ടിൽ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാൽ മരണപ്പെടുന്നത്. ഏക സഹോദരി രണ്ടുവർഷം മുമ്പാണ് അര്‍ബുദം മൂലം മരണപ്പെട്ടത്.

കുടുംബം നാട്ടിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാൽ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.

Continue Reading

Business

ഈ കുതിപ്പ് എങ്ങോട്ടാ? സ്വർണ വില 65,000 കടക്കുമോ?

ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്.

Published

on

കഴിഞ്ഞ ദിവസം സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8045രൂപയും പവന് 64,360 രൂപയുമായി.

പത്തുദിവസം മുമ്പുള്ള റെക്കോഡ് തകർത്ത് വ്യാഴാഴ്ചയാണ് സ്വർണം പുതിയ ഉയരത്തിലെത്തിയത്. ഗ്രാമിന് 35 രൂപ വർധിച്ച് 8070ഉം പവന് 280 രൂപ വർധിച്ച് 64,560 രൂപയുമായിരുന്നു അന്നത്തെ വില. എന്നാൽ, ഇന്നലെ പവന് 360രൂപ കുറഞ്ഞ് 64,200 ആയിരുന്നു.

ഈ വർഷം മാത്രം7,360 രൂപയാണ് ഒരുപവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഉൾപ്പെടെ സംസ്ഥാനത്ത് ഒരുപവൻ സ്വർണം വാങ്ങണമെങ്കിൽ 70,000 രൂപക്ക് മുകളിൽ നൽകണം.

ഇതിന് മുമ്പ് ഫെബ്രുവരി 11നാണ് സ്വർണത്തിന് റെക്കോഡ് വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു.

പുതിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ തീരുവ ചുമത്തൽ അടക്കമുള്ള നടപടികളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്‍റെ ഡിമാൻഡ് വർധിക്കുന്നതുമാണ് വിലക്കുതിപ്പിന് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും രൂപയുടെ വിനിമയനിരക്കിലെ ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Continue Reading

Trending