Connect with us

Video Stories

അരങ്ങൊരുങ്ങി, അവസാന അങ്കപ്പുറപ്പാടിന്ജനപ്രിയര്‍ മഞ്ഞപ്പട

Published

on

 

കൊല്‍ക്കത്ത: മൂന്നാഴ്ച്ച പിന്നിട്ടിരിക്കുന്നു ഫിഫ അണ്ടര്‍ 17 ലോകകപ്പ്. ഇനി അവശേഷിക്കുന്നത് നാല് മല്‍സരങ്ങള്‍. നാളെ രണ്ട് സെമി ഫൈനലുകള്‍. വെള്ളിയാഴ്ച്ച ലൂസേഴ്‌സ് ഫൈനലും പിന്നെ ഫൈനലും. കിരീട പോരാട്ടത്തില്‍ ഇനി അവശേഷിക്കുന്നത് രണ്ട് യൂറോപ്യന്മാരും ഒന്ന് വീതം ലാറ്റിനമേരിക്കയും ആഫ്രിക്കയും. ഇറാന്‍ കൊച്ചിയില്‍ തകര്‍ന്ന് പുറത്തായതോടെ ഏഷ്യന്‍ പ്രാതിനിധ്യം ഇല്ലാതായി. അമേരിക്കയും മെക്‌സിക്കോയും ഹോണ്ടുറാസുമെല്ലാം തല താഴ്ത്തിയതോടെ അമേരിക്കന്‍ പ്രാതിനിധ്യമില്ല. ന്യൂസിലാന്‍ഡ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിനാല്‍ ഓഷ്യാനയുടെ പ്രാതിനിധ്യവുമില്ല.
അവസാന നാലില്‍ തമ്മില്‍ഭേദം ആരാണ് എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരങ്ങളില്‍ ഒന്നാമന്മാര്‍ മഞ്ഞപ്പടക്കാര്‍ തന്നെ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിക്കെതിരെ കളിച്ചപ്പോള്‍ തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയിട്ടും അവര്‍ കരുത്തോടെ തിരിച്ചുവന്നു. ഏഴ് മിനുട്ടില്‍ രണ്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത് മല്‍സരം സ്വന്തമാക്കി. ബ്രസീലിന്റെ കരുത്ത് അവരുടെ മധ്യനിരയാണ്. മനോഹരമായി പാസുകള്‍ നല്‍കാനും പാസുകളെ കോര്‍ത്തിണക്കാനും അവര്‍ക്ക് കഴിയുന്നു. പൗലിഞ്ഞോയും ലിങ്കോണും തമ്മിലുള്ള ധാരണ തന്നെ ടീമിന്റെ വജ്രായുധം. കൊച്ചിയില്‍ ബ്രസീല്‍ കളിച്ച മല്‍സരങ്ങള്‍ തന്നെ ഉദാഹരണം-ഓരോ മല്‍സരം കഴിയും തോറും അവര്‍ മെച്ചപ്പെട്ട് വരുന്നു. നാളെ ഇംഗ്ലണ്ടുമായി കളിക്കുമ്പോള്‍ ബ്രസീലുകാര്‍ക്ക് തന്നെ വ്യക്തമായ മുന്‍ത്തൂക്കം.
ഇംഗ്ലീഷുകാര്‍ സ്വതന്ത്രമായി സ്‌ക്കോര്‍ ചെയ്യുന്നവരാണ്. നല്ല മുന്‍നിരക്കാരാണ് ടീമിനുള്ളത്. ഇതേ സ്വാതന്ത്ര്യത്തില്‍ കളിക്കുന്നവരാണ് ബ്രസീലുകാര്‍. ഫ്രീ ഫ്‌ളോ സോക്കറിന്റെ വക്താക്കള്‍. മഞ്ഞപ്പടക്കാരെ കയറൂരി വീട്ടാല്‍ ഭവിഷ്യത്ത് ചെറുതായിരിക്കില്ല. അപ്പോള്‍ ഇംഗ്ലീഷുകാര്‍ പ്രതിരോധത്തില്‍ ജാഗ്രത പാലിക്കേണ്ടി വരും. അമിതമായി പ്രതിരോധത്തിലേക്ക് വലിഞ്ഞാല്‍ ഇംഗ്ലീഷുകാര്‍ക്ക് ഇത് വരെ ലഭിച്ച കൈയ്യടി കുറയും. ബ്രിസ്റ്ററിനെ പോലെ അതിവേഗക്കാരുടെ സംഘത്തിന് സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളിക്കേണ്ടിവരും. ക്വാര്‍ട്ടറില്‍ അമേരിക്കയെ 4-1ന് തകര്‍ത്തു വിട്ട പോരാട്ടത്തില്‍ ആവിഷ്‌ക്കരിച്ച അതേ തന്ത്രം തന്നെ പുറത്തെടുക്കുക മാത്രമാണ് ടീമിന് ഗുണം.
നവി മുംബൈയില്‍ നടക്കുന്ന ആഫ്രിക്ക-യൂറോപ്പ് പോരാട്ടത്തില്‍ ടിക്ക-ടാക്കയുടെ വക്താക്കള്‍ക്കാണ് മുന്‍ത്തൂക്കം. ഇന്ത്യന്‍ കാലാവസ്ഥയെയും സാഹചര്യങ്ങളെയും പഠിക്കുന്നതില്‍ സ്‌പെയിന്‍ വിജയിച്ചതിന് തെളിവാണ് അവരുടെ കൊച്ചി വിജയം. ഏഷ്യന്‍ കരുത്തരായ ഇറാന്‍ ആക്രമണ ഫുട്‌ബോളിന്റെ ശക്തി പുറത്തെടുത്തുവെങ്കിലും സ്വതസിദ്ധമായ ശാന്ത ഗെയിമില്‍ 3-1നാണ് എളുപ്പത്തില്‍ മുഹമ്മദ് മുഖ്‌ലിസിന്റെ സൂപ്പര്‍ സംഘം വിജയിച്ചത്. മാലിക്കാര്‍ വന്യമായി കളിക്കുന്നവരാണ്. ചാമ്പ്യന്‍ പ്രതീക്ഷയുമായി വന്ന ഘാനക്കാരെ മുട്ടുക്കുത്തിച്ച ടീമിനെ ആരും എഴുതിത്തള്ളുന്നില്ല.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending