Connect with us

kerala

അപകടത്തില്‍പ്പെട്ട വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിച്ചു; ഓഫ് ചെയ്തില്ല- വ്യോമയാന വിദഗ്ദ്ധര്‍

Published

on

തിരുവനന്തപുരം: റണ്‍വേയില്‍ ഇറക്കാനുള്ള ശ്രമം പാളിയതോടെ അപകടത്തില്‍പ്പെട്ട വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. കോക്പിറ്റിലെ ചിത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് വ്യോമയാന വിദഗ്ദ്ധര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. വിമാനത്തിന്റെ ത്രസ്റ്റ് ലിവര്‍ ടേക്ക് ഓഫ് പൊസിസഷനിലാണ് എന്നും എഞ്ചിന്‍ സ്റ്റാര്‍ട്ട് ലിവര്‍ ഓഫ് സ്ഥാനത്തല്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്‌ളാപ്പുകള്‍ പത്ത് ഡിഗ്രിയില്‍ താഴെ ആയാണ് ക്രമീകരിക്കേണ്ടത്. എന്നാല്‍ അവ 40 ഡിഗ്രിയിലായിരുന്നു. വിമാനം താഴെ വീണു പിളര്‍ന്നതോടെ എഞ്ചിന്‍ താനേ നിലച്ചതാണെന്നും നിഗമനമുണ്ട്.

സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അശ്രദ്ധമായ പ്രവൃത്തി മൂലമാണ് അപകടം എന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അപടത്തില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിന് ഒപ്പം പൊലീസ് അന്വേഷണവും സമാന്തരമായി നടക്കും. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമാണ്.

വിമാനത്തിന്റെ സാങ്കേതികത്തകരാറും പരിശോധിക്കുന്നുണ്ട്. ഡി.ജി.സി.എയ്ക്ക് പുറമേ വിമാനനിര്‍മാണ കമ്പനിക്കും ചുമതല നല്‍കിയിട്ടുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോളറും പൈലറ്റും തമ്മിലുള്ള ആശയവിനിമയത്തില്‍ അപാകതയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

വിമാന ഡാറ്റാ റെക്കോര്‍ഡറും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും പരിശോധിക്കുന്നതിലൂടെ കൃത്യമായ അപകട കാരണം വ്യക്തമാകും. എന്നാല്‍ ഇതിന് ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരും.

ദുബൈയില്‍ നിന്ന് 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നാലു കുട്ടികളും പൈലറ്റ് ദീപക് വന്ത് സാഠേയും സഹപൈലറ്റ് അഖിലേഷ് കുമാറും ഉള്‍പ്പെടെ 18 മരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചര്‍ച്ച പരാജയം, ആശമാരുടെ നിരാഹാര സമരം നാളെ മുതല്‍; മന്ത്രി ഇടപെടണമെന്ന് സമരസമിതി

ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും സമരസമിതി ആരോപിച്ചു.

Published

on

ആശാവര്‍ക്കര്‍മാരുമായി എന്‍ എച്ച് എം ഡയറക്ടര്‍ നടത്തിയ ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞു. സമരക്കാരുടെ ആവശ്യങ്ങളൊന്നും പരിഗണിക്കാന്‍ എന്‍ എച്ച് എം തയ്യാറായില്ല. ആശമാരെ കേള്‍ക്കാന്‍ പോലും എന്‍ എച്ച് എം തയ്യാറായില്ല എന്ന് ചര്‍ച്ചയ്ക്കു ശേഷം പ്രവര്‍ത്തകര്‍ ആരോപിച്ചു. മുന്‍ നിശ്ചയപ്രകാരം ആശമാര്‍ മാര്‍ച്ച് 20 വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങും. ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും സമരസമിതി ആരോപിച്ചു.

നിരാഹാര സമരം നാളെ തുടങ്ങാനിരിക്കെയാണ് ഇന്ന് അപ്രതീക്ഷിതമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുകയായിരുന്നു സര്‍ക്കാര്‍. കഴിഞ്ഞ 38 ദിവസമായി തുടരുന്ന സമരത്തില്‍ ഇപ്പോഴാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്. ഇടതു നേതാക്കളെല്ലാം സമരക്കാരെ അവഹേളിക്കുന്ന നിലപാട് തുടരുകയായിരുന്നു ഇതുവരെ.

എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഉദ്യോഗസ്ഥരുമായായാണ് ആദ്യവട്ട ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ മന്ത്രി വീണാജോര്‍ജ്ജ് പങ്കെടുത്തിരുന്നില്ല. മന്ത്രിയുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യവും സമരക്കാര്‍ ഇന്ന് ഉന്നയിച്ചു. എന്നാല്‍ ഈ ഉറപ്പും ലഭിച്ചില്ല.

ഓണറേറിയം വര്‍ദ്ധിപ്പിക്കുക എന്നതാണ് ആശാവര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം വിരമിക്കല്‍ ആനുകൂല്യം നല്‍കുക . കുടിശ്ശിക വേതനം നല്‍കുക, വേതനം ലഭിക്കുന്നതിലെ നിബന്ധനകള്‍ നീക്കുക തുടങ്ങിയ ഒരു പിടി ആവശ്യങ്ങളാണ് ആശമാര്‍ ഉയര്‍ത്തിയിരുന്നത്. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നാണ് ആശമാരുടെ പരാതി.

ഈ ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ആശാവര്‍ക്കര്‍ മാര്‍ അറിയിച്ചുകൊണ്ടാണ് ഇവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ആദ്യവട്ട ചര്‍ച്ച പൊളിഞ്ഞതോടെ ഇനി ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ നിര്‍ണ്ണായകമായിരിക്കുകയാണ്

Continue Reading

kerala

കൊല്ലത്ത് രണ്ടുവയസ്സുകാരനെ കൊന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Published

on

കൊല്ലം താന്നിയില്‍ രണ്ടുവയസ്സുകാരനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കി. താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് കുമാര്‍, ഭാര്യ സുലു, ഇവരുടെ മകന്‍ ആദി എന്നിവരാണ് മരിച്ചത്. മകനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ മുറിയില്‍ നിന്ന് ആരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മാതാപിതാക്കളെ അതേ മുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അജീഷ് കുമാര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. മരിക്കുന്ന സമയത്ത് അജീഷ് കുമാറിന്റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയാണ് മുറി ചവിട്ടുത്തുറന്നത്.

Continue Reading

kerala

നിരാഹാരസമരം ആരംഭിക്കാനിരിക്കെ ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇന്ന് ആശമാരുമായി ചര്‍ച്ച നടത്തും

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ 38 ദിവസമായി സമരം നടത്തുന്ന ആശവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെ നിരാഹാരസമരം ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇന്ന് ആശമാരുമായി ചര്‍ച്ച നടത്തും.

ആശമാരുടെ രാപ്പകല്‍ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെനിരാഹാരസമരം ആരംഭിക്കുമെന്നും ആശമാര്‍ അറിയിച്ചിരുന്നു. ആദ്യ ദിവസം സമരവേദിയില്‍ 3 ആശമാര്‍ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം.

അതിനിടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആശമാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇന്‍സെന്റീവ് കുറഞ്ഞാല്‍ ഹോണറേറിയം പകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിന്‍വലിക്കണമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട് .

Continue Reading

Trending