Connect with us

kerala

അപകടത്തില്‍പ്പെട്ട വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിച്ചു; ഓഫ് ചെയ്തില്ല- വ്യോമയാന വിദഗ്ദ്ധര്‍

Published

on

തിരുവനന്തപുരം: റണ്‍വേയില്‍ ഇറക്കാനുള്ള ശ്രമം പാളിയതോടെ അപകടത്തില്‍പ്പെട്ട വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. കോക്പിറ്റിലെ ചിത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് വ്യോമയാന വിദഗ്ദ്ധര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. വിമാനത്തിന്റെ ത്രസ്റ്റ് ലിവര്‍ ടേക്ക് ഓഫ് പൊസിസഷനിലാണ് എന്നും എഞ്ചിന്‍ സ്റ്റാര്‍ട്ട് ലിവര്‍ ഓഫ് സ്ഥാനത്തല്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്‌ളാപ്പുകള്‍ പത്ത് ഡിഗ്രിയില്‍ താഴെ ആയാണ് ക്രമീകരിക്കേണ്ടത്. എന്നാല്‍ അവ 40 ഡിഗ്രിയിലായിരുന്നു. വിമാനം താഴെ വീണു പിളര്‍ന്നതോടെ എഞ്ചിന്‍ താനേ നിലച്ചതാണെന്നും നിഗമനമുണ്ട്.

സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അശ്രദ്ധമായ പ്രവൃത്തി മൂലമാണ് അപകടം എന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അപടത്തില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിന് ഒപ്പം പൊലീസ് അന്വേഷണവും സമാന്തരമായി നടക്കും. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമാണ്.

വിമാനത്തിന്റെ സാങ്കേതികത്തകരാറും പരിശോധിക്കുന്നുണ്ട്. ഡി.ജി.സി.എയ്ക്ക് പുറമേ വിമാനനിര്‍മാണ കമ്പനിക്കും ചുമതല നല്‍കിയിട്ടുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോളറും പൈലറ്റും തമ്മിലുള്ള ആശയവിനിമയത്തില്‍ അപാകതയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

വിമാന ഡാറ്റാ റെക്കോര്‍ഡറും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും പരിശോധിക്കുന്നതിലൂടെ കൃത്യമായ അപകട കാരണം വ്യക്തമാകും. എന്നാല്‍ ഇതിന് ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരും.

ദുബൈയില്‍ നിന്ന് 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നാലു കുട്ടികളും പൈലറ്റ് ദീപക് വന്ത് സാഠേയും സഹപൈലറ്റ് അഖിലേഷ് കുമാറും ഉള്‍പ്പെടെ 18 മരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്

സംഭവത്തില്‍ നേരത്തെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും വനം വകുപ്പ് അധികൃതര്‍ കേസെടുത്തിരുന്നു.

Published

on

കോഴിക്കോട് ബാലുശേരിയില്‍ അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്. ബാലുശേരി സ്വദേശി പ്രഭാകരന്റെ ആനയെ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 26 ന് ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തിന് അനുമതിയില്ലാതെ ആനയെ എത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് വനം വകുപ്പിന്റെ നടപടി.

ആനയെ കസ്റ്റഡിയിലെടുത്ത ശേഷം ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ശേഷം ആനയുടെ പരിപാലനത്തിനായി ഉടമയ്ക്ക് തന്നെ വിട്ടു നല്‍കുകയും ചെയ്തു. അതേസമയം കോടതി ആവശ്യപ്പെടുന്ന സമയത്ത് ആനയെ എത്തിക്കണമെന്ന നിബന്ധനയോടെയാണ് ആനയെ ഉടമയ്ക്ക് വിട്ടു നല്‍കിയത്.

സംഭവത്തില്‍ നേരത്തെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും വനം വകുപ്പ് അധികൃതര്‍ കേസെടുത്തിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനും വനം വകുപ്പിനും നടപടിയെടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.

 

 

Continue Reading

kerala

ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാവാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പിടിവാശി: രമേശ് ചെന്നിത്തല

38 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിയുടെ മൂക്കിനു കീഴില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലേക്ക് ഒരിക്കല്‍ പോലും ഒന്നു തിരിഞ്ഞു നോക്കാന്‍ പിണറായി കൂട്ടാക്കിയില്ല.

Published

on

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) സംസ്ഥാന ഘടകവുമായി ആശാ വര്‍ക്കര്‍മാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയും പിടിപ്പുകേടുമാണെന്ന് രമേശ് ചെന്നിത്തല. 38 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിയുടെ മൂക്കിനു കീഴില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലേക്ക് ഒരിക്കല്‍ പോലും ഒന്നു തിരിഞ്ഞു നോക്കാന്‍ പിണറായി കൂട്ടാക്കിയില്ല.

അവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നേരിട്ടു ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്‌നത്തെ നിസാരവല്‍ക്കരിച്ചും പരിഹസിച്ചും അദ്ദേഹം അവഗണിക്കുകയാണു ചെയ്തതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം സംസാരിച്ചതേയില്ല. ഇക്കാര്യം പാര്‍ലമെന്റിലുന്നയിച്ച യുഡിഎഫ് എംപിമാരോട് സംസ്ഥാന സര്‍ക്കാരാണ് ആശാവര്‍ക്കരമാരെ കൈയൊഴിഞ്ഞതെന്നു കേന്ദ്ര സര്‍ക്കാര്‍ ധരിപ്പിച്ചിരുന്നു.

എന്നിട്ടു പോലും കേന്ദ്രത്തെ പഴിച്ചു കൈ കഴുകുന്ന മുഖ്യമന്ത്രി യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. എന്‍എച്ച്എം കേരളാ ഘടകത്തിന്റെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ആശാ വര്‍ക്കര്‍മാര്‍ മുന്നോട്ടുവെച്ച കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തതേയില്ല. എന്നിട്ടും മുഖ്യമന്ത്രി അനങ്ങാപ്പാറ നയം തുടരുകയാണ്.

കൊവിഡ് മഹാമാരിക്കാലത്തും നിപാ കാലത്തും പ്രളയകാലത്തും കേരളത്തിനു കൈത്താങ്ങായവരാണ് ആശാ വര്‍ക്കര്‍മാര്‍. അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നു കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ചോദിച്ചു വാങ്ങാനും മുഖ്യമന്ത്രിയാണു മുന്‍കൈ എടുക്കേണ്ടത്.

എന്നാല്‍, കേന്ദ്ര സര്‍ക്കാരിനെ പിണക്കാന്‍ മടിക്കുന്ന പിണറായി വിജയന്‍ ആശാവര്‍ക്കര്‍മാരുടെ ജീവിത ദുരിതവും സമരാഗ്‌നിയും കണ്ടില്ലെന്നു നടിക്കുകയാണ്. നിസ്സഹായരായ ഈ അമ്മമാരുടെയും സഹോദരിമാരുടെയും പ്രതിഷേധാഗ്‌നിയില്‍ പിണറായി സര്‍ക്കാര്‍ ഉരുകിത്തീരുമെന്നും അത് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്കു നിയോഗിച്ചത് പ്രഹസനമാണ്. മുഖ്യമന്ത്രിക്കു സമര നേതാക്കളെ അഭിമുഖീകരിക്കാനുള്ള കരളുറപ്പില്ല. അതുകൊണ്ടാണ് സമരക്കാര്‍ ഉന്നയിക്കുന്ന ഒരാവശ്യത്തോടു പോലും അനുഭാവം പുലര്‍ത്താതെ സമരം പിന്‍വലിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചത്. എന്നാല്‍, ഇത്തരം നാണംകെട്ട നിലപാടുകളോട് ആശാവര്‍ക്കര്‍മാര്‍ യോജിക്കില്ല. സമരം ശക്തിപ്പെടുത്താനുള്ള അവരുടെ തീരുമാനത്തിന് എല്ലാ പിന്തുണയും നല്‍മെന്നും ചെന്നിത്തല അറിയിച്ചു.

Continue Reading

kerala

റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കര്‍മ്മ സമിതി അടിയന്തിരമായി രൂപീകരണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കര്‍മ്മ സമിതിയുടെ കരട് രൂപം ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

Published

on

കൊച്ചി: റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കര്‍മ്മ സമിതി അടിയന്തിരമായി രൂപീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കര്‍മ്മ സമിതിയുടെ കരട് രൂപം ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷകള്‍ അംഗീകരിച്ചില്ല.

സര്‍ക്കാര്‍ രൂപീകരിക്കുന്ന കര്‍മ്മ സമിതിക്ക് മുന്നില്‍ വിശദാംശങ്ങള്‍ നല്‍കാനും അപേക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുതാല്‍പര്യ ഹര്‍ജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

നിലവിലുള്ള റാഗിംഗ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് ഉയരുന്ന റാഗിംഗ് കേസുകളുടെ പശ്ചാത്തലത്തില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. റാഗിംഗ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യമാണെന്നും റാഗിംഗ് വിരുദ്ധ നിയമത്തിന് കീഴില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നത് ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളും ഡിവിഷന്‍ ബെഞ്ച് നല്‍കിയിരുന്നു. യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും റാഗിംഗ് വിരുദ്ധ നിയമത്തില്‍ മാറ്റം വരുത്തുന്നതിന് കര്‍മ്മ സമിതി രൂപീകരിച്ച് പഠനം നടത്തണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

 

Continue Reading

Trending