Connect with us

Culture

ചാമ്പ്യന്‍സ് ലീഗ്: ഹാട്രിക്കോടെ നിറഞ്ഞാടി മെസ്സി, നാണം കെട്ട് ഗ്വാര്‍ഡിയോള

Published

on

ബാര്‍സലോണ: സ്റ്റാര്‍ട്ടിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് ലയണല്‍ മെസ്സി ഹാട്രിക്കോടെ ആഘോഷിച്ചപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണക്ക് വന്‍ ജയം. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത നാലു ഗോളിനാണ് സ്പാനിഷ് ചാമ്പ്യന്മാര്‍ കശക്കിയത്. പ്രധാന താരങ്ങള്‍ വന്‍ അബദ്ധം വരുത്തിയപ്പോള്‍ തന്റെ മുന്‍ തട്ടകത്തിലേക്കുള്ള മടങ്ങിവരവ് സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളക്ക് കയ്‌പേറിയ അനുഭവമായി. മത്സരത്തില്‍ സിറ്റി ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്ലാവോ നേരിട്ട് ചുവപ്പുകാര്‍ഡ് കണ്ടപ്പോള്‍ ബാര്‍സ ഡിഫന്റര്‍ ജെറമി മാത്യു രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടും പുറത്തായി.

മറ്റൊരു മത്സരത്തില്‍ മസൂദ് ഓസിലിന്റെ ഹാട്രിക് മികവില്‍ ആര്‍സനല്‍ ബള്‍ഗേറിയന്‍ ക്ലബ്ബ് ലുഡോഗോററ്റ്‌സിനെ വീഴ്ത്തിയപ്പോള്‍ ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റികോ മാഡ്രിഡ്, പി.എസ്.ജി, ബെന്‍ഫിക്ക, ബൊറുഷ്യ ഗ്ലാദ്ബാഷ് ടീമുകളും ജയം കണ്ടു. നാപോളിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി തുര്‍ക്കി ക്ലബ്ബ് ബേസിക്താസ് കരുത്തുകാട്ടി.

നൗകാംപിലെ കൊട്ടിഘോഷിച്ച ബാര്‍സലോണ-സിറ്റി മത്സരത്തില്‍ 17-ാം മിനുട്ടില്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ഫെര്‍ണാണ്ടീഞ്ഞോക്ക് ബോക്‌സില്‍ വെച്ചുപറ്റിയ അബദ്ധമാണ് മെസ്സിയുടെ ആദ്യ ഗോളിനു വഴിവെച്ചത്. ബോക്‌സിനുള്ളില്‍ നിന്ന് പന്ത് അടിച്ചൊഴിവാക്കാനുള്ള ശ്രമത്തില്‍ ഫെര്‍ണാണ്ടീഞ്ഞോ അടിതെറ്റി വീണപ്പോള്‍ കുതിച്ചെത്തിയ മെസ്സി പന്ത് തട്ടിയെടുത്ത് ഗോള്‍കീപ്പറെയും വെട്ടിച്ച് ലക്ഷ്യം കാണുകയായിരുന്നു.

സ്വന്തം ബോക്‌സിനു ചുറ്റും പന്ത് പാസ് ചെയ്തു കളിക്കാന്‍ കാണിച്ച ധൈര്യമാണ് 53-ാം മിനുട്ടില്‍ ബ്രാവോയുടെ ചുവപ്പുകാര്‍ഡിലേക്ക് നയിച്ചത്. ബോക്‌സിനു പുറത്തിറങ്ങിയ ബ്രാവോ ലൂയി സുവാരസിന്റെ തലക്കുമുകളിലൂടെ പന്ത് ചിപ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പാടേ പിഴച്ചു. പന്ത് കിട്ടിയ ബാര്‍സ സ്‌ട്രൈക്കര്‍ ആളൊഴിഞ്ഞ പോസ്റ്റ് ലക്ഷ്യംവെച്ചപ്പോള്‍ ഗോള്‍ ഏരിയക്കു പുറത്തുവെച്ച് പന്ത് കൈകൊണ്ട് തടയുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല ബ്രാവോക്ക്. ഗോളിലേക്കെന്നുറച്ച പന്തിന്മേല്‍ ഫൗള്‍ കളിച്ച മുന്‍ ബാര്‍സലോണ കീപ്പര്‍ക്ക് റഫറി നേരിട്ട് ചുവപ്പുകാര്‍ഡ് കാണിക്കുകയും ചെയ്തു.

61-ാം മിനുട്ടില്‍ ഇനീസ്റ്റയുടെ പാസ് സ്വീകരിച്ച് കരുത്തുറ്റ ഷോട്ടിലൂടെ മെസ്സി തന്റെ രണ്ടാം ഗോള്‍ നേടി. സിറ്റി പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് മെസ്സിയുടെ ഹാട്രിക് ഗോളെത്തിയത്. മിഡ്ഫീല്‍ഡര്‍ ഗുണ്ടോഗന്‍ പിന്നിലേക്ക് പാസ് ചെയ്ത പന്ത് അനായാസം പിടിച്ചെടുത്ത സുവാരസ് ബോക്‌സില്‍ നിന്ന് നല്‍കിയ പാസ് ഗോളിലേക്ക് തട്ടിയിടേണ്ട ചുമതലയേ മെസ്സിക്കുണ്ടായിരുന്നുള്ളൂ.

87-ാം മിനുട്ടില്‍ മെസ്സിയെ ബോക്‌സില്‍ വീഴ്ത്തിയതിന് ബാര്‍സക്ക് പെനാല്‍ട്ടി ലഭിച്ചെങ്കിലും നെയ്മറിന്റെ കിക്ക് സിറ്റി കീപ്പര്‍ വില്ലി കബായറോ തട്ടിയകറ്റി. എന്നാല്‍ 89-ാം മിനുട്ടില്‍ മെസ്സിയുടെ പാസ് സ്വീകരിച്ച് ബോക്‌സില്‍ പ്രതിരോധക്കാര്‍ക്കിടയിലൂടെ വെട്ടിച്ചുകയറിയ നെയ്മര്‍ മനോഹര ഗോളിലൂടെ തന്റെ പിഴവിന് പ്രായശ്ചിത്തം ചെയ്തു.

ബാര്‍സ പ്രതിരോധക്കാരായ ജോര്‍ദി ആല്‍ബ, ജെറാദ് പിക്വെ എന്നിവര്‍ക്ക് പരിക്കു കാരണം ആദ്യപകുതിയില്‍ കയറേണ്ടി വന്നപ്പോള്‍ 57-ാം മിനുട്ടില്‍ കാലില്‍ നിന്ന് ചോരയൊലിപ്പിച്ചാണ് സിറ്റി ക്യാപ്ടന്‍ പാബ്ലോ സബലേറ്റ കളം വിട്ടത്.

https://www.youtube.com/watch?v=PIolBJbcqEQ

സ്വന്തം സ്‌റ്റേഡിയത്തില്‍ എതിരില്ലാത്ത ആറു ഗോളിനാണ് ആര്‍സനല്‍ ലുഡോഗോററ്റ്‌സിനെ വീഴ്ത്തിയത്. മസൂദ് ഓസിലിന്റെ ഹാട്രിക്കും അലക്‌സി സാഞ്ചസ്, തിയോ വാല്‍ക്കോട്ട്, അലക്‌സ് ഓക്‌സ്ലേഡ് ചേമ്പര്‍ലൈന്‍ എന്നിവരുടെ ഗോളുകളും ഗണ്ണേഴ്‌സിന് അനായാസ ജയമൊരുക്കി.

https://www.youtube.com/watch?v=psGw8Ib-iZo

എയ്ഞ്ചല്‍ ഡിമരിയ, ലൂകാസ് മോറ, എഡിന്‍സന്‍ കവാനി എന്നിവരുടെ ഗോളുകളില്‍ പി.എസ്.ജി എഫ്.സി ബാസലിനെ കീഴടക്കി. വിന്‍സന്റ് അബൂബക്കറിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ബേസിക്താസ് നാപോളിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയത്. റഷ്യന്‍ ക്ലബ്ബ് റോസ്‌തോവിനെ അവരുടെ ഗ്രൗണ്ടില്‍ നേരിട്ട അത്‌ലറ്റികോ, യാനിക് കറാസ്‌കോയുടെ ഗോളില്‍ ജയം കണ്ടു. പി.എസ്.വിക്കെതിരായ 4-1 ജയത്തില്‍ തോമസ് മ്യൂളര്‍, ജോഷ്വ കിമ്മിച്ച്, റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി, ആര്‍യന്‍ റോബന്‍ എന്നിവര്‍ ബയേണിനു വേണ്ടി ലക്ഷ്യം കണ്ടു.

india

ഇന്ത്യയിലെത്തിയ യു.എസ് ഇന്റലിജന്റ്‌സ് ഡയറക്ടര്‍ക്ക് ‘ഗംഗാ ജലം’ നല്‍കി നരേന്ദ്ര മോദി

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തുളസി മോദിയെ സന്ദര്‍ശിച്ചത്. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ വംശജയായ യു.എസ് നാഷണല്‍ ഇന്റലിജന്റ്സ് ഡയറക്ടറുമായ തുളസി ഗബ്ബാര്‍ഡുമായുള്ള കൂടിക്കാഴ്ച നടന്നു. മഹാ കുംഭമേളക്കിടെ ശേഖരിച്ച ഗംഗാ ജലം നല്‍കിയാണ് യു.എസ് പ്രതിനിധിയെ മോദി സ്വീകരിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തുളസി മോദിയെ സന്ദര്‍ശിച്ചത്.

ഇന്ത്യയും യു.എസും തമ്മിലുള്ള സുരക്ഷാ ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുളസി ഗബ്ബാര്‍ഡിന്റെ സന്ദര്‍ശനം. ഖാലിസ്ഥാന്‍ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന അമേരിക്കയില്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.

ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു.

യു.എസ് സര്‍ക്കാര്‍ ചുമത്തിയ ഇറക്കുമതികള്‍ക്കുള്ള 25 ശതമാനം തീരുവ ഇന്ത്യക്കും ബാധകമാണെന് ട്രംപ് വ്യക്തമാക്കിയിരുന്നു. യു.എസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന തീരുവ ഇന്ത്യ വെട്ടിക്കുറയ്ക്കണമെന്നും ട്രംപ് മോദിയോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനിക്കുമെതിരായ യു.എസ് കേസ് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്യാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. ഇതിനുപിന്നാലെയാണ് ഒരു യു.എസ് പ്രതിനിധി ഇന്ത്യന്‍ പര്യടനത്തിനായി ദല്‍ഹിയില്‍ എത്തിയത്.

രണ്ടര ദിവസത്തെ പര്യടനത്തിനായാണ് തുളസി ഗബ്ബാര്‍ഡ് ഇന്ത്യയിലെത്തിയത്. ഇന്നലെ (ഞായറഴ്ച) ദല്‍ഹിയിലെത്തിയ തുളസി ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഇന്റലിജന്‍സ് സഹകരണം, സൈബര്‍ സുരക്ഷ, പ്രതിരോധ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യോഗങ്ങളിലും തുളസി ഗബ്ബാര്‍ഡ് പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അധ്യക്ഷത വഹിച്ച കോണ്‍ക്ലേവില്‍ 20ഓളം രാജ്യങ്ങളില്‍ നിന്നുള്ള ഇന്റലിജന്‍സ്, സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

Continue Reading

GULF

യാചകര്‍ക്കും പിരിവുകാര്‍ക്കുമെതിരെ ശക്തമായ നടപടി; വാട്‌സ്ആപ് പണപ്പിരിവും പിടികൂടും

റമദാന്‍ ആദ്യപത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 33 പേരെ പിടികൂടിയതായി ദുബൈ പൊലീസ് അറിയിച്ചു.

Published

on

ദുബൈ: വിവിധ എമിറേറ്റുകളില്‍ യാചകര്‍ക്കും പിരിവുകാര്‍ക്കുമെതിരെ വ്യാപകമായ പരിശോധ നയും ശക്തമായ നടപടിയും സ്വീകരിക്കുന്നു. യാചനക്കും അനധകൃത പണപ്പിരിവിനും യുഎഇയില്‍ ക ര്‍ശന നിരോധനമുള്ളതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.
റമദാന്‍ ആദ്യപത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 33 പേരെ പിടികൂടിയതായി ദുബൈ പൊലീസ് അറിയിച്ചു. ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് ഇവരെ പിടികൂടിയത്. ‘ബോധമുള്ള  സമൂഹം യാചകരില്‍ നിന്ന് മുക്തം’ എന്ന സന്ദേശവുമായാണ് പൊലീസ് യാചനക്കെതിരെ രംഗത്തിറങ്ങിയിട്ടുള്ളത്.
സമൂഹത്തെ ബാധിക്കുന്ന എല്ലാതരം പ്രതികൂല പ്രതിഭാസങ്ങളെയും ചെറുക്കുന്നതിനുള്ള പ്രതിബ ദ്ധതയില്‍ യാചന തടയുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. യാചകര്‍ ഉപയോഗിക്കുന്ന വഞ്ചനാ പരമായ രീതികള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ഒദൈദി വ്യക്തമാക്കി.
പൊതുജ നങ്ങളുടെ അനുകമ്പ ചൂഷണം ചെയ്യാന്‍ യാചകര്‍ കുട്ടികള്‍, രോഗികള്‍, ദൃഢനിശ്ചയമുള്ളവര്‍ എന്നിവരെ ഉപയോഗപ്പെടുത്തുന്നുണ്ട. സ്ത്രീകള്‍ കുട്ടികളുമായി യാചിക്കുന്ന നിരവധി സംഭവങ്ങള്‍ ദുബൈ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ കൃത്രിമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് അ ദ്ദേഹം ആവശ്യപ്പെട്ടു. വാട്‌സ്ആപ് പോലെയുള്ള ഓണ്‍ലൈന്‍ പണപ്പിരിവ്, വിദേശത്ത് പള്ളികള്‍ നിര്‍മ്മി ക്കുന്നതിന് സംഭാവന അഭ്യര്‍ത്ഥിക്കുക, മാനുഷിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പിരിവുകള്‍ തുടങ്ങിയ വയും യാചനയില്‍ ഉള്‍പ്പെടുന്നു.
അതേസമയം സാമ്പത്തിക സഹായമോ ഇഫ്താര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളോ ആവശ്യമുള്ളവ ര്‍ക്ക് ഔദ്യോഗിക സ്ഥാപനങ്ങളും ചാരിറ്റബിള്‍ സംഘടനകളും ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യാചന  തടയുന്നതിലൂടെ രാജ്യത്തിന്റെ പരിഷ്‌കൃത പ്രതിച്ഛായ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം വ ളര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് കേണല്‍ അഹമ്മദ് അല്‍ഒദൈദി വ്യക്തമാക്കി.
പിടികൂടുന്നവര്‍ക്കെതി രെ കര്‍ശന നടപടി സ്വീകരിക്കുന്നതിലൂടെ ഓരോവര്‍ഷവും യാചകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു ണ്ടായിട്ടുള്ളതായി പൊലീസ് അറിയിച്ചു. യാചകര്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ദുബൈ പൊലീസ് പട്രോളിംഗ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്, റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ), ദുബൈ മുനിസിപ്പാലിറ്റി, ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാ രിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, അല്‍അമീന്‍ സര്‍വീസ് എന്നിവയുള്‍പ്പെടെയുള്ളവയുടെ സഹകര ണത്തോടെയാണ് ദുബൈ പൊലീസ് യാചനക്കെതിരെ കാമ്പയിന്‍ നടത്തുന്നത്.
യാചകരോട് സഹതാപ ത്തോടെ ഇടപഴകുകയോ സഹകരിക്കുകയോ ചെയ്യരുത്. യാതകരെയും പിരിവുകാരെയും അറിയുന്നവര്‍ ദുബൈ പൊലീസിന്റെ 901 നമ്പറിലോ സ്മാര്‍ട്ട് ആപ്പിലെ ‘പോലീസ് ഐ’ സേവനം വഴിയോ അറിയിക്കണമെന്ന് ദുബൈ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സമൂഹത്തിന്റെ സുരക്ഷ ശക്തമാക്കുക യും ചൂഷണത്തില്‍നിന്ന് രക്ഷപ്പെടുത്തുകയുമാണ് ഇതിലൂടെ സാധ്യമാക്കുന്നത്.

Continue Reading

GULF

ലേലത്തിലൂടെ ലഭിച്ച 83.6 ദശലക്ഷം ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ഫണ്ടിലേക്ക്

അര്‍ഹര്‍ക്ക് ചികിത്സയും ആ രോഗ്യ സംരക്ഷണവും നല്‍കി പിതാക്കന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഫാദേഴ്‌സ് എന്‍ഡോവ് മെന്റിന് രൂപം നല്‍കിയിട്ടുള്ളത്. 

Published

on

ദുബൈ: റമദാനിനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ് ഭരണാ ധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഫാദേഴ്സ് എന്‍ഡോവ്മെന്റ് ഫ ണ്ടിലേക്ക് ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ 83.6 ദശലക്ഷം ദിര്‍ഹം നല്‍കും.
അര്‍ഹര്‍ക്ക് ചികിത്സയും ആ രോഗ്യ സംരക്ഷണവും നല്‍കി പിതാക്കന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഫാദേഴ്‌സ് എന്‍ഡോവ് മെന്റിന് രൂപം നല്‍കിയിട്ടുള്ളത്.
എമിറേറ്റ്‌സ് ലേലവുമായി സഹകരിച്ചു ബുര്‍ജ് ഖലീഫയിലെ അര്‍മാനി ദുബൈ ഹോട്ടലില്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് (എംബിആര്‍ജിഐ) ലേലം സംഘടിപ്പിച്ചത്. ആര്‍ടി എ, ഇ&യുഎഇ, ഡു എന്നിവയുടെ പിന്തുണയോടെയും ആര്‍ടിഎയില്‍ നിന്നുള്ള 5 വാഹന പ്ലേറ്റ് നമ്പറുകള്‍, 10 ഡു മൊബൈല്‍ നമ്പറുകള്‍, 10 ഇ & യുഎഇ മൊബൈല്‍ നമ്പറുകള്‍ എന്നിവയുള്‍പ്പെടെ 25 പ്രത്യേക നമ്പറുകളാണ് കഴിഞ്ഞദിവസം ലേലം ചെയ്തത്.
ആശുപത്രികളുടെ വികസനം, അവശ്യമെഡിക്കല്‍ ഉപ കരണങ്ങളും മരുന്നുകളും നല്‍കല്‍, ശേഷി വര്‍ദ്ധിപ്പിക്കല്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍ നവീകരിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. വാഹന ഫാന്‍സി നമ്പറുകളുടെ ലേലത്തില്‍ 75.9 ദശലക്ഷം ദിര്‍ഹമാണ് ലഭിച്ചത്. ഇത്തിസാലാത്ത് മൊബൈല്‍ നമ്പറുകള്‍ക്ക് 4.732 ദശലക്ഷവും ഡു മൊബൈല്‍ നമ്പറുകള്‍ക്ക് 3.045 ദശലക്ഷം ദിര്‍ഹവുമാണ് ലഭിച്ചത്.
ലേലത്തില്‍ വാണിജ്യപ്രമുഖരുടെയും ഉദാരമതികളായ മനുഷ്യസ്നേഹികളുടെയും സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായിരുന്നു, എല്ലാവരും ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പയിന്‍ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ലേലത്തില്‍ പങ്കാളികളായത്. എംബിആര്‍ജിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കാമ്പയിനില്‍ വ്യക്തികള്‍ക്ക് അവരുടെ പേരില്‍ സംഭാവന നല്‍കി പിതാക്കന്മാരെ ആദരിക്കുന്നു, മാതാപിതാക്കളെ ബഹുമാനിക്കുക, കാരുണ്യം, ഐക്യദാര്‍ഢ്യം എന്നിവയുടെ മഹത്തായ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
ഫാദേഴ്‌സ് എന്‍ഡോവ്മെന്റ് എന്ന ആശയം പ്രോത്സാഹിപ്പിക്കു ന്നതിനൊപ്പം, ജീവകാരുണ്യ, മാനുഷിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിലുള്ള രാജ്യമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Continue Reading

Trending