Connect with us

More

വാക്ക്മൂര്‍ച്ച കൊണ്ട് ബി.ജെ.പിയെ മുള്‍മുനയില്‍ നിര്‍ത്തി രാഹുലിന്റെ ജൈത്രയാത്ര

Published

on

രാഹുല്‍ഗാന്ധിയുടെ കടന്ന് വരവ് രാജ്യത്തെ മതേതര മനസുകള്‍ക്ക് ആവേശം പകരുന്നതാണ്. രാഹുലിന്റെ പ്രസംഗശൈലിയില്‍ പ്രവര്‍ത്തനത്തില്‍ എല്ലാം ഒരുപാട് മാറ്റവുമായാണ് രാഹുല്‍ കടന്ന് വന്നത്. രാജ്യം ഭരിക്കുന്ന ബി.ജെ.പിയേയും മോദിയേയും ഇടവേളകളില്ലാതെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ കൊണ്ടാണ് രാഹുല്‍ എതിരേറ്റത്. ഒപ്പം ബി.ജെ.പിയുടെ ഇരട്ടത്താപ്പുകള്‍ തുറന്നു കാട്ടി കണക്കറ്റ് പരിഹസിച്ച് സോഷ്യല്‍ മീഡിയയിലും പുറത്തും രാഹുല്‍ ഒരുപോലെ താരമായി. രാഹുലിനെ ചെവികൊള്ളാന്‍ കൂട്ടാക്കാത്ത ബി.ജെ.പിക്ക് രാഹുലിന് മറുപടി പറയാന്‍ വേണ്ടി മാത്രം കേന്ദ്രമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും സമയം കണ്ടത്തേണ്ടി വന്നു. രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രചരണയോഗങ്ങളില്‍ രാഹുലിന്റെ പ്രസംഗം രാജ്യം കാതോര്‍ത്തു.

പതിവില്ലാത്ത ആള്‍ക്കൂട്ടമാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണ യോഗങ്ങളില്‍ ഗുജറാത്തിന്‍ തടിച്ചുകൂടിയത്. ഒരു കാലത്ത് ബിജെപിക്ക് പരിഹസിക്കാന്‍ വക നല്‍കലായിരുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് ഇവിടെ മികച്ച പ്രതികരണം ലഭിക്കുന്നു. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ ബി.ജെ.പിക്ക് ശക്തമായ എതിരാളിയായി കോണ്‍ഗ്രസിനെ രാഹുല്‍ മാറ്റിയെടുത്തു. ഗുജറാത്ത് വികസനം, നോട്ടു നിരോധനം, ജി.എസ്.ടി, അഴിമതി, എന്നിവയില്‍ മോദിയെ കടന്നാക്രമിച്ചു കൊണ്ടാണ് ഓരോ പ്രസംഗവും രാഹുല്‍ അവസാനിപ്പിക്കുന്നത്. ബി.ജെ.പിയെ സ്‌നേഹത്തോടെ തോല്‍പ്പിക്കുമെന്ന ഏറ്റവും ഒടുവിലത്തെ രാഹുലിന്റെ പ്രഖ്യാപനം പക്വതയുളള രാഷ്ട്രീയക്കാരനെ എടുത്തുകാണിക്കുന്നതോടൊപ്പം ബി.ജെ.പിയിലെ നേതാക്കന്മാരില്‍ നിന്നും താന്‍ ഏറെ വിത്യസ്തനാണെന്ന് തെളിയിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധേയമായ ചില പ്രതികരണങ്ങള്‍

നോട്ടുനിരോധനത്തെ മണ്ടത്തരമായി വിശേഷിപ്പിച്ച മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനെ നരേന്ദ്രമോദി ‘കോട്ടിട്ട് കുളിക്കുന്നയാള്‍’ എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ചുള്ള രാഹുലിന്റെ മറുപടി: കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നയാളാണ് മോദി.

ചരക്കുസേവനനികുതിയെ കളിയാക്കിയും വിമര്‍ശിച്ചുംകൊണ്ടുള്ള രാഹുലിന്റെ കമന്റാണ് ശ്രദ്ധേയമായവയില്‍ മുഖ്യം. ഗബ്ബര്‍സിംഗ് എന്നത് പ്രശസ്തമായ ഷോലേ എന്ന ഹിന്ദിസിനിമയിലെ വില്ലനാണ്. അംജത്ഖാനാണ് ഗബ്ബര്‍സിംഗ് ആയി വേഷമിട്ടത്. ജി.എസ്.ടിയിലെ ( ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സിലെ ) ചുരുക്കവാക്കുകളെ ഗബ്ബര്‍സിംഗ് ടാക്‌സ് എന്ന് വിശേഷിപ്പിച്ച രാഹുലിന്റെ തമാശ ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു രാഹുലിന്റെ ഈ കമന്റ്. ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ എന്നതിന് ഇത്രയും യോജിച്ച വിശേഷണം വേറെയില്ല.

രണ്ടാം യു.പി.എ കാലത്ത് ഡോ. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു ഓര്‍ഡിനന്‍സ് രാഹുലിന്റെ അന്നേവരെ കാണാത്ത നിറം പുറത്തെടുക്കുന്നതായിരുന്നു. അയോഗ്യരാക്കിയ ജനപ്രതിനിധികളെ സംരക്ഷിക്കാന്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഇറക്കാനിരുന്ന ഓര്‍ഡിനന്‍സായിരുന്നു വിഷയം. ഈ ഓര്‍ഡിനന്‍സ് എന്റെ അഭിപ്രായത്തില്‍ പറഞ്ഞാല്‍ തികഞ്ഞ മണ്ടത്തരമാണ്. എന്നായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിലെ കമന്റ്. ഓര്‍ഡിനന്‍സിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുന്നതിനിടെ കോണ്‍ഗ്രസ് വക്താവ് വിളിച്ച യോഗത്തിലേക്ക് കടന്നുചെന്നാണ് രാഹുല്‍ ഓര്‍ഡിനന്‍സിനെതിരെ പൊട്ടിത്തെറിച്ചത്. ഇത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും പാര്‍ട്ടിനേതൃത്വത്തെയും അമ്പരപ്പിച്ചെങ്കിലും രാഹുലിന്റെ തുറന്നമനസ്സ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പാക്കിസ്താന്‍ ഭരണകൂടത്തിനെതിരെ നടത്തിയ ഒരു കമന്റും രാഹുലിന് ആദ്യം അക്കിടിയായി അനുഭവപ്പെട്ടെങ്കിലും പിന്നീട് അതിലെ നിഷ്‌കളങ്കത ജനത്തിന് ബോധ്യമായി. പാക്കിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ ഇന്ത്യയിലെ മുസ്്‌ലിംയുവാക്കളെ റിക്രൂട്ട് ചെയ്യുകയാണെന്നായിരുന്നു കാശ്മീരിനെ പരാമര്‍ശിച്ചുള്ള രാഹുലിന്റെ അഭിപ്രായപ്രകടനം. ഇതിനെതിരെ മുസ്്‌ലിംകളെ കുറച്ചുകാണുന്നു എന്ന രീതിയില്‍ ചിലര്‍ രംഗത്തുവന്നെങ്കിലും രാഹുലിന്റെ പ്രസ്താവനയിലെ നല്ലവശം പിന്നീട് ഫോക്കസ് ചെയ്യപ്പെട്ടു. വിഷയത്തില്‍ രാഹുല്‍ മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് വരെ ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനിടെ തന്നെക്കുറിച്ച് കോണ്‍ഗ്രസ് ജാതിയും മറ്റും പറഞ്ഞ് അപകീര്‍ത്തിപ്പെടുത്തുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ രാഹുലിന്റെ മറുപടി ഇങ്ങനെ: മോദിജി സ്വന്തം കാര്യത്തെക്കുറിച്ചാണ് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഗുജറാത്തിന്റെ വികസനത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനില്ലേ. ?

വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ രാഹുല്‍ തന്റെ വളര്‍ത്തുപട്ടിക്കുട്ടിയുടെ കാര്യം അന്വേഷിച്ചുവെന്ന ബി.ജെ.പിയുടെ അപവാദപ്രചാരണം വലിയ പ്രചാരണം നേടി. യഥാര്‍ഥത്തില്‍ രാഹുല്‍വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ കുടുംബാംഗങ്ങളോടായിരുന്നു അങ്ങനെ സംസാരിച്ചത്. നാടിന്റെ കാര്യത്തേക്കാള്‍ സ്വന്തം പട്ടിയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ആകാംക്ഷ എന്നായിരുന്നു പ്രചാരണം. സ്വന്തം കുടുംബാംഗങ്ങളോട് ജി.എസ്.ടിയെക്കുറിച്ച് സംസാരിക്കണോ എന്നായിരുന്നു ഇതിനുള്ള ഒരു പ്രതികരണം.

ഭയം, ഭീകരവാദം, മാവോയിസം, നോട്ടുനിരോധനം, ചരക്കുസേവന നികുതി , മാധ്യമങ്ങളെ ഭീഷണിപ്പെടുത്തല്‍ ഇങ്ങനെ രാജ്യത്ത് മോദി ജനങ്ങളെ വിറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണെന്ന രാഹുലിന്റെ പ്രസ്താവനയും ഏറെ ജനശ്രദ്ധ നേടി.

പാക്കിസ്താനുമായി ബന്ധപ്പെടുത്തി മന്‍മോഹന്‍സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മോദി ആരോപണമുന്നയിച്ചപ്പോള്‍ മോദിക്ക് രാഹുലിന്റെ ഉപദേശം: മോദിജി ഗുജറാത്തിനെ ഊന്നി സംസാരിക്കൂ.

മോദി രാഹുല്‍ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ് അദ്ദേഹത്തിനെതിരെ പപ്പി എന്നും മറ്റും വിളിച്ചുകളിയാക്കുകയാണ് മോദിയുടെ പതിവെങ്കില്‍ മാന്യതയോടെ മോദിജീ എന്നേ രാഹുല്‍ അഭിസംബോധന ചെയ്യാറുള്ളൂ. മാത്രമല്ല, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ മോദിയെ നീച് ആദ്മി ( തരംതാണവന്‍) എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ അയ്യരോട് ആദ്യം മാപ്പുപറയാനാവശ്യപ്പെടുകയും ശേഷം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകയുമാണ ്‌രാഹുല്‍ ചെയ്തത്.

2014ല്‍ നാല്‍പത്തിനാലുകാരനായ രാഹുലിന് കോണ്‍ഗ്രസിനെ ലോക്‌സഭാംഗങ്ങളെ 45 ആക്കി ചരിത്രത്തില്‍ ഏറ്റവും കുറക്കാന്‍ കഴിഞ്ഞെന്ന എതിരാളികളുടെ വിമര്‍ശനത്തെക്കുറിച്ച് പുറത്ത് കേട്ടതിങ്ങനെ: 1984ല്‍ പിതാവ് രാജീവ് 414 സീറ്റ് നേടിയത് വെറും നാല്‍പതുവയസ്സിലായിരുന്നു.

മിക്കവാറും ദേശീയമാധ്യമങ്ങള്‍ രാഹുലിനെ വിശേഷിപ്പിക്കുന്നത് രാഗ എന്ന പേരിലാണ്. രാ എന്നത് രാഹുലിന്റെയും ഗാ എന്നത് ഗാന്ധിയുടെയും ആദ്യാക്ഷരങ്ങള്‍. കോണ്‍ഗ്രസിന്റെ പുതിയ രാഗമാണ് രാഹുലിന്റെ അധ്യക്ഷപദത്തിലൂടെ പുറത്തുവരാനിരിക്കുന്നതെന്ന് സാമൂഹികമാധ്യമങ്ങള്‍.

kerala

മലയാള സിനിമാ ചരിത്രത്തിൽ കൂടുതൽ വരവ് നേടിയ ചിത്രമായി ‘എമ്പുരാൻ’

Published

on

കേരളത്തിൽ ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്ന മലയാളസിനിമയായി എമ്പുരാൻ. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. 2024ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു ഈ സ്ഥാനത്ത്. 72 ദിവസംകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നേടിയ കലക്ഷൻ വെറും പത്ത് ദിവസംകൊണ്ടാണ് എമ്പുരാന് ലഭിച്ചത്.

ഇന്ത്യയിൽ നിന്നും ഇതുവരെയായി ചിത്രം 91.15 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു. ചിത്രം വിദേശ കളക്ഷനിൽ 100 കോടി നേടിയതായി റിപ്പോർട്ട് വന്നുകഴിഞ്ഞു. ലോക ബോക്സ് ഓഫിസിൽ തിയേറ്ററിൽ എത്തി രണ്ടു ദിവസം പിന്നിട്ടപ്പോൾ തന്നെ മൊത്തം കളക്ഷനിൽ 100 കോടി തൊട്ട ചിത്രത്തിലെ വിവാദ ഭാഗങ്ങൾ വെട്ടിമാറ്റാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരുത്തി.

‘മലയാള സിനിമ വ്യവസായത്തിലെ പുതിയ അടയാളപ്പെടുത്തലാണ് ഇത്. ഈ നിമിഷം ഞങ്ങൾക്കുള്ളതല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച നിങ്ങളുടെ ഓരോ ഹൃദയമിടിപ്പിനും, ഓരോ ആഹ്ലാദത്തിനും, കണ്ണീരിനും അവകാശപ്പെട്ടതാണ്. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു’- എന്ന് പറഞ്ഞു കൊണ്ടാണ് അണിയറപ്രവർത്തകർ സന്തോഷം പങ്കുവെച്ചത്.

ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. ആദ്യദിനത്തിൽ 50 കോടി കളക്ഷന്‍ നേടുന്ന മലയാളത്തിലെ ആദ്യ ചിത്രമായി മാറുക കൂടിയായിരുന്നു എമ്പുരാൻ. മോഹന്‍ലാലിന്‍റെ തന്നെ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിനായിരുന്നു ഇതുവരെ ഈ റെക്കോഡ്. ചിത്രം 20 കോടിയാണ് ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നത്.

Continue Reading

kerala

ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടില്‍ നടത്തിച്ചു, കൊച്ചിയില്‍ ടാര്‍ഗെറ്റിന്റെ പേരില്‍ പീഡനം

Published

on

കൊച്ചി: കൊച്ചിയിലെ മാര്‍ക്കറ്റിങ് കമ്പനിയില്‍ തൊഴില്‍ പീഡനം. ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന കമ്പനിയിലാണ് തൊഴില്‍ പീഡനം നടന്നത്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂരത. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയാണ് ഈ ക്രൂര പീഡനം.

ജീവനക്കാതെ മുട്ടുകാലില്‍ നടത്തി, നിലത്തുനിന്ന് നാണയങ്ങളും ചീഞ്ഞ പഴങ്ങളും അടക്കം നക്കിയെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇവിടെയുള്ള ജീവനക്കാരെ വിവിധ ഇടങ്ങളില്‍ കമ്പനിയുടെ തന്നെ താമസ സ്ഥലത്താണ് താമസിപ്പിച്ചിരുന്നത്. ടാര്‍ഗെറ്റ് നേടാത്ത ജീവനക്കാരെ സ്ഥിരമായി ക്രൂര പീഡനത്തിന് ഇരയാക്കാറുണ്ടെന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്.

പത്രത്തിലെ പരസ്യം കണ്ടാണ് പലരും ജോലിക്ക് വരുന്നത്. അഭിമുഖത്തിന്റെ സമയത്ത് ആറ് മാസം ട്രെയിനിങ്ങും 8000-1000 വരെ ശമ്പളം നല്‍കുമെന്നും വാഗ്ദാനം ചെയ്യും. എന്നാല്‍ ജോലിക്ക് കയറിയതിന് ശേഷം ശമ്പളമില്ലെന്നാണ് മാനേജർമാർ പറയുന്നത്. ശമ്പളം ചോദിച്ചാൽ സ്‌റ്റൈപ്പന്റ് നൽകാനേ പറ്റൂ എന്നാണ് മാനേജര്‍മാര്‍ പറയുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. ട്രെയിനിങ് കഴിഞ്ഞാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും പിടിച്ചു നിന്നതെന്നും എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും ട്രെയിനിങ് പിരീഡില്‍ നിന്ന് മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു. ഉപദ്രവിക്കാന്‍ വേണ്ടി മാത്രം കമ്പനിയില്‍ മാനേജര്‍മാരുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

സംഭവത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു. കമ്പനിയുടെ വിവിധ ബ്രാഞ്ചുകളില്‍ പരിശോധന നടത്തുമെന്നാണ് തൊഴില്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഫോര്‍ട്ടുകൊച്ചി, പെരുമ്പാവൂര്‍ ശാഖകളിലും പരിശോധന നടത്തുമെന്നാണ് വകുപ്പ് അറിയിച്ചിരക്കുന്നത്.

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

Published

on

ഡൽഹി ഹൈക്കോടതിയിൽ നിന്നും സ്ഥലം മാറ്റിയ ജഡ്ജി യശ്വന്ത് വർമ ചുമതലയേറ്റു. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം ഉണ്ടായത്. ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് നിലവിൽ ജുഡീഷ്യൽ ചുമതലകൾ ഉണ്ടാകില്ല.

യശ്വന്ത് വർമയെ സ്ഥലം മാറ്റിയതിന് പിന്നാലെ മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് കോടതിയെന്ന് അവിടത്തെ ബാർ അസോസിയേഷൻ പത്രക്കുറിപ്പിറക്കിയിരുന്നു. ജസ്റ്റിസ് വർമയുടെ വസതിയോടു ചേർന്ന സ്റ്റോർ മുറിയിൽ തീപിടിത്തമുണ്ടായതിനു പിന്നാലെ സ്ഥലത്ത് അഗ്നിശമന സേനയും പൊലീസും എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞതുൾപ്പെടെ ചാക്കുകണക്കിന് നോട്ടുകെട്ട് കണ്ടെത്തിയത്.

മാര്‍ച്ച് 14-ന് രാത്രിയാണ് ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. തുടർന്ന് അധികാരികാരികളെ വിവരമറിയിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വർമ വീട്ടിൽ ഉണ്ടായിരുന്നില്ല. വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൊളീജിയം വിളിച്ചു ചേര്‍ത്ത് ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

സംഭവം സുപ്രിംകോടതി നിയോഗിച്ച ജഡ്ജിമാരുടെ മൂന്നംഗ സംഘം അന്വേഷിക്കുന്നതിനിടെയാണ് വർമയെ സ്ഥലംമാറ്റിയത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ അവധിയിൽ പോയ വർമയെ ചുമതലകളിൽനിന്ന് മാറ്റി നിർത്താൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടു സുപ്രിംകോടതി നിർദേശിച്ചിരുന്നു.

Continue Reading

Trending