X

തടവുകാരുടെ ജാതി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന സംവിധാനം റദ്ദാക്കി സുപ്രിംകോടതി

ജയിലിലുള്ള തടവുകാരുടെ ജാതി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന സംവിധാനം റദ്ദാക്കി സുപ്രിംകോടതി. ജാതി സംബന്ധിച്ച വിവരങ്ങള്‍ വിവേചനത്തിനും ചൂഷണത്തിനും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സപ്രിംകോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെടുന്ന ബെഞ്ചിന്റെ ഉത്തരാണിത്. ജയിലുകളിലെ വിവേചനം തുടരരുതെന്ന് വ്യക്തമാക്കിയ ബെഞ്ച് വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

ജയിലിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തെക്കുറിച്ച് ദ വയറിലെ മാധ്യമപ്രവര്‍ത്തക നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

താഴ്ന്ന ജാതിയിലുള്ള തടവുകാര്‍ക്ക് മനുഷ്യത്വരഹിതമായ ജോലി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുവഴി വിവേചനത്തിന് കാരണമാകുന്ന ചില സംസ്ഥാനങ്ങളിലെ ജയില്‍ മാനുവലുകളിലെ നിയമങ്ങളും കോടതി ഇതോടൊപ്പം റദ്ദാക്കി.

എല്ലാ സംസ്ഥാനങ്ങളും വിധിക്ക് അനുസൃതമായി ജയില്‍ മാനുവലുകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. തടവുകാരുടെ ജാതിവിവരങ്ങള്‍ ജയില്‍ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.

webdesk17: