X

തസ്മിദ് ഒന്നിലധികം തവണ ഐലൻഡ് എക്സ്പ്രസിൽ കയറിയിറങ്ങി; കേരള പൊലീസ് ചെന്നൈയിലേക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ പെണ്‍കുട്ടി തസ്മിത്ത് തംസിന്‍ ചെന്നൈയിലെത്തി. രാവിലെ ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചെന്നൈ – എഗ്മോര്‍ എക്‌സ്പ്രസില്‍ കയറിയാണ് കുട്ടി അവിടെ എത്തിയതെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു.

അഞ്ചു പേരടങ്ങുന്ന സംഘമാണ് തിരിച്ചത്. നാഗർകോവിലിലെയും കന്യാകുമാരിയിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചത്. പെൺകുട്ടി ചെന്നൈയിൽ എത്തിയെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു.

കുട്ടി മൂന്നു പ്രാവശ്യം ട്രെയിന്‍ കയറി ഇറങ്ങിയെന്നും ട്രെയിന്‍ പുറപ്പെടുന്നതിന്ന് അല്‍പ്പം മുമ്പ് കുട്ടി ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ കയറിയെന്നും പൊലീസ് സ്ഥിരികരിച്ചു. ചെന്നൈയില്‍ നിന്ന് പെണ്‍കുട്ടി ഗുവാഹത്തിയില്‍ കയറിയിട്ടുണ്ടോയെന്നതുള്‍പ്പടെ പൊലീസ് സംശയിക്കുന്നു.

പെൺകുട്ടിയെ ശുചിമുറിയിൽ കണ്ടിരുന്നെന്ന് ഒരു യുവതി മൊഴി നൽകിയിരുന്നു. നാഗർകോവിലിൽ ട്രെയിൻ നിർത്തിയപ്പോൾ രണ്ടാമത്തെ പ്ലാറ്റഫോമിൽ പെൺകുട്ടിയിറങ്ങിയതായി പൊലീസ് സ്ഥരീകരിച്ചു. പ്ലാറ്റ്ഫോമിലിറങ്ങിയ പെൺകുട്ടി കുപ്പിയിൽ വെള്ളമെടുത്ത് തിരികെ കയറി. നാഗർകോവിൽ സ്റ്റേഷനിൽ 3.53 നാണ് ഇറങ്ങിയത്.

webdesk14: