rss in kerala – Chandrika Daily https://www.chandrikadaily.com Mon, 08 Jul 2019 04:54:09 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg rss in kerala – Chandrika Daily https://www.chandrikadaily.com 32 32 റിയാസ് മൗലവി വധം; സാക്ഷികളുടെ വീടുകള്‍ക്ക് നേരെ കല്ലേറ് https://www.chandrikadaily.com/riyas-moulavi-murder-case-update.html https://www.chandrikadaily.com/riyas-moulavi-murder-case-update.html#respond Mon, 08 Jul 2019 03:44:45 +0000 http://www.chandrikadaily.com/?p=132438 കാസര്‍കോട്: ചൂരിയില്‍ റിയാസ് മൗലവി വധക്കേസിലെ സാക്ഷികളുടെ വീടുകള്‍ക്ക് നേരെ കല്ലേറ്. പഴയ ചൂരിയിലെ മുഹിയദ്ധീന്‍ ജുമാമസ്ജിദിന് പിറക് വശത്തുള്ള ഹാഷിം, നാസര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ഞായറാഴ്ച്ച രാത്രി ഒമ്പതു മണിയോടെ കല്ലേറുണ്ടായത്.

സംഭവത്തിന് പിന്നില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്ന് കരുതുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ച്ച മുമ്പ് സാബിത്ത് വധക്കേസിലെ സാക്ഷിയുടെ മീപ്പുഗിരിയിലെ പുതിയ വീടിന് വേണ്ടി തയാറാക്കിവെച്ചിരുന്ന മരങ്ങള്‍ തീവെച്ച് നശിപ്പിച്ചിരുന്നു.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചേയാണ്് പഴയ ചുരിയിലെ മദിറസാധ്യാപകനും കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ ചൂരി പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ അതിക്രമിച്ചുകയറിയ മൂന്നംഗ സംഘം കഴുത്തറുത്തു കൊലപ്പെടുത്തിയത്. കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് പ്രതികള്‍. പള്ളിയോടടുത്ത മുറിയില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തി വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിലുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് നടത്തിയ കൊലപാതകമായിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ചുമത്താതെയാണ് കേസന്വേഷണം നടന്നത്. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് മുസ്്ലിം ലീഗ് അടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തു വന്നിരുന്നു.

]]>
https://www.chandrikadaily.com/riyas-moulavi-murder-case-update.html/feed 0
മതപണ്ഡിതന്‍ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്തക്ക് സ്‌മൈലിയിട്ട് ആഘോഷമാക്കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ https://www.chandrikadaily.com/rss-workers-celebrate-musliyar-death.html https://www.chandrikadaily.com/rss-workers-celebrate-musliyar-death.html#respond Thu, 02 May 2019 11:54:37 +0000 http://www.chandrikadaily.com/?p=125898 കോഴിക്കോട്: മതപണ്ഡിതന്‍ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്തക്ക് ഫെയ്‌സ്ബുക്കില്‍ സന്തോഷസൂചകമായി സ്‌മൈലിയിട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. കേരള മുസ്ലിം ജമാഅത്ത് നേതാവായ പുന്നപ്ര അബ്ദുല്‍ ഖാദില്‍ മുസ്ല്യാര്‍ മരിച്ച വാര്‍ത്തക്ക് താഴെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആഘോഷം.

ബുധനാഴ്ച രാത്രി പുന്നപ്ര ദേശീയപാതയില്‍ വെച്ച് അജ്ഞാത വാഹനമിടിച്ചാല്‍ ഇദ്ദേഹം മരണപ്പെട്ടത്. ആലപ്പുഴ ഹാശിമിയ്യ അറബിക് കോളേജ് സമ്മേളനം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ചാണ് അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ മരണപ്പെട്ടത്.

]]>
https://www.chandrikadaily.com/rss-workers-celebrate-musliyar-death.html/feed 0
ഫസല്‍ വധം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കുറ്റസമ്മതമൊഴി കോടതിയില്‍ ഹാജരാക്കി https://www.chandrikadaily.com/subeesh-about-fasal-murder.html https://www.chandrikadaily.com/subeesh-about-fasal-murder.html#respond Fri, 09 Jun 2017 08:51:06 +0000 http://www.chandrikadaily.com/?p=31781 കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധിപറയാന്‍ മാറ്റി. കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന്‍ സത്താര്‍ നല്‍കിയ ഹര്‍ജിയാണ് എറണാകുളം സിബിഐ പ്രത്യേക കോടതി ഈമാസം 15 ലേക്ക് വിധിപറയാന്‍ മാറ്റിയത്. കോടതിയുടെ നിര്‍ദേശപ്രകാരം ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ വീഡിയോ സിഡിയും ഓഡിയോ സിഡിയും ഹര്‍ജിക്കാരന്‍ അഭിഭാഷകന്‍ വഴി കോടതിയില്‍ ഹാജരാക്കി. താനും ആര്‍എസ്എസ് പ്രവര്‍ത്തകരായ മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഫസലിനെ കൊലപ്പെടുത്തിയതായി സുബീഷ് പറയുന്നതായിട്ടാണ് സിഡിയിലുള്ളത് . ആര്‍എസ്എസിന്റെ കൊടിമരങ്ങളും ബാനറുകളും നശിപ്പിച്ചതിലുള്ള വിരോധവും രാഷ്ട്രീയ വൈരാഗ്യവും മൂലം ഫസലിനെ ആക്രമികുകയായിരുന്നുവെന്നും കൊലചെയ്യാന്‍ ഉദ്യേശ്യമില്ലായിരുന്നുവെന്നും സിഡിയിലുണ്ട്. എന്നാല്‍ അക്രമത്തിന് ശേഷം ഫസല്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. അതേസമയം മൊഴി കെട്ടിച്ചമച്ചതാണെന്നും സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് കൊലക്ക് പിന്നിലെന്നും സിബിഐയും കോടതിയെ അറിയിച്ചു.

 

 

 

 

 

 

 

 

]]>
https://www.chandrikadaily.com/subeesh-about-fasal-murder.html/feed 0
യുവമോര്‍ച്ചയുടെ പരാതി; കാളക്കുട്ടിയെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് https://www.chandrikadaily.com/cattle-slaughter-kannur-youth-congress-issue.html https://www.chandrikadaily.com/cattle-slaughter-kannur-youth-congress-issue.html#respond Sun, 28 May 2017 12:43:19 +0000 http://www.chandrikadaily.com/?p=30282 കണ്ണൂര്‍: കശാപ്പിനുവേണ്ടിയുള്ള കന്നുകാലിവില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാടിനെ അറുത്ത് പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തുവെന്ന യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജുല്‍ മാക്കുറ്റി അടക്കമുള്ളവര്‍ക്കെതിരെ സിറ്റി പോലീസാണ് കേസെടുത്തത്. പൊതുസ്ഥലത്ത് കാളക്കുട്ടിയെ പരസ്യമായി കശാപ്പുചെയ്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്തുടനീളം വിവിധ സംഘടനകള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. അതിനിടെ പരസ്യമായി മാടിനെ അറുത്ത് വിതരണം ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരുന്നു. പരസ്യമായി കശാപ്പ് നടത്തുന്നത് കാട്ടാളത്തമാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

ശനിയാഴ്ച വൈകീട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാളക്കുട്ടിയെ അറുത്തത്. കണ്ണൂര്‍ സിറ്റിയിലെ റോഡില്‍ നിര്‍ത്തിയിട്ട മിനിലോറിയില്‍ കയറ്റിനിര്‍ത്തിയാണ് കശാപ്പ് നടത്തിയത്. തുടര്‍ന്ന് കൂടിനിന്നവര്‍ക്കായി ഇറച്ചി വിതരണം ചെയ്യുകയായിരുന്നു. വിതരണം യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനംചെയ്തു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഹനിക്കുന്ന മോദി സര്‍ക്കാരിനെ എന്തു വിലകൊടുത്തും എതിര്‍ക്കുമെന്നും ആര്‍.എസ്.എസ്. അജന്‍ഡ ഇവിടെ വിലപ്പോവില്ലെന്നും ഇറച്ചി വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു. മജിസ്ട്രേട്ടില്‍നിന്ന് അനുമതി നേടിയശേഷമാണ് സംഭവത്തില്‍ പോലീസ് നടപടിയെടുത്തിട്ടുള്ളത്.

]]>
https://www.chandrikadaily.com/cattle-slaughter-kannur-youth-congress-issue.html/feed 0
പയ്യന്നൂര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തന്റെ കൊലപാതകം; മുഖ്യപ്രതിയായ ഡി.വൈ.എഫ്‌.ഐ നേതാവ് പിടിയില്‍ https://www.chandrikadaily.com/amanthali-rss-activist-biju-murder-case-prime-accuse-dyfi-leader-arrested.html https://www.chandrikadaily.com/amanthali-rss-activist-biju-murder-case-prime-accuse-dyfi-leader-arrested.html#respond Tue, 23 May 2017 04:36:29 +0000 http://www.chandrikadaily.com/?p=29681 കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചുരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. ഡിവൈഎഫ്‌ഐ നേതാവായ കെ.അനൂപാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബിജുവിനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിലെ പ്രധാനിയാണ് പയ്യന്നൂര്‍ ബ്ലോക്ക് ട്രഷററായ അനൂപ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇന്നലെ രാത്രി 11 മണിയോടെ പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘമാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മുഖ്യപ്രതിയുടെ അറസ്റ്റോടെ കേസില്‍ ആറുപേര്‍ അറസ്റ്റിലായി. രാമന്തളി കുന്നരുവിലെ പാണത്താന്‍ വീട്ടില്‍ സത്യന്‍ (33), കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന്‍ (31) രാമന്തളി കക്കംപാറയിലെ നടുവിലെ പുരയില്‍ റിനേഷ് (28), രാമന്തളി പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ് (26) എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി പ്രതീഷ് എന്ന ഒരാള്‍ കൂടിയാണ് പിടിയിലാകാനുള്ളത്. പൊലീസിനെ കബളിപ്പിച്ച് വിദേശത്തേക്കു കടന്ന ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്.

]]>
https://www.chandrikadaily.com/amanthali-rss-activist-biju-murder-case-prime-accuse-dyfi-leader-arrested.html/feed 0
കായിക പരിശീലനത്തിന്റെ മറവില്‍ ആര്‍.എസ്.എസ് കൊലപാതക പരിശീലനം നല്‍കുന്നു: മുഖ്യമന്ത്രി https://www.chandrikadaily.com/pinarayi-aganst-rss-practice-behind-curtain.html https://www.chandrikadaily.com/pinarayi-aganst-rss-practice-behind-curtain.html#respond Tue, 25 Apr 2017 18:39:50 +0000 http://www.chandrikadaily.com/?p=27267 തിരുവനന്തപുരം: സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ആര്‍.എസ്.എസ് കൊലപാതക പരിശീലനങ്ങള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കായിക പരിശീലനത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കും ചെറിയ കുട്ടികള്‍ക്കും വരെ കൊലപാതക പരിശീലനം നല്‍കുകയാണ്. ചെറിയ കുട്ടികള്‍ പോലും കൊലപാതക ആൂത്രണത്തില്‍ പങ്കാളികളാവുകയാണ്. ആര്‍.എസ.് എസ് പരിശീലനത്തിലൂടെ സാംസ്‌കാരിക ഉന്നമനം സാധ്യമാകുന്നില്ല. മാനുഷികമൂല്യങ്ങള്‍ ചോര്‍ന്നു പോവുയാണ്. അന്ധമായ സി.പി.എം വിരോധം കാരണം സി.പി.എമ്മുകാരെ വ്യാപകമായി കൊന്നൊടുക്കുന്നു. കോണ്‍ഗ്രസുകാരില്‍ ചിലരെയും ആര്‍.എസ്.എസുകാര്‍ കൊന്നൊടുക്കി. സര്‍ക്കാര്‍ സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും പോലും ഇത്തരത്തില്‍ ആയുധപരിശീലനങ്ങള്‍ നടക്കുന്നുണ്ട്. ഇത് അനുവദിക്കില്ല. പ്രാദേശികമായി നടക്കുന്ന പല അക്രമങ്ങളിലും മറ്റു കേന്ദ്രങ്ങളില്‍ നിന്നുള്ളവരെ ആര്‍.എസ്.എസുകാര്‍ എത്തിക്കുന്നു. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ പോലും ക്യാമ്പ് ചെയ്ത് ക്ഷേത്രങ്ങളില്‍ ഉല്‍സവത്തിനും മറ്റുമെത്തുന്നവരെ ആക്രമിക്കുന്നുണ്ട്. തലശേരി ജഗന്നാഥ ക്ഷേത്രത്തിലുണ്ടായ ആക്രമണം ഇതിന് ഉദാഹരണമാണ്. കാസര്‍കോട് മദ്രസ അധ്യാപകനെ കൊന്നത് ഇത്തരത്തില്‍ ഒരു ആസൂത്രണത്തിന്റെ ഭാഗമാണ്. ഇതിലൂടെ വര്‍ഗീയ കലാപം ഉണ്ടക്കാനാണ് ആര്‍.എസ്.എസ് ശ്രമിച്ചത്. കൊല്ലപ്പൈട്ട അധ്യാപകനുമായി യാതൊരു വിരോധവുമില്ലാത്തവരാണ് ആക്രമണത്തിന് പിന്നില്‍. സ്ഥലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും പ്രദേശത്തെ മുസ്‌ലിം ജനവിഭാഗവും ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി മനസിലാക്കി ഒപ്പം നിന്നു. അതിനാലാണ് തുടര്‍ന്നുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ആയുധപരിശീലനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരാനും സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരള പൊലീസ് ആക്ട് 2001ലെ 73ാം വകുപ്പ് പ്രകാരം കായിക പരിശീലനം നടത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ അഭ്യാസ രീതികള്‍ ഉള്‍ക്കൊള്ളുന്ന പരിശീലം നടത്താന്‍ പാടില്ല. ഇതിനായി തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമോ, പ്രദേശമോ പെര്‍മിറ്റില്ലാതെ ആര്‍ക്കും പതിച്ചുനല്‍കാന്‍ പാടില്ല. ജോണ്‍ ഫെര്‍ണാണ്ടസ്, ഇ.പി ജയരാജന്‍, എം.രാജഗോപാല്‍ എ.എന്‍ ഷംസീര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

]]>
https://www.chandrikadaily.com/pinarayi-aganst-rss-practice-behind-curtain.html/feed 0
വിദ്യാര്‍ത്ഥിയെ ചവിട്ടിക്കൊന്ന സംഭവം; ആര്‍.എസ്.എസ് നേതാവ് ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റില്‍ https://www.chandrikadaily.com/anandu-murder-rss-arrested.html https://www.chandrikadaily.com/anandu-murder-rss-arrested.html#respond Fri, 07 Apr 2017 08:02:11 +0000 http://www.chandrikadaily.com/?p=25311 പ്ലസ്ടു വിദ്യാര്‍ത്ഥിയെ ചവിട്ടികൊന്ന കേസില്‍ ആര്‍.എസ്.എസ് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് ഉള്‍പ്പെടെ 16 പേര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

പട്ടണക്കാട് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്‍-നിര്‍മല ദമ്പതികളുടെ മകന്‍ വയലാര്‍ അനന്തു അശോക് (17) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്.
ആര്‍.എസ്.എസ് വയലാര്‍ മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് തൈവീട്ടില്‍ ആര്‍ ശ്രീക്കുട്ടന്‍(23) ആണ് ഒന്നാംപ്രതി. രണ്ടാംപ്രതി ബാലമുരളി ഒളിവിലാണ്. കൂടാതെ വിഷ്ണു നിവാസില്‍ എം. ഹരികൃഷ്ണന്‍(23), ചക്കുവെളി വീട്ടില്‍ യു. സംഗീത്(കണ്ണന്‍-19), വേന്തമ്പില്‍ വീട്ടില്‍ എം. മിഥുന്‍(19), കുറുപ്പന്തോടത്ത് എസ്. അനന്തു(20), ഐക്കരവെളി ഡി. ദീപക്(23), പുതിയേക്കല്‍ വീട്ടില്‍ ആര്‍. രാഹുല്‍(മനു-20), ചക്കുവെളി യു. ഉണ്ണികൃഷ്ണന്‍(22),പാറേഴത്ത് നികര്‍ത്തില്‍ അതുല്‍ സുഖാര്‍നോ(19)എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. പ്രതികളില്‍ ഭൂരിഭാഗംപേരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി പത്തരയോടെ വയലാര്‍ നീലിമംഗലത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സ്‌കൂള്‍ പരിസരത്ത് ചിലര്‍ ക്യാമ്പ് ചെയ്ത് കഞ്ചാവ് ഉള്‍പ്പെടെ ലഹരിയിലേക്ക് കുട്ടികളെ ആകര്‍ഷിച്ച് വലയിലാക്കുന്നതും പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നതും അനന്തുവും കൂട്ടരും ചോദ്യംചെയ്യുകയും ഇവരുമായി തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി വയലാര്‍ കൊല്ലപ്പള്ളി ക്ഷേത്രോത്സവത്തിനിടെയില്‍ ചെറിയതോതില്‍ ആക്രമണം ഉണ്ടായി. ഇതിനു പ്രതികാരം തീര്‍ക്കാനാണ് നീലിമംഗലത്തുവെച്ച് അനന്തുവിനെയും കൂട്ടുകാരെയും ആക്രമിച്ചത്. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ അനന്തുവിന്റെ സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരാണ്.
മരിച്ച അനന്തുവും മുന്‍പ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രായപൂര്‍ത്തിയാകാത്തവരേയും മുതിര്‍ന്നവരായി കണക്കാക്കിയുള്ള നിയമനടപടിക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചേര്‍ത്തല ഡിവൈ.എസ്.പി വൈ ആര്‍ റസ്റ്റം പറഞ്ഞു.

]]>
https://www.chandrikadaily.com/anandu-murder-rss-arrested.html/feed 0
പിണറിയിക്കെതിരെ കൊലവിളി; മുന്‍ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍ https://www.chandrikadaily.com/kundan-chandravath-pinarayi-vijayan-rss-arrest.html https://www.chandrikadaily.com/kundan-chandravath-pinarayi-vijayan-rss-arrest.html#respond Tue, 28 Mar 2017 12:51:13 +0000 http://www.chandrikadaily.com/?p=24356 ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. പിണറായിയുടെതലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മുന്‍ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ചന്ദ്രാവതിനെ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

ഈ മാസം തുടക്കത്തില്‍ ഉജ്ജയ്നി ശഹീദ് പാര്‍ക്കില്‍ ഒരു പൊതുപരിപാടിക്കിടെയായിരുന്നു ചന്ദ്രാവതിന്റെ വിവാദ പ്രസംഗം. കേരളത്തിലെ സി.പി.എം അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു പരാമര്‍ശം.

ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന കേരള മുഖ്യമന്ത്രിയുടെ തലയെടുത്താല്‍ അതിന് പ്രത്യുപകാരമായി ഒരുകോടിയിലേറെ രൂപ പ്രതിഫലം നല്‍കും. ഇതിനായി വേണമെങ്കില്‍ ഞാനെന്റെ വസ്തുക്കള്‍വരെ വില്‍ക്കും. മുന്നൂറോളം പ്രചാരകര്‍ കൊല്ലപ്പെട്ടു. ഭാരതമാതാവിനുള്ള രക്തഹാരമായി ഞങ്ങള്‍ മൂന്നുലക്ഷം തലകളെടുക്കുമെന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നു” ഇങ്ങനെയായിരുന്നു വിവാദ പ്രസംഗം.
വിവാദ പരാമര്‍ശം പിന്‍വലിച്ചു ഖേദപ്രകടനം നടത്തിയെങ്കിലും ആര്‍എസ്എസ് നേതൃത്വം കുന്ദന്‍ ചന്ദ്രാവതിനെ സംഘടനയില്‍നിന്നു പുറത്താക്കി.

]]>
https://www.chandrikadaily.com/kundan-chandravath-pinarayi-vijayan-rss-arrest.html/feed 0
ഫൈസല്‍ വധം: മുഖ്യ സൂത്രധാരനായ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍ https://www.chandrikadaily.com/malappuram-faisal-murder-rss-arrest.html https://www.chandrikadaily.com/malappuram-faisal-murder-rss-arrest.html#respond Tue, 07 Feb 2017 19:50:21 +0000 http://www.chandrikadaily.com/?p=19393 തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതി മഠത്തില്‍ നാരായണന്‍ പൊലീസ് പിടിയില്‍. ആര്‍.എസ്.എസ് സംസ്ഥാന നേതാവും ഫൈസലിനെ വധിക്കുന്നതിലെ മുഖ്യ സൂത്രധാരനും തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയുമായ മഠത്തില്‍ നാരായണന്‍(47) ഇന്നലെ വൈകുന്നേരം 4.45ഓടെ മഞ്ചേരി സി.ഐ ഓഫീസില്‍ കീഴടങ്ങുകയായിരുന്നു.

ഫൈസലിനെ വധിക്കുന്നതിന് സംഘത്തെ ഏല്‍പ്പിച്ചത് ഇയാളാണെന്നാണ് വിവരം. ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതിയാണ് നാരായണന്‍. തിരൂരില്‍ കൊല്ലപ്പെട്ട യാസര്‍ വധക്കേസില്‍ രണ്ടാം പ്രതിയായിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. ഏറെക്കാലം ആര്‍.എസ്.എസ് തിരൂര്‍ താലൂക്ക് കാര്യവാഹകായിരുന്നു നാരായണന്‍. നാഗ്പൂരില്‍ നിന്നും ട്രെയിനിങ് നേടിയ ശേഷമാണ് അക്രമത്തിനിറങ്ങിയത്. ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കളുമായി അടുത്ത ബന്ധവും നാരായണനുണ്ട്. കേസിലെ എല്ലാ പ്രതികളും പിടിയിലാകുകയും രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അന്വേഷണ സംഘം വഴങ്ങാതിരിക്കുകയും ചെയ്തതോടെയാണ് നാരായണന്‍ കീഴടങ്ങിയത്.

മേലേപ്പുറം വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന ഗൂഢാലോചനാ യോഗത്തിലെ തീരുമാനമനുസരിച്ച് പുളിക്കല്‍ ഹരിദാസനും ജയപ്രകാശനും മഠത്തില്‍ നാരായണനെ ചെന്ന് കാണുകയായിരുന്നു. ഇതോടെ വിഷയം നാരായണന്‍ ഏറ്റെടുക്കുകയും ഫൈസലിനെ കാണുന്നതിന് കൊടിഞ്ഞിയിലെത്തുകയും ചെയ്തു. പിന്നീട് കൊലപ്പെടുത്തുന്നതിന് ബിബിനെ ഏല്‍പ്പിച്ചു. അതിന് ശേഷം ബിബിനും നാരയണനും കൂടി വീണ്ടും കൊടിഞ്ഞിയിലെത്തി. ഫൈസലിന്റെ വാടക ക്വാര്‍ട്ടേഴ്‌സും ഓട്ടോയും മറ്റും മനസ്സിലാക്കി മടങ്ങി.

നവംബര്‍ 19-ന് രാത്രി തിരൂരിലെ സംഘ്മന്ദിരില്‍ കൊലയാളി സംഘത്തോടൊപ്പം തങ്ങി. പുലര്‍ച്ചെ ഇവരെ ഉണര്‍ത്തി വിട്ടത് നാരായണനായിരുന്നു. കൃത്യം നിര്‍വഹിച്ച് മടങ്ങിയെത്തിയ സംഘത്തിന് ഭക്ഷണവും മറ്റും നല്‍കി ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ച ശേഷം നാരായണനും ഒളിവില്‍ പോയി. തിരൂരിലെ സമ്പന്ന തറവാടില്‍ ജനിച്ച നാരായണനെ അക്രമ സ്വഭാവത്താലും മറ്റും നേരത്തെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്താതെ തിരൂരിലെ സംഘ് മന്ദിരിലായിരുന്നു താമസം.

]]>
https://www.chandrikadaily.com/malappuram-faisal-murder-rss-arrest.html/feed 0
ആര്‍.എസ്.എസുകാര്‍ തട്ടിക്കൊട്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ യുവാവിന്റെ പരാതി https://www.chandrikadaily.com/vishnu-rss.html https://www.chandrikadaily.com/vishnu-rss.html#respond Fri, 27 Jan 2017 05:42:13 +0000 http://www.chandrikadaily.com/?p=18061 തിരുവനന്തപുരം: ആര്‍.എസ്.എസുകാര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രംഗത്ത്. ആര്‍.എസ്.എസ് കരകുളം മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് വിഷ്ണുവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷ്ണുവിന്റെ പരാതിയില്‍ 45പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് തന്നെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് 38ദിവസം തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. നാട്ടില്‍ കലാപമുണ്ടാക്കാന്‍ തന്നെ ഉപയോഗിക്കാനായിരുന്നു
അവരുടെ പദ്ധതി. എന്നാല്‍ ഇതിനെ താന്‍ എതിര്‍ത്തു. വര്‍ഗ്ഗീയ കലാപങ്ങളുണ്ടാക്കുന്നത് കൊണ്ടെന്താണ് ഗുണം എന്ന് ചോദിച്ചതിനാലാണ് തന്റെ നേരെ നേതാക്കള്‍ തിരിഞ്ഞതെന്നും വിഷ്ണു പറഞ്ഞു.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്നുവെന്ന് തന്നെക്കൊണ്ട് എന്നെഴുതിച്ചെന്നും വിഷ്ണു പറയുന്നു. വിഷ്ണു ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

]]>
https://www.chandrikadaily.com/vishnu-rss.html/feed 0