rss attack – Chandrika Daily https://www.chandrikadaily.com Tue, 17 Jan 2023 13:41:06 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg rss attack – Chandrika Daily https://www.chandrikadaily.com 32 32 പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിനെതിരായ ആര്‍.എസ്.എസ് ആക്രമണം അപലപനീയം: വിഡി സതീശന്‍ https://www.chandrikadaily.com/condemned-vd-satheesan.html https://www.chandrikadaily.com/condemned-vd-satheesan.html#respond Tue, 17 Jan 2023 13:41:06 +0000 https://www.chandrikadaily.com/?p=233173 തിരുവനന്തപുരം- പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ കെ.പി ഹാഷിമിനെതിരായ ആര്‍.എസ്.എസ് ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രകോപനം ഒന്നുമില്ലാതെയാണ് ഹാഷിമിനെ ആര്‍.എസ്.എസ് ഗുണ്ടകള്‍ ആക്രമിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ അക്രമം കൊണ്ട് നേരിടാന്‍ ആര്‍.എസ്.എസ് ശ്രമിച്ചാല്‍ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി പ്രതിരോധിക്കുമെന്ന് വിഡി സതീശന്‍ അറിയിച്ചു.

പാനൂര്‍ മേഖലയില്‍ കഴിഞ്ഞ കുറച്ചു നാളായി ആര്‍.എസ്.എസ് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. ഇത് സംബന്ധിച്ച് പലവട്ടം പരാതിപ്പെട്ടിട്ടും പോലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഗുണ്ടകള്‍ക്ക് സൗകര്യമാകുന്നത്. ഫാസിസ്റ്റ് പ്രവര്‍ത്തികളിലൂടെ നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഇവരുടെ ശ്രമം. ക്രിമിനലുകളെ സംരക്ഷിക്കാനാണ് പോലിസ് ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കി.

]]>
https://www.chandrikadaily.com/condemned-vd-satheesan.html/feed 0
‘അടുത്ത ദിവസങ്ങളില്‍ അവര്‍ എന്നെയും കൊലപ്പെടുത്തും’; ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ പൊലീസ് ഓഫീസറുടെ ഭാര്യ https://www.chandrikadaily.com/they-will-kill-me-bulandshahr-police-officers-wife.html https://www.chandrikadaily.com/they-will-kill-me-bulandshahr-police-officers-wife.html#respond Fri, 27 Sep 2019 03:35:21 +0000 http://www.chandrikadaily.com/?p=140237 ലക്‌നൗ: അടുത്ത ദിവസങ്ങളില്‍ അവര്‍ എന്നെയും കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ പൊലീസ് ഓഫീസര്‍ സുബോധ്കുമാര്‍ സിംഗിന്റെ ഭാര്യ രജനി സിംഗ്.

‘നിയമവ്യവസ്ഥയില്‍ അസ്വസ്ഥയാണ്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങളായി ഇവര്‍ എന്നെയും കൊലപ്പെടുത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഇതിനെക്കുറിച്ച് ആരോടാണ് പരാതിപ്പെടുക? ആരാണ് പരാതികേള്‍ക്കാനുള്ളത് എന്നും അവര്‍ ചോദിച്ചു’. പശുവിന്റെ പേരിലുണ്ടായ ആക്രമണത്തിന്റെ പേരില്‍ 400 ഓളം പേര്‍ ചേര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ കൊലപ്പെടുത്തിയത്. കേസിലെ ആറു പ്രതികളെ നേരത്തെ സെഷന്‍സ് കോടതി ജാമ്യത്തില്‍ വിട്ടിരുന്നു.

പുറത്തിറങ്ങിയ പ്രതികള്‍ക്ക് ബജ്രഗംദള്‍ പ്രവര്‍ത്തകര്‍ വന്‍സ്വീകരണം നല്‍കിയത് നേരത്തെ വിവാദമായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ബുലന്ദ്ഷഹറിലെ വനമേഖലയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കലാപമുണ്ടായത്. കലാപത്തിനിടെയാണ് സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്.

തട്ടിക്കൊണ്ടുപോയ കാറില്‍ കൊല്ലപ്പെട്ട നിലയിലാണ് ഇന്‍സ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പശുവിനെ കടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍ സിംഗ്. ക്രൂരമായി മര്‍ദ്ദിച്ചാണ് സംഘ്പരിവാര്‍ ഗുണ്ടകള്‍ ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയത്.

]]>
https://www.chandrikadaily.com/they-will-kill-me-bulandshahr-police-officers-wife.html/feed 0
അടൂര്‍ ഗോപാലകൃഷ്ണനെതിരായ ഉന്മൂലന ഭീഷണി: ബി.ജെ.പി വക്താവിനെതിരെ കേസ്സെടുക്കണമെന്ന് കെ.പി.എ മജീദ് https://www.chandrikadaily.com/kpa-majeed-against-bjp-in-adoor-issue.html https://www.chandrikadaily.com/kpa-majeed-against-bjp-in-adoor-issue.html#respond Thu, 25 Jul 2019 15:12:27 +0000 http://www.chandrikadaily.com/?p=134317 കോഴിക്കോട്: വിഖ്യാത ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ഉന്മൂലന ഭീഷണി ഗൗരവകരമാണെന്നും രാജ്യം പത്മശ്രീ നല്‍കി ആദരിച്ച അന്തര്‍ദേശീയ-ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വിശ്വാത്തര പ്രതിഭയായ അടൂര്‍ ഗോപാലകൃഷ്ണനെ വരെ ചന്ദ്രനിലേക്ക് ആട്ടിയോടിക്കുമെന്ന ബി.ജെ.പി ധാഷ്ട്യം അങ്ങേയറ്റം അപലപനീയമാണ ന്നും മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
ദേശീയ അവാര്‍ഡ് ജേതാവിനെതിരെ ഉന്മൂലന ഭീഷണി ഉയര്‍ത്തിയ ബി.ജെ.പി സംസ്ഥാന വക്താവ് ബി ഗോപാല കൃഷ്ണനെതിരെ വധഭീഷണിക്ക് കേസെടുത്ത് നിയമത്തിന്റെ മുമ്പിലെത്തിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

ജയ്ശ്രീറാം വിളിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതരെയും മറ്റു ന്യൂനപക്ഷങ്ങളെയും അക്രമിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ജയ്ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ പ്രതിഷേധിച്ച് സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ അമ്പതോളം പേര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. സ്വതന്ത്ര്യാനന്തരം സ്വന്തം ജീവനക്കാളേറെ ഇന്ത്യയെ സ്‌നേഹിച്ച് ഇവിടെ ഉറച്ചു നിന്ന് രാജ്യം കെട്ടിപ്പടുത്ത മുസ്്‌ലിംകളെ പാക്കിസ്ഥാനിലേക്ക് കയറ്റി അയക്കാന്‍ വെമ്പല്‍കൊണ്ടവര്‍ ഇപ്പോള്‍, അഹിംസയില്‍ അധിഷ്ടിതമായ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരെ അന്യ ഗ്രഹങ്ങളിലേക്കു കയറ്റി അയക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് അതീവ ഗുരുതരമാണ്.

37% വോട്ടുകള്‍ നേടി അധികാരത്തിലെത്തിയ സംഘ്പരിവാറിന് രാജ്യത്തെ 63% ജനങ്ങളും എതിരാണെന്ന തിരിച്ചറിവോടെ വേണം ഇത്തരം കൊലവിളികളും ഭീഷണികളും. ഏതെങ്കിലും വിഭാഗത്തിന് ഇന്ത്യയെ തീറെഴുതിയിട്ടില്ല.
അറബികള്‍ ഒട്ടകങ്ങളെ ആരാധിക്കുന്നവരാണെന്നും അതുകൊണ്ട് അവയെ അറവ് നടത്താറോ ഭക്ഷിക്കാറോ ഇല്ലെന്ന പെരും നുണ ചാനലില്‍ വിളമ്പിയ വ്യക്തിയാണ് ബി.ജെ.പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. ഇത്തരം വിവര ദോഷികളെ അവര്‍ മെഗാഫോണുകളാക്കുന്നത് ആകസ്മികമല്ല. ആശയദാരിദ്രം നേരിടുന്ന സംഘപരിവാറിന് പണാധിപത്യവും നുണച്ചാക്കുകളും ഭീഷണികളും കൊണ്ടു അധിക കാലം പിടിച്ചു നില്‍ക്കാനാവില്ല. ജനാധിപത്യപരവും സമാധാനപരവുമായ എതിര്‍ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ കണ്ട് ആക്രമണോത്സുക ഭീഷണി മുഴുക്കുന്നവരെ മതേതര ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/kpa-majeed-against-bjp-in-adoor-issue.html/feed 0
അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു; ആര്‍എസ്എസ് ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി https://www.chandrikadaily.com/apabdullakutty-joins-bjp-in-the-presence-of-bjp-working-president.html https://www.chandrikadaily.com/apabdullakutty-joins-bjp-in-the-presence-of-bjp-working-president.html#respond Wed, 26 Jun 2019 11:41:06 +0000 http://www.chandrikadaily.com/?p=131216 ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ പുകഴ്ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ദേശീയ ആസ്ഥാനത്ത് വെച്ച്പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ ജെ.പി നദ്ദയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. അതേസമയം മോദി ഭരണത്തില്‍ മുസ്ലിംങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ അബ്ദുള്ളക്കുട്ടി നിശബ്ദനായി.
എന്നാല്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ തുടര്‍ന്നുള്ള ചോദ്യങ്ങളോട് മുസ്ലീങ്ങള്‍ക്കും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാനാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ് അബ്ദുള്ളക്കുട്ടി ഒഴിഞ്ഞുമാറുകയായിരുന്നു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയില്‍ ചേരാന്‍ മോദി ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടിരുന്നു.

]]>
https://www.chandrikadaily.com/apabdullakutty-joins-bjp-in-the-presence-of-bjp-working-president.html/feed 0
കിഷന്‍ ഗഞ്ച് ഈദ് ദിന ആക്രമണം: സത്യമെന്ത്? https://www.chandrikadaily.com/kishan-ganch-eid-attack-real-incident-fb-post-news.html https://www.chandrikadaily.com/kishan-ganch-eid-attack-real-incident-fb-post-news.html#respond Fri, 07 Jun 2019 09:11:47 +0000 http://www.chandrikadaily.com/?p=129456 ഓരോരോ വാര്‍ത്തകള്‍ അസത്യങ്ങളായും ദുഷ്ടലാക്കോടെയും പരത്തുന്ന ഫാഷിസ്റ്റ് കുബുദ്ധി കൃത്യമായി ബോധ്യപ്പെട്ട ഒന്നായിരുന്നു ഇന്നലത്തെ കിഷന്‍ഗഞ്ച് ഈദ് ദിന കയ്യേറ്റ വാര്‍ത്തകള്‍. നേപ്പാള്‍ ബോര്‍ഡറിലെ പൊത്തിയ ബ്ലോക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.
മുസ്ലിംകള്‍ ഭൂമി കയ്യേറി ഈദ് നമസ്‌കരിച്ചു എന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്.

  1. മുസ്‌ലിംകള്‍ അവരുടെ ഈദ്ഗാഹിലാണ് നമസ്‌കരിച്ചത്. ആ ഭൂമിയെ കുറിച്ച് ഒരു തര്‍ക്കവുമില്ല.

കേരളത്തിലെ ചില മുസ്ലിം വിഭാഗങ്ങള്‍ സ്‌റ്റേഡിയങ്ങളിലും കടപ്പുറത്തും മറ്റും താല്‍ക്കലികമായി ഒരുക്കുന്ന ഈദ്ഗാഹ് മനസ്സിലുള്ളത് കൊണ്ടാണ് കേരളത്തില്‍ ‘ഭൂമി കയ്യേറി ഈദ് ഗാഹ് ആക്കി’ എന്ന വാര്‍ത്ത വേഗം വൈറലായത്. ശരിക്കും ഹനഫി മദ്ഹബ് അനുസരിച്ച് ജീവിക്കുന്നവരുടെ ഈദ് ഗാഹ് കണ്‍സപ്റ്റ് തന്നെ വേറെയാണ്. ഹനഫി മുസ് ലിംകള്‍ പള്ളിക്ക് പുറത്ത് പ്രത്യേകം വഖഫ് ചെയത് മാറ്റിവെക്കുന്ന ഈദ് ഗാഹുകളിലാണ് രണ്ട് പെരുന്നാളുകള്‍ നമസ്‌കരിക്കുക. പള്ളികളല്ലാത്ത, അധികവും കൃഷിയിടങ്ങളിലൊ കാടുകളിലോ ഒറ്റച്ചുമരും ബാക്കി ഗ്രൗണ്ടുമാക്കി മാറ്റി വെച്ച, രണ്ട് പെരുന്നാളുകള്‍ മാത്രം നമസകരിച്ച് പിന്നീട് കൃഷി പോലും ചെയ്യാതെ ബഹുമാനത്തോടെ മാറ്റിവെക്കുന്ന ഈദ് ഗാഹുകള്‍ ഉത്തരേന്ത്യയില്‍ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും പരിചിതമായിരിക്കും. കല്ലും മുള്ളും നിറഞ്ഞതാണെങ്കില്‍ പോലും അത്തരം ഭുമികളില്‍ ചെരുപ്പിട്ട് കയറുന്നത് പോലും അവര്‍ക്കിഷ്ടമില്ല.

  1. ഇന്നലെ അക്രമം നടന്നത് ഈദ്ഗാഹിലേക്ക് പോകുന്ന വഴിയിലുള്ള സര്‍ക്കാര്‍ മുമ്പ് വിതരണം ചെയ്ത എന്നാല്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയിലാണ്. ആ വഴിയിലൂടെ ഈദ് ഗാഹിലേക്ക് പോകുന്ന ഏതാനും ചിലരെയാണ് ആദിവാസികള്‍ പതിയിരുന്ന് അമ്പുകള്‍ എയ്ത് വീഴ്ത്തിയത്.
  2. ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ വകയായുള്ള ഭൂമി വിതരണത്തിന്റെ ഭാഗമായി ചില മുസ്ലിം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയില്‍ ചില ആദിവാസി കുടുംബങ്ങള്‍ അവകാശമുന്നയിച്ചതാണ് ഈ പ്രശ്‌നങ്ങളുടെ അടിസ്ഥാനം.
  3. ഈ ഭൂമി തര്‍ക്കങ്ങളുടെ നിജസ്ഥിതി അറിയണമെങ്കില്‍ മുസ്‌ലിം ദലിത് ആദിവാസി പിന്നാക്കക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഭൂമി സംഘര്‍ഷങ്ങളെക്കുറിച്ചറിയണം. അവരെ തമ്മിലടിപ്പിക്കുന്ന ഭൂപ്രഭുക്കളുടെ ജാതി വെറിയും സാമ്പത്തിക കൊള്ളയും, ഇപ്പോള്‍ അതിലേക്ക് സുഗമമായി ചേര്‍ക്കപ്പെടുന്ന വര്‍ഗ്ഗീയവിഷവും അറിയണം.
  4. കിഷന്‍ ഗഞ്ചടക്കമുള്ള ഉത്തരേന്ത്യന്‍ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ കോടതി കേസുകളും കുടുംബ പ്രശ്‌നങ്ങളും നടക്കുന്നത് ഭുമി വിഷയത്തിലാണ്. അധികപേര്‍ക്കും നിന്ന് തിരിയാനുള്ള ഇത്തിരി ഭൂമിയാണുണകുക. അത് ഭാഗം വെച്ച് പോകുന്നതിനനുസരിച്ച് കുടുംബ തര്‍ക്കങ്ങള്‍ കൂടുന്നു. കൂടുതല്‍ ഭൂമിയുള്ള ഏതാനും ചിലരുടെ പാട്ടകൃഷിക്കാരാണ് അധികപേരും. സ്ഥലമില്ലാത്തതിനാല്‍ ഹൈവേകള്‍ പോലും കയ്യേറി അടയാളം വെച്ച് അവര്‍ കൃഷി ചെയത ധാന്യങ്ങള്‍ ഉണക്കാന്‍ പോലും ഉപയോഗിക്കുന്നത് അവിടങ്ങളില്‍ നിത്യ കാഴ്ചയാണ്.
  5. വലിയ ഭൂമി ഉടമകള്‍ അവര്‍ തമ്മിലുള്ള കണക്കുകള്‍ തീര്‍ക്കാനും കച്ചവട കുതന്ത്രങ്ങള്‍ക്കും ആദിവാസികളെ ഉപയോഗപ്പെടുത്തുന്നതും ഇളക്കിവിടുന്നതും ഈയിടെ വര്‍ദ്ധിച്ചു വന്നിട്ടുണ്ട്. ഓരോരുത്തര്‍ തങ്ങളുടെ രാഷ്ട്രീയവും ആവശ്യാനുസരണം അതിലേക്ക് ചേര്‍ക്കുന്നു. അലീഗര്‍ കിഷന്‍ഗഞ്ച് സെന്ററിന് ഭൂമി അനുവദിച്ചപ്പോള്‍ അതില്‍ ആദിവാസികളെ കുടില്‍ കെട്ടി സമരം ചെയ്യാന്‍ പ്രേരിപ്പിച്ചവരില്‍ അവിടെ മെഡിക്കല്‍ കേളേജടക്കമുള്ള സ്ഥാപന ഭൂ താല്‍പര്യങ്ങളുള്ള സ്‌റ്റേറ്റ് ബി ജെ പി ട്രഷറര്‍ ജെയ്‌സ്വാള്‍ മുതല്‍ അലീഗര്‍ കാമ്പസ് അവിടെ വരരുത് എന്നാഗ്രഹിച്ച ചില മുസ്ലിം വ്യക്തികള്‍ വരെയുണ്ട്.
  6. ഞാനറിയുന്ന കിഷന്‍ഗഞ്ചിലെ മിക്ക മുസ്ലിം കുടുംബങ്ങളും തങ്ങളുടെ ഉറ്റവരുമായുള്ള ഭൂതര്‍ക്കങ്ങള്‍, കേസുകള്‍, കുഴപ്പങ്ങളുമായി കഴിയുന്നവരാണ്. ഇടക്കിടെ കൊലപാതകങ്ങള്‍ വരെ നടക്കും.
  7. ഈ നോമ്പ് മാസം വളരെ അടുത്ത് ബന്ധമുള്ള ഒരു സുഹൃത്തിന്റെ അകന്ന കുടുംബത്തില്‍ ജേഷ്ഠാനുജ മക്കള്‍ തമ്മില്‍ വര്‍ഷങ്ങളായി നില നില്‍ക്കുന്ന കൃഷിഭൂമി തര്‍ക്കം പര്യമതയിലെത്തി. നോമ്പുതുറക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്നെ അനിയന്റെ മക്കള്‍ വാളുകളെടുത്ത് ജേഷ്ഠന്റെ മക്കളെ വെട്ടി. രണ്ടാള്‍ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു. ഒരു കുടുംബത്തിലെ മൂന്നാളുകള്‍ ഒരേ ദിവസം കൊല്ലപ്പെടുന്നു. പക്ഷെ വര്‍ഗ്ഗീയതയുടെ നിറമുള്ളതേ ഇന്ന് ഇന്ത്യയില്‍ വാര്‍ത്തയാകു, ചര്‍ച്ചയാകൂ.
  8. കിഷന്‍ ഗഞ്ചില്‍ ഈദ് ദിനത്തില്‍ നടന്ന അക്രമണത്തില്‍ വര്‍ഗ്ഗീയത ഇല്ലെന്നാണ് മനസ്സിലാക്കേണ്ടത്. പരപ്രേരണയാല്‍ പലപ്പോഴും ആദിവാസികള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങളുടെ ഇരകള്‍ പലപ്പോഴും അവിടത്തെ ഹിന്ദുക്കള്‍ കൂടിയാണ്. അത് കൊണ്ട് തന്നെ ഈ പ്രശ്‌നത്തില്‍ അവിടത്തെ ഹിന്ദുക്കളും മുസ്ലിംകളുടെ കൂടെയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
  9. ഇന്ത്യയില്‍ വര്‍ഗ്ഗീയ ഫാസിസം ശക്തമായിട്ടുണ്ട്. എന്നാല്‍ അധിക വിഷയങ്ങളിലും മനുഷ്യജീവിതത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന അധികാരപണജാതി പ്രശ്‌നങ്ങളിലേക്ക് വര്‍ഗ്ഗീയത കൂളായി ചേര്‍ക്കപ്പെടുകയാണ്. സംഘ പരിവാര്‍ ഫേക്ക് ഫാക്ടറികള്‍ ഇത്തരം ടൂളുകള്‍ നന്നായി ഉപയോഗപ്പെടുത്തുന്നു. ഇരബോധം കൂടിക്കൊണ്ടിരിക്കുന്ന മുസ്ലിംകള്‍ അതില്‍ വീണുപോകുന്നു.

കൂടുതല്‍ ജാഗ്രത കാണിക്കേണ്ട കാലമാണ്.

ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍

ചിത്രങ്ങള്‍: രണ്ട് തരം മുതലെടുപ്പുകള്‍

]]>
https://www.chandrikadaily.com/kishan-ganch-eid-attack-real-incident-fb-post-news.html/feed 0
കാസര്‍കോട് മുസ്‌ലിം യുവാക്കള്‍ക്ക് പേര് ചോദിച്ച് മര്‍ദ്ദനം https://www.chandrikadaily.com/mob-attacked-muslim-youngster-in-kasargod.html https://www.chandrikadaily.com/mob-attacked-muslim-youngster-in-kasargod.html#respond Tue, 28 May 2019 18:00:54 +0000 http://www.chandrikadaily.com/?p=128685 മംഗലാപുരം വിമാനത്താവളത്തിലേക്ക് പോയ മുസ്‌ലിം യുവാക്കള്‍ക്ക് കാസര്‍കോട് നഗരത്തില്‍ വച്ച് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. കൊലക്കേസില്‍ ഉള്‍പ്പടെ പ്രതിയായ കാസര്‍കോട് കറന്തക്കാട് സ്വദേശി അജയകുമാര്‍ ഷെട്ടിയാണ് പിടിയിലായത്.

മംഗലുരു ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയ കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ അഷ്‌റഫിന്റെ മകന്‍ സി.എച്ച് ഫായിസ്, സുഹൃത്ത് അബ്ദുല്ലയുടെ മകന്‍ അനസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗള്‍ഫില്‍ നിന്ന് വരുന്ന ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാന്‍ പോകുന്നതിനിടയിലാണ് സംഭവം.
കാസര്‍കോട് നഗരത്തിലെ ആര്‍എസ്എസ് ശക്തികേന്ദ്രമായ കറന്തക്കാട് വച്ചാണ് സംഭവം നടന്നത്. ബ്ലൂടൂത്ത് കണക്ട് ചെയ്യാനായി കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടപ്പോള്‍ രണ്ട് പേര്‍ വന്ന് കാറിന്റെ ചില്ലില്‍ തട്ടുകയായിരുന്നു. ഗ്ലാസ് തുറന്നപ്പോള്‍ ഇവര്‍ പേര് ചോദിക്കുകയും, പേര് പറഞ്ഞപ്പോള്‍ ആക്രമിക്കുകയുമായിരുന്നു. സ്ഥലമേതാണെന്ന് അറിയാമോ എന്ന് ചോദിച്ച് കാറിന് പുറത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ അതുവഴി വന്ന മറ്റു യാത്രക്കാരോട് സഹായം ചോദിച്ചു. ഇതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. യുവാക്കള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

]]>
https://www.chandrikadaily.com/mob-attacked-muslim-youngster-in-kasargod.html/feed 0
ആര്‍എസ്എസ് നേതാവിന്റെ വീടിനു സമീപത്തെ ബോംബ്‌സ്‌ഫോടനം; പൊലീസ് റെയ്ഡില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി https://www.chandrikadaily.com/bomb-blast-near-rss-house-kannur.html https://www.chandrikadaily.com/bomb-blast-near-rss-house-kannur.html#respond Sun, 24 Mar 2019 06:00:02 +0000 http://www.chandrikadaily.com/?p=122119 തളിപ്പറമ്പ്: നടുവിലില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിന് സമീപം ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു. പൊലീസ് റെയ്ഡില്‍ വന്‍ ആയുധ ശേഖരവും കണ്ടെത്തി. ആര്‍എസ്എസ് നടുവില്‍ മണ്ഡലം കാര്യവാഹക് മുതിരമല ഷിബുവിന്റെ വീടിനോട് ചേര്‍ന്നാണ് സ്‌ഫോടനമുണ്ടായത്. ബോംബ് സ്‌ഫോടനത്തില്‍ ഷിബുവിന്റെ മകനും നടുവില്‍ എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഗോകുല്‍(ഏഴ്), അയല്‍വാസിയും നടുവില്‍ ടൗണില്‍ ടെയ്‌ലറിംഗ് നടത്തുന്ന ശിവകുമാറിന്റെ മകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കജില്‍ (12)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കണ്ണൂര്‍ കൊയിലി ആസ്പത്രിയില്‍ വിദഗ്ധ ചികില്‍സയിലാണ്.

ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഷിബുവിന്റെ ആട്ടുകുളത്തെ വീടിന്റെ സമീപം സൂക്ഷിച്ച സ്റ്റീല്‍ ബോംബ് കുട്ടികള്‍ കളിക്കുന്നതിനിടെ പൊട്ടിയാണ് അപകടം. ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. വടിവാളും പ്രത്യേക മഴുവുമടങ്ങുന്ന ആയുധങ്ങളാണ് കണ്ടെത്തിയത്. ഇവ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നതിന് സമാനമായവയാണ്. തെരഞ്ഞെടുപ്പ് കാലത്ത് അക്രമം നടത്താനായി സൂക്ഷിച്ച ബോംബുകളാണ് പൊട്ടിയതെന്നും ആരോപണമുണ്ട്.

]]>
https://www.chandrikadaily.com/bomb-blast-near-rss-house-kannur.html/feed 0
സംവിധായകന്‍ പ്രിയനന്ദനെതിരെയുള്ള ആക്രമണം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍ https://www.chandrikadaily.com/director-priyanandan-attack-rss-worker-arrested-news.html https://www.chandrikadaily.com/director-priyanandan-attack-rss-worker-arrested-news.html#respond Fri, 25 Jan 2019 12:04:15 +0000 http://www.chandrikadaily.com/?p=117469 തൃശ്ശൂര്‍: സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനാണ് സരോവര്‍. ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചിരുന്നു.

പ്രതി ബസ്സില്‍ കൊടുങ്ങല്ലൂരേക്ക് രക്ഷപ്പെട്ടു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിയനന്ദനന്റെ ശബരിമല പോസ്റ്റില്‍ പ്രകോപിതനായാണ് ഇത് ചെയ്തതെന്ന് സരോവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അല്‍പ സമയത്തിനകം തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കും.

തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപത്തു വെച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ പ്രിയനന്ദന്റെ മേല്‍ ചാണകവെള്ളം തളിച്ചു. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് പ്രിയനന്ദന്‍ പറഞ്ഞിരുന്നു. പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിയനന്ദന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/director-priyanandan-attack-rss-worker-arrested-news.html/feed 0
ആര്‍.എസ്.എസ് ആക്രമണത്തില്‍ പരിക്കേറ്റ കരീം മുസ്ലിയാര്‍ ഗുരുതരാവസ്ഥയില്‍; ചികിത്സാ സഹായത്തിന് അഭ്യര്‍ത്ഥന https://www.chandrikadaily.com/help-kareem-musliyar.html https://www.chandrikadaily.com/help-kareem-musliyar.html#respond Mon, 14 Jan 2019 04:47:19 +0000 http://www.chandrikadaily.com/?p=116149 കാസര്‍കോട്: ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ ദിവസം ആക്രമണത്തിനിരയായ അബ്ദുല്‍ കരീം മുസ്ലിയാര്‍ അതീവ ഗുരുതരാവസ്ഥയില്‍. ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താല്‍ ദിവസം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആ പണ്ഡിതനെ അക്രമി സംഘം തടഞ്ഞു നിര്‍ത്തി കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഇരുമ്പു ദണ്ഡ് കൊണ്ട് തലക്കും നെഞ്ചിനും ആഞ്ഞു പ്രഹരിച്ചു.ആണി അടിച്ചു കയറ്റിയ മരക്കമ്പു കൊണ്ട് തുടര്‍ച്ചയായി അടിച്ചു മാംസം പിഴുതു മാറ്റി.

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അദ്ദേഹം മംഗലാപുരത്ത് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ചികിത്സാ ഫണ്ടിലേക്ക് കഴിയുന്ന സഹായം ചെയ്യണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

(Contact 9895372608
A/c name :Bunniyam.
IFSC cod vijb 0002002
Account no:200201011003363
Branch name -vijaya bank bayar 
Muligadde kerala.)

ഇത് സംബന്ധിച്ച് ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിന്റെ
തീവ്ര പരിചരണ വിഭാഗത്തിൽ
ഒരു മനുഷ്യൻ ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നുണ്ട്.
മഞ്ചേശ്വരം ബായാർ സ്വദേശി
കരീം മുസ്‌ലിയാർ ആണ് ആ ഹതഭാഗ്യൻ.

ശബരിമല കർമ്മ സമിതി
നടത്തിയ ഹർത്താൽ ദിവസം ബൈക്കിൽ സഞ്ചരിച്ചിരുന്ന ആ പണ്ഢിതനെ അക്രമി സംഘം തടഞ്ഞു നിർത്തി കൂട്ടമായി ആക്രമിക്കുകയായിരുന്നു.
ഇരുമ്പു ദണ്ഡ് കൊണ്ട് തലക്കും നെഞ്ചിനും ആഞ്ഞു പ്രഹരിച്ചു.
ആണി അടിച്ചു കയറ്റിയ മരക്കമ്പു കൊണ്ട് തുടർച്ചയായി അടിച്ചു മാംസം പിഴുതു മാറ്റി.

സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ട് പ്രതിഷേധിചതു കൊണ്ട് തീരുന്നതല്ല അതിലെ ഗൗരവം.
അതി ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകണം.
അദ്ദേഹത്തിൻറെ അടിയന്തിര ഹോസ്പിറ്റൽ ചിലവിനും,തുടർ ചികിത്സക്കും,
നാം എല്ലാം മറന്നു സഹായിച്ചേ പറ്റൂ.
മാരകമായ പരിക്കുകൾ ഏറ്റ അദ്ദേഹത്തിന് ഇതിനകം സർജറികൾ പലതു കഴിഞ്ഞു.
തലക് ഏറ്റ മാരകമായ പ്രഹരത്തിൽ തലച്ചോറിന് ക്ഷതം വന്നിട്ടുണ്ട്.
സംസാര ശേഷി പോലും തിരിച്ചു കിട്ടുമോ എന്ന ആശങ്ക നില നിൽക്കുന്നു.

ശബരിമല വിഷയത്തിൽ ഒരു കക്ഷി പോലും അല്ലാത്ത ആ മത പണ്ഢിതനെ ആക്രമിച്ചതിലൂടെ വൻ വർഗീയ കലാപമാണ് സങ്കുപരിവാർ ലക്‌ഷ്യം വച്ചത് എന്ന് ഇതിനകം പുറത്തു വന്നിട്ടുണ്ട്‌.
ആസൂത്രിതമായ ആ നീക്കം പരാജയപ്പെട്ടു.
പക്ഷെ ഇനിയും അത്തരമൊരു നീക്കം അവരിൽ നിന്നും ഉണ്ടായികൂടന്നില്ല.
വരാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിനു മുമ്പ് കമ്മ്യൂണൽ ക്ലാളാഷുകൾ സൃഷ്ടിച്ചു ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉള്ള ഈ ശ്രമത്തിന്റെ മുന്നിൽ നാം തോറ്റ് പോകരുത്.

നന്മയിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഒന്നിച്ചു നിന്ന് ഈ സൃഗാല
ബുദ്ധികൾക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിരോധം തീർക്കണം.
കൂടെ നമ്മുടെ പ്രിയപ്പെട്ട സഹോദരന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുകയും,
കഴിയുന്ന എല്ലാവരും സഹായിക്കുകയും വേണം.

ഞാൻ അല്പം മുൻപ് അദ്ദേഹത്തിൻറെ മകനുമായി സംസാരിച്ചു.
താഴെയുള്ള എക്കൗണ്ട് നമ്പറിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തി.
കഴിയുന്നവർ അതിലേക് സഹായിക്കുക.
(Contact 9895372608
A/c name :Bunniyam.
IFSC cod vijb 0002002
Account no:200201011003363
Branch name -vijaya bank bayar
Muligadde kerala.)

അല്ലാഹു അദ്ദേഹത്തിന് ഷിഫ നൽകട്ടെ

]]>
https://www.chandrikadaily.com/help-kareem-musliyar.html/feed 0
ആര്‍.എസ്.എസ് കാര്യാലയത്തില്‍ പരിശോധന; ആയുധങ്ങള്‍ പിടിച്ചെടുത്തു https://www.chandrikadaily.com/rss-attack-police-raid-thiruvananthapuram-news.html https://www.chandrikadaily.com/rss-attack-police-raid-thiruvananthapuram-news.html#respond Wed, 09 Jan 2019 09:18:45 +0000 http://www.chandrikadaily.com/?p=115689 തിരുവനന്തപുരം: നെടുമങ്ങാട്ടെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആര്‍.എസ്.എസ് കാര്യാലയത്തില്‍ റെയ്ഡ് നടത്തിയത്. കാര്യാലയത്തിലും പരിസരത്തും പൊലീസ് നടത്തിയ പരിശോധനയില്‍ വാള്‍, കത്തി, ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് നേരെ ആര്‍.എസ്.എസ് ജില്ലാ പ്രചാരകിന്റെ നേതൃത്വത്തില്‍ ബോംബേറുണ്ടായതിന് പിന്നാലെയാണ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡിനെത്തിയത്. ഹര്‍ത്താല്‍ ദിവസം നടന്ന റെയ്ഡിലെ മുഖ്യപ്രതിയായ ആര്‍.എസ്.എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്.

]]>
https://www.chandrikadaily.com/rss-attack-police-raid-thiruvananthapuram-news.html/feed 0