kasarkode murder – Chandrika Daily https://www.chandrikadaily.com Thu, 21 Feb 2019 10:48:07 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg kasarkode murder – Chandrika Daily https://www.chandrikadaily.com 32 32 കൊലക്കത്തി രാഷ്ടീയത്തിനെതിരെ വ്യാപക പ്രതിഷേധം; ഇടതുമുന്നണിയുടെ സംരക്ഷണജാഥ പ്രതിരോധത്തില്‍ https://www.chandrikadaily.com/cpmterror-kerala-is-considered-an-educated-peaceful-state.html https://www.chandrikadaily.com/cpmterror-kerala-is-considered-an-educated-peaceful-state.html#respond Thu, 21 Feb 2019 10:22:35 +0000 http://www.chandrikadaily.com/?p=119436 കോഴിക്കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൊലക്കത്തിക്ക് ഇരയാക്കിയ സംഭവം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ കാനം രാജേന്ദ്രന്‍ നയിക്കുന്ന ഇടതുമുന്നണി സംരക്ഷണജാഥ കടുത്ത പ്രതിരോധത്തിലേക്ക്. ജാഥ നാളെ കോഴിക്കോട് ജില്ലയില്‍ ജാഥ പ്രവേശിക്കും. എന്നാല്‍ ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും നിസംഗരായി മാറിയിരിക്കുകയാണ്. കാസര്‍കോട് ഇരട്ടക്കൊലപാതകം പൊതുസമൂഹത്തില്‍ സൃഷ്ടിച്ച മരവിപ്പും ആശങ്കയും മറികടക്കാന്‍ മുന്നണി നേതാക്കള്‍ക്കും സി.പി.എമ്മിനും സാധിക്കുന്നില്ല. മുഖ്യ ഘടക കക്ഷിയായ സി.പി.ഐ അക്രമത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സി.പി.എമ്മിനെ ഭയന്ന സി.പി.ഐ നേതാക്കള്‍ മൗനം പാലിക്കുകയാണെങ്കിലും കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള നിലപാട് പരസ്യമായി പറയാന്‍ അണികള്‍ തയാറാണ്. ഈ സാഹചര്യത്തില്‍ വടക്കന്‍മേഖലയിലെയും തെക്കന്‍മേഖലയിലെയും രാഷ്ട്രീയ പ്രചാരണജാഥ ഒട്ടും ആവേശമുണ്ടാക്കാതെയാണ് കടന്നുപോവുക.

ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് (സ്‌കറിയ വിഭാഗം) ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ്-ബി തുടങ്ങി പുതുതായി മുന്നണിയുടെ ഭാഗമായ ഘടകകക്ഷികള്‍ ആകെ അങ്കലാപ്പിലാണ്. സി.പി.എമ്മിന്റെ കൂടെ കൂടിയ ഉടന്‍ തന്നെയാണ് ഇരട്ടക്കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. അതോടെ സി.പി.എമ്മിനെ ന്യായീകരിക്കാനും എതിര്‍ക്കാനും സാധിക്കാത്ത നിലയിലാണവര്‍. അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായി മാറിയ സി.പി.എമ്മിനെ ചുമക്കേണ്ട ഗതികേടില്‍ അവര്‍ സ്വയം പഴിക്കുകയാണ്.

ഇല്ലാത്ത കേസിനെചൊല്ലി എം.കെ രാഘവന്‍ എം.പിയെ ടാര്‍ജറ്റ് ചെയാനാണ് ഇടതുമുന്നണിയുടെ പുതിയ തീരുമാനം. രാഘവന്‍ നാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഇടതുമുന്നണിക്ക് ആവുന്നില്ല. അതിനാല്‍ അഴിമതിയുടെ ഇല്ലാക്കഥ മെനയുകയാണ് നേതാക്കന്മാര്‍. സി.പി.എം ബാലുശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയെ മാറ്റിയതും പാര്‍ട്ടിക്ക് ക്ഷീണമാണ്. വാട്‌സ് ആപ് വഴി അശ്ലീല ചിത്രമയച്ചതാണ് ഏരിയാ സെക്രട്ടറി ഇസ്മായില്‍ കുറുമ്പൊയിലിനെ കുടുക്കിയത്. പാര്‍ട്ടി പരമാവധി രക്ഷാവലയം ഒരുക്കിയെങ്കിലും നടപടിക്ക് നിര്‍ബന്ധിതമാവുകയായിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും കമ്മിറ്റി അംഗമായി ഇസ്മായില്‍ തുടരുന്നുണ്ട്. തെറ്റ് ചെയ്തതായി കണ്ടെത്തിയാല്‍ നടപടിയുണ്ടാവുമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഇതിനെതിരെ പ്രതികരിച്ചത്. ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇസ്മായിലിനെ മാറ്റിയത് അറിഞ്ഞിട്ടില്ലെന്നും പി. മോഹനന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇടതുമുന്നണി രാഷ്ട്രീയ വിശദീകരണ യാത്ര യഥാര്‍ത്ഥത്തില്‍ കാസര്‍കോട് സംഭവത്തിന്റെ വിശദീകരണമായി മാറുമെന്ന് ഉറപ്പാണ്. സി.പി.എം നേതാക്കള്‍ ഇക്കാര്യത്തില്‍ എന്തു പറയുന്നു എന്നറിയാനാണ് ജനം കാതോര്‍ക്കുന്നത്. അതുകൊണ്ടുതന്നെ നേതൃനിര അങ്കലാപ്പിലാണ്. ഇന്ന് മുതല്‍ 23 വരെയാണ് ജാഥ ജില്ലയില്‍ എത്തുന്നത്.

]]>
https://www.chandrikadaily.com/cpmterror-kerala-is-considered-an-educated-peaceful-state.html/feed 0
ഉറ്റവരെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിങ്ങിപ്പൊട്ടി യു.ഡി.എഫ് നേതാക്കള്‍ https://www.chandrikadaily.com/mullappally-ramachandran-visits-kripesh-home-youth-congress-workers-home.html https://www.chandrikadaily.com/mullappally-ramachandran-visits-kripesh-home-youth-congress-workers-home.html#respond Mon, 18 Feb 2019 16:27:38 +0000 http://www.chandrikadaily.com/?p=119242
കാസര്‍കോട്: കൃപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ പൊട്ടിക്കരഞ്ഞ് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. പൊട്ടിക്കരയുന്ന രക്ഷിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിങ്ങിക്കരയുകയായിരുന്നു നേതാക്കള്‍. നാടിനെ നടുക്കിയ അതിദാരുണമായ കൊലപാതക വാര്‍ത്ത പരന്നതുമുതല്‍ നേതാക്കളുടെ കുത്തൊഴുക്കായിരുന്നു പെരിയയിലേക്ക്. ജനമഹായാത്ര റദ്ദാക്കിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കാസര്‍കോട്ടെത്തിയത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടി എ. അബ്ദുല്‍ റഹ്മാന്‍ അടക്കമുള്ള നേതാക്കള്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു.

കൊലപാതകം നടത്തിയിട്ട് കയ്യൊഴിയുന്നത് സി.പി.എമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഇരുവരെയും കൊല്ലും എന്നുറപ്പായ ഘട്ടത്തില്‍ നഷ്ടപരിഹാരം വരെ നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും സി.പി.എം വഴങ്ങിയില്ലെന്ന് ശരത് ലാലിന്റെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. കൃപേഷ് കൊല്ലപ്പെടുന്നത് ഒഴിവാക്കാനായി ഇനി അക്രമങ്ങളില്‍ പെട്ടാല്‍ വീട്ടില്‍ കയറ്റില്ലെന്ന് അച്ഛന്‍ കൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പിതാവ് വിശദമാക്കി.

]]>
https://www.chandrikadaily.com/mullappally-ramachandran-visits-kripesh-home-youth-congress-workers-home.html/feed 0
കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകും: മുല്ലപ്പള്ളി https://www.chandrikadaily.com/25-lakhs-each-to-the-bereaved-family-of-the-deceased-says-mullapally.html https://www.chandrikadaily.com/25-lakhs-each-to-the-bereaved-family-of-the-deceased-says-mullapally.html#respond Mon, 18 Feb 2019 15:18:31 +0000 http://www.chandrikadaily.com/?p=119234 കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകുമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആദ്യഗഡുവായി 10 ലക്ഷം രൂപ ഉടനെ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നും പരിശീലനം ലഭിച്ച ക്രിമിനലുകളാണ് കൊല നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന നടത്തിയ CPM നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്യണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/25-lakhs-each-to-the-bereaved-family-of-the-deceased-says-mullapally.html/feed 0
മദ്രസാ അധ്യാപകനെ കഴുത്തറുത്ത് കൊന്ന കേസ്: മൂന്നു ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍ https://www.chandrikadaily.com/kasarkode-murder-three-arrested-and-remanded.html https://www.chandrikadaily.com/kasarkode-murder-three-arrested-and-remanded.html#respond Fri, 24 Mar 2017 07:48:30 +0000 http://www.chandrikadaily.com/?p=23854 പഴയചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ മടിക്കേരി കുട്ടംപടി സ്വദേശി മുഹമ്മദ് റിയാസ് മൗലവി(30)യെ പള്ളിയോടനുബന്ധിച്ചുള്ള മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
കാസര്‍കോട് കേളുഗുഡ്ഡയിലെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ എസ്. നിതിന്‍ (18), സണ്ണ കുഡ്‌ലുവിലെ എന്‍. അഖിലേഷ് (25), കേളുഗുഡ്ഡ അയ്യപ്പ നഗറിലെ എസ്. അജേഷ് എന്ന അപ്പു (20) എന്നിവരെയാണ് കണ്ണൂര്‍ ഐ.ജി.മഹിപാല്‍ യാദവ്, കണ്ണൂര്‍ ക്രൈംബ്രാഞ്ച് മേധാവി ഡോ.എ.ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂന്നു പേര്‍ മാത്രമാണ് കൃത്യത്തിന് പിന്നില്‍ എന്നാണ് പൊലീസ് വിശദീകരണം.
അജേഷും നിതിന്‍ റാവുവും കൂലിപ്പണിക്കാരാണ്. അഖിലേഷ് സ്വകാര്യ ബാങ്കിന്റെ വായ്പാ കുടിശ്ശിക തിരിച്ചു പിടിക്കുന്ന ഏജന്‍സിയിലെ ജീവനക്കാരനാണ്. കൊലക്ക് ശേഷം അഖിലേഷ് ബാങ്കില്‍ ജോലിക്ക് പോയിരുന്നു. അജേഷും നിതിന്‍ റാവുവും ഒളിവില്‍ കഴിയുകയായിരുന്നു. രണ്ട് പേരെയും പെട്ടെന്ന് കാണാതായത് അന്വേഷണത്തില്‍ വഴിത്തിരിവായി. ഇതിന്റെ ചുവട് പിടിച്ച അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. കളിസ്ഥലത്തുണ്ടായ അനിഷ്ട സംഭവമാണ് നിരപരാധിയായ മദ്രസ അധ്യാപകന്റെ കൊലയ്ക്ക് കാരണമായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിപ്രകാരം;
മാര്‍ച്ച് 18 ന് രാത്രി താളിപ്പടുപ്പ് മൈതാനത്ത് നടന്ന കബഡി ടൂര്‍ണമെന്റ് കാണാന്‍ മൂന്നു പേരും പോയിരുന്നു. മദ്യം വാങ്ങാനും കറങ്ങാനുമായി ബൈക്ക് വേണമെന്നായപ്പോള്‍ കാണികളില്‍ ഒരാളുടെ, റോഡരികില്‍ നിര്‍ത്തിയിട്ട പഴയൊരു മോട്ടോര്‍ സൈക്കിള്‍ നിതിന്‍ റാവു സ്റ്റാര്‍ട്ട് ചെയ്‌തെടുത്തു. അതില്‍ കയറി കേളുഗുഡ്ഡെയിലും പരിസര പ്രദേശങ്ങളിലൂടെയുമുള്ള ഊടുവഴികളിലൂടെ കറങ്ങി. കാസര്‍കോട് പാറക്കട്ട എ.ആര്‍ ക്യാമ്പിന് സമീപത്തെ ഒരു ഗ്രൗണ്ടില്‍ അന്ന് രാത്രി ഷട്ടില്‍ ടൂര്‍ണ്ണമെന്റ് ഉണ്ടായിരുന്നു. ടൂര്‍ണ്ണമെന്റ് കാണുകയായിരുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് അജേഷ് ബിയര്‍ കുപ്പിയെറിഞ്ഞ് കടന്നു കളഞ്ഞു. പുലര്‍ച്ചെ രണ്ട് മണിക്ക് അതേ ബൈക്ക് ടൂര്‍ണമെന്റ് നടക്കുന്ന മൈതാനത്തിന് സമീപത്തെ റോഡിലൂടെ തിരിച്ചു പോകുന്നത് കണ്ട ചിലര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ നിതിന്‍ റാവുവിന്റെ ഒരു പല്ല് പൊട്ടി. അജേഷിനും പരിക്കേറ്റു. പൊലീസ് എത്തുമ്പോഴേക്കും പരിക്കേറ്റവര്‍ സ്ഥലത്ത് നിന്നു പോയിരുന്നു.
സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല. പകരം പ്രതികാരം ചോദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യത്തെ രണ്ട് ദിവസം സംഘം ബൈക്കില്‍ ചുറ്റിക്കറങ്ങിയെങ്കിലും ആസൂത്രണം നടപ്പാക്കാന്‍ കഴിഞ്ഞില്ല. കഞ്ചാവും ബിയറും ബ്രാണ്ടിയും ഒന്നിച്ചടിച്ച് താളിപ്പടുപ്പില്‍ വെച്ച് കൊല ആസൂത്രണം ചെയ്താണ് 20 ന് രാത്രി ഇതേ ഉദ്ദേശത്തോടെ പ്രതികള്‍ ബൈക്കില്‍ സഞ്ചരിച്ചത്. ഒരാള്‍ സ്‌കൂട്ടറില്‍ പോകുന്നതായി ഇവര്‍ കാണുകയും ചെയ്തു. ഇതോടെ സ്‌കൂട്ടറിനെ പിന്തുടര്‍ന്നു.
പിന്നീട് സ്‌കൂട്ടര്‍ പഴയ ചൂരി പള്ളിക്ക് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടു. ഈ സമയത്ത് പള്ളിക്ക് സമീപത്തെ മുറിയില്‍ ലൈറ്റ് കാണപ്പെട്ടു. കത്തിയുമായി എത്തിയ അജേഷ് പള്ളിഗേറ്റ് തുറന്ന് ആദ്യം പോയത് മദ്രസയിലേക്കാണ്. അവിടെ ആരുമുണ്ടായിരുന്നില്ല. അഖിലേഷ് റോഡില്‍ ബൈക്കില്‍ തന്നെയായിരുന്നു . ഒരു കല്ലുമായി നിതിന്‍ റാവുവും പള്ളി കോമ്പൗണ്ടിലേക്ക് കടന്നു. പിറ്റേന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട മദ്രസ പാഠഭാഗങ്ങള്‍ പരിശോധിച്ചു വരികയായിരുന്നു റിയാസ് മൗലവി. അലൂമിനിയം ഗ്രില്‍ തുറക്കുന്ന ശബ്ദം കേട്ട് റിയാസ് മൗലവി പുറത്തേക്ക് നോക്കിയപ്പോള്‍ ആക്രോശിച്ചു കൊണ്ട് അജേഷ് കത്തിയുമായി ഓടിയടുത്തു. ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഖത്തീബ് അബ്ദുല്‍ അസീസ് വഹാബി വാതില്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍ നിതിന്‍ കയ്യില്‍ കരുതിയ കല്ല് അദ്ദേഹത്തിന് നേരെ എറിഞ്ഞു.
അതോടെ വാതിലടച്ച് അദ്ദേഹം പള്ളിക്കകത്തേക്ക് പോയി മൈക്കിലൂടെ നാട്ടുകാരെ ഉണര്‍ത്തുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുത്തതും 28 തവണ കുത്തിയതും അജേഷ് ഒറ്റക്കായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.

]]>
https://www.chandrikadaily.com/kasarkode-murder-three-arrested-and-remanded.html/feed 0
കാസര്‍കോട്ട് ഹര്‍ത്താല്‍ പൂര്‍ണം: നഗരം കനത്ത സുരക്ഷാവലയത്തില്‍; പലേടത്തും വാഹങ്ങള്‍ തടയുന്നു https://www.chandrikadaily.com/kasarkode-murder-harthal-2.html https://www.chandrikadaily.com/kasarkode-murder-harthal-2.html#respond Tue, 21 Mar 2017 06:33:29 +0000 http://www.chandrikadaily.com/?p=23465

ശരീഫ് കരിപ്പൊടി

കാസര്‍കോട്: ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പഴയ ചൂരി ഇസത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും ജുമാ മസ്ജിദ് മുഅദ്ദിനുമായ സുള്ള്യയിലെ റിയാസിനെ (28) കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും കടകമ്പോളങ്ങളും ഹോട്ടലുകളും അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി ബസുകളടക്കം സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും പലയിടത്തും വാഹനങ്ങള്‍ തടയുന്നു. ആശുപത്രി, സ്‌കൂള്‍ മറ്റു അവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കുന്നുള്ളൂ.

കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരം, പുതിയ ബസ്റ്റാന്റ്, അണങ്കൂര്‍, ഉളിയത്തടുക്ക, ചെര്‍ക്കള എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നതിനെച്ചൊല്ലി തര്‍ക്കങ്ങളിലുണ്ടായി. മിക്കയിടങ്ങളിലും പോലീസ് നോക്കി നില്‍ക്കെയും വാഹനങ്ങള്‍ തടഞ്ഞു. പുതിയ ബസ്റ്റാന്റ് പരിസരത്ത് വാഹനങ്ങള്‍ തടയുന്നവരെ പൊലീസ് ലാത്തിവീശി ഓടിച്ചു.

അതേസമയം പള്ളി മുഅദ്ദിന്റെ കൊലപാതകത്തിലെ ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇനിയും മുക്തമായിട്ടില്ല. മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടിയുള്ള തല്‍പര കക്ഷികളുടെ കരങ്ങളാണോ കൊലക്ക് പിന്നിലെന്ന് അന്വേഷിച്ചുവരികയാണ്. പ്രതികള്‍ക്കായി പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഉത്തരമേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന്‍, ഐ.ജി മഹിപാല്‍ എന്നിവര്‍ കാസര്‍കോട്ട് ക്യാമ്പ്ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

അതേസമയം, പരിയാരത്ത് നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സുള്ള്യയിലേക്ക് തന്നെ കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. കാസര്‍കോട്ടേക്ക് മൃതദേഹം കൊണ്ടുവരുന്നത് അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കുമെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരാതെ സുള്ള്യയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നേരിട്ട് സുള്ള്യലേക്ക് കൊണ്ടുപോകാനുള്ള പോലീസ് നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് റിയാസ് മൗലവി പള്ളിയോട് ചേര്‍ന്നുള്ള താമസസ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടത്. 11.30ഓടെ പള്ളി പരിസരത്ത് ശബ്ദകോലാഹലങ്ങള്‍ കേട്ട് അടുത്ത മുറിയിലായിരുന്ന ഖത്തീബ് അസീസ് മൗലവി വാതില്‍ തുറന്നപ്പോഴാണ് ഒരു സംഘം അക്രമംനടത്തുന്നതായി അറിഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും പരിസരവാസികള്‍ ഓടിക്കൂടുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് റിയാസ് മൗലവിയെ പള്ളിയില്‍ ചോര വാര്‍ന്നുകിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

പഴയ ചൂരി ഇസത്തുല്‍ ഇസ്ലാം മദ്രസയില്‍ ഏഴു വര്‍ഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു റിയാസ്. ഇത്രയും വര്‍ഷത്തിനിടയില്‍ ഇയാള്‍ക്ക് ഏതെങ്കിലും ശത്രുക്കള്‍ ഉള്ളതായി ആര്‍ക്കും അറിയില്ല. അതേ സമയം, മുന്‍വൈരാഗ്യമോ ഏതെങ്കിലും ഗൂഢലക്ഷ്യത്തിന്റെ പേരിലാകാം കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

]]>
https://www.chandrikadaily.com/kasarkode-murder-harthal-2.html/feed 0
കാസര്‍കോഡ് മദ്രസാ അധ്യാപകന്‍ വെട്ടേറ്റുമരിച്ചു; ഇന്ന് ഹര്‍ത്താല്‍ https://www.chandrikadaily.com/kasarkode-murder-harthal.html https://www.chandrikadaily.com/kasarkode-murder-harthal.html#respond Tue, 21 Mar 2017 03:19:03 +0000 http://www.chandrikadaily.com/?p=23439 കാസര്‍കോഡ്: കാസര്‍കോഡ് ചുരിയില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു. കുടക് സ്വദേശി റിയാസ്(30)ആണ് കൊല്ലപ്പെട്ടത്.

രാത്രി ഒരു മണിയോടെയാണ് സംഭവം. ചൂരി പഴയ പള്ളിയോട് ചേര്‍ന്നുള്ള പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. അടുത്തുള്ളവര്‍ ബഹളം കേട്ട് എത്താന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ കല്ലെറിഞ്ഞ് ആക്രമിച്ചു. പിന്നീട് നാട്ടുകാരെ വിളിച്ച് അറിയിച്ച് എത്തുമ്പോഴേക്കും റിയാസ് മരിച്ചിരുന്നു. അക്രമികളെ കുറിച്ച് പോലീസിന് യാതൊരു തരത്തിലുള്ള സൂചനയും ലഭിച്ചിട്ടില്ല. സമീപത്തെ സി.സി.ടി.വി ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം ഇന്നലെ രാത്രി തന്നെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ പള്ളി പരിസരത്തെത്തിക്കുമെന്നാണ് വിവരം.

കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോഡ് നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഉത്തരമേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന്‍ രാത്രിതന്നെ കാസര്‍കോട്ടെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മധൂര്‍ പഞ്ചായത്തില്‍ ഇന്ന് മുസ് ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആറുമണി മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

]]>
https://www.chandrikadaily.com/kasarkode-murder-harthal.html/feed 0